Thursday, 16 April 2026

റഷ്യന്‍, ഇറാന്‍ എണ്ണ വാങ്ങാന്‍ രാജ്യങ്ങൾക്ക് നല്‍കിയ ഇളവ് അമേരിക്ക പുതുക്കില്ല: യുഎസ് ട്രഷറി സെക്രട്ടറി

റഷ്യന്‍, ഇറാന്‍ എണ്ണ വാങ്ങാന്‍ രാജ്യങ്ങൾക്ക് നല്‍കിയ ഇളവ് അമേരിക്ക പുതുക്കില്ല: യുഎസ് ട്രഷറി സെക്രട്ടറി



വാഷിങ്ടണ്‍: റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും എണ്ണ വാങ്ങാന്‍ രാജ്യങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന ഇളവ് പുതുക്കില്ലെന്ന് യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. ഇളവിന്റെ പ്രധാന ഗുണഭോക്താവായിരുന്നു ഇന്ത്യ. ആഗോള വിപണിയില്‍ എണ്ണവില വര്‍ധിക്കുന്നത് തടയാനാണ് 30 ദിവസത്തെ താല്‍ക്കാലിക ഇളവ് ഇന്ത്യക്ക് നല്‍കിയിരുന്നത്. എന്നാൽ റഷ്യന്‍, ഇറാന്‍ എണ്ണകള്‍ വാങ്ങുന്നതിനുള്ള ജനറല്‍ ലൈസന്‍സ് പുതുക്കില്ലെന്ന് സ്‌കോട്ട് ബെസെന്റ് വ്യക്തമാക്കി.

മാര്‍ച്ച് 11 വരെ കടലില്‍ ടാങ്കറുകളില്‍ ഉണ്ടായിരുന്ന എണ്ണകള്‍ക്കായിരുന്നു ഇളവ് അനുവദിച്ചിരുന്നത്. അതെല്ലാം ഇതിനകം ഉപയോഗിച്ച് കഴിഞ്ഞെന്നും സ്‌കോട്ട് ബെസെന്റ് പറഞ്ഞു. ഇന്ത്യ ഇനിമുതല്‍ യുഎസില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആഗോള ഊര്‍ജ്ജവിപണിയെ ഇറാന്‍ ബന്ദിയാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും സ്‌കോട്ട് ബെസെന്റ് പറഞ്ഞു.

നിലവില്‍ കടലില്‍ ഉള്ള എണ്ണയുടെ ഇടപാടുകള്‍ക്ക് മാത്രമാണ് ഇളവ് ബാധകമെന്നും ഇതിലൂടെ റഷ്യയ്ക്ക് വലിയ സാമ്പത്തികലാഭമുണ്ടാക്കാന്‍ കഴിയില്ലെന്നും സ്‌കോട്ട് ബെസെന്റ് വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള എണ്ണ വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍ മാര്‍ച്ച് പകുതിയോടെയായിരുന്നു ഒരുമാസത്തേക്ക് അമേരിക്ക റഷ്യന്‍ എണ്ണയ്ക്കുള്ള ഉപരോധത്തില്‍ ഇളവനുവദിച്ചത്. ഏപ്രില്‍ 11ന് ഇളവിന്റെ കാലാവധി തീര്‍ന്നു. ഇറാനിയന്‍ എണ്ണയ്ക്കുള്ള ഇളവ് ഏപ്രില്‍ 19ന് അവസാനിക്കും.

ഉപരോധത്തില്‍ ഇളവനുവദിച്ചത് ഇന്ത്യക്കും ചൈനയ്ക്കും വലിയ നേട്ടമായിരുന്നു. റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണവരവ് കുത്തനെ കൂടി. ചൈനയിലേക്ക് നേരത്തേ അയച്ച കപ്പലടക്കം ഇന്ത്യയിലേക്ക് വഴിതിരിച്ചെത്തുകയും ചെയ്തിരുന്നു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'യുഎസ് ഹോർമൂസ് ഉപരോധം തുടർന്നാൽ ചെങ്കടലിലും പേർഷ്യൻ ​ഗൾഫിലും ഒമാൻ തീരത്തും നിയന്ത്രണങ്ങൾ കടുപ്പിക്കും': ഇറാൻ

'യുഎസ് ഹോർമൂസ് ഉപരോധം തുടർന്നാൽ ചെങ്കടലിലും പേർഷ്യൻ ​ഗൾഫിലും ഒമാൻ തീരത്തും നിയന്ത്രണങ്ങൾ കടുപ്പിക്കും': ഇറാൻ



തെഹ്റാൻ: ഹോർമൂസിൽ അമേരിക്കയുടെ ഉപരോധം തുടർന്നാൽ കർശന നടപടിയുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. ഹോർമൂസ് കടലിടുക്ക് കൂടാതെ ചെങ്കടലിലും പെർഷ്യൻ ​ഗൾഫിലും ഒമാൻ തീരത്തും നിയന്ത്രങ്ങൾ ഏർപ്പെടുത്തുമെന്നാണ് ഇറാൻ അറിയിച്ചത്. യുഎസ് ഉപരോധം തുടർന്നാൽ ചെങ്കൽ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ മേഖലകളെ ലക്ഷ്യം വെച്ച് ഉപരോധം വ്യാപിപ്പിക്കുമെന്നാണ് ഇറാൻ സൈന്യത്തിൻ്റെ മുന്നറിയിപ്പ്.

യുഎസ് ഇറാൻ്റെ എണ്ണക്കപ്പലുകളെ ലക്ഷ്യം വെക്കുന്നുണ്ടെന്നും ഇത് താത്കാലിക വെടിനിർത്തലിൻ്റെ ലംഘനമാണെന്നുമാണ് ഇറാൻ്റെ സൈനിക വിഭാ​ഗം അറിയിച്ചത്. അമേരിക്കയുടെ ഇത്തരം നീക്കങ്ങൾ തുടർന്നാൽ ഇറാൻ പ്രതികരിക്കുമെന്നും ഐആർജിസി അറിയിച്ചു. ഉപരോധത്തിൽ നിന്ന് യുഎസ് പിന്മാറിയില്ലെങ്കിൽ പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, ചെങ്കടൽ എന്നിവിടങ്ങളിലേക്ക് കയറ്റുമതിയോ ഇറക്കുമതിയോ തുടരാൻ അനുവദിക്കില്ലെന്ന് അലി അബ്ദുല്ലാഹി പറഞ്ഞു.

ഇസ്ലാമാബാദ് ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്കിൽ യുഎസിൻ്റെ ഉപരോധം ആരംഭിച്ചത്. തങ്ങളുടെ അംഗീകാരമില്ലാതെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് യുഎസ് വ്യക്തമാക്കിയിരുന്നത്. നിശ്ചിത സമയപരിധി അവസാനിച്ചതോടെയാണ് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ വരവും പോക്കും യുഎസ് സെൻട്രൽ കമാൻഡ് തടയുമെന്ന് പ്രഖ്യാപിച്ചത്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാകിസ്താൻ സൈനിക മേധാവി അസം മുനീർ തെഹ്റാനിൽ; ഇറാൻ-യുഎസ് ചർച്ച ഉടൻ നടക്കുമെന്ന് റിപ്പോർട്ട്

പാകിസ്താൻ സൈനിക മേധാവി അസം മുനീർ തെഹ്റാനിൽ; ഇറാൻ-യുഎസ് ചർച്ച ഉടൻ നടക്കുമെന്ന് റിപ്പോർട്ട്



തെഹ്റാൻ: പാകിസ്താൻ സൈനിക മേധാവി അസം മുനീർ ഇറാൻ സന്ദർശിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിൽ വീണ്ടുമൊരു സമാധാന ചർച്ച നടക്കുന്നതിന് മുന്നോടിയായാണ് അസം മുനീറിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം തെഹ്റാനിൽ എത്തിയത്. യുഎസ് -ഇറാൻ ചർച്ചയുടെ അടുത്ത ഘട്ടം ഉടൻ തന്നെ നടക്കുമെന്നാണ് സൂചന. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ച്ചിയാണ് പാക് പ്രതിനിധികളെ സ്വീകരിച്ചത്.

അമേരിക്കയുടെ സന്ദേശവുമായി പാകിസ്താനിലെ ഉന്നത പ്രതിനിധികൾ ഇറാനിൽ എത്തുമെന്നും ഇറാൻ-യുഎസ് ചർച്ച പുനരാരംഭിക്കുമെന്നും ഇറാനിയൻ സ്റ്റേറ്റ് ടിവി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനുമായുള്ള രണ്ടാം ഘട്ട ചർച്ചകൾ വീണ്ടും പാകിസ്താനിൽ നടക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡ‍ോണൾഡ് ട്രംപും സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് പ്രതിനിധികൾ ഇറാനിൽ എത്തിയത്.

ചർച്ചകൾക്ക് വീണ്ടും ആതിഥേയത്വം വഹിക്കാൻ പാകിസ്താൻ സന്നദ്ധത അറിയിച്ചതായി പാകിസ്താൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനും അമേരിക്കയും തമ്മിൽ കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ച ധാരണയിലെത്തിയില്ല. സമാധാന ചർ‌ച്ചകൾ പരാജയപ്പെട്ടതിൽ ഇരുവിഭാ​ഗവും പരസ്പരം കുറ്റപ്പെടുത്തി രം​ഗത്ത് വന്നിരുന്നു. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ അമേരിക്കൻ സംഘം ചർച്ചയിൽ പങ്കെടുത്തതെന്നായിരുന്നു ഇറാൻ്റെ കുറ്റപ്പെടുത്തൽ. യുക്തിസഹമല്ലാത്ത ആവശ്യങ്ങൾ അമേരിക്ക മുന്നോട്ട് വെച്ചുവെന്നും ഇറാൻ ചൂണ്ടിക്കാണിച്ചിരുന്നു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇ - ജോര്‍ദാൻ സഹകരണം ശക്തമാക്കും; പുതിയ കരാറിൽ ഒപ്പുവെച്ചു

യുഎഇ - ജോര്‍ദാൻ സഹകരണം ശക്തമാക്കും; പുതിയ കരാറിൽ ഒപ്പുവെച്ചു



യുഎഇയും ജോര്‍ദാനും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കി പുതിയ കരാറില്‍ ഒപ്പുവച്ചു. 2.3 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ റെയില്‍വേ പദ്ധതി നടപ്പിലാക്കുന്നതിനുള്ള കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. ജോര്‍ദാനിലെ ഖനന മേഖലയെ അഖാബ തുറമുഖവുമായി ബന്ധിപ്പിക്കുന്ന 360 കിലോമീറ്റര്‍ നീളുന്ന റെയില്‍വെ ശൃംഖല നിര്‍മിക്കുന്നതാണ് പദ്ധതി.

യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനും ജോര്‍ദാന്‍ പ്രധാനമന്ത്രി ഡോ. ജാഫര്‍ ഹസ്സനും തമ്മിലാണ് കരാരില്‍ ഏര്‍പ്പെട്ടത്. പദ്ധതിയുടെ നിര്‍മ്മാണം, പ്രവര്‍ത്തനം, പരിപാലനം എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി യുഎഇ-ജോര്‍ദാന്‍ റെയില്‍വേ കമ്പനി എന്ന പേരില്‍ പുതിയ സംയുക്ത സംരംഭം രൂപീകരിക്കും. യുഎഇയുടെ ദേശീയ റെയില്‍വേ വികസന ഏജന്‍സിയായ ഇത്തിഹാദ് റെയിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക.

 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമ്പലത്തില്‍ കണി ഒരുക്കിയ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങിമരിച്ചു

അമ്പലത്തില്‍ കണി ഒരുക്കിയ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങിമരിച്ചു



കോഴിക്കോട്: വിഷു ദിനത്തില്‍ നാടിനെ കണ്ണീരിലാഴ്ത്തി പതിനാറുകാരനായ വിദ്യാര്‍ത്ഥിയുടെ ദാരുണ മരണം. വടകരയ്ക്കടുത്ത് ആയഞ്ചേരിയില്‍ കാക്കുനി തുലറ്റുന്നട സ്വദേശിയായ ഹേമന്ദ് ബാബു(16) ആണ് മുങ്ങിമരിച്ചത്. വിഷു ആഘോഷങ്ങളുടെ ഭാഗമായി വീടിന് സമീപത്തെ അമ്പലത്തില്‍ കണി ഒരുക്കിയ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ഹേമന്ദ് അപകടത്തിൽ പെട്ടത്.

ഹേമന്ദിന് നീന്തല്‍ വശമില്ലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വെള്ളത്തില്‍ മുങ്ങിപ്പോകാതിരിക്കാനായി തേങ്ങയുടെ തൊണ്ട് ചേര്‍ത്ത് കെട്ട് ശരീരത്തില്‍ ബന്ധിച്ചാണ് കുളത്തിലിറങ്ങിയത്. കുളിക്കുന്നതിനിടെ ശരീരത്തില്‍ നിന്നും ഇത് അഴിഞ്ഞുപോവുകയും വെള്ളത്തില്‍ താഴ്ന്നു പോവുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഹേമന്ദിനെ പുറത്തെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. വടകരയില്‍ നിന്നെത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിയെ കരയ്‌ക്കെത്തിച്ച് ഉടന്‍ തന്നെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആയഞ്ചേരി റഹ്‌മാനിയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഹേമന്ദ്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് ആറ് മാസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; മാതാവ് കസ്റ്റഡിയില്‍

കോഴിക്കോട് ആറ് മാസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; മാതാവ് കസ്റ്റഡിയില്‍



കോഴിക്കോട്: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ പള്ളിയുടെ പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. കൊഴിഞ്ഞാമ്പാറ സ്വദേശിനി ഫ്രാങ്കോയുടേതാണ് കുഞ്ഞ്.

പള്ളിയില്‍ വെച്ച് പ്രസവിച്ച് ശേഷം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. ഫ്രാങ്കോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ ഫ്രാങ്കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിസിടിവിയില്‍ ഫ്രാങ്കോയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

പൊക്കിള്‍ക്കൊടിയോട് കൂടിയാണ് മൃതദേഹം കണ്ടെത്തിയത്. ആറ് മാസം വളര്‍ച്ചയെത്തിയ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. പള്ളിയുടെ പുറകിലെ വരാന്തയിലായിരുന്നു മൃതദേഹം. പള്ളിയുടെ മറ്റ് വശങ്ങളില്‍ സിസിടിവി ഉണ്ടെങ്കിലും വരാന്തയുടെ സിസിടിവി ഇല്ലാത്ത ഭാഗത്താണ് ഫ്രാങ്കോ കുഞ്ഞിനെ പ്രസവിച്ചത്.

പാലക്കാട് നിന്നെത്തിയ തീര്‍ത്ഥാടക സംഘമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫോറന്‍സിക് സംഘവും സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗുജറാത്തില്‍ ആറ് മാസമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം ലഭിച്ചില്ല; സമരത്തിലേക്കെന്ന് യൂണിയനുകള്‍

ഗുജറാത്തില്‍ ആറ് മാസമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം ലഭിച്ചില്ല; സമരത്തിലേക്കെന്ന് യൂണിയനുകള്‍


 
അഹ്‌മദാബാദ്: ഗുജറാത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. അഞ്ച് മുതല്‍ ആറ് മാസമായി തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. വേതനം പെട്ടെന്ന് തന്നെ നല്‍കിയില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി സമരം നടത്താനാണ് യൂണിയനുകളുടെ തീരുമാനം.

തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലുള്ളവര്‍ക്ക് ആദ്യ ഘട്ടങ്ങളില്‍ വേതനം വൈകി നല്‍കുകയും ആറ് മാസമായി തീരെ നല്‍കാതിരിക്കുകയും ചെയ്യുകയായിരുന്നു. ഉന, ഗിര്‍ഗധ തുടങ്ങിയ മേഖലകളിലാണ് വേതനം മുടങ്ങിയത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

'തുടര്‍ച്ചയായി ജോലി ചെയ്തിട്ടും ഗുജറാത്തിലുടനീളമുള്ള തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അഞ്ച് മുതല്‍ ആറ് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ഇത് നിസാരമായ കാലതാമസമല്ല, മറിച്ച് ഫണ്ട് മാനേജ്‌മെന്റിലും ഭരണകാര്യത്തിലുമുള്ള വീഴ്ചയാണ് കാണിക്കുന്നത്', ഗുജറാത്ത് എംജിഎന്‍ആര്‍ഇജിഎ തൊഴിലാളി യൂണിയന്റെ പ്രസിഡന്റ് രാകേഷ് കുമാര്‍ പറഞ്ഞു.

തൊഴിലാളികളെ ഈ സാമ്പത്തിക ബുദ്ധിമുട്ട് നന്നായി ബാധിച്ചെന്നും ജീവിക്കാന്‍ വേണ്ടി ആളുകള്‍ കടം വാങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സാധിക്കാത്ത സാഹചര്യമാണെന്നും രാകേഷ് കുമാര്‍ വ്യക്തമാക്കി.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക