Friday, 10 April 2026

മലപ്പുറം അരീക്കോട് തൊഴുത്തിന് തീപിടിച്ചു; കാളപൂട്ടിന് കൊണ്ടുപോകുന്ന മൂന്ന് കാളകൾ വെന്തുചത്തു

മലപ്പുറം അരീക്കോട് തൊഴുത്തിന് തീപിടിച്ചു; കാളപൂട്ടിന് കൊണ്ടുപോകുന്ന മൂന്ന് കാളകൾ വെന്തുചത്തു



മലപ്പുറം: അരീക്കോട് പൂവത്തിക്കണ്ടിയിൽ തൊഴുത്തിന് തീപിടിച്ച്‌ മൂന്ന് കാളകൾ വെന്തുചത്തു. കാളപൂട്ടിന് കൊണ്ടുപോകുന്ന മൂന്ന് കാളകളാണ് വെന്തുമരിച്ചത്. സംഭവത്തിന് പിന്നാലെ മാവൂർ അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി തീ അണച്ചു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചുട്ടുപൊള്ളുന്നു; 12 ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്

ചുട്ടുപൊള്ളുന്നു; 12 ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്


തിരുവനന്തപുരം: താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 12 ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് അധിക താപനിലയാണ് നിലവില്‍ രേഖപ്പെടുത്തുന്നത്. പാലക്കാട് ജില്ലയില്‍ 39 ഡിഗ്രിവരെയും കൊല്ലത്ത് 38ഡിഗ്രി വരെയുമാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ മറ്റൊരു കാറിലിടിച്ചു, ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു

വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ മറ്റൊരു കാറിലിടിച്ചു, ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു


 
ദില്ലി : ഛത്തീസ്ഗഡിലെ കാങ്കറിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അപകടം. സമീപത്തുള്ള ചിവരാജ് ഗ്രാമത്തിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങി വരികയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ കാർ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.ഒരു കാറിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും ഒരു കുട്ടിയും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറ് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. എതിർ ദിശയിൽ വന്ന കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.    













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിൽ നേരത്തെ ഒപ്പിട്ട വെടിനിർത്തൽ കരാർ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ.

യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിൽ നേരത്തെ ഒപ്പിട്ട വെടിനിർത്തൽ കരാർ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ.



ടെഹ്‌റാൻ: യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിൽ നേരത്തെ ഒപ്പിട്ട വെടിനിർത്തൽ കരാർ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. പുതിയ ചർച്ചകൾ ആരംഭിക്കാനിരിക്കെ, ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ വർദ്ധിച്ചത് ആഗോള എണ്ണ വിപണിയെയും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ വാഗ്ദാനങ്ങൾ ലംഘിച്ചുവെന്ന് അമേരിക്ക ആരോപിച്ചതും, ഇസ്രായേൽ ലെബനനെ ആക്രമിച്ചത് വെടിനിർത്തൽ ധാരണയുടെ ലംഘനമെന്ന് ഇറാൻ കുറ്റപ്പെടുത്തിയതുമാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പ്രതിഷധത്തിന് കാരണം

ഹോർമുസ് കടലിടുക്കിലെ ഉപരോധം ചർച്ചകൾക്ക് മുൻപ് പൂർണമായും ഒഴിവാക്കില്ലെന്ന നിലപാടിലാണ് ഇറാൻ. ലെബനനിലേക്ക് ഇസ്രായേൽ തുടർച്ചയായി ആക്രമണം നടത്തുന്നതിൽ കടുത്ത വിമർശനവും ഇറാൻ ഉന്നയിക്കുന്നു. കരാറിന്റെ ഭാഗമായുള്ള നിബന്ധനകൾ ലംഘിക്കപ്പെടുന്നു എന്നാരോപിച്ച് ഇറാൻ എണ്ണ വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. മധ്യേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഉപരോധങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളും കാരണം എണ്ണക്കയറ്റുമതിയിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്. ഇത് വരാനിരിക്കുന്ന ഉന്നതതല ചർച്ചകൾക്ക് തിരിച്ചടിയാകുമെന്ന് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നു. സമാധാന ശ്രമങ്ങൾ പാളുന്നത് മേഖലയിൽ വീണ്ടും സംഘർഷസാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.

ആഗോള എണ്ണ വിപണിയിൽ ഇറാൻ പ്രധാന പങ്കുവഹിക്കുന്നതിനാൽ, വിതരണത്തിലെ കുറവ് അന്താരാഷ്ട്ര തലത്തിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ പരിഹരിക്കാൻ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇറാൻ. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ചർച്ചകൾ ഈ പ്രതിസന്ധിക്ക് പരിഹാരമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചൈനയിലെ സൂപ്പർകമ്പ്യൂട്ടർ ഹാക്ക്: 10 പെറ്റാബൈറ്റിലധികം രഹസ്യ സൈനിക ഡാറ്റ ചോർന്നു

ചൈനയിലെ സൂപ്പർകമ്പ്യൂട്ടർ ഹാക്ക്: 10 പെറ്റാബൈറ്റിലധികം രഹസ്യ സൈനിക ഡാറ്റ ചോർന്നു



ചൈനയിൽ സർക്കാർ നിയന്ത്രിത സൂപ്പർകമ്പ്യൂട്ടറിൽ നിന്നുള്ള അത്യന്തം രഹസ്യ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയതായി ഞെട്ടിക്കും റിപ്പോർട്ടുകൾ. ചൈനയിലെ ഏറ്റവും വലിയ സൈബർ ആക്രമണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സംഭവമാണിത് എന്നാണ് റിപ്പോർട്ടുകൾ. മിസൈൽ രൂപരേഖകൾ, പ്രതിരോധ രേഖകൾ, ഫൈറ്റർ ജെറ്റുകൾക്കും യുദ്ധ സിമുലേഷൻ ഗവേഷണങ്ങൾക്കുമായി ബന്ധപ്പെട്ട ഡാറ്റകൾ എന്നിവ ഉൾപ്പെടുന്ന വലിയ ശേഖരം ഹാക്കർമാർ കൈവശപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു.

ചോര്‍ന്നത് രഹസ്യ സൈനിക ഡാറ്റകള്‍

ചോർത്തപ്പെട്ട ഡാറ്റയുടെ അളവ് 10 പെറ്റാബൈറ്റിൽ കൂടുതലാണ് എന്നാണ് കണക്കുകൾ. താരതമ്യമായി, ഒരു സാധാരണ ഹൈഎൻഡ് ലാപ്ടോപ്പിന് ഏകദേശം ഒരു ടെറാബൈറ്റിന്റെ സംഭരണ ശേഷി മാത്രമേ ഉണ്ടാകൂ. ഈ കണക്ക് ശരിയാണെങ്കിൽ, ചൈനയുടെ നിർണായക അടിസ്ഥാന സൗകര്യങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ ഡാറ്റ ചോർച്ചകളിൽ ഒന്നായിരിക്കും ഇത്. ടിയാൻജിനിലുള്ള നാഷണൽ സൂപ്പർകമ്പ്യൂട്ടിംഗ് സെന്ററിലാണ് (NSCC) ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ 6000-ത്തിലധികം സ്ഥാപനങ്ങൾക്ക് സേവനം നൽകുന്ന ഈ കേന്ദ്രം ശാസ്ത്ര, വ്യോമഗതാഗത, പ്രതിരോധ മേഖലകളിൽ നിർണായക പങ്ക് വഹിക്കുന്നു.

ഒരു വിപിഎൻ എൻട്രി പോയിന്‍റ് പ്രവേശനം നേടിയ ഹാക്കർമാർ ബോട്ട്നെറ്റ് ഉപയോഗിച്ച് പല മാസങ്ങളായി ചെറിയ ഭാഗങ്ങളാക്കി ഡാറ്റ ചോർത്തി എന്നാണ് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ ഹാക്കിംഗ് നടന്നതായി കണ്ടെത്താൻ ഏറെ വൈകി. ഏകദേശം ആറുമാസത്തോളം ഈ ഹാക്കിംഗ് പ്രക്രിയ തുടർന്നതായി കരുതുന്നു. ഫെബ്രുവരി ആദ്യം ഫ്ലേമിംഗ്ചൈന എന്ന പേരിലുള്ള ഒരു അക്കൗണ്ട് ടെലിഗ്രാമിലൂടെ ഡാറ്റയുടെ ഭാഗങ്ങൾ പുറത്തുവിട്ടു. ഈ സാംപിളുകളിൽ വ്യോമയാന എൻജിനീയറിംഗ്, സൈനിക സാങ്കേതികവിദ്യ, ബയോ ഇൻഫർമാറ്റിക്സ്, ഫ്യൂഷൻ സിമുലേഷൻ തുടങ്ങിയ മേഖലകളിലെ വിവരങ്ങൾ ഉൾപ്പെട്ടിരുന്നു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ട വിമർശനം; ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ച തീരുമാനം പിൻവലിച്ച് ആന്ധ്രാ സർക്കാർ

സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ട വിമർശനം; ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ച തീരുമാനം പിൻവലിച്ച് ആന്ധ്രാ സർക്കാർ



അമരാവതി: ആന്ധ്രാ പ്രദേശ് പൊതുഗതാഗത വകുപ്പിന്റെ വിജയവാഡയിലുള്ള 4.15ഏക്കർ ഭൂമി ലുലു ഗ്രൂപ്പിന് ഷോപ്പിങ് മാൾ പദ്ധതിക്കായി അനുവദിച്ച തീരുമാനം പിൻവലിച്ച് ചന്ദ്രബാബു നായിഡു സർക്കാർ. ടിഡിപി നയിക്കുന്ന എൻഡിഎ സർക്കാർ കഴിഞ്ഞ വർഷം ജൂലായിലാണ് ഗവർണർപേട്ടിലെ പഴയ ആർടിസി ബസ് സ്റ്റാൻഡിലെ സ്ഥലം വിട്ടുനൽകിയത്. 2.23ലക്ഷം ചതുരശ്ര അടിയിൽ വമ്പൻ ഷോപ്പിങ് മാൾ നിർമിക്കാനാണ് ലുലു ഗ്രൂപ്പ് പദ്ധതിയിട്ടത്. സംഭവം പ്രതിപക്ഷം വൻ വിവാദമാക്കിയിരിക്കുകയാണ്.

പ്രതിപക്ഷ നേതാവ് വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശത്തെ തുടർന്ന് വൈഎസ്ആർസിപി നേതാക്കൾ സമ്മർദം ചെലുത്തിയതിന്റെ ഭാഗമായാണ് സർക്കാരിന് തീരുമാനം പിൻവലിക്കേണ്ടി വന്നതെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം. സർക്കാരിന്റെ ഭൂമി സ്വകാര്യ കമ്പനിക്ക് തീറെഴുതി കൊടുക്കുന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിച്ചതെന്നാണ് വിമർശനം. കോടികൾ വില വരുന്ന ഭൂമി ചുളുവിലയ്ക്കാണ് വിട്ടുനൽകിയതെന്നും ആരോപണമുണ്ട്. ഇതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജികളെയും പ്രതിപക്ഷം പിന്തുണച്ചിരുന്നു.

ഏപ്രിൽ 9ന് ഭൂമി തിരിച്ചെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഉടൻ തന്നെ മുൻ ഉത്തരവ് പിൻവലിച്ചുള്ള നോട്ടീസ് പുറത്തിറക്കുമെന്നും അഡ്വ ജനറൽ ദമ്മാലപട്ടി ശ്രീനിവാസ് വ്യക്തമാക്കിയിരുന്നു. പൊതു സ്വത്തുക്കൾ കോർപ്പറേറ്റ് ഗ്രൂപ്പുകൾക്ക് കുറഞ്ഞ വിലയിൽ കൈമാറ്റം ചെയ്യുകയാണെന്ന പ്രതിപക്ഷ വാദത്തിനെതിരെ സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ നിക്ഷേപങ്ങൾ ആകർഷിക്കാനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ആന്ധ്രയുടെ വികസനം മെച്ചപ്പെടുത്താനുമാണ് ഭൂമി വിട്ടുനൽകിയതെന്നാണ് സർക്കാർ വാദം. ഭൂമി വിട്ടുനൽകാനുള്ള തീരുമാനം പിൻവലിച്ചെങ്കിലും ഭാവിയിൽ കൂടുതൽ സുതാര്യമായി കൈമാറ്റം നടത്തുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്



തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. 600 രൂപ ഉയർന്ന് 1,12,200 രൂപയാണ് ഒരു പവന്റെ വില. ​ഗ്രാമിന് 75 രൂപ വർദ്ധിച്ച് 14,025 രൂപയായി. രാജ്യാന്തര വിപണിയിലെ സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങളും ഡോളറിന്റെ മൂല്യത്തിലുള്ള ചാഞ്ചാട്ടവുമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നുണ്ട്.

കഴിഞ്ഞ ദിവസം പവന് 1720 രൂപയും ഗ്രാമിന് 215 രൂപയും കുറഞ്ഞിരുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വർണവിലയിൽ തുടർച്ചയായി വ്യതിയാനം സംഭവിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണമായത്.

യുഎസും ഇറാനും തമ്മിൽ സമാധാന ചർച്ച നടക്കാനിരിക്കയാണ് രാജ്യാന്തരവിപണയിൽ സ്വർണത്തിന്റെ വിലയിടിഞ്ഞത്. ഏപ്രിലിൽ‌ രാജ്യാന്തരവില ഔൺസിന് 5000 ഡോളറിൽ എത്തിയാൽ സ്വർണവില 1.15 ലക്ഷത്തിന് മുകളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ട്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക