Saturday, 16 May 2026

നോയിഡ തൊഴിലാളി സമരം: പ്രതിക്ക് വിദേശത്ത് നിന്ന് ഒരു കോടിയിലേറെ രൂപ ലഭിച്ചെന്ന് പോലീസ്

നോയിഡ തൊഴിലാളി സമരം: പ്രതിക്ക് വിദേശത്ത് നിന്ന് ഒരു കോടിയിലേറെ രൂപ ലഭിച്ചെന്ന് പോലീസ്


 
കഴിഞ്ഞ മാസം നോയിഡയിൽ നടന്ന അക്രമാസക്തമായ തൊഴിലാളി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് ഒരു കോടിയിലധികം രൂപ എത്തിയതായി പോലീസ്. പ്രതിയായ സത്യം വർമ്മയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് ഡോളർ, പൗണ്ട്, യൂറോ എന്നീ കറൻസികളിലായാണ് ഈ തുക ലഭിച്ചതെന്ന് ഗൗതം ബുദ്ധ നഗർ പോലീസ് പ്രസ്താവനയിൽ അറിയിച്ചു. ഏപ്രിൽ 13-ന് ഗൗതം ബുദ്ധ നഗർ പോലീസ് കമ്മീഷണറേറ്റിന് കീഴിൽ നടന്ന അക്രമാസക്തമായ പ്രകടനങ്ങളെയും തൊഴിലാളി പ്രതിഷേധങ്ങളെയും കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.


പോലീസ് കണക്കുകൾ പ്രകാരം, കമ്മീഷണറേറ്റ് പരിധിയിലെ എൺപതിലധികം സ്ഥലങ്ങളിലായി നാൽപ്പതിനായിരത്തിനും നാൽപ്പത്തയ്യായിരത്തിനും ഇടയിൽ തൊഴിലാളികളാണ് പ്രതിഷേധത്തിനായി ഒത്തുകൂടിയത്. ഇത് ജനജീവിതത്തെയും ഗതാഗതത്തെയും സാരമായി ബാധിച്ചു. സെക്ടർ 63-ലും മദർസൺ കമ്പനി പരിസരത്തും പ്രതിഷേധക്കാർ അക്രമാസക്തമായ പ്രകടനങ്ങളും തീവെപ്പും നടത്തിയതോടെ ക്രമസമാധാന നില തകരാറിലായി. പോലീസ് സംയമനം പാലിച്ച് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ പലയിടത്തും റോഡുകൾ ഉപരോധിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.
ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിച്ചപ്പോഴാണ് പ്രതിയായ സത്യം വർമ്മയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. സത്യം വർമ്മയും ആകൃതി എന്ന മറ്റൊരു പ്രതിയും ചേർന്നാണ് അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും തീവെപ്പിനും പൊതുക്രമം തകർക്കുന്നതിനും മുഖ്യ പങ്കുവഹിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്എ) നടപടികൾ ആരംഭിച്ചു. ഇടതുപക്ഷ തൊഴിലാളി സംഘടനയായ 'ബിഗുൽ മസ്ദൂർ ദസ്ത'യിലെ സജീവ അംഗങ്ങളായ സത്യം വർമ്മയെയും ഹിമാൻഷു താക്കൂറിനെയും ഏപ്രിൽ 19-ന് ലഖ്‌നൗവിൽ നിന്നാണ് പോലീസ് പിടികൂടിയത്. സംഭവത്തിന്റെ മാസ്റ്റർമൈൻഡ് എന്ന് കരുതപ്പെടുന്ന ആദിത്യ ആനന്ദിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുൽഖർ സൽമാൻ 'ലക്കിഭാസ്കർ' സിനിമയിൽ ഉപയോ​ഗിച്ച് കാർ കസ്റ്റംസ് പിടിച്ചെടുത്തു

ദുൽഖർ സൽമാൻ 'ലക്കിഭാസ്കർ' സിനിമയിൽ ഉപയോ​ഗിച്ച് കാർ കസ്റ്റംസ് പിടിച്ചെടുത്തു


 
എറണാകുളം: നടൻ ദുൽഖർ സൽമാന്റെ ഒരു കാർ കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി ആഢംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തുന്ന കേസിൽ ഓപ്പറേഷൻ നുംഖോറിന്റെ ഭാ​ഗമായാണ് കസ്റ്റംസ് കാർ പിടികൂടിയത്. ലക്കി ഭാസ്കർ എന്ന സിനിമയിൽ ദുൽഖർ ഉപയോ​ഗിച്ച നിസാൻ പെട്രോൾ കാറാണ് പിടിച്ചെടുത്തത്. നേരത്തെയും കേസിന്റെ ഭാ​ഗമായി ദുൽ‌ഖറിന്റെ കാർ കസ്റ്റംസ് പിടികൂടിയിരുന്നു.

കളമശേരിയിലെ എൽദോ പോൾ എന്ന വ്യക്തിയുടെ സി​ഗ്നേചർ കാർസ് ഷോറൂമിൽ നിന്നാണ് കാർ പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. ഭൂട്ടാനിൽനിന്ന് നിയമവിരുദ്ധമായി നികുതിയടയ്ക്കാതെ ഇന്ത്യയിലേക്ക് കടത്തിയ ആഡംബര വാഹനങ്ങൾ ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ശേഷം കേരളം ഉൾപ്പെടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തിയെന്നതാണ് കേസ്. ഓപ്പറേഷൻ നുംഖോർ എന്ന പേരിലാണ് അന്വേഷണം നടക്കുന്നത്

അന്വേഷണത്തെ തുടർന്ന് സിനിമ-സീരിയൽ രം​ഗത്തുള്ള ആളുകളുടെ ഉൾപ്പെടെ കാറുകൾ പിടിച്ചെടുത്തിരുന്നു. ദുൽഖറിന്റെ പക്കൽനിന്ന് ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ, നിസ്സാൻ പട്രോൾ തുടങ്ങിയ വാഹനങ്ങളാണ് അന്ന് പിടിച്ചെടുത്തത്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പത്താംക്ലാസില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

പത്താംക്ലാസില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്



മിന്നല്‍ മുരളി താരം വസിഷ്ഠ് പഠിത്തത്തിലും മിന്നും താരമായി. ഈ വര്‍ഷം 10ാം ക്ലാസ് പരീക്ഷ എഴുതിയ താരം മാര്‍ക്കിന്റെ കാര്യത്തിലും മിന്നല്‍ തിളക്കമാണ് നേടിയരിക്കുന്നത്. ഫുള്‍ എ പ്ലസും സ്വന്തമാക്കിയിരിക്കുകയാണ് താരം. വാണിയംകുളം ടി.ആര്‍.കെ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയാണ് വസിഷ്ഠ്.

തമിഴ് സിനിമയായ സൂപ്പര്‍ ഹീറോയുടെ ചിത്രീകരണത്തിനായി 3 മാസമായി ചെന്നൈയിലായിരുന്നു വസിഷ്ഠ്. സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് വസിഷ്ഠ് പരീക്ഷ എഴുതിയത്. പരീക്ഷയുടെ സമയത്ത് ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. വസിഷ്ഠ് മോഡല്‍ പരീക്ഷ പോലും എഴുതാതെയാണ് ഫൈനല്‍ പരീക്ഷയില്‍ പങ്കെടുത്തത്.

വസിഷ്ഠിന്റെ അച്ഛനും അമ്മയും അധ്യാപകരാണ്. വാണിയംകുളം ടി.ആര്‍.കെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപകനാണ് അച്ഛന്‍ ചളവറ കയിലിയാട് ശ്രേണികയില്‍ ഉമേഷ്. അതേ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം അധ്യാപികയാണ് അമ്മ ജ്യോതി. ഇരുവരുടെയും പരിശീലനംകൂടി ആയതോടെയാണ് വസിഷ്ഠിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാനായത്. സെപ്റ്റംബറിലാണ് വസിഷ്ഠിന്റെ തമിഴ്പടം റിലീസാകുന്നത്.

 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇസ്രയേല്‍ – ലെബനോണ്‍ വെടിനിര്‍ത്തല്‍; 45 ദിവസത്തേക്കു കൂടി നീട്ടാന്‍ ധാരണ

ഇസ്രയേല്‍ – ലെബനോണ്‍ വെടിനിര്‍ത്തല്‍; 45 ദിവസത്തേക്കു കൂടി നീട്ടാന്‍ ധാരണ



ഇസ്രയേല്‍ – ലെബനോണ്‍ വെടിനിര്‍ത്തല്‍ 45 ദിവസത്തേക്കു കൂടി നീട്ടാന്‍ ധാരണയായി. വാഷിങ്ടണില്‍ നടന്ന രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കുശേഷമാണ് തീരുമാനം. നാളെയാണ് വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാനിരുന്നത്. അതിനു പിന്നാലെയാണ് കരാര്‍ നീട്ടിയത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് ആണ് വിവരം ഔദ്യോഗികമായി അറിയിച്ചത്.

വളരെ പ്രൊഡക്ടീവായ ചര്‍ച്ചയാണ് നടന്നതെന്ന് ടോമി പിഗോട്ട് വ്യക്തമാക്കി. എന്നാല്‍ വെടി നിര്‍ത്തലിന് ശേഷവും ആക്രമണം തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ചൈനയുമായി നിലനിന്നിരുന്ന നിരവധി പ്രശ്നങ്ങള്‍ പരിഹരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. തായ്വാന്‍ വിഷയത്തില്‍ അമേരിക്ക നിലവിലെ നയം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. തായ്വാന് ആയുധങ്ങള്‍ നല്‍കുന്നതിനുള്ള 1400 കോടി ഡോളറിന്റെ കരാര്‍ ഇതുവരെ താന്‍ അംഗീകരിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു. കരാര്‍ അംഗീകരിക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ചൈനാ സന്ദര്‍ശനത്തിനു മുമ്പായി ഇറാനിയന്‍ എണ്ണ വഹിച്ചിരുന്ന മൂന്ന് ചൈനീസ് എണ്ണ ടാങ്കറുകളെ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അമേരിക്ക അനുവദിച്ചതായും ട്രംപ് പറഞ്ഞു. ചൈനാ സന്ദര്‍ശനത്തിനുശേഷം ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് പരാമര്‍ശങ്ങള്‍. തായ്വാന്‍ ചൈനയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാളെ ഈ സമയത്ത് സ്വിഗ്ഗിയിലും, സൊമാറ്റോയിലും ഭക്ഷണം കിട്ടില്ല: പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളികള്‍

നാളെ ഈ സമയത്ത് സ്വിഗ്ഗിയിലും, സൊമാറ്റോയിലും ഭക്ഷണം കിട്ടില്ല: പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളികള്‍



പെട്രോൾ ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് സ്വിഗ്ഗി, സൊമാറ്റോ തൊഴിലാളികൾ നാളെ രാജ്യവ്യാപകമായി പണിമുടക്കും. നാളെ ഉച്ചയ്ക്ക് 12 മുതൽ 5 മണി വരെയാണ് തൊഴിലാളികൾ പണിമുടക്കുക. ഇന്ധന വില വർധനവ്, കുറഞ്ഞ കൂലി എന്നിവയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം സർവീസസ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ഗിഗ് തൊഴിലാളികളോടും പണിമുടക്കിൽ പങ്കാളികളാകാൻ യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. നീണ്ട തൊഴിൽ സമയം, കുറഞ്ഞ കൂലി എന്നിവ തങ്ങളെ പ്രതിസന്ധിയിലാക്കുന്നുവെന്നും ഇതിനിടെയുണ്ടായ പെട്രോൾ വില വർധനവ് തങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നുവെന്നും യൂണിയൻ പറഞ്ഞു.

അതേസമയം, രാജ്യത്ത് പെട്രോൾ ഡീസൽ വിലവർധനവ് ഉണ്ടായിരിക്കെ അവയുടെ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന ചർച്ചകൾ ഇപ്പോഴും തകൃതിയാണ്. വിലക്കയറ്റം ഇനിയും കൂടുമെന്നാണ് വിദഗ്ധർ പറയുന്നത്. സിഎൻജി, പെട്രോൾ, ഡീസൽ എന്നിവയെല്ലാം ഉപഭോക്ത്ര വില സൂചികയെ നേരിട്ട് ബാധിക്കുന്നവയുമാണ്.

എന്നാൽ പ്രത്യാഘാതങ്ങൾ ഇനിയുമുണ്ട്. ഓട്ടോ, ടാക്സി നിരക്കുകൾ വർധിക്കും എന്നതാണ് ഒരു പ്രധാന കാര്യം. ഇതോടെ ജനങ്ങളുടെ കീശയിൽ നിന്ന് പണം ഒരുപാട് ചോരും. നിലവിൽ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന ഓൺലൈൻ ടാക്സി കമ്പനികളും പതിയെ വില കൂട്ടിയേക്കാം. മാത്രമല്ല, ലോജിസ്റ്റിക്സ് മേഖലയെപ്പോലും ഈ നീക്കം ബാധിക്കും. ചരക്കുനീക്കം കൂടുതൽ ചിലവേറിയതാകും. കമ്പോളത്തിൽ വിലക്കയറ്റം ഉണ്ടാകും. ഉത്പാദന ചിലവ് വർധിക്കുന്നതിലേക്കും ഈ നീക്കം നയിക്കും.

കെമിക്കൽസ്, റിയൽ എസ്റ്റേറ്റ്, ഗ്ലാസ് സെറാമിക്സ് തുടങ്ങിയ മേഖലകളിലെ കമ്പനികൾ ഇതിനകം തന്നെ വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിലിൽ മൊത്തവില സൂചിക അനുസരിച്ചുള്ള പണപ്പെരുപ്പം എട്ട് ശതമാനമാണ് വർധിച്ചത്. ഇവയെല്ലാം സാധനങ്ങളുടെ വില വർദ്ധനവിന് കാരണമായേക്കും. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎസ് മധ്യസ്ഥതയിൽ ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ നീട്ടി; വെടിനിർത്തലിന് ശേഷവും ലെബനനിൽ ഇസ്രയേൽ ആക്രമണം

യുഎസ് മധ്യസ്ഥതയിൽ ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ നീട്ടി; വെടിനിർത്തലിന് ശേഷവും ലെബനനിൽ ഇസ്രയേൽ ആക്രമണം


 
വാഷിങ്ടൺ: ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ നീട്ടി. വാഷിങ്ടണിൽ നടന്ന രണ്ട് ദിവസത്തെ സമാധാന ചർച്ചക്കൾക്ക് പിന്നാലെയാണ് നടപടി. 45 ദിവസത്തേക്കാണ് വെടിനിർത്തൽ നീട്ടിയത്.

ഇസ്രയേൽ-ലെബനൻ കൂടുതല്‍ ചർച്ചകള്‍ ഈ മാസം അവസാനം നടക്കുമെന്നാണ് റിപ്പോർട്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് വിവരങ്ങൾ പങ്കുവെച്ചത്. ചർച്ചകൾ ജൂൺ രണ്ട്, മൂന്ന് തീയതികളിൽ പുനരാരംഭിക്കുമെന്നാണ് യുഎസ് വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു പ്രത്യേക "സുരക്ഷാ ട്രാക്ക്" മെയ് 29 ന് പെന്റഗണിൽ ആരംഭിക്കുമെന്നും അമേരിക്ക അറിയിച്ചു.

അതേസമയം, വെടിനിർത്തൽ നീട്ടിയതിന് പിന്നാലെയും തെക്കൻ ലെബനനിലെ നിരവധി പ്രദേശങ്ങളിൽ ഇസ്രയേൽ ആക്രമണങ്ങൾ നടന്നു. ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹിസ്ബുള്ള ഡ്രോൺ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. അതിനിടെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് പേർ കൊല്ലപ്പെട്ടു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഹോർമൂസ് തുറക്കാൻ ചൈന സഹായം വാഗ്ദാനം ചെയ്‌തു; ഇറാനെ അവ‍‍ർ സഹായിക്കില്ല': അവകാശവാദവുമായി ട്രംപ്

'ഹോർമൂസ് തുറക്കാൻ ചൈന സഹായം വാഗ്ദാനം ചെയ്‌തു; ഇറാനെ അവ‍‍ർ സഹായിക്കില്ല': അവകാശവാദവുമായി ട്രംപ്



വാഷിങ്ടൺ: ഹോർമൂസ് തുറക്കാൻ ചൈന സഹായം വാഗ്ദാനം ചെയ്‌തതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കക്കെതിരായ യുദ്ധത്തിന് ഇറാന് സൈനികസഹായം നൽകില്ലെന്ന് ചൈന ഉറപ്പുനൽകിയതായും ട്രംപ് അവകാശപ്പെട്ടു. ബീജിങ്ങിൽ നടന്ന കൂടിക്കാഴ്‌ചക്ക് പിന്നാലെയാണ് ട്രംപിൻ്റെ അവകാശവാദം. പശ്ചിമേഷ്യൻ സംഘർഷം തുടർന്നാൽ ആഗോള സാമ്പത്തിക സൂചിക പ്രതികൂലമായി ബാധിക്കുമെന്നും പണപ്പെരുപ്പം ഉയരുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകി.

ഇസ്രയേൽ - ലെബനാൻ വെടിനിർത്തൽ ചർച്ചയും കഴിഞ്ഞ ദിവസം വാഷിങ്‌ടണിൽ നടന്നിരുന്നു. ആദ്യ ഘട്ട ചർച്ച പോസിറ്റീവായിരുന്നുവെന്നും ഇന്നും ചർച്ച തുടരുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു ബീജിങ്ങിൽ നടന്ന കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് കാണാൻ അദേഹവും ആഗ്രഹിക്കുന്നുണ്ട്, 'എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെങ്കിൽ, ഞാൻ സഹായിക്കാൻ തയ്യാറാണ്' എന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിങ്പിങ് പറഞ്ഞതായാണ് ട്രംപ് അവകാശപ്പെടുന്നത്.

നീണ്ട ഒമ്പത് വർഷത്തിന് ശേഷമാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ചൈന സന്ദർശിക്കുന്നത്. ഇതിനുമുമ്പ് 2017-ൽ ട്രംപ് തന്നെയാണ് ചൈന സന്ദർശിച്ച അവസാന യുഎസ് പ്രസിഡന്റ്. ഇറാൻ യുദ്ധം, തായ്‌വാൻ, എഐ, ചിപ്പ് നിയന്ത്രണങ്ങൾ തുടങ്ങിയവ പ്രധാന വിഷങ്ങൾ ഉയർത്തിയാണ് യുഎസ്-ചൈന ഉച്ചകോടി നടന്നത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗൗതം അദാനിക്കെതിരായ 265 മില്യൺ ഡോളറിൻ്റെ തട്ടിപ്പുക്കേസുകൾ അവസാനിപ്പിക്കാൻ യുഎസ്; റിപ്പോർട്ട്

ഗൗതം അദാനിക്കെതിരായ 265 മില്യൺ ഡോളറിൻ്റെ തട്ടിപ്പുക്കേസുകൾ അവസാനിപ്പിക്കാൻ യുഎസ്; റിപ്പോർട്ട്



വാഷിങ്ടൺ: ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ രജിസ്റ്റർചെയ്‌ത തട്ടിപ്പ് കേസുകൾ പിൻവലിക്കുന്നതായി റിപ്പോർട്ട്. ഈ ആഴ്ച തന്നെ യുഎസ് നീതിന്യായ വകുപ്പ് അദാനി ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പിൻവലിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം 2024ൽ അദാനിക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ചുമത്തിയ സിവിൽ കേസും ഒത്തുതീർപ്പാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. ബ്ലൂംബെർഗ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.

ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ പദ്ധതിക്കായി ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നും ഇതുമറച്ചുവെച്ച് ഈ പദ്ധതിയുടെ പേരിൽ യുഎസിലെ നിക്ഷേപകരയടക്കം കബളിപ്പിച്ചെന്നുമായിരുന്നു കേസ്. ഗൗതം അദാനി, ബന്ധുവായ സാഗർ അദാനി, അദാനി ഗ്രീൻ എനർജി മുൻ സിഇഒ വിനീത് ജെയ്ൻ എന്നിവരടക്കമുള്ളവർ ഇതിനായി മൂന്ന് ബില്യൺ ഡോളറിലധികം വായ്‌പകളിലൂടെയും ബോണ്ടുകളിലൂടെയും സമാഹരിച്ചതായും കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.

എന്നാൽ അദാനി ഗ്രൂപ്പ് നിരന്തരം കുറ്റപത്രം നിഷേധിച്ചു. അദാനിയും സാഗറും ഉൾപ്പെടെ പ്രതികളാരും ഇതുവരെ കുറ്റാരോപണങ്ങളിൽ കോടതിയിൽ ഹാജരായിട്ടില്ല. ഇതോടെ കേസിലെ നടപടികൾ സ്‌തംഭിച്ചിരിക്കുകയാണ്. അതേസമയം കേസുകൾ അവസാനിപ്പിക്കാനുള്ള നീക്കം അദാനി ഗ്രൂപ്പിന് നേട്ടമായി മാറും. അന്താരാഷ്ട്ര മൂലധന വിപണികളിലേക്ക് മടങ്ങിവരുന്നതിനും ഇത് സഹായകരമാകുമെന്നാണ് റിപ്പോർട്ട്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലേര്‍ട്ട്.

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക