Monday, 23 March 2026

ഉത്തർപ്രദേശിലെ കനാലിൽ മുൻ ഗ്രാമമുഖ്യന്റെ മൃതദേഹം; അന്വേഷണത്തിൽ പ്രതി കാമുകി

ഉത്തർപ്രദേശിലെ കനാലിൽ മുൻ ഗ്രാമമുഖ്യന്റെ മൃതദേഹം; അന്വേഷണത്തിൽ പ്രതി കാമുകി


 
ലക്‌നൗ: ഉത്തർപ്രദേശിൽ മുൻ ഗ്രാമമുഖ്യനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് പ്രതാപ്ഗഡിലെ മുൻ ഗ്രാമമുഖ്യനായ മുഷ്‌താഖ്‌ ഗുൽഷനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ നിലയിൽ പ്രദേശത്തെ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മാർച്ച് 18 മുതൽ മുഷ്താഖിനെ കാണാനില്ലായിരുന്നു. രണ്ട് ഭാര്യമാരും 18 മക്കളുമാണ് മുഷ്താഖിനുള്ളത്. ഇയാളുടെ പെൺസുഹൃത്തായ സുമനും കൂട്ടാളികളുമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് നിഗമനം. ഇരുമ്പുകമ്പി കൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണം എന്നാണ് പൊലീസ് നിഗമനം.

കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽ കെട്ടി കനാലിൽ തള്ളുകയാണ് പ്രതികൾ ചെയ്തത്.

മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ പൊലീസ് പെൺസുഹൃത്തായ സുമനെ അറസ്റ്റ് ചെയ്തു. കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

മിഷർപൂർ ഗ്രാമത്തിലെ മുൻ ഗ്രാമമുഖ്യനായിരുന്നു ഗുൽഷൻ. രണ്ട് വിവാഹം ചെയ്ത ഇയാൾക്ക് 18 മക്കളാണുള്ളത്. രണ്ട് ഭാര്യമാരുമായി ഇയാൾ ഒരു വീട്ടിലാണ് കഴിയുന്നത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വർണവില രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍: ഇടിവ് 40000ത്തിലേറെ

സ്വർണവില രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍: ഇടിവ് 40000ത്തിലേറെ


 
സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നും പ്രതീക്ഷയുടെ ദിനമാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വര്‍ണവിലയിലുണ്ടാകുന്ന കുറവിനെ വിപണി നിരീക്ഷകള്‍ അത്ഭുതത്തോടെയാണ് ഉറ്റുനോക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളും ആഗോള സാമ്പത്തിക മേഖലയിലെ മാറ്റങ്ങളും സ്വര്‍ണത്തിന്റെയും വെളളിയുടെയും വിലയില്‍ മാറ്റങ്ങളുണ്ടാക്കുകയാണ്. യുഎസും ഇസ്രയേലും ഇറാനെിരെ ആക്രമണം ആരംഭിച്ചതിന് ശേഷം നിരവധി ആഴ്ചകളായി ലോഹങ്ങളുടെ വിലയില്‍ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,02,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 12,835 രൂപയും. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 545 രൂപയുടെയും പവന് 4360 രൂപയുടെയും കുറവ് ഉണ്ടായിട്ടുണ്ട്. ഒരു ദിവസം ഇത്രയും വലിയ വിലക്കുറവ് ഉണ്ടാകുന്നത് അപൂര്‍വ്വമാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 84,400 രൂപയും ഗ്രാമിന് 10,550 രൂപയുമാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 445 രൂപയുടെ വ്യത്യസമാണ് ഇന്നുണ്ടായത്. സ്വര്‍ണം പോലെതന്നെ വെള്ളിവിലയും താഴേക്ക് വീഴുകയാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാമിന് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയുമായിരുന്ന വെള്ളിവില. ഇന്ന് ഒരു ഗ്രാമിന് 230 രൂപയും 10 ഗ്രാമിന് 2,300 രൂപയുമായി കുറഞ്ഞിട്ടുണ്ട്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബന്ധുക്കള്‍ ഏറ്റെടുത്തില്ല; വടുതലയില്‍ വാടക വീട്ടില്‍ ജീവനൊടുക്കിയ അഞ്ച് പേര്‍ക്കും എറണാകുളത്ത് അന്ത്യനിദ്ര

ബന്ധുക്കള്‍ ഏറ്റെടുത്തില്ല; വടുതലയില്‍ വാടക വീട്ടില്‍ ജീവനൊടുക്കിയ അഞ്ച് പേര്‍ക്കും എറണാകുളത്ത് അന്ത്യനിദ്ര




കൊച്ചി: വടുതലയില്‍ വാടക വീട്ടില്‍ ജീവനൊടുക്കിയ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരുടെയും സംസ്‌കാരം എറണാകുളത്ത് നടത്തി. ബന്ധുക്കള്‍ സഹകരിക്കാത്തിനെ തുടര്‍ന്ന് അഞ്ചു പേരുടെയും സംസ്‌കാര വടുതല ശ്മശാനത്തിലാണ് നടത്തിയത്. പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് മരിച്ച ശ്രീകുമാരിയുടെ സഹോദരനും മറ്റ് ബന്ധുക്കളും വിളപ്പില്‍ശാലയില്‍ നിന്നും എറണാകുളത്ത് എത്തിയിരുന്നു. ഇവരുടെ നിര്‍ദേശത്തോടെയായിരുന്നു സംസ്‌കാര ചടങ്ങ് എറണാകുളത്ത് നടത്താന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം വിളപ്പില്‍ശാല കാരോട് കാവുവിള പരേതനായ ജി സുരേന്ദ്രന്‍ നായരുടെ ഭാര്യ വൈ ശ്രീകുമാരി, മകള്‍ അശ്വതി എസ് നായര്‍, അശ്വതിയുടെ മക്കളായ കാര്‍ണിവന്‍, കീര്‍ത്തിവന്‍, അക്ഷിത എന്നിവരാണ് മരിച്ചത്. ശ്രീകുമാരിയും മകളും തൂങ്ങിമരിച്ച നിലയിലും കുട്ടികള്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലുമായിരുന്നു. വടുതല കര്‍ഷക റോഡ് ഗ്രീന്‍ ഗാര്‍ഡന്‍ സ്ട്രീറ്റ് വണ്‍ ബിയിലെ വില്ലയിലാണ് രണ്ട് മാസം മുമ്പ് അഞ്ചംഗ കുടുംബം വാടകയ്‌ക്കെടുത്തത്. വീട്ടുടമയുടെ ബന്ധുവിനോട് വീടൊഴിയാന്‍ തീരുമാനിച്ചെന്ന് പറഞ്ഞതിന് പിന്നാലെയാണ് നാടിനെ നടുക്കിയ സംഭവം.

വില്ലയില്‍ നിന്നും പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ അശ്വതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുകള്‍ക്കും ഭര്‍തൃമാതാവിനും അയല്‍വാസികള്‍ക്കുമെതിരെ ആരോപണമുണ്ട്. അശ്വതിയുടെ മകന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഇവര്‍ വടുതലയില്‍ വാടകയ്ക്ക് താമസിക്കാന്‍ എത്തിയത്. ഇക്കഴിഞ്ഞ ജൂലായിലാണ് അശ്വതിയുടെ ഭര്‍ത്താവ് അശ്വത്ത് ജീവനൊടുക്കിയത്. തുടര്‍ന്നുണ്ടായ ഒറ്റപ്പെടലാവാം ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. 

ആത്മഹത്യ കുറിപ്പില്‍ തങ്ങളുടെ വീടും സ്ഥലവും സ്വത്തുവകകളും അനാഥാലയത്തിന് വിട്ടുനല്‍കണമെന്ന വില്‍പത്രത്തെ കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്. സമ്പന്നര്‍ താമസിക്കുന്ന ഗ്രീന്‍ ഗാര്‍ഡന്‍ സ്ട്രീറ്റിലെ ആഡംബര വസതിയുടെ താഴെ നിലയിലാണ് 45,000 രൂപ വാടക നല്‍കി ഇവര്‍ താമസിച്ചിരുന്നത്.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൈസൂരുവിൽ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; നാല് മലയാളികൾക്ക് ദാരുണാന്ത്യം

മൈസൂരുവിൽ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; നാല് മലയാളികൾക്ക് ദാരുണാന്ത്യം


 
മൈസൂർ: മൈസൂരു ചന്നപ്പട്ടണയ്ക്ക് സമീപം ഉണ്ടായ ബസ് അപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം. സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് പോയ പി കെ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപെട്ടത്. മുഹമ്മദ് ഫർഹാൻ, സക്കീർ, റഷീദ്. സുൽഫിക്കർ എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് സൂചന.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 21 March 2026

യുഎഇയുടെ മണ്ണിൽ നിന്ന് ഇറാനെതിരെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കും; മുന്നറിയിപ്പ് നൽകി ഇറാൻ

യുഎഇയുടെ മണ്ണിൽ നിന്ന് ഇറാനെതിരെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കും; മുന്നറിയിപ്പ് നൽകി ഇറാൻ


 
തെഹ്റാൻ: ഇറാനെതിരായ യുഎസ് - ഇസ്രയേൽ ആക്രമണം യുഎഇയിലെ സ്ഥലങ്ങളിൽ നിന്ന് നടത്തുന്നത് ചൂണ്ടികാട്ടി യുഎഇയ്ക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. പേർഷ്യൻ ഗൾഫിലെ ഇറാനിയൻ ദ്വീപുകളായ അബു മൂസ, ഗ്രേറ്റർ തുൻബ് എന്നിവയെ ലക്ഷ്യം വച്ചുള്ള ആക്രമണത്തിന് യുഎഇയുടെ സ്ഥലങ്ങൾ ഉപയോ​ഗിക്കുന്നുവെന്ന് ചൂണ്ടികാട്ടിയാണ് ഇറാൻ മുന്നറിയിപ്പ് നൽകിയത്. ആക്രമണത്തിനായുള്ള വിക്ഷേപണ ദൗത്യങ്ങൾ നടക്കുന്നത് യുഎഇയുടെ മണ്ണിലാണെന്ന് ഇറാൻ്റെ കമാൻഡ് യൂണിറ്റ് വ്യക്തമാക്കി. ഇതിനെതിരെയാണ് ഇറാൻ യുഎഇയ്ക്ക് മുന്നറിയിപ്പ് നൽകിയത്.

ഇറാനിലെ സൈന്യത്തിനും ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിനും (ഐആർജിസി) ഇടയിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഇറാനിലെ ഏറ്റവും ഉയർന്ന ഓപ്പറേഷണൽ കമാൻഡ് യൂണിറ്റായ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സാണ് മുന്നറിയിപ്പ് നൽകിയത്. 'ഞങ്ങൾ മുമ്പ് പ്രഖ്യാപിക്കുകയും പ്രായോഗികമായി തെളിയിക്കുകയും ചെയ്തതുപോലെ, ഞങ്ങളുടെ രാജ്യത്തിനും അതിൻ്റെ പരമാധികാരത്തിനും എതിരായ ഏതൊരു ആക്രമണത്തിന്റെയും ഉത്ഭവത്തെ ഞങ്ങൾ തകർക്കും' എന്നാണ് ഇറാൻ അറിയിച്ചത്. ഇറാൻ്റെ ദ്വീപുകൾക്കെതിരെ യുഎഇയിൽ നിന്ന് ഇനിയും ആക്രമണമുണ്ടായാൽ ഇറാന്റെ ശക്തമായ സായുധ സേന യുഎഇയിലെ റാസ് അൽ ഖൈമയെ തകർക്കുമെന്നാണ് ഇറാൻ്റെ ഭാ​ഗത്തു നിന്നുണ്ടായ പ്രതികരണം


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഏഴ് ലക്ഷം വിലമതിക്കുന്ന ആഭരണങ്ങള്‍ ധരിച്ച് പുറത്തേക്ക് പോയി; 75കാരി കൊല്ലപ്പെട്ട നിലയില്‍; പ്രതി പിടിയിൽ

ഏഴ് ലക്ഷം വിലമതിക്കുന്ന ആഭരണങ്ങള്‍ ധരിച്ച് പുറത്തേക്ക് പോയി; 75കാരി കൊല്ലപ്പെട്ട നിലയില്‍; പ്രതി പിടിയിൽ


 
ജയ്പൂർ: രാജസ്ഥാനിലെ നാഗൗറിലുള്ള പാൽഡി കാലാൻ ഗ്രാമനിവാസിയായ നതി ദേവി ബാവ്‌രി കന്നുകാലികൾക്കുള്ള ഭക്ഷണം തേടിയാണ് മാർച്ച് 16ന് വീടിന് പുറത്തേക്ക് പോയത്. സമയം ഏറെ കഴിഞ്ഞിട്ടും 75കാരി തിരികെ വീട്ടിൽ എത്തിയില്ല. ശരീരത്തിൽ ഏഴ് ലക്ഷത്തോളം വില വരുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ ധരിച്ചാണ് ഇവർ പുറത്തേക്ക് പോയതെന്ന് കുടുംബം പറയുന്നു. നതിയെ കാണാതായതോടെ കുടുംബം അവരെ തേടി എല്ലായിടവും അരിച്ചുപെറുക്കി. എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ല.

പിറ്റേദിവസം മറ്റൊരു ഗ്രാമമായ പച്ച്‌റണ്ടയിലെ ഗ്രാമവാസികളാണ് കുറ്റിക്കാടിനിടയിൽ പ്ലാസ്റ്റിക്ക് കവറിൽ എന്തോ കിടക്കുന്നത് ശ്രദ്ധിച്ചത്. കവർ പരിശോധിച്ചപ്പോൾ മൃതദേഹമാണെന്ന് മനസിലായി. തലയും കാലും അറുത്തുമാറ്റിയ നിലയിലായിരുന്നു മൃതദേഹം. ഇതിന് പുറമേ ശരീരഭാഗങ്ങൾ വെട്ടിനുറുക്കിയിരുന്നു. ഉടൻ തന്നെ ഗ്രാമവാസികൾ സംഭവം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എന്നാൽ ദൃക്‌സാക്ഷികളെയോ മറ്റ് തെളിവുകളോ കണ്ടെത്താൻ കഴിഞ്ഞില്ല. നാഗൗർ എസ്പി റോഷൻ മീണയുടെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി. പ്രദേശത്ത് ഡ്രോണും വിന്യസിച്ചു. തുടർന്ന് അവിടെ നിന്നും ലഭിച്ച ഒരു സ്ലിപ്പറിൽ നിന്നാണ് പൊലീസിന് തുമ്പ് ലഭിക്കുന്നത്.

പരിശോധനയ്ക്കിടയിൽ നതിയുടെ ഗ്രാമത്തിലെ ഒരു വീട്ടിൽ രക്തകറകൾ കണ്ടെത്തി. ഫോറൻസിക് പരിശോധനയിൽ കൊലപാതകം നടന്നത് അവിടെയാണെന്ന് വ്യക്തമാകുകയും ചെയ്തു. തുടർന്ന് നതിയെ കാണാതായ സമയം മുതൽ പ്രദേശത്തെ 300ഓളം ഫോൺ കോളുകൾ പൊലീസ് പരിശോധിച്ചു. മാർച്ച് 20ന് പൊലീസ് നതിയുടെ അയൽവാസിയായ മുകേഷ് ഭാരതി എന്ന 38കാരനെ പിടികൂടി. കന്നുകാലികൾക്ക് ഭക്ഷണം തേടി ഇറങ്ങിയ വൃദ്ധയെ ഇയാൾ ആക്രമിച്ച് കൊലപ്പെടുത്തുകയും പിന്നീട് ശരീരം തിരിച്ചറിയാതിരിക്കാൻ കഷ്ണങ്ങളായി മുറിക്കുകയുമായിരുന്നു.

കോടാലിയോ ഇരുമ്പ് കമ്പിയോ ഉപയോഗിച്ചാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. ശരീരം പല കഷ്ണങ്ങളാക്കിയ ശേഷം മൂന്ന് ചാക്കുകളിലാക്കിയാണ് പ്രതി തന്റെ വാഗണാർ കാറിൽ പലയിടങ്ങളിലായി നിക്ഷേപിച്ചത്. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മോഷണമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ നതിയുടെയും പ്രതിയുടെയും കുടുംബം തമ്മിൽ ഭൂമി സംബന്ധമായ തർക്കങ്ങൾ നിലനിൽക്കുന്നതായും വിവരമുണ്ട്.

മോഷ്ടിച്ച ആഭരണങ്ങളും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം നതിയുടെ കുടുംബം ക്രൂരമായ കൊലപാതകത്തെ കുറിച്ച് ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും കണ്ടെത്തണം എന്നാവശ്യപ്പെട്ട് നതിയുടെ കുടുംബം പ്രതിഷേധിച്ചിരുന്നു. തുടർ തിരച്ചിലിൽ കൂടുതൽ ശരീരഭാഗങ്ങൾ പൊലീസ് കണ്ടെത്തിയ ശേഷം നതിയുടെ അന്ത്യകർമങ്ങൾ നടത്തി.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹിപ്പോ ആക്രമണത്തിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവം; സമീക്ഷയ്ക്ക് നിർദേശം നൽകിയത് ആരെന്നതിൽ അവ്യക്തത, അന്വേഷണം

ഹിപ്പോ ആക്രമണത്തിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവം; സമീക്ഷയ്ക്ക് നിർദേശം നൽകിയത് ആരെന്നതിൽ അവ്യക്തത, അന്വേഷണം


 
ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയിലുളള ത്യാവരെകൊപ്പ ടൈഗര്‍ ആന്‍ഡ് ലയണ്‍ സഫാരിയില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ യുവ വെറ്ററിനറി ഡോക്ടര്‍ കൊല്ലപ്പെട്ടതില്‍ സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ വീഴ്ച്ചയെക്കുറിച്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ ഒരു ട്രെയിനി ഡോക്ടര്‍ക്ക് രാത്രിയില്‍ ഹിപ്പോപ്പൊട്ടാമസ് ഉളള എന്‍ക്ലോഷറിനുളളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത് ആരാണ് എന്നതുള്‍പ്പെടെയുളള കാര്യങ്ങളിലാണ് അന്വേഷണം നടക്കുക. 27-കാരിയായ ഡോ. സമീക്ഷ റെഡ്ഡിയാണ് ഹിപ്പോയുടെ ആക്രമണത്തില്‍ മരിച്ചത്. വ്യാഴാഴ്ച്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.

എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഹിപ്പോപ്പൊട്ടാമസിനെ പരിശോധിക്കാന്‍ പോയതായിരു്‌നനു സമീക്ഷ. തെര്‍മല്‍ ക്യാമറ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടെയാണ് ഹിപ്പോ ഡോക്ടറെ ആക്രമിച്ചത്. പരിക്കേറ്റ ഡോക്ടറെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരിക്കുകയായിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരില്ലാതെ ട്രെയിനിയായ ഡോക്ടറെ ഒറ്റയ്ക്ക് എന്‍ക്ലോഷറിനുളളില്‍ പ്രവേശിക്കാന്‍ അനുവദിച്ചത് ആരാണ് എന്ന ചോദ്യം സമീക്ഷയുടെ കുടുംബം ഉന്നയിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ശിവമോഗ പൊലീസ് കേസെടുത്തിരുന്നു.

ദക്ഷിണ അമേരിക്കന്‍ പക്ഷിയായ സണ്‍ കോനുറിന് മരുന്ന് നല്‍കാനായിരുന്നു സമീക്ഷ റെഡ്ഡി അന്ന് എന്‍ക്ലോഷറിനുളളിലേക്ക് പോയത്. പക്ഷിയുടെ ചികിത്സയുടെ ഭാഗമായി 12 മണിക്കൂര്‍ ഇടവേളയില്‍ രണ്ടുതവണ ആന്റിബയോട്ടിക് നല്‍കേണ്ടിയിരുന്നു. പക്ഷിക്ക് ആന്റി ബയോട്ടിക് നല്‍കാനാണ് രാത്രി വൈകിയും സമീക്ഷ മൃഗശാലയില്‍ തുടര്‍ന്നതെന്ന് മൃഗശാലയിലെ വെറ്ററിനറി ഓഫീസര്‍ ഡോ. മുരളി മനോഹര്‍ പറഞ്ഞു. ഹിപ്പോപ്പൊട്ടാമസിന്റെ ആരോഗ്യനില പരിശോധിക്കാന്‍ സമീക്ഷയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഹിപ്പോപ്പൊട്ടാമസ് അഞ്ചുദിവസമായി ഭക്ഷണം കഴിക്കുന്നില്ലായിരുന്നു. ഹിപ്പോകളെ സംബന്ധിച്ചിടത്തോളം വളരെ സ്വാഭാവികമായ കാര്യമാണത്. അതിനെക്കുറിച്ചെല്ലാം ട്രെയിനികള്‍ക്ക് പറഞ്ഞുകൊടുത്തിരുന്നു. എന്നാല്‍ ഹിപ്പോയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാന്‍ ഞാൻ നിര്‍ദേശം നല്‍കിയിട്ടില്ല. തെര്‍മല്‍ ക്യാമറ ഉപയോഗിച്ച് ഹിപ്പോയുടെ ശരീരതാപനില പരിശോധിക്കാന്‍ പോയപ്പോഴാണ് അവര്‍ ആക്രമണത്തിന് ഇരയായത്': മുരളീ മനോഹര്‍ പറഞ്ഞു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക