Monday, 13 April 2026

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു; ആറുപേര്‍ക്ക് ദാരുണാന്ത്യം

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു; ആറുപേര്‍ക്ക് ദാരുണാന്ത്യം



ഹാപൂർ: യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. ഹാപൂര്‍ ജില്ലയിലെ ധൗലാന-ഗുലാവതി റോഡിലാണ് അപകടം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് ബസിലുണ്ടായിരുന്നതെന്ന് ഹാപൂര്‍ എസ്പി ഗ്യാനഞ്ജയ് സിംഗ് പറഞ്ഞു.

പരിക്കേറ്റ ഏഴുപേര്‍ ചികിത്സയിലാണ്. ട്രക്ക് സ്ഥലത്തുനിന്ന് നീക്കം ചെയ്തുവെന്നും നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബസില്‍ ആകെ 12 പേരുണ്ടായിരുന്നു. അവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഗ്യാനഞ്ജയ് സിംഗ് കൂട്ടിച്ചേര്‍ത്തു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുപിയിൽ പാമ്പുകടിയേറ്റ 14കാരനെ ഗംഗയിൽ 12 മണിക്കൂർ മുക്കിവച്ചു; ഒടുവിൽ ദാരുണാന്ത്യം

യുപിയിൽ പാമ്പുകടിയേറ്റ 14കാരനെ ഗംഗയിൽ 12 മണിക്കൂർ മുക്കിവച്ചു; ഒടുവിൽ ദാരുണാന്ത്യം



അംറോഹ: യുപിയിലെ അംറോഹ ജില്ലയിൽ വിഷമിറക്കാൻ കുടുംബം ഗംഗാനദിയിൽ മുക്കിവച്ച പതിനാലുകാരന് ദാരുണാന്ത്യം. പാമ്പു കടിയേറ്റ കുട്ടിയെ മന്ത്രവാദിയുടെ വാക്കു കേട്ട് കുടുംബം 12 മണിക്കൂറോളമാണ് ഗംഗയിൽ മുക്കിവച്ചത്. പാമ്പുകടിയേറ്റതിന് പിന്നാലെ കുട്ടിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നതിന് പകരം മന്ത്രവാദിയുടെ അടുത്തേക്കാണ് കുടുംബം കൊണ്ടുപോയത്.

പാമ്പ് കടിക്കുള്ള പരിഹാരം എന്ന് പറഞ്ഞാണ് മന്ത്രവാദി ഗംഗയിൽ കുട്ടിയെ മുക്കിവയ്ക്കാൻ പറഞ്ഞത്. ഗംഗാനദിയിൽ മനുഷ്യശരീരം മുക്കിവയ്ക്കുന്നത് പാമ്പിന്റെ വിഷത്തിൽ നിന്നും മുക്തിതരുമെന്നാണ് പരക്കെയുള്ള അന്ധവിശ്വാസം. കുട്ടിയെ മുളയിൽ കെട്ടി കയറുപയോഗിച്ചാണ് ഗംഗയിൽ മുക്കിവച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കുട്ടിക്ക് ചുറ്റുമായി നിരവധി പേർ നിൽക്കുന്നതും വീഡിയോയിൽ കാണാം. വിഷമുക്തമായി കുട്ടി തിരികെ വരുന്നത് കാണാനായാണ് ഇവർ കൂട്ടം കൂടി നിന്നതെന്നാണ് വിവരം. എന്നാൽ മണിക്കൂറുകൾ പിന്നിട്ടതോടെ കുട്ടി മരിച്ചെന്ന് വ്യക്തമായി. കുട്ടി മരിച്ചെന്ന് മനസിലായതോടെ മൃതദേഹം ഗംഗാനദിയിൽ എറിയാൻ കുടുംബം ശ്രമിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

അന്ധമായ വിശ്വാസമുള്ളവരെ മുതലെടുത്ത് ജീവിക്കുന്ന മന്ത്രവാദികൾ ഇപ്പോഴുമുണ്ടെന്നത് ഹൃദയഭേദകമെന്നാണ് വീഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്യുന്നത്. പലരും കുട്ടിയുടെ മാതാപിതാക്കളെയും മന്ത്രവാദിയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നുമുണ്ട്.














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബിഎംഡബ്ല്യുവിന്റെ മേൽ ടാങ്കർ മറിഞ്ഞു; അഭിഭാഷകന് ദാരുണാന്ത്യം

ബിഎംഡബ്ല്യുവിന്റെ മേൽ ടാങ്കർ മറിഞ്ഞു; അഭിഭാഷകന് ദാരുണാന്ത്യം



ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ എൻടിആർ ജില്ലയിൽ ബിഎംഡബ്ല്യു കാറിന് മേൽ ടാങ്കർ മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. ശനിയാഴ്ചയാണ് സംഭവം. ഫ്‌ളൈ ആഷ് കയറ്റിവന്ന ടാങ്കർ പതിച്ച ബിഎംഡബ്ല്യു കാർ പൂർണമായും തകർന്നു. അപകടം നടന്ന സ്ഥലത്തെ ടോൾ ഗേറ്റിന് സമീപമെത്തിയപ്പോൾ ടാങ്കറിന്റെ ബ്രേക്ക് നഷ്ടമാകുകയും പിറകേ വന്ന കാറിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. പിന്നാലെയാണ് കാറിന് മുകളിലേക്ക് ടാങ്കർ മറിഞ്ഞത്. കാറിലുണ്ടായിരുന്ന അഭിഭാഷകൻ പി ശ്രീനിവാസ റാവുവാണ് മരിച്ചത്. ഇയാൾ ഗുണ്ടൂർ സ്വദേശിയാണ്.

ടാങ്കർ നേരെ കാറിന് മേൽ പതിച്ചതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. പൊലീസ്, ടോൾ പ്ലാസ ജീവനക്കാരും സമീപത്തുള്ളവരും ചേർന്ന് രണ്ടു മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് കാറിന് മുകളിൽ നിന്നും ടാങ്കർ മാറ്റാൻ കഴിഞ്ഞത്. ക്രെയിനുകൾ എത്തി ടാങ്കർ മാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം നന്ദിഗാമ സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ടോൾ പ്ലാസയിലെ സിസിടിവി പരിശോധിച്ച് അപകടത്തിന്റെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോഷണം പോയ 10 പവനും 90,000 രൂപയും ഉടമയ്ക്ക് തിരികെകിട്ടി.

മോഷണം പോയ 10 പവനും 90,000 രൂപയും ഉടമയ്ക്ക് തിരികെകിട്ടി.




പാലക്കാട്: മോഷണം പോയ 10 പവനും 90,000 രൂപയും ഉടമയ്ക്ക് തിരികെകിട്ടി. വീട്ടുമുറ്റത്തെ കിണറ്റിന് സമീപം പേപ്പര്‍ ബോക്‌സ് ഇരിക്കുന്നതുകണ്ട് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മോഷണംപോയ സ്വര്‍ണവും പണവും അതിനുള്ളിലായി കണ്ടെത്തിയത്. തുടര്‍ന്ന് ആലത്തൂര്‍ പൊലീസിന് വിവരം അറിയിക്കുകയായിരുന്നു.

കള്ളന് മാനസാന്തരം വന്ന് മോഷണമുതല്‍ തിരികെയിട്ടെന്നാണ് കരുതുന്നത്. മാര്‍ച്ച് 31നായിരുന്നു തരൂര്‍ പഴമ്പാലക്കോട് ചേരിക്കല്‍ പാനത്ത് വീട്ടില്‍ പി കെ ജോയിയുടെ വീട്ടില്‍ മോഷണം നടന്നത്. പളളിയില്‍പോയ ഭാര്യ ജിജിയെ കൂട്ടികൊണ്ടുവരാന്‍ ജോയി വീട് പൂട്ടിപ്പോയപ്പോഴായിരുന്നു സംഭവം.

വീട്ടുകാരുടെ പോക്കുവരവുകള്‍ കൃത്യമായി അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. തിരികെകിട്ടിയ വസ്തുക്കളടങ്ങിയ ബോക്‌സ് വീട്ടുകാര്‍ തുറന്നുപരിശോധിച്ചതിനാല്‍ വിരലടയാള വിദഗ്ധര്‍ എത്തി പരിശോധിച്ചെങ്കിലും പ്രത്യേക സൂചനയൊന്നും ലഭിച്ചില്ല. സ്വര്‍ണവും പണവും പൊലീസ് കസ്റ്റഡിയിലെടുത്തു. തൊണ്ടിമുതല്‍ കോടതിയില്‍ ഹാജരാക്കും. കേസ് അവസാനിപ്പിക്കുന്ന പ്രകാരമാകും ഉടമസ്ഥര്‍ക്ക് സ്വര്‍ണം തിരികെ ലഭിക്കുക. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നവകേരള സര്‍വേയ്ക്ക് ചെലവായത് 13കോടി രൂപ; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

നവകേരള സര്‍വേയ്ക്ക് ചെലവായത് 13കോടി രൂപ; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍



 

ന്യൂഡല്‍ഹി: നവകേരള സര്‍വേയ്ക്ക് ചെലവാഴയത് 13.04കോടി രൂപയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.അനുവദിച്ച ഇരുപത് കോടിയില്‍ 13.04കോടി ചെലവായി. ഇതില്‍ ബ്രോഷറിന് 5.54കോടി, കത്തിന് 1കോടി, വോളണ്ടിയര്‍മാരുടെ യാത്രയ്ക്ക് 1.45കോടി എന്നിങ്ങനെയാണ് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ കണക്ക്.

പൊതുജനങ്ങളില്‍ നിന്ന് പണം ചെലവഴിച്ച് സിപിഐഎം ക്യാമ്പയിന്‍ നടത്തുന്നുവെന്ന് ആരോപിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറല്‍ സെക്രട്ടറി മുബാസും മുന്‍പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച് ഹൈക്കോടതി സര്‍വേ റദ്ദാക്കിയെങ്കിലും സുപ്രീം കോടതി ഈ വിധി സ്റ്റേ ചെയ്തിരുന്നു.

സര്‍ക്കാരിന്റെ വികസന - ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള പദ്ധതി എന്ന നിലയ്ക്കായിരുന്നു നവകേരള സര്‍വേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 29ലെ മന്ത്രിസഭാ യോഗമാണ് നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ സര്‍വേ നടത്താന്‍ തീരുമാനിച്ചത്. പരിശീലനം നേടിയ 5000ത്തോളം വോളന്റിയര്‍മാരിലൂടെ ഗൃഹസന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിക്കുന്ന പദ്ധതിയാണിത്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 12 April 2026

വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു.കേരളാ ഹോട്ടൽ ന്യൂസിന്റെ ആദരാഞ്ജലികൾ.

വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു.കേരളാ ഹോട്ടൽ ന്യൂസിന്റെ ആദരാഞ്ജലികൾ.

 

 മുംബൈ : വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. കഴിഞ്ഞദിവസമാണ് ആരോഗ്യം മോശമായതിനെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 ചലച്ചിത്ര പിന്നണിഗായിക ലതാ മങ്കേഷ്കറുടെ ഇളയ സഹോദരിയാണ് ആശാ ഭോസ്‌ലെ. മറാഠാ നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ മകളായി 1933 സെപ്റ്റംബർ എട്ടിന് ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിലായിരുന്നു ആശയുടെ ജനനം. അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്കർ, ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ്‌ സഹോദരങ്ങൾ.

1943-ലാണ് ആശാ ഭോസ്‌ലെ ആദ്യമായി തന്റെ ഗാനം റെക്കോർഡ് ചെയ്തത്‌. 'മാഝാ ബാൽ' എന്ന ചലച്ചിത്രത്തിൽ ചലാ ചലാ നവ് ബാലാ എന്ന ഗാനം പാടി ചലച്ചിത്രമേഖലയിൽ തുടക്കം കുറിച്ചു. അന്ന് പത്ത് വയസ്സായിരുന്നു ആശയ്ക്ക്. 1200 ഓളം ഗാനങ്ങൾ ആശാ ഭോസ്‌ലെയുടെ ശബ്ദത്തിൽ പുറത്തുവന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ആശാ ഭോസ്‌ലെ ഇടം നേടിയിട്ടുണ്ട്.


ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ആശാ ഭോസ്‌ലെയുടെ സംഗീത ജീവിതം വൈവിധ്യങ്ങൾ നിറഞ്ഞതാണ്. ആത്മാവുള്ള ഗസലുകൾ മുതൽ ആവേശമുണർത്തുന്ന തട്ടുപൊളിപ്പൻ ഗാനങ്ങൾ വരെ പാടാനുള്ള അവരുടെ കഴിവ് സമാനതകളില്ലാത്തതാണ്. ഒ.പി. നയ്യാറുമായുള്ള കൂട്ടുകെട്ടിൽ പിറന്ന 'ആവോ ഹുസൂർ തുംകോ', ആർ.ഡി. ബർമനോടൊപ്പമുള്ള 'ചുര ലിയാ ഹേ തുംനേ ജോ ദിൽ കോ' തുടങ്ങിയ ഗാനങ്ങൾ ഇന്നും സംഗീത പ്രേമികൾക്കിടയിൽ സുപരിചിതമാണ്. 'പിയാ തൂ അബ് തോ ആജാ', 'യേ മേരാ ദിൽ' തുടങ്ങിയ ഗാനങ്ങളിലൂടെ അവർ ഹിന്ദി സിനിമാ സംഗീതത്തിൽ പുതിയൊരു തരംഗം തന്നെ സൃഷ്ടിച്ചു.















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അങ്കമാലി-എരുമേലി റെയിൽവേ പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് ഓഫിസുകളുടെ ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്ന് ദക്ഷിണ റെയിൽവേ.

അങ്കമാലി-എരുമേലി റെയിൽവേ പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് ഓഫിസുകളുടെ ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്ന് ദക്ഷിണ റെയിൽവേ.


 എറണാകുളം : കേന്ദ്രത്തിന്റെ തിരിച്ചടി വീണ്ടും ; അങ്കമാലി-എരുമേലി റെയിൽവേ പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് ഓഫിസുകളുടെ ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്ന് ദക്ഷിണ റെയിൽവേ. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പിന് റെയിൽവേയുടെ കത്ത് ലഭിച്ചു. പദ്ധതി ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കാൻ നേരത്തെ ധാരണയിലായിരുന്നു. സംസ്ഥാന സർക്കാർ വിഹിതമായി വിനിയോഗിക്കുന്ന ഈ 1900 കോടി ഉപയോഗിച്ചാണ് ഭൂമിയേറ്റെടുക്കലെന്നും ഇതുസംബന്ധിച്ച് നേരത്തെ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ പദ്ധതിക്കാവശ്യമായ സ്ഥലമെടുപ്പിന് മൂന്ന് സ്‌പെഷൽ തഹസിൽദാർ ഓഫിസുകൾ ആരംഭിക്കാനുള്ള ചെലവും ഇവിടെ നിയമിക്കപ്പെടുന്ന നൂറോളം ഉദ്യോഗസ്ഥരുടെ ശമ്പളമടക്കമുള്ള ചെലവും ആരാണ് വഹിക്കുകയെന്ന് ആരാഞ്ഞ് റവന്യൂ വകുപ്പ്, ഗതാഗത വകുപ്പ് വഴി റെയിൽവേക്ക് കത്ത് നൽകിയിരുന്നു. 

പഴയ വിജ്ഞാപനം ചൂണ്ടിക്കാട്ടി ഇത്തരം ചെലവുകൾ സംസ്ഥാന സർക്കാർ വിഹിതത്തിൽ ഉൾപ്പെടുത്തണമെന്നാണ് ദക്ഷിണ റെയിൽവേ നിർമാണവിഭാഗം ചീഫ് എൻജിനീയർ ഗതാഗത വകുപ്പ് സെക്രട്ടറിക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നത്. ഓരോ വർഷത്തെയും സ്‌പെഷൽ തഹസിൽദാർ ഓഫീഫിസുകളുടെ ചെലവുകൾ സംസ്ഥാന സർക്കാർ റെയിൽവേയെ അറിയിക്കുന്നതനുസരിച്ചു പദ്ധതി ചെലവിൽ സംസ്ഥാന വിഹിതമായി ഉൾപ്പെടുത്താമെന്നും ചീഫ് എൻജിനീയർ അറിയിച്ചു.


എട്ടു കിലോമീറ്റർ ദൂരത്തിൽ ശബരി റെയിൽവേക്കായി ട്രാക്കും കാലടി സ്റ്റേഷനും ഒരു കിലോമീറ്റർ ദൂരമുള്ള പെരിയാർ പാലവും നിർമിച്ചിട്ടുണ്ട്. കേന്ദ്രബജറ്റിൽ ശബരി റെയിൽവേക്ക് നടപ്പ് സാമ്പത്തികവർഷം 505 കോടി അനുവദിച്ചിരുന്നു. സംസ്ഥാന സർക്കാർ കിഫ്ബിയിൽനിന്ന് 1900 കോടി അനുവദിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്. പദ്ധതി മരവിപ്പിച്ചത് കേന്ദ്രസർക്കാർ നാല് മാസം മുമ്പ് പിൻവലിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഓഫിസുകൾ ആരംഭിക്കാത്തതിനാൽ ഭൂമി ഏറ്റെടുക്കൽ തുടങ്ങാനായിട്ടില്ല.

സ്ഥലമെടുപ്പ് ഓഫിസുകൾ ആരംഭിച്ചും ഉദ്യോഗസ്ഥരെ നിയമിച്ചും സംസ്ഥാന സർക്കാറും കാലടി വരെയുള്ള റെയിൽവേ ലൈനിന്റെ വൈദ്യുതീകരണം, പാലങ്ങളുടെ നിർമാണം എന്നിവ ആരംഭിക്കാൻ റെയിൽവേയും നടപടിയെടുക്കണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ബാബു പോൾ, ജിജോ പനച്ചിനാനി എന്നിവർ ആവശ്യപ്പെട്ടു.











ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക