Monday, 23 March 2026

ഇസ്രയേൽ ആണവകേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം;നൂറിലേറെ പേർക്ക് പരിക്ക്

ഇസ്രയേൽ ആണവകേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം;നൂറിലേറെ പേർക്ക് പരിക്ക്


 
ടെൽ അവീവ്: നതാൻസിലെ ആണവസമ്പൂഷ്ടീകരണ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേലിലെ ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിലെ തെക്കൻ നഗരമായ ഡിമോണയിലും പരിസര പ്രദേശമായ അറദിലുമാണ് ആക്രമണം നടന്നത്.

നൂറോളം പേർക്ക് പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിൽ ആണവവികിരണം സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസികൾ അറിയിച്ചിട്ടുണ്ട്.

ഇറാന്റെ മിസൈൽ ആക്രമണത്തെ തടയാനായി പ്രതിരോധ സംവിധാനം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല എന്നാണ് ചില ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ കെട്ടിടങ്ങൾക്ക് മേൽ പതിച്ചു എന്നാണ് ഈ ഉദ്യോഗസ്ഥരുടെ വാക്കുകൾ.

ഡിമോണയിലെ തകർന്ന കെട്ടിടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആളുകൾ താമസിക്കുന്ന കെട്ടിടങ്ങളും ആക്രമണത്തിൽ തകർന്നിട്ടുണ്ട്. ഡിമോണയിലെ ആക്രമണത്തിൽ 39 പേർക്കും അറദിൽ എൺപതിലേറെ പേർക്കുമാണ് പരിക്കേറ്റിട്ടുള്ളത്. ഇതിൽ പത്ത് പേരുടെ നില അതീവ ഗുരുതരമാണ്. പത്ത് വയസുള്ള കുട്ടിയും ഇക്കൂട്ടത്തിലുണ്ട്.

ആക്രമണത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത് വന്നിട്ടുണ്ട്. ഇസ്രയേലിന് ഏറെ ദുഷ്‌കരമായ രാത്രിയാണ് കടന്നുപോകുന്നത് എന്നാണ് നെതന്യാഹുവിന്റെ വാക്കുകൾ. ഇറാനെതിരെ ആക്രമണം തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാകിസ്താന് വേണ്ടി ചാരപ്പണി, നിർണായക വിവരങ്ങൾ കൈമാറി; ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ

പാകിസ്താന് വേണ്ടി ചാരപ്പണി, നിർണായക വിവരങ്ങൾ കൈമാറി; ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ


 
ജയ്‌പൂർ: പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ സംഭവത്തിൽ ഉത്തർ പ്രദേശ് സ്വദേശി പിടിയിൽ. അസമിലെ ഇന്ത്യൻ എയർ ഫോഴ്‌സ് സ്റ്റേഷൻ ജീവനക്കാരനായ സുമിത് കുമാറിനെയാണ് ആണ് അറസ്റ്റിലായത്. രാജസ്ഥാൻ ഇന്റലിജൻസ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശിയാണ് സുമിത് കുമാർ. ഈ വർഷം ആദ്യം ജയ്‌സാൽമർ സ്വദേശിയായ ജബാര റാം എന്നയാളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് സുമിത് കുമാറിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

ദിബ്രുഗഢിലെ എയർ ഫോഴ്‌സ് സ്റ്റേഷനിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് മെമ്പറാണ് സുമിത് രാജ്. ഇയാൾക്ക് പാകിസ്താനി ഇന്റലിജൻസ് ഏജൻസി ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധമുണ്ടായിരുന്നു. തന്റെ പദവി ദുരുപയോഗം ചെയ്ത് ഇയാൾ പാകിസ്താന് വേണ്ടി ചാരപ്പണി ചെയ്യുകയായിരുന്നു എന്നാണ് കണ്ടെത്തൽ. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇയാൾ വിവരങ്ങൾ കൈമാറിയത് എന്നാണ് വിവരം.

കൂടുതൽ ചോദ്യം ചെയ്യലിനായി സുമിത് കുമാറിനെ ജയ്‌പ്പൂരിലെത്തിച്ചിട്ടുണ്ട്. 2023 മുതൽ ഇയാൾ പാകിസ്താനി ഉദ്യോഗസ്ഥരുമായി ബന്ധം പുലർത്തുന്നുണ്ടെന്നും, വിവരം കൈമാറുമ്പോൾ ഇയാൾക്ക് പണം ലഭിച്ചിരുന്നുവെന്നും ഇന്റലിജൻസ് കണ്ടെത്തി. അസമിലെയും ബിക്കാനീറിലെയും എയർ ഫോഴ്‌സ് ഇൻസ്റ്റലേഷനുകളിറക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് ഇയാൾ കൈമാറിയത്.

യുദ്ധവിമാനങ്ങൾ, മിസൈൽ സിസ്റ്റങ്ങൾ ഉള്ള സ്ഥലങ്ങൾ, ഉദ്യോഗസ്ഥരുടെ വിവരങ്ങൾ എന്നിവയടക്കം കൈമാറി. തന്റെ മൊബൈൽ നമ്പറിൽ പാകിസ്താനി ചാരന്മാർക്ക് സമൂഹമാധ്യമ അക്കൗണ്ടുകളും ഇയാൾ എടുത്തുനൽകി.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പണയ സ്വര്‍ണം തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടു; ഭാര്യയേയും മകനെയും വെട്ടി യുവാവ്; പിടിയില്‍

പണയ സ്വര്‍ണം തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടു; ഭാര്യയേയും മകനെയും വെട്ടി യുവാവ്; പിടിയില്‍


 
കൊല്ലം: ഭാര്യയേയും മകനേയും വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. ഏരൂര്‍ ആയിരനല്ലൂരിലാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആയിരനല്ലൂര്‍ കല്യാണി മുക്കിന് സമീപം നന്ദനത്തില്‍ നന്ദകുമാര്‍ ഭാര്യയേയും മകനേയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പരിക്കേറ്റ സിമിയേയും മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിമിയുടേയും മകന്റേയും പണയം വെച്ച സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെയെടുക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു.

സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട സിമി വിവരം മാതാവിനെ അറിയിച്ചു. പിന്നാലെയാണ് നന്ദകുമാര്‍ സിമിയെ കത്തികൊണ്ടുകുത്തിയത്. യുവതിയുടെ നെഞ്ചിലുള്‍പ്പെടെ ആഴത്തിലുള്ള മുറിവുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത മകനും പരിക്കേറ്റു. പരിസരവാസികളാണ് ഇരുവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അസമില്‍ ബിജെപി മന്ത്രി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

അസമില്‍ ബിജെപി മന്ത്രി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു




ഗുവാഹത്തി: അസമിലെ ബിജെപി മന്ത്രി നന്ദിത ഗര്‍ലോസ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹാഫ്‌ളോംഗില്‍ നടന്ന ചടങ്ങില്‍ നന്ദിത കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. യുവജന ക്ഷേമ-കായിക മന്ത്രിയാണ് നന്ദിത.

ഹാഫ്‌ളോംഗ് മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് നന്ദിത. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ സീറ്റില്‍ മത്സരിക്കാന്‍ ബിജെപി നന്ദിതയെ അല്ല നിയോഗിച്ചത്. പുതുമുഖമായ രുപാലി ലംഗ്താസയെയാണ്. ഇതോടെയാണ് നന്ദിത ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ഹിമന്ത ലബിശ്വ ശര്‍മ്മ ഞായറാഴ്ച നന്ദിതയുടെ വീട്ടിലെത്തി കണ്ടിരുന്നു. കൂടിക്കാഴ്ചയെ കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. 19 സിറ്റിങ് എംഎല്‍എമാര്‍ക്ക് ഇക്കുറി ബിജെപി സീറ്റ് നിഷേധിച്ചിട്ടുണ്ട്. ഇതില്‍ പലരും വിമതരായി മത്സരിക്കാന്‍ ഒരുങ്ങുകയാണ്.

126 അംഗ അസം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ ഒമ്പതിനാണ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണല്‍. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം



പാലക്കാട്: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോട്ടായി കരിയങ്കോട് സ്വദേശി സുജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അശ്വിന്‍ (23)സാരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.




















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണം നീക്കി കേന്ദ്രം; ടിക്കറ്റ് ചാർജ് വർദ്ധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ

വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണം നീക്കി കേന്ദ്രം; ടിക്കറ്റ് ചാർജ് വർദ്ധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ



ന്യൂഡൽഹി: കേന്ദ്ര സർക്കാർ ആഭ്യന്തര വിമാന യാത്രക്കാരുടെ ടിക്കറ്റ് നിരക്കിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയതോടെ ടിക്കറ്റ് ചാർജ് വർദ്ധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എയർ ഇന്ത്യ 2000ലേറെ സർവ്വീസുകൾ നിർത്തിയിരുന്നു. ഏകദേശം 30 സർവ്വീസുകൾ മാത്രമാണ് മേഖലയിലേക്ക് നടത്തിയത്.

ആഭ്യന്തര വിമാനയാത്രക്കാരുടെ നിരക്കിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കികൊണ്ട് കേന്ദ്രസർക്കാർ ഉടൻ ഉത്തരവിറക്കും. നിരക്ക് പരിധി നിയന്ത്രണം മാർച്ച് 23 മുതൽ പിൻവലിക്കുമെന്ന് സിവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ വിമാനയാത്രയുടെ നിരക്ക് വർധിച്ചേക്കും.


വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ടിക്കറ്റ് വില സുതാര്യവും നീതിയുക്തവുമായി നിലനിർത്തി, നിരക്കുക​ൾ നിശ്ചയിക്കുന്നതിൽ അച്ചടക്കം പാലിക്കണമെന്ന് വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ആവശ്യംവന്നാൽ നിരക്കിലുള്ള നിയന്ത്രണം വീണ്ടും ഏർപ്പെടുത്തുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.നിയന്ത്രണം നീക്കുന്നത്തോട് കൂടി വിമാനക്കമ്പനികൾക്ക് വിപണിയിലെ ഡിമാൻഡിനനുസരിച്ച് ടിക്കറ്റ് ചാർജ് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം തിരികെ ലഭിക്കും. ഇൻഡി​ഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് തുടങ്ങിയ ആഭ്യന്തര സർവ്വീസുകൾ നടത്തുന്ന വിമാനക്കമ്പനികൾക്ക് ഇനി ഡൈനാമിക് പ്രൈസിം​ഗ് ​രീതിയിലേക്ക് മാറാൻ കഴിയും. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വോട്ടുകിട്ടാന്‍ എന്തും ചെയ്യും; ബംഗാളില്‍ വോട്ടറുടെ താടിവടിച്ച് ബിജെപി സ്ഥാനാര്‍ത്ഥി

വോട്ടുകിട്ടാന്‍ എന്തും ചെയ്യും; ബംഗാളില്‍ വോട്ടറുടെ താടിവടിച്ച് ബിജെപി സ്ഥാനാര്‍ത്ഥി


 
കൊല്‍ക്കത്ത: വോട്ട് കിട്ടാൻ എന്തും ചെയ്യുമെന്ന നിലയിലാണ് പല സ്ഥാനാർത്ഥികളും. അത്തരത്തിൽ ഒരു സംഭവമാണ് പശ്ചിമ ബംഗാളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. ദബ്‌രാജ്പൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അനൂപ് കുമാര്‍ സാഹ വോട്ട് കിട്ടാൻ വോട്ടർമാരുടെ താടിവരെ വടിച്ചുനൽകി. ഇതിൻ്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ശനിയാഴ്ചയാണ് പ്രചാരണത്തിനിടെ സാഹ വോട്ടറുടെ താടിവടിച്ച് നല്‍കിയത്. വോട്ടര്‍മാരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സ്ഥാനാര്‍ത്ഥികള്‍ എന്തെല്ലാം വഴികളാണ് തേടുന്നതെന്നാണ് വീഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകള്‍.

മറ്റൊരു ബിജെപി സ്ഥാനാര്‍ത്ഥി ഡോ ഷര്‍വാധാ മുഖര്‍ജി മറ്റൊരു വ്യത്യസ്തമായ രീതിയാണ് പ്രചാരണത്തിനായി തെരഞ്ഞടുത്തത്. ബംഗാളിലെ ഇഷ്ടവിഭവമായ മത്സ്യങ്ങളിലൊന്നായ കട്‌ലയെ ഉപയോഗിച്ചായിരുന്നു പ്രചാരണം. ബിദാന്‍നഗര്‍ മണ്ഡലത്തിലെ മാര്‍ക്കറ്റിലെത്തിയ മുഖര്‍ജി കൈയില്‍ മീനും പിടിച്ചുകൊണ്ടാണ് തൃണമൂലിനെതിരെ സംസാരിച്ചത്. ബംഗാള്‍ സംസ്‌കാരത്തിന്റെ ഭാഗമായ മത്സ്യവും മാംസവുമൊക്കെ ബിജെപി സര്‍ക്കാര്‍ നിരോധിക്കുമെന്ന വ്യാജ പ്രചരണങ്ങളാണ് തൃണമൂല്‍ നടത്തുന്നതെന്നാണ് മുഖര്‍ജി പറയുന്നത്. മത്സ്യം എന്നത് ബംഗാളിന്റെ പാരമ്പര്യത്തിന്റെയും സ്വത്വത്തിന്റെയും ഭാഗമാണെന്നും ഒരു ആഘോഷങ്ങളും മത്സ്യവിഭമില്ലാതെ ആഘോഷിക്കപ്പെടുന്നില്ല എന്നുമായിരുന്നു മുഖര്‍ജിയുടെ പ്രസംഗം.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക