Thursday, 23 April 2026

കൂത്താട്ടുകുളത്ത് സൂര്യാഘാതമേറ്റ് അതിഥി തൊഴിലാളിക്ക് ഗുരുതര പൊള്ളൽ

കൂത്താട്ടുകുളത്ത് സൂര്യാഘാതമേറ്റ് അതിഥി തൊഴിലാളിക്ക് ഗുരുതര പൊള്ളൽ


 
കൂത്താട്ടുകുളം: സൂര്യാഘാതമേറ്റ് ഒറീസ സ്വദേശിക്ക് ഗുരുതര പൊള്ളൽ. കൂത്താട്ടുകുളത്താണ് സംഭവം. അതിഥി തൊഴിലാളിയായ പാണ്ഡവ ബൈരക്കാണ് ഗുരുതര പൊള്ളലേറ്റത്. ഇദ്ദേഹത്തിൻ്റെ കൈകളിലും കഴുത്തിലുമാണ് പൊള്ളലേറ്റത്. തടിമില്ലിലെ ജോലിക്കാരനാണ് ഇദ്ദേഹം.

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചിരുന്നു. കണ്ണൂർ പള്ളിപ്പൊയിലിൽ സ്വദേശി സനൽ കുമാറാണ് മരിച്ചത്. 37വയസായിരുന്നു. പള്ളിപ്പൊയിലിൽ കിണർ കുഴിക്കുന്ന ജോലിക്കിടെയാണ് സൂര്യാഘാതമേറ്റത്. ജോലിക്കിടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കയാണ് ഇന്ന് പുലർച്ചെ മരിച്ചത്.

സംസ്ഥാനത്ത് കടുത്ത ഉഷണതരംഗത്തിന് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുൾടൈം കോഴ്സിന് ഒരു കോടിയുടെ സ്കോളർഷിപ്പുകൾ

പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുൾടൈം കോഴ്സിന് ഒരു കോടിയുടെ സ്കോളർഷിപ്പുകൾ


 
പാലാ: 2027 സിവിൽ സർവീസ് പരീക്ഷയ്ക്ക് പരിശീലനം നല്കുന്ന ഫുൾ ടൈം കോഴ്സിന് പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ഒരുകോടി രൂപയുടെ സ്കോളർഷിപ്പുകൾ ഒരുക്കിയിരിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദപഠനം പൂർത്തിയാക്കിയവർക്കാണ് ഫുൾ ടൈം കോഴ്സിന് പ്രവേശനം. മേയ് ഒന്ന്, ഒമ്പത് തീയതികളിലായി നടക്കുന്ന സ്കോളർഷിപ്പ് പരീക്ഷകളിലെ മികവും കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയും പരിഗണിച്ചായിരിക്കും സ്കോളർഷിപ്പ് അനുവദിക്കുക. 

മേയ് 9 ലെ പരീക്ഷയിൽ 35% മാർക്ക് എങ്കിലും നേടുന്നവർക്ക് ഓരോ ലക്ഷം രൂപാവീതം സ്കോളർഷിപ്പ് അനുവദിക്കും. 
ഒരു വർഷം നീണ്ടുനില്ക്കുന്ന ക്ലാസ്സുകളും എഴുത്തുപരിശീലനവും ടെസ്റ്റു സീരീസുകളും തുടർന്ന് ഒരു വർഷക്കാലത്തെ തുടർപഠനവും അടങ്ങുന്നതാണ് ഫുൾ ടൈം കോഴ്സ്. ആദ്യബാച്ച് മേയ് 11 ന് ആരംഭിക്കും. 

നൂറിലധികം വരുന്ന എൻ.സി.ആർ.ടി. റിവിഷൻ ക്ലാസ്സുകളും കൂടുതൽ മാതൃകാടെസ്റ്റുകളും മെയിൻസ് എഴുത്തുപരിശീലനവും ഉൾപ്പെടുത്തി പരിശീലനപദ്ധതി പുനരാവിഷ്കരിച്ചിട്ടുണ്ട്. തുടക്കക്കാരായ വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് പരീക്ഷാരീതികളും പഠനരീതികളും പരിചയപ്പെടുത്തുന്ന ബ്രിഡ്ജ് കോഴ്സ് എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി പങ്കെടുക്കാം. 

ദേശീയതലത്തിൽ ശ്രദ്ധേയരായ അധ്യാപകരെ പുതുതായി വിന്യസിക്കും. ആദ്യപരിശ്രമത്തിൽത്തന്നെ വിജയം നേടാനാവുംവിധം പരിചയസമ്പന്നരായ അധ്യാപകരുടെ മെന്റർഷിപ്പും ഒരുക്കിയിരിക്കുന്നു. രാജ്യത്തെതന്നെ ഏറ്റവും മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുക്കിയിരിക്കുന്നത്. സമയബന്ധിതമായും ചിട്ടയോടെയും തികഞ്ഞ അച്ചടക്കത്തോടെയും നടത്തപ്പെടുന്ന പാഠ്യപദ്ധതിയിലൂടെ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് തെക്കൻഭാരതത്തിലെ ഏറ്റവും മെച്ചപ്പെട്ട പഠനസാഹചര്യങ്ങളുള്ള സിവിൽ സർവീസ് പരിശീലനകേന്ദ്രമായി മാറിയിട്ടുണ്ട്. 

ദേവഗിരികോളജ് കോഴിക്കോട്, എം.എ. കോളജ് കോതമംഗലം, മാർ ഇവാനിയോസ് കോളജ് തിരുവനന്തപുരം, ബസേലിയോസ് കോളജ് കോട്ടയം എന്നീ കോളജുകളിലും ഇൻസ്റ്റിറ്റ്യൂട്ട് സിവിൽ സർവീസ് പരിശീലനം നല്കിവരുന്നു. തിരുവനന്തപുരം ലൂദ് ഫൊറോനാപ്പള്ളി കാമ്പസിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബ്രാഞ്ച് പ്രവർത്തിക്കുന്നുണ്ട്. പാലായിലെപ്പോലെതന്നെ ഫുൾ ടൈം കോഴ്സും റീഡിങ്റൂമും തിരുവനന്തപുരം സെന്ററിലും ഒരുക്കിയിട്ടുണ്ട്. ചങ്ങനാശ്ശേരി അതിരൂപതയുടെയും പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെയും സംയുക്താഭിമുഖ്യത്തിൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രക്ഷാധികാരികൾ ആർച്ചു ബിഷപ് 
മാർ തോമസ് തറയിൽ, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാർ ജോസ് പുളിക്കൽ എന്നിവരാണ്. 

ചെറുപ്പത്തിൽത്തന്നെ കുട്ടികളെ സമഗ്രവളർച്ചയിലേക്കു നയിക്കാനുതകുന്ന പാഠ്യപരിശീലനപദ്ധതികളും ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നുണ്ട്. 5 മുതൽ 8 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി ബ്ലൂമിങ് മൈൻഡ്സ്, 9, 10 ക്ലാസ്സുകാർക്കായി ബ്യൂട്ടിഫുൾ മൈൻഡ്സ്, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കരിസ്മാ ഫൗണ്ടേഷൻ കോഴ്സ്, കോളജ് വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ആഡോൺ കോഴ്സ്, തുടർപഠിതാക്കൾക്കായി എറൈസ് പ്രോഗ്രാം, പി.എസ്.സി. കോച്ചിങ് മുതലായവ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന മറ്റു പരിശീലനപദ്ധതികളാണ്.

സേവ്യർ ബോർഡ് ഓഫ് ഹയർ സ്റ്റഡീസ്, ബാംഗ്ലൂർ ക്രിസ്തുജയന്തി യൂണിവേഴ്സിറ്റി മുതലായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ ഇൗ വർഷം പാലായിൽ സിവിൽ സർവീസ് പരിശീലനത്തിനെത്തും.

 ലോകത്ത് എവിടെയിരുന്നും പരിശീലനം നേടാനാവുംവിധം ഓൺലൈൻ ക്ലാസുകളും, മെന്റർഷിപ്പും ടെസ്റ്റ് സീരിസും എഴുത്തുപരിശീലനവും ക്രമീകരിച്ചിട്ടുണ്ട്. പബ്ളിക് അഡ്മിനിസ്ട്രേഷൻ ഡിഗ്രിയോടൊപ്പം മൂന്നു വർഷങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന സിവിൽ സർവീസ് ഇന്റഗ്രേറ്റഡ് ഡിഗ്രിക്കോഴ്സ് 21-ാം വയസ്സിൽ എെ.എ.എസി ൽ എത്തുന്നതിന് വിദ്യാർത്ഥികളെ സഹായിക്കും.

നാളിതുവരെ 382 പേരെ ഇന്ത്യൻ സിവിൽ സർവീസിലും മറ്റനേകരെ സമാനസർവീസുകളിലും എത്തിക്കുന്നതിൽ പങ്കുചേരാനായി എന്നത് വലിയ നേട്ടമാണ്. ഇക്കഴിഞ്ഞ കെ.എ.എസ്. പരീക്ഷയിൽ  2, 3, 4, 10 റാങ്കുകൾ നേടാനായതും ഒന്നാം റാങ്കുൾപ്പെടെ 13 പേരെ പഞ്ചായത്ത് മുനിസിപ്പൽ സെക്രട്ടറി പരീക്ഷയിൽ ജയിപ്പിക്കാനായതും 9 പേർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷാറാങ്ക് പട്ടികയിൽ ഇടം പിടിച്ചതും സമീപകാലത്തെ നേട്ടങ്ങളിൽപ്പെടുന്നു. രാജ്യത്തെ ഏതൊരു മത്സരപ്പരീക്ഷയും വിജയിക്കാനാവുന്ന വിധമാണ് പരിശീലന പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുള്ളത്.


തുടക്കക്കാർക്കുള്ള ബ്രിഡ്ജ് കോഴ്സ്, എൻ.സി.ആർ.ടി. റിവിഷൻ ക്ലാസ്സുകൾ, പതിനായിരത്തിലധിതം ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന ടെസ്റ്റ് സീരിസുകൾ, റെമെഡിയൽ ക്ലാസുകൾ, ജ്യോഗ്രഫി കാർട്ടോഗ്രാം, വർക്കുബുക്കുകൾ, കറന്റ് അഫയേഴ്സ് വിശകലനം, വ്യക്തിഗത മെന്റർഷിപ്പ്, എല്ലാറ്റിനുമുപരി ശാന്തമായ പഠനാന്തരീക്ഷം, മെച്ചപ്പെട്ട അച്ചടക്കം മുതലായവ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേകതകളാണ്.

പാഠ്യപരിശീലനപദ്ധതികൾ പുനരാവിഷ്കരിച്ചും അധ്യാപകരുടെ ശ്രേണി വികസിപ്പിച്ചും വിദ്യാർത്ഥികളുടെ പങ്കാളിത്തവും കൂട്ടായ്മയും വർദ്ധിപ്പിച്ചും കൂടുതൽ എഴുത്തുപരിശീലനവും മാതൃകാടെസ്റ്റുകളും ഉൾപ്പെടുത്തിയും സാമ്പത്തികബുദ്ധിമുട്ടുള്ള മിടുക്കരായ വിദ്യാർത്ഥികൾക്കെല്ലാവർക്കും സ്കോളർഷിപ്പ് ഒരുക്കിയും സ്ഥാപനത്തിന്റെ പ്രവർത്തനമേഖല സംസ്ഥാനത്തിനു വെളിയിലേക്ക് എത്തിച്ചും 2027 ൽ സമൂലമായ ഒരു മാറ്റവും റിസൾട്ടിൽ വൻകുതിപ്പുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യം വയ്ക്കുന്നത്.
ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, പ്രിൻസിപ്പൽ 
ഡോ. വി.വി. ജോർജുകുട്ടി ഒട്ടലാങ്കൽ, വൈസ് പ്രിൻസിപ്പൽ ആൻഡ് ഡീൻ അക്കാദമിക് 
ഫാ. സെബാസ്റ്റ്യൻ ചാമക്കാലായിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈത്തിൽ തൊഴിലാളികളുടെ സംഘം ചേരൽ; മനുഷ്യക്കടത്ത് സംശയം, അന്വേഷണം ശക്തമാക്കി അധികൃതർ

കുവൈത്തിൽ തൊഴിലാളികളുടെ സംഘം ചേരൽ; മനുഷ്യക്കടത്ത് സംശയം, അന്വേഷണം ശക്തമാക്കി അധികൃതർ



കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികൾ സംഘം ചേർന്നതായി ലഭിച്ച പരാതിയെ തുടർന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അടിയന്തര നടപടി സ്വീകരിച്ചു. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഉദ്യോഗസ്ഥർ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. ഇതിൽ നിരവധി നിയമലംഘനങ്ങളും തൊഴിലാളികളുടെ ചൂഷണവുമായി ബന്ധപ്പെട്ട സംശയങ്ങളും കണ്ടെത്തിയതായും, പ്രത്യേകിച്ച് ഡെലിവറി മേഖലയിൽ മനുഷ്യക്കടത്തിന്റെ സാധ്യതകൾ ഉള്ളതായി സൂചന ലഭിച്ചതായും അധികൃതർ വ്യക്തമാക്കി.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും, അവരെ സുരക്ഷിതമായ ഷെൽട്ടറുകളിൽ പാർപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൂടുതൽ നിയമനടപടികൾക്കായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡയറക്ടറേറ്റിന് കൈമാറിയതായും അതോറിറ്റി അറിയിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും രാജ്യത്തെ നിയമങ്ങൾ കർശനമായി നടപ്പാക്കുകയും ചെയ്യുന്നതിന് ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച് തുടർന്നും നിരീക്ഷണം ശക്തമാക്കുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോൺ പോലുമടക്കാനാവുന്നില്ല, ചിലവിന് തികയുന്നില്ല, അമേരിക്കയിൽ നിന്നും മടങ്ങണോ? ചോദ്യവുമായി ഇന്ത്യൻ വിദ്യാർത്ഥി

ലോൺ പോലുമടക്കാനാവുന്നില്ല, ചിലവിന് തികയുന്നില്ല, അമേരിക്കയിൽ നിന്നും മടങ്ങണോ? ചോദ്യവുമായി ഇന്ത്യൻ വിദ്യാർത്ഥി




ഉപരിപഠനത്തിനും മെച്ചപ്പെട്ട ജീവിതത്തിനുമായി ഇന്ത്യയിൽ നിന്നും നിരവധിപ്പേരാണ് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. എന്നാൽ, അമേരിക്കയിലേക്ക് കുടിയേറുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധി നേരിടുന്നതായിട്ടാണ് ഈ റെഡ്ഡിറ്റ് പോസ്റ്റിൽ നിന്നും മനസിലാകുന്നത്. അമേരിക്കയിലേക്ക് ഉന്നതപഠനത്തിനായി പോയ ഒരു ഇന്ത്യൻ വിദ്യാർത്ഥിയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. രണ്ട് വർഷം മുമ്പ് മാസ്റ്റേഴ്സ് ബിരുദത്തിനായി യുഎസ്സിലെത്തിയതാണ് യുവാവ്. എന്നാൽ, പഠനം പൂർത്തിയാക്കി ഒരു വർഷമായിട്ടും സ്ഥിരമായ ഒരു ജോലി കണ്ടെത്താനാകാതെ താൻ ബുദ്ധിമുട്ടിലാണ് എന്നാണ് റെഡ്ഡിറ്റിൽ യുവാവ് കുറിച്ചിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി തന്നെയാണ് യുവാവിനെ വലയ്ക്കുന്ന പ്രധാന പ്രശ്നം. നിലവിൽ ഒരു കരാർ ജോലി ഉണ്ടെങ്കിലും സ്ഥിരവരുമാനം ഇല്ലാത്തത് ഒരു പ്രശ്നമാണ്. ജോലിയുള്ള ദിവസങ്ങളിൽ മാത്രമേ ശമ്പളം ലഭിക്കൂ. അതിനാൽ തന്നെ വാടക നൽകാനും ജീവിച്ചുപോകാനുള്ള ചിലവുകൾക്കും ഒക്കെയായി അവൻ കഷ്ടപ്പെടുകയാണ്. വൻതുക ലോണെടുത്താണ് പഠനം പൂർത്തിയാക്കിയത്. എന്നാൽ, കയ്യിൽ കിട്ടുന്നത് അപ്പോൾത്തന്നെ തീരുമെന്ന അവസ്ഥയായതിനാൽ ലോൺ തിരിച്ചടയ്ക്കാൻ പോലും സാധിക്കുന്നുമില്ല. ആയിരത്തിലധികം കമ്പനികളിൽ അപേക്ഷിച്ചിട്ടും ഒരിടത്തുനിന്നും അനുകൂലമായ മറുപടി ലഭിക്കാത്തത് യുവാവിനെ മാനസികമായി തളർത്തുകയാണ് എന്നും പോസ്റ്റിൽ കാണാം.

വിദ്യാർത്ഥിയുടെ ഓപ്‌ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (OPT) കാലാവധി മെയ് മാസത്തിൽ അവസാനിക്കും. ഇതിനുശേഷം സ്റ്റെം (STEM) ഒപിടി വഴി കാലാവധി നീട്ടിയെടുക്കാൻ കഴിയുമെങ്കിലും, അസ്ഥിരമായ ജോലിയിൽ തുടരണമോ എന്ന ആശയക്കുഴപ്പത്തിലാണ് യുവാവ്. അതേസമയം, ഇന്ത്യയിലേക്ക് മടങ്ങുകയാണെങ്കിൽ ഇന്റർനാഷണൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി നൽകാമെന്ന് നിലവിലെ തൊഴിലുടമ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലിരുന്ന് ജോലി ചെയ്താൽ പണം ലാഭിക്കാനും ലോൺ വേഗത്തിൽ തിരിച്ചടയ്ക്കാനും സാധിക്കുമെന്നതാണ് ഇതിന്റെ മെച്ചം. അതേസമയം, യുവാവിന് പിഎച്ച്‍ഡി ചെയ്യാനും താല്പര്യമുണ്ട്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാഷ് പട്ടേലിന്റെ കാമുകിക്ക് സര്‍ക്കാര്‍ സുരക്ഷയും സൗകര്യങ്ങളും; റിപ്പോര്‍ട്ടര്‍ക്കെതിരെ എഫ്ബിഐ അന്വേഷണം നടത്തി

കാഷ് പട്ടേലിന്റെ കാമുകിക്ക് സര്‍ക്കാര്‍ സുരക്ഷയും സൗകര്യങ്ങളും; റിപ്പോര്‍ട്ടര്‍ക്കെതിരെ എഫ്ബിഐ അന്വേഷണം നടത്തി



വാഷിംഗ്ടണ്‍: എഫ്ബിഐ ഡയരക്ടറും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേലിന്റെ കാമുകിക്ക് സര്‍ക്കാര്‍ സുരക്ഷയും യാത്രാസൗകര്യവും നല്‍കുന്നുവെന്ന വാര്‍ത്ത തയ്യാറാക്കിയ ന്യൂയോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ എഫ്ബി.ഐ അന്വേഷണം. അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനു തൊട്ടുപിന്നാലെയാണ്, എഫ്ബി.ഐ ഏജന്റുമാര്‍ മാധ്യമപ്രവര്‍ത്തകയെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. ഇക്കാര്യം എഫ്ബി.ഐ സ്ഥീരീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കാഷ് പട്ടേലിന്റെ കാമുകിയായ അലക്‌സിസ് വില്‍ക്കിന്‍സിനു വേണ്ടി എഫ്ബിഐയുടെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്തതായാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. എലിസബത്ത് വില്യംസണ്‍ എന്ന റിപ്പോര്‍ട്ടറാണ് ആഴ്ചകളെടുത്ത് ഈ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വില്‍ക്കിന്‍സുമായി ബന്ധമുള്ള നിരവധിപേരോടു സംസാരിച്ചും എഫ്ബി.ഐ വൃത്തങ്ങളെ ഉദ്ധരിച്ചുമായിരുന്നു റിപ്പോര്‍ട്ട്. താരതമ്യേന അപ്രശസ്തയായ ഗായികയും വലതുപക്ഷ ആക്ടിവിസ്റ്റുമായിരുന്ന അലക്‌സിസ് വില്‍ക്കിന്‍സ് അന്ന് ട്രംപിനു വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാഷ് പട്ടേലുമായി പരിചയപ്പെട്ടതും പ്രണയത്തിലായതും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതും മുതലുള്ള വിവരങ്ങള്‍ അതിലുണ്ടായിരുന്നു. പട്ടേല്‍ എഫ്ബിഎ ഡയരക്ടര്‍ ആയതിനു ശേഷം, ഇവരുടെ സംഗീത പരിപാടികള്‍ക്കു പോലും എഫ്ബി.ഐ സുരക്ഷ ഒരുക്കിയതിന്റെ വിശദവിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. യുകെയില്‍ കാഷ് പട്ടേല്‍ പങ്കെടുക്കുന്ന പാര്‍ട്ടിയിലേക്ക് കാമുകിയെ എത്തിക്കുന്നതിനായി എഫ്ബി.എ ഉദ്യോഗസ്ഥര്‍ പ്രത്യേക ഗതാഗത സൗകര്യങ്ങള്‍ ഒരുക്കിയതായും വാര്‍ത്തയില്‍ പറഞ്ഞു. വില്‍ക്കിന്‍സിന്റെ സംഗീത പരിപാടികള്‍ക്കും മറ്റ് സ്വകാര്യ പരിപാടികള്‍ക്കും എഫ്ബിഐയുടെ സ്‌പെഷ്യല്‍ വെപ്പണ്‍സ് ആന്‍ഡ് ടാക്റ്റിക്‌സ് ടീം അംഗങ്ങളെ സുരക്ഷയ്ക്കായി നിയോഗിച്ചതായും ഈ റിപ്പോര്‍ട്ടിലുണ്ട്. ഒളിമ്പിക്‌സിലെ സ്വര്‍ണ്ണ മെഡല്‍ വിജയത്തിന് ശേഷം മിലാനില്‍ യുഎസ് പുരുഷ ഹോക്കി ടീം നടത്തിയ ആഘോഷങ്ങളില്‍ വില്‍ക്കിന്‍സ് പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിറകെയാണ്, പട്ടേല്‍ നികുതിപ്പണം ഉപയോഗിച്ച് കാമുകിക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നത്.

ഇതിനു പിറകെയാണ്, വാര്‍ത്ത തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ വാഷിംഗ്ടണിലെ എഫ്ബിഐ ആസ്ഥാനത്തുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. പട്ടേലിന്റെ കാമുകിയുടെ മൊഴി എടുക്കുകയും റിപ്പോര്‍ട്ടറായ എലിസബത്ത് വില്യംസണെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഡാറ്റാബേസുകള്‍ പരിശോധിക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണം നടത്തിയ സംഘം, സ്വകാര്യതയില്‍ കടന്നുകയറുന്നതുമായി ബന്ധപ്പെട്ട ഫെഡറല്‍ നിയമങ്ങള്‍ റിപ്പോര്‍ട്ടര്‍ ലംഘിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കാന്‍ ശിപാര്‍ശ ചെയ്തു. എന്നാല്‍, ഈ ശുപാര്‍ശ യുഎസ് നീതിന്യായ വകുപ്പ് തള്ളുകയും അത്തരമൊരു അന്വേഷണത്തിന് നിയമപരമായ അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്ന് അന്വേഷണവുമായി മുന്നോട്ടു പോവേണ്ട എന്ന് എഫ്ബി.ഐ തീരുമാനിക്കുകയായിരുന്നു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

10 വർഷത്തിനിടയിലെ ഏറ്റവും മികച്ച ത്രൈമാസ വളർച്ച രേഖപ്പെടുത്തി നെസ്‌ലെ ഇന്ത്യ

10 വർഷത്തിനിടയിലെ ഏറ്റവും മികച്ച ത്രൈമാസ വളർച്ച രേഖപ്പെടുത്തി നെസ്‌ലെ ഇന്ത്യ


 
കൊച്ചി: ആഭ്യന്തര വിൽപ്പനയിൽ ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും മികച്ച ത്രൈമാസ വളർച്ച രേഖപ്പെടുത്തി നെസ്‌ലെ ഇന്ത്യ. 2026 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ കമ്പനിയുടെ ആഭ്യന്തര വിൽപ്പന 23.1 ശതമാനം ഉയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന 6,445 കോടി രൂപയിലേക്ക് ആഭ്യന്തര വിൽപ്പന എത്തി. ഇതോടൊപ്പം 26.3 ശതമാനം പ്രവർത്തന ലാഭവും കമ്പനി നേടി. ഉപഭോക്തൃ കേന്ദ്രീകൃതമായ പ്രവർത്തനങ്ങളിലൂടെയും ശക്തമായ ബ്രാൻഡ് സാന്നിധ്യത്തിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചതെന്ന് കമ്പനി പറയുന്നു.

പരസ്യ ചെലവ് 50 ശതമാനത്തിലധികം ഉയർത്തിയത് കുത്തനെയുള്ള വിൽപ്പന വളർച്ച നേടാൻ സഹായിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വിൽപ്പന കണക്കുകളെ അപേക്ഷിച്ച് മൊത്തം വിൽപ്പനയിൽ 23.4 ശതമാനമാണ് ഉണ്ടായത്. 2025-26 സാമ്പത്തിക വർഷത്തിൽ നെസ്‌ലെയുടെ മൊത്തം വിൽപ്പന 23,071.5 കോടി രൂപയാണ്. അറ്റാദായം 3,544.6 കോടി രൂപയുമാണ്.

കൺഫെക്ഷനറി, പൗഡർ & ലിക്വിഡ് ബെവറേജസ്, പെറ്റ് ഫുഡ് വിഭാഗങ്ങളിലെ മികച്ച മുന്നേറ്റമാണ് നേട്ടത്തിൻ്റെ പ്രധാന കാരണം. പ്രിപയേർഡ് ഡിഷസ് വിഭാഗവും മികച്ച മുന്നേറ്റം നടത്തി. ക്വിക്ക് കൊമേഴ്‌സ് ചാനലുകളും വളർച്ചയ്ക്ക് വലിയ പിന്തുണ നൽകി. രാജ്യത്തെ 2.16 ലക്ഷം ഗ്രാമീണ വിപണികളിലേക്ക് സാന്നിധ്യം വ്യാപിപ്പിച്ച കമ്പനി, മാലിദ്വീപ്, പാപ്പുവ ന്യൂ ഗിനിയ, യുകെ, യുഎസ് ഉൾപ്പെടെ 28 രാജ്യങ്ങളിലേക്ക് കയറ്റുമതിയും വർധിപ്പിച്ചു.














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെറുബോട്ടിൽ പാഞ്ഞെത്തി, ഇന്ത്യൻ കപ്പലിൽ ഏണിവഴി കയറുന്ന മുഖംമൂടിധാരികൾ; വീഡിയോ പുറത്ത് വിട്ട് ഇറാൻ; സൈന്യം ദുർബലമെന്ന വാദത്തിന് മറുപടി

ചെറുബോട്ടിൽ പാഞ്ഞെത്തി, ഇന്ത്യൻ കപ്പലിൽ ഏണിവഴി കയറുന്ന മുഖംമൂടിധാരികൾ; വീഡിയോ പുറത്ത് വിട്ട് ഇറാൻ; സൈന്യം ദുർബലമെന്ന വാദത്തിന് മറുപടി



ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പൽ ഉൾപ്പെടെ രണ്ട് ചരക്ക് കപ്പലുകൾ ഇറാൻ സൈന്യം പിടിച്ചെടുത്തിരുന്നു. ദുബായിൽ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് വരികയായിരുന്ന 'എപ്പാമിനോണ്ടാസ്' (Epaminondas), പനാമ പതാക ഘടിപ്പിച്ച 'എംഎസ്‌സി ഫ്രാൻസെസ്ക' (MSC Francesca) എന്നിവയാണ് ഇറാൻ വിപ്ലവ ഗാർഡ് തടഞ്ഞുവെച്ചത്. വെടിനിർത്തൽ കാലാവധി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നീട്ടിയതിന് പിന്നാലെയാണ് ഈ നാടകീയ നീക്കങ്ങൾ അരങ്ങേറിയത്.

ഇപ്പോൾ ഓപ്പറേഷന്‍റെ ദൃശ്യങ്ങൾ ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. അതിവേഗ ബോട്ടുകളിൽ കപ്പലിനെ പിന്തുടരുന്നതും, മുഖംമൂടി ധരിച്ച തോക്കുധാരികളായ സൈനികർ ഏണി വഴി കപ്പലിലേക്ക് അതിക്രമിച്ചു കയറുന്നതും വീഡിയോയിൽ കാണാം. ഇന്ത്യയിലേക്കുള്ള എപ്പാമിനോണ്ടാസ് കപ്പലിന് നേരെ ഇറാൻ സൈന്യം ഗ്രനേഡുകൾ എറിയുകയും വെടിയുതിർക്കുകയും ചെയ്തതിനെത്തുടർന്ന് കപ്പലിന്‍റെ കമാൻഡ് സെന്‍ററിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. എന്നാൽ കപ്പലിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. പനാമയുടെ കപ്പലായ ഫ്രാൻസെസ്കയ്ക്ക് നേരെയും കനത്ത വെടിവെപ്പുണ്ടായി.

ഈ മാസം ആദ്യം ഇറാന്‍റെ രണ്ട് കപ്പലുകൾ അമേരിക്കൻ സൈന്യം പിടിച്ചെടുത്തതിനുള്ള തിരിച്ചടിയാണ് ഈ നടപടിയെന്ന് കരുതപ്പെടുന്നു. ഇറാൻ സൈന്യം ദുർബലമായെന്ന ട്രംപിന്‍റെ അവകാശവാദങ്ങളെ തള്ളുന്നതാണ് ഇറാന്‍റെ 'മോസ്കിറ്റോ ഫ്ലീറ്റ്' എന്ന് വിളിക്കപ്പെടുന്ന അതിവേഗ ബോട്ടുകളുടെ ഈ നീക്കം. തങ്ങളുടെ ഉപരോധം ലംഘിക്കുന്ന കപ്പലുകളെ ഇനിയും തടയുമെന്നാണ് ഇറാന്‍റെ നിലപാട്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ സംഘർഷം മുറുകുന്നത് ആഗോള ഊർജ്ജ വിപണിയെയും വലിയ തോതിൽ ആശങ്കയിലാക്കുന്നുണ്ട്.
 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക