Wednesday, 22 April 2026

പെട്രോൾ വേണ്ട, ഇനി 'മദ്യ'മൊഴിച്ച് വാഹനങ്ങൾ പറപ്പിക്കാം; 'ഇ85' ഇന്ധനത്തിനായുള്ള കരട് നിയമങ്ങൾ വരുന്നു

പെട്രോൾ വേണ്ട, ഇനി 'മദ്യ'മൊഴിച്ച് വാഹനങ്ങൾ പറപ്പിക്കാം; 'ഇ85' ഇന്ധനത്തിനായുള്ള കരട് നിയമങ്ങൾ വരുന്നു




ന്യൂഡൽഹി: രാജ്യത്തെ വാഹനങ്ങൾ ഇനി പെട്രോളിന് പകരം ഭൂരിഭാഗവും ആൽക്കഹോൾ (എത്തനോൾ) ഉപയോഗിച്ച് ഓടിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. പെട്രോളിൽ 85 ശതമാനം എത്തനോൾ കലർത്തുന്ന 'ഇ85' ഇന്ധനത്തിനായുള്ള കരട് നിയമങ്ങൾ ഉടൻ പുറത്തിറക്കാനാണ് സർക്കാർ നീക്കം. നിലവിൽ ഉപയോഗിക്കുന്ന 20 ശതമാനം എത്തനോൾ കലർന്ന ഇ20 പെട്രോളിന് പിന്നാലെയാണ് വിപ്ലവകരമായ ഈ മാറ്റം വരുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ആഗോള എണ്ണവിപണിയെ പിടിച്ചുലയ്ക്കുന്ന പശ്ചാത്തലത്തിൽ, ഇന്ധന ഇറക്കുമതി വെട്ടിക്കുറയ്ക്കാനുള്ള ഇന്ത്യയുടെ മാസ്റ്റർ പ്ലാനായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

എത്തനോൾ 85 അഥവാ 'ഫ്ലെക്സ് ഫ്യൂവൽ' പദ്ധതി നടപ്പിലാക്കുന്നതിൽ സർക്കാരിനുള്ളിലും വാഹന വിപണിയിലും ഇതിനോടകം ധാരണയായിട്ടുണ്ട്. പ്രാഥമിക വാഹന പരിശോധനകൾ പൂർത്തിയായതായും വരും വർഷങ്ങളിൽ ഇത് പ്രാവർത്തികമാകുമെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കരിമ്പ്, ചോളം, മറ്റ് ധാന്യങ്ങൾ എന്നിവയിൽ നിന്ന് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന എത്തനോൾ പുനരുപയോഗിക്കാവുന്നതും പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കുന്നതുമാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി 100 ശതമാനം എത്തനോളിൽ ഓടുന്ന കാർ നേരത്തെ പ്രദർശിപ്പിച്ചിരുന്നു. എണ്ണ ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക്, പുതിയ നീക്കം വിദേശ നാണയ ലാഭത്തിനും കർഷകർക്ക് വലിയ വരുമാനത്തിനും വഴിതുറക്കും.

എങ്കിലും, ഉയർന്ന അളവിൽ എത്തനോൾ അടങ്ങിയ ഇന്ധനം ഉപയോഗിക്കാൻ നിലവിലെ എഞ്ചിനുകളിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഇ85 ഇന്ധനത്തിന് അനുയോജ്യമായ രീതിയിൽ നിർമ്മിച്ച 'ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങൾ' (FFVs) മാത്രമേ ഈ ഇന്ധനം ഉപയോഗിക്കാൻ പാടുള്ളൂ. സാധാരണ പെട്രോൾ എഞ്ചിനുകളിൽ ഇത് ഉപയോഗിക്കുന്നത് എഞ്ചിൻ തുരുമ്പെടുക്കാനും പ്രവർത്തനക്ഷമത കുറയാനും കാരണമാകും. അതിനാൽ, പുതിയ തരം എഞ്ചിനുകൾ നിർമ്മിക്കാൻ വാഹന നിർമ്മാതാക്കളോട് സർക്കാർ ആവശ്യപ്പെടും. പെട്രോൾ പമ്പുകളിൽ ഇ20-ക്ക് പുറമെ ഇ85 വിതരണം ചെയ്യാനായി പ്രത്യേക സൗകര്യങ്ങളും ഒരുക്കേണ്ടി വരും. ഇന്ധനക്ഷമതയിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, ആഗോള ഊർജ്ജ പ്രതിസന്ധിക്കിടയിൽ ഇന്ത്യയുടെ സ്വയംപര്യാപ്തതയ്ക്ക് ഈ നീക്കം കരുത്തേകുമെന്നുറപ്പാണ്.


 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രിയുടെ അടക്കം ശമ്പളം വെട്ടി, ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കും ബാധകം; അസാധാരണമായ സാമ്പത്തിക വെല്ലുവിളിയെന്ന് ഹിമാചൽ സർക്കാർ

മുഖ്യമന്ത്രിയുടെ അടക്കം ശമ്പളം വെട്ടി, ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കും ബാധകം; അസാധാരണമായ സാമ്പത്തിക വെല്ലുവിളിയെന്ന് ഹിമാചൽ സർക്കാർ




ഷിംല: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഹിമാചൽ പ്രദേശ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ശമ്പളം താൽക്കാലികമായി തടഞ്ഞുവയ്ക്കാൻ സർക്കാർ തീരുമാനിച്ചു. 'അസാധാരണമായ സാമ്പത്തിക വെല്ലുവിളികൾ' നേരിടുന്ന പശ്ചാത്തലത്തിൽ ആറു മാസത്തേക്കാണ് ശമ്പളത്തിന്‍റെ നിശ്ചിത ശതമാനം മാറ്റിവെക്കുന്നത്. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന്‍റെ ശമ്പളത്തിൽ 50 ശതമാനവും ഉപമുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ എന്നിവരുടെ ശമ്പളത്തിൽ 30 ശതമാനവും എംഎൽഎമാരുടെ ശമ്പളത്തിൽ 20 ശതമാനവുമാണ് കുറവ് വരുത്തിയിരിക്കുന്നത്.

ഭരണതലത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഈ നിയന്ത്രണത്തിന്‍റെ പരിധിയിൽ വരും. ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ 30 ശതമാനവും വകുപ്പ് മേധാവികൾ ഉൾപ്പെടെയുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥരുടേതിൽ 20 ശതമാനവുമാണ് മാറ്റിവെക്കുക. മെയ് മാസം നൽകേണ്ട ഏപ്രിൽ മാസത്തെ ശമ്പളം മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. പൊതുമേഖലാ സ്ഥാപനങ്ങളോടും സർവ്വകലാശാലകളോടും സമാനമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

കേന്ദ്രത്തിൽ നിന്നുള്ള റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍റ് നിർത്തലാക്കിയതാണ് സംസ്ഥാനത്തെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി സുഖു വ്യക്തമാക്കി. പ്രതിവർഷം 8000 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി സംസ്ഥാനത്തിനുണ്ടാകുന്നത്. ഇത് വെറും ശമ്പളം പിടിക്കൽ അല്ലെന്നും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് തടഞ്ഞുവെച്ച തുക തിരികെ നൽകുമെന്നും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. വായ്പാ തിരിച്ചടവുള്ള ഉദ്യോഗസ്ഥർക്ക് ആവശ്യമായ ഇളവുകൾ നൽകുമെന്നും സുതാര്യത ഉറപ്പാക്കാൻ ഇ-സാലറി സിസ്റ്റത്തിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.



 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലിയേക്കര ടോള്‍ പ്ലാസയില്‍ വന്‍ രാസ ലഹരി വേട്ട; 90 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിൽ

പാലിയേക്കര ടോള്‍ പ്ലാസയില്‍ വന്‍ രാസ ലഹരി വേട്ട; 90 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിൽ


 
തൃശൂര്‍: പാലിയേക്കരയില്‍ 90 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. പറവൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര്‍ അഞ്ചപ്പാലം സ്വദേശി അഫ്നാന്‍ (26), കുന്നംകുളം മേത്തല സ്വദേശി ഷൈന്‍ (28) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്നും ആലുവയിലേക്കുള്ള സ്വകാര്യ ബസിലാണ് പ്രതികള്‍ ലഹരിമരുന്ന് കടത്തിയത്. പാലിയേക്കര ടോള്‍ പ്ലാസയില്‍ വെച്ച് ബസിറങ്ങിയ പ്രതികളെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത എംഡിഎംഎക്ക് വിപണിയില്‍ മൂന്ന് ലക്ഷത്തോളം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. 

തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും പുതുക്കാട് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഷൈന്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എംഡിഎംഎ കടത്തിയ കേസിലും കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ ആക്രമിച്ച കേസിലും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. അഫ്നാന്‍ വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ക്രിമിനല്‍ കേസ് പ്രതിയാണ്. പ്രതികളെ ഇന്ന് കോടതി ഹാജരാക്കും.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല, ഓടുമ്പോൾ പൊള്ളലേറ്റ ഒരാളെ കണ്ടു'; സ്‌ഫോടനത്തിൽ രക്ഷപ്പെട്ട സഹോദരിമാർ

'എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല, ഓടുമ്പോൾ പൊള്ളലേറ്റ ഒരാളെ കണ്ടു'; സ്‌ഫോടനത്തിൽ രക്ഷപ്പെട്ട സഹോദരിമാർ



തൃശൂര്‍: എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് മുണ്ടത്തിക്കോട് സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ട സഹോദരിമാരായ തൊഴിലാളികള്‍. പെട്ടെന്ന് ശബ്ദം കേട്ടെന്നും വെടിമരുന്ന് നിറച്ചിരുന്നവര്‍ക്കൊന്നും ഓടാന്‍ കഴിഞ്ഞില്ലെന്നും സഹോദരിമാരായ സുഭദ്ര, വത്സല എന്നിവര്‍  പറഞ്ഞു. ഓടുമ്പോള്‍ പാടത്തൊക്കെ തീ പിടിക്കുന്നത് കണ്ടു. ഭക്ഷണം കഴിച്ച് വന്ന് 3.30ടെയാണ് അപകടമുണ്ടായതെന്ന് സഹോദരിമാര്‍ പറഞ്ഞു.

'തിരി നിറക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. ഞങ്ങളുടെ അടുത്ത് അഞ്ച് പേരോളം ഉണ്ടായിരുന്നു. പണി കഴിഞ്ഞതുകൊണ്ടാണ് ഓടാന്‍ പറ്റിയത്. എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമായിരുന്നില്ല. തുടര്‍ച്ചയായി പൊട്ടിത്തെറികള്‍ ഉണ്ടായി. രക്ഷപെട്ട് ഓടിയപ്പോള്‍ ഒരാള്‍ക്ക് വീണ് പരിക്കേറ്റു.
പൊള്ളലേറ്റ ഒരു തൊഴിലാളിയെ കണ്ടു', വത്സല പറഞ്ഞു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാക്കുതര്‍ക്കം; ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25കാരി മരിച്ചു

വാക്കുതര്‍ക്കം; ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25കാരി മരിച്ചു


 
പെരിന്തല്‍മണ്ണ: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25കാരി മരിച്ചു. കുന്നംകുളം സ്വദേശിനി ഷഹ്ന (25)ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് അരക്കുപറമ്പ് ഇബ്രാഹിംപടി ചേരിക്കല്ലന്‍ മുന്‍ഷാദിനെ(31) അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തു.

പ്രതിക്ക് ഭാര്യയെ സംശയമായിരുന്നുവെന്നും ഇതാണ് വാക്കുതര്‍ക്കത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. അഞ്ച് മാസം മുന്‍പായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഇരുവര്‍ക്കും ആദ്യവിവാഹത്തില് ഓരോ കുട്ടിയുമുണ്ട്.

പ്രതിയുമായി പൊലീസും ഫോറന്‍സിക് വിദഗ്ധരും മുന്‍ഷാദിന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഷഹ്നയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; ജെ.എം.എ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങ

മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; ജെ.എം.എ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങ




 
നവി മുംബൈ: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA) മഹാരാഷ്ട്ര ഘടകത്തിന്റെ വിപുലീകരണത്തോടനുബന്ധിച്ച് നവി മുംബൈയിൽ നടന്ന വെൽക്കം മീറ്റിൽ മാധ്യമപ്രവർത്തകരുടെ ക്ഷേമം മുൻനിർത്തി സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള സംഘടനയിലെ അംഗങ്ങളുടെ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന പ്രധാന പദ്ധതികൾ താഴെ പറയുന്നവയാണ്:



 1. 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്: ഇന്ത്യയിലുടനീളമുള്ള ജെ.എം.എ അംഗങ്ങൾക്കായി 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് ഇത് വലിയൊരു സുരക്ഷാ കവചമാകും.

 2. മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി: അംഗങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം ലക്ഷ്യമിട്ട് ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഒരു മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. കുറഞ്ഞ പലിശനിരക്കിൽ വായ്പകളും മറ്റ് സാമ്പത്തിക സഹായങ്ങളും ഇതിലൂടെ ലഭ്യമാക്കും.

 3. പ്രൊഫഷണൽ പരിശീലനം: മാധ്യമ ധർമ്മം (Ethical Journalism), തൊഴിൽപരമായ പ്രൊഫഷണലിസം, ഫീൽഡ് സേഫ്റ്റി എന്നിവയിൽ അംഗങ്ങൾക്ക് പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കും.

 4. ഡിജിറ്റൽ മീഡിയ പിന്തുണ:* ഡിജിറ്റൽ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ നിയമപരമായ അംഗീകാരവും രജിസ്ട്രേഷൻ നടപടികൾക്കുള്ള സാങ്കേതിക സഹായവും അസോസിയേഷൻ ഉറപ്പാക്കും.

മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജനാധിപത്യത്തിന്റെ നാലാം തൂണിനെ കൂടുതൽ കരുത്തുറ്റതാക്കുന്നതിനുമുള്ള ജെ.എം.എയുടെ ദേശീയതലത്തിലുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ പ്രഖ്യാപനങ്ങളെന്ന് ഭാരവാഹികൾ അറിയിച്ചു













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക