Thursday, 23 April 2026

ക്രൂഡ് വില കുതിക്കുന്നു! തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില 25-28 രൂപ ഉയരുമെന്ന് റിപ്പോർട്ട്

ക്രൂഡ് വില കുതിക്കുന്നു! തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില 25-28 രൂപ ഉയരുമെന്ന് റിപ്പോർട്ട്



നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനവുണ്ടായേക്കുമെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, പെട്രോളിനും ഡീസലിനും ലിറ്ററിന് 25 മുതൽ 28 രൂപ വരെ വർധിപ്പിക്കേണ്ടി വരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് നൽകുന്ന സൂചന. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങളും ക്രൂഡ് ഓയിൽ വിതരണത്തിലെ കുറവും ആഗോള വിപണിയെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.

നിലവിൽ ബാരലിന് ഏതാണ്ട് 120 ഡോളർ എന്ന നിരക്കിലാണ് അസംസ്‌കൃത എണ്ണയുടെ വില. രാജ്യാന്തര തലത്തിൽ വില ഇത്രയധികം ഉയർന്നിട്ടും ഇന്ത്യയിലെ എണ്ണക്കമ്പനികൾ ആഭ്യന്തര വിപണിയിൽ വില വർധിപ്പിക്കാൻ തയ്യാറായിട്ടില്ല. ഇത് എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് പ്രതിമാസം ഏതാണ്ട് 27,000 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ബില്ലിലും വലിയ വർധനവുണ്ടായിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവിൽ 13 മുതൽ 15 ശതമാനം വരെ കുറവുണ്ടായിട്ടും, വിലക്കയറ്റം കാരണം പ്രതിദിനം 190 മുതൽ 210 ദശലക്ഷം ഡോളർ വരെ അധികമായി ചെലവാക്കേണ്ടി വരുന്നു. സർക്കാർ എക്സൈസ് ഡ്യൂട്ടി കുറച്ചതും കയറ്റുമതിയിൽ വിൻഡ്‌ഫോൾ ടാക്സ് ഏർപ്പെടുത്തിയതും ഭാഗികമായ ആശ്വാസം മാത്രമാണ് നൽകുന്നത്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയ കാരണങ്ങളാലാണ് ഇപ്പോൾ വില വർധനവ് തടഞ്ഞുവെച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഏപ്രിൽ 29-ന് അവസാന ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ വില പരിഷ്‌കരിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. എന്നിരുന്നാലും, പണപ്പെരുപ്പ സാധ്യതയും ജനരോഷവും കണക്കിലെടുത്ത് 25 രൂപയിലധികം വരുന്ന ഈ വലിയ വർധനവ് ഒറ്റയടിക്ക് നടപ്പിലാക്കാതെ ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് സാധ്യതയെന്നും കൊട്ടക് റിപ്പോർട്ടിൽ പറയുന്നു. വരും ആഴ്ചകളിൽ ഇന്ധനവിലയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രസവിച്ച് കിടക്കുന്ന സ്ത്രീയുള്ള ലീഗ് പ്രവർത്തകന്റെ വീട്ടിൽ രാത്രിയിൽ പൊലീസ് പരിശോധന; പ്രതിഷേധം

പ്രസവിച്ച് കിടക്കുന്ന സ്ത്രീയുള്ള ലീഗ് പ്രവർത്തകന്റെ വീട്ടിൽ രാത്രിയിൽ പൊലീസ് പരിശോധന; പ്രതിഷേധം



കോഴിക്കോട്: പേരാമ്പ്ര തിരുവള്ളൂരില്‍ രാത്രി സമയത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തിയതില്‍ തര്‍ക്കം. പ്രസവിച്ച് കിടക്കുന്ന സ്ത്രീ അടക്കമുള്ള വീട്ടില്‍ രാത്രി കാലത്ത് പുരുഷ പൊലീസുകാര്‍ കയറി തിരച്ചില്‍ നടത്തിയതിന് പിന്നാലെ യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു.

കഴിഞ്ഞദിവസം തിരുവള്ളുര്‍ സ്വദേശി യുസഫ് എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തിരുവള്ളൂര്‍ സ്വദേശി സിദ്ദീഖിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്. എന്നാല്‍ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയുണ്ടായിരുന്നെങ്കിലും നവജാതശിശുവും പ്രസവിച്ച് കിടക്കുന്ന സ്ത്രീയുമടങ്ങുന്ന വീട്ടിലേക്ക് രാത്രികാലത്ത് ഒരു കൂട്ടം പുരുഷ പൊലീസുകാര്‍ തിരച്ചില്‍ നടത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

പരിശോധനയ്ക്ക് ശേഷം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിദ്ദീഖിന്റെ വീട്ടിലെ അലമാരയിലും മറ്റും പരിശോധന നടത്തി. ഇതിനിടെ സിദ്ദീഖിന്റെ ഭാര്യയോടും വനിതാ പൊലീസ് ഉദ്യോഗസ്ഥ മോശമായി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.

'പ്രതിയെ പിടിക്കാന്‍ വന്നതാണ്, കോടതിയില്‍ പോയി പറഞ്ഞോ, നിന്റെ ഭര്‍ത്താവ് എന്താണ് പോയത്', തുടങ്ങിയ രീതിയിലാണ് പൊലീസ് ഉദ്യോഗസ്ഥ വീട്ടിലുണ്ടായിരുന്ന സ്ത്രീയോട് പറയുന്നത്. മാത്രവുമല്ല, അലമാരയിലുണ്ടായിരുന്ന സ്വര്‍ണം മോഷണം പോയെന്ന് തിരച്ചിലിന് പിന്നാലെ പ്രവര്‍ത്തകര്‍ പൊലീസിനോട് ആരോപിക്കുകയും കേസ് കൊടുക്കാന്‍ പൊലീസ് ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്.

അതേസമയം സംഭവത്തിൽ കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ പ്രതികരണവുമായി രംഗത്തെത്തി. സിദ്ദീഖിൻ്റെ വീട്ടിൽ പൊലീസ് നരനായാട്ട് നടത്തിയെന്നും പൊലീസ് സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചെന്നും പ്രവീൺ കുമാർ പറഞ്ഞു. റെയ്ഡിന് എത്തിയ മുഴുവൻ പൊലീസുകാർക്ക് നേരെയും നടപടി എടുക്കണമെന്നും പ്രവീൺ കുമാർ ആവശ്യപ്പെട്ടു

വടകര തിരുവള്ളൂരില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ യൂസഫ്, ഇഖ്ബാല്‍ ചാത്തം മണ്ണില്‍, സിപിഐഎം പ്രവര്‍ത്തകനായ കൊടക്കാട്ട് ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മേഖലയില്‍ സിപിഐഎം- ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണമുണ്ടായത്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആരോ​ഗ്യ ഇൻഷുറൻസ് ഹാജരാക്കിയാൽ സർക്കാർ ആശുപത്രിയിലും സൗജന്യ ചികിത്സ; യുഎഇ നിവാസികൾക്ക് ആശ്വാസം

ആരോ​ഗ്യ ഇൻഷുറൻസ് ഹാജരാക്കിയാൽ സർക്കാർ ആശുപത്രിയിലും സൗജന്യ ചികിത്സ; യുഎഇ നിവാസികൾക്ക് ആശ്വാസം



യുഎഇയിലെ സര്‍ക്കാര്‍ ആശുപത്രികളിലും ഇനിമുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഹാജരാക്കി ചികിത്സ നേടാന്‍ അവസരം. രാജ്യവ്യാപകമായുള്ള തങ്ങളുടെ എല്ലാ ആശുപത്രികളിലും ക്ലിനിക്കുകളിലും ആരോഗ്യ ഇന്‍ഷുറന്‍സ് സ്വീകരിക്കുമെന്ന് എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസ് വ്യക്തമാക്കി. 20-ൽ അധികം പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളുമായി കരാര്‍ ഒപ്പുവച്ചതിന് പിന്നാലെയാണ് പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ കൂടുതല്‍ എളുപ്പത്തില്‍ ചികിത്സ ലഭ്യമാകുന്ന പ്രഖ്യാപനം നടത്തിയത്.

ദുബായ് മുതല്‍ ഫുജൈറ വരെയുള്ള എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസിന് കീഴിലുള്ള 17 ആശുപത്രികളിലും 61 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പുതിയ സംവിധാനം നിലവില്‍ വന്നു. നേരത്തെ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ പരിമിതമായ ദാതാക്കളില്‍ മാത്രമായി ഒതുങ്ങിയിരുന്നെങ്കില്‍ പുതിയ മാറ്റത്തിലൂടെ കൂടുതല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനാകും. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വി ഡി സതീശന്‍ മത്സരിച്ച പറവൂര്‍ മണ്ഡലത്തില്‍ ഫലം വൈകിയേക്കുമെന്ന് ആശങ്ക

വി ഡി സതീശന്‍ മത്സരിച്ച പറവൂര്‍ മണ്ഡലത്തില്‍ ഫലം വൈകിയേക്കുമെന്ന് ആശങ്ക


 
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മത്സരിക്കുന്ന പറവൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യം. മറ്റുമണ്ഡലത്തില്‍ ക്രമീകരിച്ചത്രയും വോട്ടെണ്ണല്‍ മേശകള്‍ പറവൂര്‍ മണ്ഡലത്തില്‍ ക്രമീകരിച്ചിട്ടില്ലാത്തതിനാല്‍ എണ്ണലും ഫലപ്രഖ്യാപനവും വൈകാനിടയുണ്ടെന്ന ആശങ്ക ഡെപ്യൂട്ടി കളക്ടര്‍ അനില്‍ ഫിലിപ്പ് കളക്ടറെ അറിയിച്ചു. ആലുവ യു സി കോളേജിലാണ് പറവൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണുന്നത്.

മറ്റ് മണ്ഡലങ്ങളിലെ വോട്ടെണ്ണലിന് 14 വീതം വോട്ടെണ്ണല്‍ മേശകള്‍ ക്രമീകരിക്കുമ്പോള്‍ 13 വോട്ടെണ്ണല്‍ മേശകളാണ് പറവൂരിന് വേണ്ടി ഒരുക്കുന്നത്. ഹാളിലെ സ്ഥലക്കുറവ് ചൂണ്ടിക്കാട്ടിയാണ് പറവൂരിലെ വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കുറച്ചത്. ഇതിനാല്‍ 17 റൗണ്ട് പൂര്‍ണ്ണമായും ഒരു റൗണ്ട് ഭാഗികമായും എണ്ണിയാലേ പറവൂരിലെ വോട്ടെണ്ണല്‍ തീരുകയുള്ളൂ. മറ്റു മണ്ഡലങ്ങളിലേതുപോലെ 14 മേശകള്‍ പറവൂരിനായി ക്രമീകരിച്ചാല്‍ 12 റൗണ്ടില്‍ വോട്ടെണ്ണി തീരാം.

പറവൂർ എല്ലാവരും ശ്രദ്ധിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് എന്നതിനാൽ വോട്ടെണ്ണല്‍ നീളുന്നതും ഫലപ്രഖ്യാപനം വൈകുന്നതും ആക്ഷേപത്തിന് ഇടയാക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ ആശങ്ക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ യു സി കോളേജിലെ തന്നെ വേറെ ഹാളിലേക്ക് വോട്ടെണ്ണല്‍ മാറ്റാനാകുമോയെന്നാണ് ആലോചന.














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തെക്കന്‍ ലെബനനിലെ ഇസ്രയേല്‍ ആക്രമണം: മാധ്യമപ്രവര്‍ത്തക അടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു

തെക്കന്‍ ലെബനനിലെ ഇസ്രയേല്‍ ആക്രമണം: മാധ്യമപ്രവര്‍ത്തക അടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു


 
ടെല്‍ അവീവ്: തെക്കന്‍ ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകയടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്ള ഗ്രൂപ്പുള്ള ഒരു സ്ഥലത്ത് നിന്ന് പോയ രണ്ട് വാഹനത്തെ ലക്ഷ്യം വെച്ചെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ആദ്യത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതില്‍ ഒരു വാഹനത്തിലെ രണ്ട് പേര്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പിന്നാലെ നടന്ന വ്യോമാക്രമണത്തില്‍ പ്രാദേശിക മാധ്യമമായ അല്‍ അഖ്ബറിലെ മാധ്യമപ്രവര്‍ത്തക അമല്‍ ഖബീല്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയുള്ള ആക്രമണത്തെ ലെബനനിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രി പോള്‍ മോര്‍കോസ് അപലപിച്ച് രംഗത്തെത്തി.

എന്നാല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേല്‍ സൈനികരെ ലക്ഷ്യം വെച്ച് ഫോര്‍വാര്‍ഡ് ഡിഫന്‍സ് ലൈന്‍ കടന്നത് കൊണ്ടാണ് ആക്രമിച്ചതെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. അതേസമയം അമേരിക്കയുടെ നാവിക ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഹോര്‍മൂസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു.

അമേരിക്ക തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നുവെന്നും ഇറാന്‍ പറഞ്ഞു. പ്രതിസന്ധിക്കിടയില്‍ അമേരിക്കന്‍ നാവികസേനയില്‍ നേതൃമാറ്റത്തിന് ഒരുങ്ങുന്നു. സെക്രട്ടറി ജോണ്‍ ഫെലനെ മാറ്റി. നാവിക സേന അണ്ടര്‍ സെക്രട്ടറി ഹംഗ് കാവോക്കാണ് താല്‍ക്കാലിക ചുമതല. നേരത്തെ കരസേനാ മേധാവി റാന്‍ഡി ജോര്‍ജിനെ പുറത്താക്കിയിരുന്നു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'നിരന്തരം ലംഘിക്കപ്പെടുന്ന കരാറില്‍ വിശ്വാസമില്ല'; യുഎസ് ഉപരോധം നീക്കാതെ ഹോര്‍മൂസ് തുറക്കില്ലെന്ന് ഇറാന്‍

'നിരന്തരം ലംഘിക്കപ്പെടുന്ന കരാറില്‍ വിശ്വാസമില്ല'; യുഎസ് ഉപരോധം നീക്കാതെ ഹോര്‍മൂസ് തുറക്കില്ലെന്ന് ഇറാന്‍


 
ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് വ്യക്തമാക്കി ഇറാന്‍. യുഎസ് നാവിക ഉപരോധം നീക്കാതെ ഹോര്‍മൂസ് തുറക്കില്ല. വെടിനിര്‍ത്തല്‍ കരാറില്‍ അര്‍ത്ഥമില്ല. നിരന്തരം ലംഘിക്കപ്പെടുന്ന കരാറില്‍ വിശ്വാസമില്ലെന്നും ഇറാന്‍ വ്യക്തമാക്കി. അതിനിടെ ഇറാന്‍ വനിതാ പ്രക്ഷോഭകരെ വധിക്കില്ലെന്ന് പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. നാല് പേരെ ഇന്ന് മോചിപ്പിക്കും. നാല് പേര്‍ ഒരു മാസം കൂടി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇന്ന് നടക്കേണ്ടിരുന്ന വധശിക്ഷ മാറ്റി. തന്റെ വാക്കുകള്‍ ഇറാന്‍ കേട്ടെന്നും ട്രംപ് പറഞ്ഞു.

ഇറാനെതിരായ യുദ്ധത്തില്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി വെടിനിര്‍ത്തല്‍ നീട്ടിയതായി പ്രഖ്യാപിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഹോര്‍മൂസ് കടലിടുക്കില്‍ അമേരിക്കന്‍ നാവികസേനയുടെ ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ നീട്ടണമെന്ന് പാകിസ്താന്‍ അഭ്യര്‍ത്ഥിച്ചതായി ട്രംപ് അഭിപ്രായപ്പെട്ടു. പാക് പ്രധാന മന്ത്രി ഷഹബാസ് ഷെരീഫും സൈനിക മേധാവി അസിം മൂനീറും വെടിനിര്‍ത്തല്‍ നീട്ടണമെന്ന് പറഞ്ഞിരുന്നു.

ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇറാന്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ നാവികസേന ഇറാനിയന്‍ കപ്പലുകള്‍ക്കെതിരെ നടത്തുന്ന ഉപരോധം വെടിനിര്‍ത്തല്‍ ലംഘനമാണെന്നായിരുന്നു ഇറാന്‍ പറഞ്ഞത്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയായിരുന്നു പ്രതികരണവുമായി മുന്നോട്ട് വന്നത്. അമേരിക്ക എന്തൊക്കെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാലും ഇറാന് പ്രതിരോധിക്കാന്‍ അറിയാമെന്നും അദേഹം വ്യക്തമാക്കിയിരുന്നു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴ്‌നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്

തമിഴ്‌നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്

 

ചെന്നൈ/കൊല്‍ക്കത്ത: തമിഴ്‌നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളിൽ 152 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക. ബംഗാളിലെ 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് 29-നാണ്. ഇരുസംസ്ഥാനങ്ങളിലും പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിച്ചിരുന്നു. ഇന്നലെ നിശബ്ദ പ്രചാരണമായിരുന്നു.

എംകെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ - കോണ്‍ഗ്രസ്- മക്കള്‍ നീതി മയ്യം സഖ്യം, എഐഎഡിഎംകെ - ബിജെപി സഖ്യം, നടന്‍ വിജയ് നയിക്കുന്ന ടിവികെ എന്നിവ തമ്മിലാണ് തമിഴ്‌നാട്ടിൽ പ്രധാന പോരാട്ടം. 5.67 കോടി വോട്ടര്‍മാരാണ് തമിഴ്‌നാട്ടിലുള്ളത്. 234 സീറ്റുകളിലേക്ക് മത്സര രംഗത്തുള്ള 4,023 സ്ഥാനാർഥികളുടെ ഭാവി നിർണയിക്കാൻ 5,73,43,000 വോട്ടർമാർ പോളിങ് ബൂത്തിലെത്തുക.

ബിജെപിക്ക് മേൽക്കോയ്മയുള്ള മേഖലകളിൽ പ്രധാനമന്ത്രി നയിച്ച പ്രചാരണം തുണയ്ക്കുമെന്നാണ് ബിജെപി പ്രതീക്ഷ. അതേസമയം ബംഗാൾ വികാരം ഉയർത്തി ആഴ്ചകളോളം മമത ബാനർജിയും അഭിഷേക് ബാനർജിയും നടത്തിയ റാലികൾ വോട്ടാകുമെന്നാണ് ടിഎംസി കരുതുന്നത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ വിന്യാസത്തിലാകും ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുക

തമിഴ്‌നാട്ടിലെ കൊട്ടിക്കലാശ ദിവസം മുഖ്യമന്ത്രി സ്റ്റാലിന്‍ കൊളത്തൂരിലും ഉപമുഖ്യമന്ത്രി ഉദയനിധി ചെപ്പോക്ക് തിരുവള്ളിക്കേനിയിലും പ്രചാരണം നടത്തിയപ്പോള്‍ വിജയ് ചെന്നൈയില്‍ റോഡ് ഷോ നടത്തി. ബംഗാളില്‍ ഏപ്രില്‍ 29നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ആദ്യഘട്ടത്തില്‍ 1478 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തില്‍ വലിയ ജനപങ്കാളിത്തമുണ്ടായി. ഇരുസംസ്ഥാനങ്ങളിലും ശക്തമായ പ്രചാരണ പരിപാടികളാണ് നടന്നത്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക