Monday, 23 March 2026

ആറ് സ്റ്റേഷനുകളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക; ഓറഞ്ച് അലർട്ട്

ആറ് സ്റ്റേഷനുകളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക; ഓറഞ്ച് അലർട്ട്


 
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് കഠിനമാകുന്നു. വിവിധ സ്റ്റേഷനുകളിൽ അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതായി റിപ്പോർട്ട്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ 6 സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ടും 5 സ്റ്റേഷനുകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്.

ഓറഞ്ച് അലർട്ട്: കൊട്ടാരക്കര (കൊല്ലം ), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാർ (ഇടുക്കി), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം)

യെല്ലോ അലർട്ട്: മൂന്നാർ (ഇടുക്കി), കളമശ്ശേരി (എറണാകുളം) , ഒല്ലൂർ (തൃശൂർ) , ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനാട്)

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭക്ഷണം കഴിച്ച ശേഷം പഠിക്കാനായി മുറിയിലേക്ക് പോയ വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു

ഭക്ഷണം കഴിച്ച ശേഷം പഠിക്കാനായി മുറിയിലേക്ക് പോയ വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു

 


കൊല്ലം: കടയ്ക്കലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാറയം ഇരട്ടക്കുളം നെല്ലിക്കാട്ടിൽ വീട്ടിൽ മുഹമ്മദ് റാഫി - ഷൈനിമോൾ ദമ്പതികളുടെ മകൾ ഫാത്തിമ്മ മുബാറിഷ (14) ആണ് മരിച്ചത്. കടയ്ക്കൽ ഗവ. വിഎച്ച്എസ്എസ് വിദ്യാർത്ഥിനിയാണ്.

നാളെ പരീക്ഷയുള്ളതിനാൽ പ്രഭാതഭക്ഷണം കഴിച്ച ശേഷം പഠിക്കാനായി മുറിയിലേക്ക് പോയതായിരുന്നു ഫാത്തിമ്മ. ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സാബിത്ത്, മറിയ, മുജിത്തബ എന്നിവർ സഹോദരങ്ങളാണ്.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മേലുദ്യോഗസ്ഥന്റെ പീഡനം; വിരമിക്കാൻ 10 ദിവസം ബാക്കി നിൽക്കെ സർക്കാർ ഉദ്യോഗസ്ഥൻ ജീവനൊടുക്കി

മേലുദ്യോഗസ്ഥന്റെ പീഡനം; വിരമിക്കാൻ 10 ദിവസം ബാക്കി നിൽക്കെ സർക്കാർ ഉദ്യോഗസ്ഥൻ ജീവനൊടുക്കി


 
തുമഗുരു: കർണാടകയിലെ തുമഗുരു ജില്ലയിൽ മേലുദ്യോഗസ്ഥന്റെ പീഡനത്തെ തുടർന്ന് സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. വിരമിക്കാൻ പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ പാവഗഡ സാമൂഹികക്ഷേമ വകുപ്പ് ഡയറക്ടർ മല്ലികാർജുൻ ആണ് ഓഫീസിനുള്ളിൽ തൂങ്ങി മരിച്ചത്. തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ജില്ലാ ഡയറക്ടർ കൃഷ്ണപ്പയ്ക്കാണെന്ന് പറയുന്ന വീഡിയോ മരിക്കുന്നതിന് മുമ്പ് മല്ലികാർജുൻ സഹപ്രവർത്തകർക്ക് അയച്ചിരുന്നു. തന്നെ നിരന്തരമായി ഉപദ്രവിച്ചിരുന്ന കൃഷ്ണപ്പയ്ക്ക് നിയമവും ദൈവവും അർഹമായ ശിക്ഷ നൽകുമെന്നും വീഡിയോയിൽ മല്ലികാർജുൻ പറയുന്നുണ്ട്.

തന്റെ അമ്മയും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം തന്നെ നല്ല രീതിയിലാണ് നോക്കിയിരുന്നത്. അവർ തന്നെ അത്രയും ബഹുമാനിച്ചിരുന്നു. അവരെ സഹായിക്കേണ്ട ആളാണ് താൻ. സഹായിക്കണമെന്നുണ്ട്. പക്ഷേ അതിന് തനിക്ക് കഴിയില്ലെന്നും മല്ലികാർജുൻ വീഡിയോയിൽ പറയുന്നു. കൃഷ്ണപ്പ കാരണമാണ് ഈ തീരുമാനം എടുക്കേണ്ടി വന്നത്. ദൈവം അയാളെ ശിക്ഷിക്കും. അയാളുടെ കുടുംബം ഇക്കാര്യത്തിൽ നിരപരാധികളാണ്. അവരോട് പ്രതികാരം ചെയ്യരുതെന്നും കുടുംബാംഗങ്ങളോടായി മല്ലികാർജുൻ പറയുന്നുണ്ട്.

അതേസമയം സംഭവത്തിൽ തൻ്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണപ്പയും വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ബെംഗളൂരു ഹെഡ് ഓഫീസിൽ നിന്നും മല്ലികാർജുന് എതിരെ ചില ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ജില്ലാ ഡയറക്ടർ നോട്ടീസ് പുറത്തിറക്കിയിരുന്നുവെന്നാണ് കൃഷ്ണപ്പ പറയുന്നത്. രണ്ട് സ്റ്റാഫ് അംഗങ്ങൾ അന്വേഷണം ആരംഭിക്കാൻ ഇരിക്കുകയായിരുന്നുവെന്നും കൃഷ്ണപ്പ വീഡിയോയിൽ പറയുന്നു. വിരമിക്കാൻ പത്ത് ദിവസം മാത്രമുള്ളതിനാൽ അന്വേഷണം മല്ലികാർജുൻ്റെ പെൻഷനെ ബാധിക്കില്ല. അതുമായി ബന്ധപ്പെട്ട ശുപാർശ താൻ നൽകിയിരുന്നു. മല്ലികാർജുനെ സഹായിക്കുകയാണ് ചെയ്തത്. സംഭവത്തിൽ സത്യം പുറത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പാവഗാഡ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡിജിറ്റൽ ഇടപാടുകൾ‌ക്ക് ഇനി ഡബിൾ സുരക്ഷ; തട്ടിപ്പുകാരെ പൂട്ടാൻ പുതിയ നീക്കവുമായി ആർബിഐ

ഡിജിറ്റൽ ഇടപാടുകൾ‌ക്ക് ഇനി ഡബിൾ സുരക്ഷ; തട്ടിപ്പുകാരെ പൂട്ടാൻ പുതിയ നീക്കവുമായി ആർബിഐ




ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ മാർ​ഗനിർദേശങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. കുറഞ്ഞത് രണ്ട് ഓതന്റിക്കേഷൻ രീതികളെങ്കിലും പേയ്മെന്റുകളുമായി ബന്ധപ്പെട്ട് കർശനമാക്കും. പ്രധാനമായും ഓൺലൈൻ ഇടപാടുകളിലെ തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങൾ വരുന്നത്.

നിലവിൽ ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ വൺ ടൈം പാസ്‌വേഡ് ആണ് പ്രധാന സുരക്ഷാ മാനദണ്ഡമായി ഉപയോഗിക്കുന്നത്. എന്നാൽ പുതിയ നിയമപ്രകാരം, പണം കൈമാറുന്നതിന് മുൻപ് അഡീഷനൽ ഫാക്ടർ ഓഫ് ഓതന്റിക്കേഷൻ നിർബന്ധമാക്കും. അതായത്, കേവലം പാസ്‌വേഡ് അല്ലെങ്കിൽ ഒടിപി കൊണ്ട് മാത്രം ഇനി വലിയ ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കില്ല. ബാങ്കുകൾ, കാർഡ് നെറ്റ്‌വർക്കുകൾ, ഫിൻടെക്കുകൾ തുടങ്ങിയവ ഉപയോക്താക്കൾക്ക് ഒതന്റിക്കേഷൻ ഓപ്ഷനുകളുടെ ചോയിസ് നൽകണമെന്നും റിസർവ് ബാങ്ക് നിർദേശിക്കുന്നു.

പ്രധാന മാറ്റങ്ങൾ

​മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ: ഇടപാടു നടത്തുമ്പോൾ എസ്എംഎസ് വഴിയുള്ള ഒടിപിക്ക് പുറമെ, ബയോമെട്രിക് (വിരലടയാളം അല്ലെങ്കിൽ ഫേസ് ഐഡി), ഡിജിറ്റൽ ടോക്കണുകൾ തുടങ്ങിയ കൂടുതൽ സുരക്ഷാ മാർ​ഗങ്ങൾ ബാങ്കുകൾ ഏർപ്പെടുത്തേണ്ടി വരും.

തത്സമയ അലേർട്ടുകൾ: അസ്വാഭാവിക രീതിയിൽ പണം പിൻവലിക്കപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്താൽ ഉപയോക്താവിന് ഉടൻതന്നെ ബാങ്കിൽനിന്നും അറിയിപ്പ് ലഭിക്കും.

ഡിജിറ്റൽ ടോക്കണൈസേഷൻ: കാർഡ് വിവരങ്ങൾ നേരിട്ട് നൽകുന്നതിന് പകരം ടോക്കണുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കും. ഇത് വ്യാപാരികളുടെ പക്കൽ നിങ്ങളുടെ കാർഡ് വിവരങ്ങൾ സേവ് ചെയ്യപ്പെടുന്നത് ഒഴിവാക്കുന്നു.

ഇടപാടുകളുടെ പരിധി: വലിയ തുകകൾ കൈമാറുന്നതിന് മുമ്പ് ഉപഭോക്താവിൽനിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടി വരും. ഇത് തട്ടിപ്പുകാർ വലിയ തുകകൾ അക്കൗണ്ടിൽനിന്ന് മാറ്റുന്നത് തടയാൻ സഹായിക്കും.
ഒക്ടോബർ 1 മുതൽ ക്രോസ് ബോർഡർ വിനിമയങ്ങൾക്കും ഓതന്റിക്കേഷൻ നിർബന്ധമാക്കും. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശത്രു ബന്ധമുള്ള കപ്പലുകൾ ഒഴികെ എല്ലാം ഹോർമൂസ് വഴി കടത്തി വിടാനൊരുങ്ങി ഇറാൻ

ശത്രു ബന്ധമുള്ള കപ്പലുകൾ ഒഴികെ എല്ലാം ഹോർമൂസ് വഴി കടത്തി വിടാനൊരുങ്ങി ഇറാൻ


 
തെഹ്റാൻ: ട്രംപിൻ്റെ 48 മണിക്കൂർ ഭീഷണിക്ക് പിന്നാലെ ഹോർമൂസ് കടലിടുക്ക് ഉപരോധത്തിൽ നിലപാട് വ്യക്തമാക്കി ഇറാൻ. ശത്രു ബന്ധമുള്ള കപ്പലുകൾ ഒഴികെയുള്ള എല്ലാം ഹോർമൂസ് വഴി കടത്തിവിടാനാണ് ഇറാൻ്റെ തീരുമാനം. ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ ഭാ​ഗമായ ഇറാനിയൻ പ്രതിനിധി അലി മൗസവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമുദ്ര സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗൾഫിലെ നാവികരെ സംരക്ഷിക്കുന്നതിനുമായി യുഎൻ ബോഡിയുമായി സഹകരിക്കാൻ തെഹ്‌റാൻ തയ്യാറാണെന്നും അദേഹം പറഞ്ഞു. ഇറാനെതിരായ ഇസ്രായേലിന്റെയും യുഎസിന്റെയും ആക്രമണങ്ങളാണ് ഹോർമൂസ് കടലിടുക്കിലെ നിലവിലെ സാഹചര്യങ്ങൾ കാരണമെന്നും അലി മൗസവി ചൂണ്ടികാട്ടി. ഹോർമൂസ് കടലിടുക്ക് ഉപരോധത്തിന് പിന്നാലെ ആ​ഗോള വിപണി തടസ്സപ്പെട്ടത് കണക്കിലെടുത്താണ് ഇറാൻ നിലപാട് മയപ്പെടുത്തിയത്. എന്നാൽ ഇസ്രയേലിനും അമേരിക്കയ്ക്കുമായി കടലിടുക്ക് തുറക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.

അതേസമയം 48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകിയില്ലെങ്കിൽ ഇറാൻ്റെ ഊർജനിലയങ്ങളെ തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. പറഞ്ഞ സമയത്തിനുള്ളിൽ ഹോർമൂസ് ഉപരോധം പിൻവലിച്ചില്ലെങ്കിൽ ഇറാൻ്റെ ഊർജ നിലയങ്ങളെ അമേരിക്ക ആക്രമിച്ച് ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. ഇറാൻ-യുഎസ് സംഘർഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ട്രംപ് ഇറാനെതിരെ വീണ്ടും ഭീഷണിയുയർത്തിയത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാചക വാതക ക്ഷാമത്തിനിടെ നിലവില്‍ ലഭിക്കുന്ന അളവില്‍ കുറവുവരുത്താന്‍ ഓയില്‍ കമ്പനികളുടെ നീക്കം.

പാചക വാതക ക്ഷാമത്തിനിടെ നിലവില്‍ ലഭിക്കുന്ന അളവില്‍ കുറവുവരുത്താന്‍ ഓയില്‍ കമ്പനികളുടെ നീക്കം.


 
കൊച്ചി: പാചക വാതക ക്ഷാമത്തിനിടെ നിലവില്‍ ലഭിക്കുന്ന അളവില്‍ കുറവുവരുത്താന്‍ ഓയില്‍ കമ്പനികളുടെ നീക്കം. 14.2 കിലോ സിലിണ്ടര്‍ 10 കിലോ ആക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്.

പ്ലാന്റുകളില്‍ നിന്നുള്ള വിതരണം നിര്‍ത്തിവെച്ചു. 14.2 കിലോ സ്‌റ്റോക്ക് തീര്‍ക്കാന്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ അടുത്ത തവണ സിലിണ്ടര്‍ ലഭിക്കുമ്പോള്‍ 10 കിലോയുടേതാണ് ലഭിക്കുക.

അതേ സമയം പൂര പ്രദര്‍ശന ഉദ്ഘാടനത്തില്‍ പാചക വാതക പ്രതിസന്ധിയെ കുറിച്ച് തര്‍ക്കിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഉദ്ഘാടന ചടങ്ങില്‍ പശ്ചിമേഷ്യയില്‍ യുദ്ധഭീതി അവസാനിക്കാന്‍ പ്രാര്‍ഥനയര്‍പ്പിച്ച് പ്രസംഗം അവസാനിപ്പിച്ച കേന്ദ്രമന്ത്രിയോട് സാധാരണക്കാര്‍ നേരിടുന്ന പാചകവാതക പ്രതിസന്ധികള്‍ക്ക് പരിഹാരം വേണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ജില്ലാപഞ്ചായത്ത് പ്രസിഡന്റും പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടതായിരുന്നു തര്‍ക്കത്തിന്റെ തുടക്കം.

ക്ഷേത്രങ്ങളിലെ അന്നദാനങ്ങള്‍ക്കും പാചകവാതക പ്രതിസന്ധി വെല്ലുവിളിയാകുന്നതായും അതില്‍ കേന്ദ്ര പെട്രോളിയം സഹമന്ത്രികൂടിയായ സുരേഷ് ഗോപി പരിഹാരം കാണണമെന്നും മുഖ്യപ്രഭാഷണത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രതിസന്ധി മൂലം തൃപയാര്‍ ക്ഷേത്രത്തിലെ ചില അന്നദാനം മുടങ്ങിയതായും അദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് സംസാരിച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പ്രതിസന്ധി കൂടുതല്‍ ശക്തമായി ഉയര്‍ത്തിക്കാട്ടി. ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് അടുപ്പുകൂട്ടി ആഹാരം പാകംചെയ്യുകയെന്നത് സാധ്യമല്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നുവെന്നുമായിരുന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമൂസ് കടലിടുക്ക് കടക്കാൻ വിദേശ കപ്പലൊന്നിന് ഇറാൻ 18 കോടി രൂപ ഈടാക്കും; റിപ്പോർട്ട്

ഹോർമൂസ് കടലിടുക്ക് കടക്കാൻ വിദേശ കപ്പലൊന്നിന് ഇറാൻ 18 കോടി രൂപ ഈടാക്കും; റിപ്പോർട്ട്


 
തെഹ്റാൻ: ഇറാനെതിരായ യുഎസ് - ഇസ്രയേൽ ആക്രമണത്തിൻ്റെ ഭാ​ഗമായി വീണ്ടും ഹോർമൂസ് കടലിടുക്കിനുമേൽ നിർണായക നീക്കത്തിനൊരുങ്ങി ഇറാൻ. ഇറാൻ്റെ സംഘർഷബാധിത പ്രദേശമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ വിദേശ കപ്പലുകൾക്ക് ഇറാൻ 2 മില്യൺ ഡോളർ( ഏകദേശം 18 കോടി രൂപ) തുക ഇടാക്കുമെന്നാണ് റിപ്പോർട്ട്. ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി അംഗമായ അലാദ്ദീൻ ബോറോജെർഡിയാണ് ഇക്കാര്യം അറിയിച്ചത്. പക്ഷേ ഈ വിഷയത്തിൽ ഇറാൻ്റെ ഭാ​ഗത്ത് നിന്ന് ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

ഇറാൻ്റെ തന്ത്ര പ്രധാനമായ ജലപാതയായ ഹോർമൂസിലൂടെ കപ്പലുകൾ സുരക്ഷിതമായി കടന്നു പോകണമെങ്കിൽ 2 മില്യൺ ഡോളർ നൽകേണ്ടിവരുമെന്ന റിപ്പോർട്ടുകൾ ഇതിനകം പുറത്ത് വന്നിരുന്നു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇറാൻ ഹോർമൂസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ ആ​ഗോള വിപണിയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനെതിരെ ലോകരാജ്യങ്ങളെല്ലാം ആശങ്ക അറിയിച്ചിരുന്നു. ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള നയതന്ത്ര ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഇറാൻ്റെ ഈ പുതിയ നീക്കം

യുദ്ധച്ചെലവുകൾ കണക്കിലെടുത്താണ് ഇറാൻ കപ്പലുകൾക്ക് നിശ്ചിത ചാർജ് ഈടാക്കുന്നതെന്നാണ് വിവരം. ലോകരാജ്യങ്ങളിലേക്കുള്ള അസംകൃത എണ്ണ വിതരണത്തിൻ്റെ 20 ശതമാനവും ഹോർമൂസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. അതിനാൽ തന്ത്രപ്രധാനമായ കടലിടുക്കിലൂടെയുള്ള ചരക്ക് കപ്പലുകളുടെ ഗതാഗതം തടസ്സപ്പെടുന്നത് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്ധന വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.

അതേസമയം ട്രംപിൻ്റെ 48 മണിക്കൂർ ഭീഷണിക്ക് പിന്നാലെ ഹോർമൂസ് കടലിടുക്ക് ഉപരോധത്തിൽ ശത്രുരാജ്യങ്ങൾക്കെതിരെ നിലപാട് അറിയിച്ച് ഇറാൻ രം​ഗത്തെത്തിയിരുന്നു. ശത്രു ബന്ധമുള്ള കപ്പലുകൾ ഒഴികെയുള്ള എല്ലാം ഹോർമൂസ് വഴി കടത്തിവിടുമെന്നാണ് ഇറാൻ അറിയിച്ചത്.


ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ ഭാ​ഗമായ ഇറാനിയൻ പ്രതിനിധി അലി മൗസവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമുദ്ര സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗൾഫിലെ നാവികരെ സംരക്ഷിക്കുന്നതിനുമായി യുഎൻ ബോഡിയുമായി സഹകരിക്കാൻ തെഹ്‌റാൻ തയ്യാറാണെന്നും അദേഹം പറഞ്ഞു. ഇറാനെതിരായ ഇസ്രായേലിന്റെയും യുഎസിന്റെയും ആക്രമണങ്ങളാണ് ഹോർമൂസ് കടലിടുക്കിലെ നിലവിലെ സാഹചര്യങ്ങൾ കാരണമെന്നും ഇറാൻ പ്രതിനിധി വ്യക്തമാക്കിയിരുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക