Thursday, 4 June 2026

ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചാല്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് കട്ട്, അതുമാത്രമല്ല; നിയമങ്ങള്‍ കടുപ്പിച്ച് MVD

ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചാല്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് കട്ട്, അതുമാത്രമല്ല; നിയമങ്ങള്‍ കടുപ്പിച്ച് MVD



തിരുവനന്തപുരം: നിയമലംഘകര്‍ക്കുള്ള ശിക്ഷാനടപടികള്‍ കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിലും ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്താലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക. ഒരു ദിവസത്തെ പരിശീലനക്ലാസും നിര്‍ബന്ധമാണ്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തവരുടെ പേരുകള്‍ സാരഥി പോര്‍ട്ടലിലും മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.


നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ഒന്ന് മുതല്‍ മൂന്ന് ദിവസം വരെ പരിശീലന ക്ലാസുകള്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം. ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്കാകും ലെെസൻസ് സസ്പെൻഡ് ചെയ്യുക. ഒരു ദിവസത്തെ പരിശീലനക്ലാസും ഉണ്ടാകും.

മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ ഡ്രൈവിംഗ്, റേസിംഗ് എന്നിവയ്ക്ക് ആറ് മാസത്തെ ലൈസന്‍സ് സസ്‌പെന്‍ഷനും 3 ദിവസത്തെ പരിശീലനവും ഉണ്ടാകും. ആളപായം ഉണ്ടാക്കിയാല്‍ ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് നഷ്ടമാകും. അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍ മൂന്ന് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യുകയും മൂന്ന് ദിവസത്തെ പരിശീലനവും നല്‍കും.

അശ്രദ്ധമായോ മദ്യപിച്ചോ വാഹനമോടിച്ച് മരണം സംഭവിച്ചാല്‍ ലൈസന്‍സ് ഒരു വര്‍ഷത്തേക്കാകും സസ്പെൻഡ് ചെയ്യുക. ഒപ്പം 5 ദിവസത്തെ പരിശീലനവും ഉണ്ടാകും. പുതിയ മാറ്റങ്ങള്‍ ഉടനടി നടപ്പിലാക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കും. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഒരു വർഷത്തിനുള്ളിൽ മോദി അധികാരത്തിൽ നിന്ന് താഴെ ഇറങ്ങും': വിമർശനവുമായി രാഹുൽ ​ഗാന്ധി

'ഒരു വർഷത്തിനുള്ളിൽ മോദി അധികാരത്തിൽ നിന്ന് താഴെ ഇറങ്ങും': വിമർശനവുമായി രാഹുൽ ​ഗാന്ധി



ന്യൂഡൽഹി: ഒരു വർഷത്തിനുള്ളിൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നരേന്ദ്ര മോദിക്ക് താഴെ ഇറങ്ങേണ്ടി വരുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. തന്റെ കണക്കുകൂട്ടൽ അനുസരിച്ച് ഒരു വർഷത്തിനുള്ളിൽ മോദിക്ക് അധികാരം നഷ്ട‌പ്പടുമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ന്യൂഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കൽ മോദിയുടെ കൈയ്യിലായിരുന്ന ഭരണം ഇപ്പോൾ തകർച്ചയുടെ വക്കിലാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

നീറ്റ് ചോദ്യ പേപ്പർ ചോർച്ചയെയും സിബിഎസ്ഇ പുനർ മൂല്യനിർണയത്തിലെ ​ഗുരുതര ക്രമക്കേടുകളെയും തുടർന്ന് രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലാണ് ​​രാഹുൽ ​ഗാന്ധിയുടെ പരാമർശം. രാജ്യത്തേക്ക് വലിയ സാമ്പത്തിക സുനാമി വരുന്നുണ്ടെന്നും ഇതുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.


ഇന്ത്യയിൽ വിലക്കയറ്റം രൂക്ഷമാണെന്നും ഇതിനെ ആർക്കും തടുക്കാൻ കഴിയില്ലെന്നും അദേഹം ചൂണ്ടിക്കാട്ടി. ബിജെപി ഭരണത്തിൽ തുടർന്നാൽ ഭീകരമായ സാമ്പത്തിക സുനാമിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി കൊണ്ടായിരുന്നു ​രാഹുൽ സംസാരിച്ചത്. ശക്തമായ പൊതുജന സമ്മർദ്ദമാണ് മോദിസർക്കാർ നേരിടാൻ പോകുന്നത്. ഇന്ത്യയിൽ മോദിക്കെതിരെ വലിയ കലാപങ്ങൾ നടക്കുന്നുണ്ട്. മോദിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന സംവിധാനങ്ങൾ ഇപ്പോൾ തകർച്ചയിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡല്‍ഹി മാളവ്യ നഗറിലെ തീപിടിത്തം: കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്, പൊലീസിന്റെ കണ്ടെത്തല്‍

ഡല്‍ഹി മാളവ്യ നഗറിലെ തീപിടിത്തം: കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്, പൊലീസിന്റെ കണ്ടെത്തല്‍


 
ന്യൂഡൽഹി: ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് കണ്ടെത്തല്‍. ഡല്‍ഹി പൊലീസിന്റേതാണ് കണ്ടെത്തല്‍. സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പൊലീസിന്റെ കണ്ടെത്തല്‍ പുറത്തുവന്നത്.


സംഭവത്തില്‍ ഹോട്ടല്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഹോട്ടൽ നടത്തുന്നത് താൻ ആല്ലെന്നാണ് അറസ്റ്റിലായ ഉടമ ലോകേഷ് ബജാജ് പ്രതികരിച്ചത്. മറ്റൊരു വ്യക്തിയെയാണ് ഹോട്ടൽ നടത്താൻ ഏൽപ്പിച്ചതെന്നും ദൈനംദിന പ്രവർത്തനങ്ങളിൽ താൻ ഏർപ്പെട്ടിരുന്നില്ലെന്നും ഇയാള്‍ പൊലീസിന് മൊഴി നൽകി.

മറ്റൊരാളുടെ നിർദേശപ്രകാരമാണ് ഹോട്ടലിൽ രൂപമാറ്റം വരുത്തിയതെന്നാണ് ഹോട്ടൽ ഉടമ പറയുന്നത്. ഇത്തരം കാര്യങ്ങൾ ഡൽഹിയിൽ സാധാരണമാണെന്നും ഹോട്ടലുകൾ എല്ലാം അങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നാണ് അയാൾ പറഞ്ഞതെന്നും ലോകേഷ് പൊലീസിനോട് പറഞ്ഞു. ഹോട്ടലിന് ഫയർ എൻഒസി ഇല്ലെന്നും ലോകേഷ് സമ്മതിച്ചിട്ടുണ്ട്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേന്ദ്രത്തെ വെള്ള പൂശി ധവളപത്രം, കേന്ദ്ര വിഹിതം കുറഞ്ഞതിനെതിരെ സമരം ചെയ്യാൻ യുഡിഎഫ് തയ്യാറുണ്ടോ, വിലക്കയറ്റം നിയന്ത്രിക്കാൻ എന്ത് ചെയ്തു: തോമസ് ഐസക്ക്

കേന്ദ്രത്തെ വെള്ള പൂശി ധവളപത്രം, കേന്ദ്ര വിഹിതം കുറഞ്ഞതിനെതിരെ സമരം ചെയ്യാൻ യുഡിഎഫ് തയ്യാറുണ്ടോ, വിലക്കയറ്റം നിയന്ത്രിക്കാൻ എന്ത് ചെയ്തു: തോമസ് ഐസക്ക്



തിരുവനന്തപുരം: കേന്ദ്രത്തെ വെള്ള പൂശുന്ന ധവളപത്രമാണ് യുഡിഎഫ് സർക്കാർ പുറത്തിറക്കിയതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ യുഡിഎഫ് സർക്കാർ എന്ത് ചെയ്തുവെന്നും സംസ്ഥാന സർക്കാരിന്റെ നികുതിയിൽ ഇളവ് വരുത്തിയോ എന്നും തോമസ് ഐസക്ക് ചോദിച്ചു. 100 രൂപയിൽ നിന്ന് പെട്രോൾ വില 115 ആയി ഉയർന്നു. അത് 120 രൂപ ആകാൻ പോവുകയാണ്. ആ വകയിൽ 2000 കോടി രൂപയെങ്കിലും സർക്കാരിന് നികുതി കൂടുതൽ കിട്ടും. അതിന്റെ ഒരു ഭാഗം ജനങ്ങൾക്ക് ഇളവ് നൽകണമെന്ന് തോമസ് ഐസക്ക് ആവശ്യപ്പെട്ടു.

നികുതിയിൽ ഇളവ് വേണമെന്ന ആവശ്യം മുന്നോട്ട് വെക്കുമ്പോൾ, ആ മണ്ടത്തരം ഞങ്ങളെ കൊണ്ട് ചെയ്യിക്കേണ്ടെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. എൽഡിഎഫ് സർക്കാർ ഭരിച്ച അന്നും യുഡിഎഫ് സർക്കാർ ഭരിക്കുന്ന ഇന്നും തമ്മിൽ വലിയ കാല വ്യത്യാസങ്ങളില്ലെന്ന് മുഖ്യമന്ത്രി ഓർക്കണം. ജനങ്ങൾക്ക് നികുതിയിൽ ഇളവ് നൽകുന്നത് മണ്ടത്തരമല്ല. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണ് ധവളപത്രം പറയുന്നത്. അതിനോട് യോജിക്കുന്നു. പക്ഷേ എന്താണ് ശരിയായ പ്രശ്നമെന്ന് പറയുന്നില്ല. എന്നുമാത്രമല്ല കേന്ദ്രസർക്കാരിനെ വെള്ളപൂശുകയും ചെയ്യുന്നു. കേന്ദ്ര വിരുദ്ധ സമരത്തിന് യുഡിഎഫ് സർക്കാർ തയ്യാറുണ്ടോ എന്ന് തോമസ് ഐസക്ക് ചോദിച്ചു.

കേന്ദ്രത്തെ വെള്ള പൂശിയ ധവളപത്രമാണ് പുറത്തിറക്കിയത്. സംസ്ഥാനത്തിന്റെ നികുതി വരുമാനം വേണ്ടത്ര വർധിച്ചില്ല. ഇത് കണക്കുകൾ വെച്ചാണ് സമർഥിക്കുന്നത്. സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തിൽ കേന്ദ്ര വിഹിതം 25% ആയി കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്ക് 50% കേന്ദ്ര വിഹിതമുണ്ട്. പക്ഷേ നയപ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഒരു വരിപോലുമില്ല. കേന്ദ്രത്തിനെതിരെ സമരം നടത്താണ യുഡിഎഫ് തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന്റെ കടുംപിടിത്തം, ട്രംപിന്റെ തെറിവിളി; രണ്ടും ഫലിച്ചു, വെടിനിര്‍ത്താമെന്ന് ഇസ്രായേലും ലെബനനും, കീറാമുട്ടിയായി ഹിസ്ബുല്ലയുടെ നിലപാട്

ഇറാന്റെ കടുംപിടിത്തം, ട്രംപിന്റെ തെറിവിളി; രണ്ടും ഫലിച്ചു, വെടിനിര്‍ത്താമെന്ന് ഇസ്രായേലും ലെബനനും, കീറാമുട്ടിയായി ഹിസ്ബുല്ലയുടെ നിലപാട്



വാഷിംഗ്ടണ്‍: ഇസ്രായേലും ലെബനനും വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കുന്നു. ഇക്കാര്യത്തില്‍ സമഗ്ര കരാര്‍ ഉണ്ടാക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചു. അമേരിക്കയുമായി ചേര്‍ന്ന് തയ്യാറാക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇസ്രായേലും ലെബനനും ഇക്കാര്യം അറിയിച്ചത്.

ഇസ്രായേല്‍, ലെബനീസ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി വാഷിംഗ്ടണില്‍ അമേരിക്കന്‍ മധ്യസ്ഥതയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ പുതുക്കി സമഗ്ര കരാര്‍ ഉണ്ടാക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചു. ഇതിനായി യു.എസ് വിദേശകാര്യ വകുപ്പിന്റെ അനുമതിയോടെ ഒരു താല്‍ക്കാലിക കരാറും ഉണ്ടാക്കി. ഇതിനു ശേഷമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.

അമേരിക്കയുടെ മുന്‍കൈയിലുള്ള വെടിനിര്‍ത്തല്‍ കരാറിന് ലെബനന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സമ്മതിച്ചുവെങ്കിലും, കരാര്‍ നടപ്പില്‍ വരുത്താന്‍ ഇസ്രായേലുമായി പോരാടുന്ന, ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുല്ലയുടെ സഹകരണം ആവശ്യമാണ്. ഹിസ്ബുല്ല ലെബനന്‍ സര്‍ക്കാരിന്റെ ഭാഗമല്ല. സര്‍ക്കാറിന് ഹിസ്ബുല്ലയുടെ മേല്‍ നിയന്ത്രണവുമില്ല. ഇരുപക്ഷത്തെയും ചര്‍ച്ചകളില്‍ അവര്‍ കക്ഷിയുമല്ല. ഹിസ്ബുല്ലയെ നിരായുധീകരിക്കുക, ലെബനന് മേല്‍ പൂര്‍ണ്ണ നിയന്ത്രണം സ്ഥാപിക്കുക എന്നിവ ലെബനന്‍ സര്‍ക്കാരിന് ഇപ്പോഴും വെല്ലുവിളിയാണ്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



14 ദിവസമായി അച്ഛനെ കാണാനില്ല; സഹായം തേടി മകള്‍

14 ദിവസമായി അച്ഛനെ കാണാനില്ല; സഹായം തേടി മകള്‍



14 ദിവസമായി അച്ഛനെ കാണാനില്ലെന്ന പരാതിയുമായി ഒരു മകള്‍. അച്ഛന്‍ ബാബുരാജിനെ കാണാനില്ലെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ മകള്‍ സ്വാതി വ്യക്തമാക്കുന്നത്. വട്ടപ്പാറ കണക്കോട് സ്വദേശികളാണ് ഇവര്‍.


മേയ് 21ാം തിയതി 10 മണി വരെ കോള്‍ എടുക്കുന്നുണ്ടായിരുന്നു. എന്നും വീട്ടില്‍ നിന്ന് ഇറങ്ങുന്നത് പോലെ ഇറങ്ങിയതാണ്. കേശവദാസപുരത്തേക്കെന്നാണ് ഞങ്ങളോട് പറഞ്ഞത്. 10 മണി വരെ സംസാരിച്ചിരുന്നു. അതിന് ശേഷം ഫോണ്‍ പരിധിക്ക് പുറത്തായിരുന്നു. പിന്നീട് സ്വിച്ച് ഓഫായി. വൈകുന്നേരമായിട്ടും വിവരം ലഭിക്കാതിരുന്നതോടെ അന്ന് തന്നെ വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കി. ഇന്നിപ്പോള്‍ 15 ദിവസമായി – സ്വാതി പറയുന്നു. പലരും കണ്ടു എന്ന് പറയുന്നുണ്ടെന്നും അതിനെ കുറിച്ച് അറിയില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി. കാണുന്നവര്‍ വിവരമറിയിക്കണമെന്നാണ് സ്വാതിയുടെ അഭ്യര്‍ഥന. അവസാനം കാണുമ്പോള്‍ ചാരനിറമുള്ള ഷര്‍ട്ടും നീല ജീന്‍സുമാണ് ധരിച്ചിരുന്നത്.

ഇന്‍ഷുറന്‍സ് അഡൈ്വസറായ ബാബുരാജ് റിയല്‍ എസ്റ്റേറ്റ് മേഖലയിലും പ്രവര്‍ക്കുന്നുണ്ട്.കരോക്കെ ഗാനമേളകളിലും ഗായകനായി പോകാറുണ്ട്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘പരാജയം അംഗീകരിച്ചാണ് പോകുന്നത്, ഇതോടെ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ട, കൂടുതൽ കരുത്തോടെ ഞങ്ങൾ തിരിച്ചു വരും’; പിണറായി വിജയൻ

‘പരാജയം അംഗീകരിച്ചാണ് പോകുന്നത്, ഇതോടെ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ട, കൂടുതൽ കരുത്തോടെ ഞങ്ങൾ തിരിച്ചു വരും’; പിണറായി വിജയൻ



ധവളപത്രത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.ധവള പത്രം ഇന്നലെ വൈകുന്നേരം റിപ്പോർട്ട് ലഭിച്ചു എന്നാണ് പറയുന്നത്. ധനവകുപ്പുമായി ഫാക്ട് ചെക്ക് നടത്തേണ്ടേ. മന്ത്രിസഭ കണ്ടതുകൊണ്ട് ഫാക്ട് ചെക്ക് നടന്നു എന്ന് പറയാൻ കഴിയുമോ. ധനകാര്യ വിലയിരുത്തലിന് നടപടിക്രമങ്ങൾ വേണ്ടേ. ക്ഷേമത്തെ അധിക ചെലവായി കാണാത്ത രാഷ്ട്രീയ ദിശയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.


പശ്ചിമേഷ്യൻ യുദ്ധത്തെ പറ്റി നയപ്രഖ്യാപനത്തിൽ പരാമർശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് നമ്മുടെ നാടിനെ വല്ലാതെ ബാധിക്കുന്നതാണ്. ഇതിൽ കേന്ദ്രസർക്കാരിനെ വിമർശിക്കുന്നതായി കാണുന്നില്ല. ജനത്തിന് പ്രതീക്ഷയുള്ള ഒരു ഒന്നും നയപ്രഖ്യാപനത്തിൽ ഇല്ലെന്ന് പിണറായി വിജയൻ വിമർശിച്ചു. പരാജയം അംഗീകരിച്ചാണ് ഞങ്ങൾ പോകുന്നതെന്നും ഇതോടെ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ടെന്നും കൂടുതൽ കരുത്തോടെ ഞങ്ങൾ തിരിച്ചു വരുമെന്നും പിണറായി കൂട്ടിച്ചേർത്തു. നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കുന്നു അദ്ദേഹം.

തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിസന്ധിയിലും അദ്ദേഹം പ്രതികരിച്ചു. നയപ്രഖ്യാപനത്തിൽ ഒരു വാക്കുപോലും പറയുന്നില്ല. കിഫ്ബിയുടെ ഭാവി എന്തെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നില്ല. സഭയിൽ വെച്ച ഫിനാൻഷ്യൽ സ്റ്റാറ്റസ് റിപ്പോർട്ടിൽ ധനവകുപ്പിന്റെ ഫാക്ട് ചെക്കിങ്ങ് ഉണ്ടായില്ല. വ്യവസ്ഥാപിത നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായെന്നും അദ്ദേഹം വിമർശിച്ചു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കിഫ്ബിയുടെ അടിസ്ഥാന ആശയം ദുർബലം; പദ്ധതികൾക്ക് രാഷ്ട്രീയ മുൻഗണന; ധവളപത്രത്തിൽ രൂക്ഷ വിമർശനം

കിഫ്ബിയുടെ അടിസ്ഥാന ആശയം ദുർബലം; പദ്ധതികൾക്ക് രാഷ്ട്രീയ മുൻഗണന; ധവളപത്രത്തിൽ രൂക്ഷ വിമർശനം

 


സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കി സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കിഫ്ബിക്ക് രൂക്ഷ വിമർശനം. കിഫ്ബിയുടെ അടിസ്ഥാന ആശയം ദുർബലമായെന്നും, പദ്ധതികൾക്ക് രാഷ്ട്രീയ മുൻഗണന നൽകിയെന്നും വിമർശനമുണ്ട്. കിഫ്ബി വായ്പകൾ നിയന്ത്രിക്കണമെന്നും ധവളപത്രത്തിൽ ശിപാർശയുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ അഭിമാന പദ്ധതിയായ കിഫ്ബിയുടെ പദ്ധതി നടത്തിപ്പിലും, ധനവിനിയോഗത്തിലും ഗുരുതര വിമർശനമാണ് ധവളപത്രത്തിൽ ഉള്ളത്. കിഫ്ബിയുടെ നിലവിലെ വായ്പാ ബാധ്യത ഏകദേശം 21,000 കോടിയാണ്. ഇനി ധനസഹായം നൽകേണ്ട പദ്ധതികൾക്ക് 35,000 കോടിയിലധികം വേണം. കിഫ്ബിയുടെ കടം യഥാർഥത്തിൽ സംസ്ഥാനത്തിന്റെ കടമായാണ് സിഎജി വിലയിരുത്തുന്നത്. കൂടാതെ പെട്രോളിയം സെസ്, മോട്ടർ വാഹന നികുതി തുടങ്ങി സർക്കാരിന്റെ വരുമാന സ്രോതസുകൾ വഴിയാണ് കിഫ്ബിക്ക് ഫണ്ട് കണ്ടെത്തുന്നത്. ഇതെല്ലാം ധനകാര്യ അച്ചടക്കത്തെ ബാധിക്കും. കിഫ്ബി രൂപീകരിച്ച് ഒരു സമാന്തര സാമ്പത്തിക അധികാരകേന്ദ്രം നിലവിൽ വരാൻ ഇടയാക്കിയെന്ന് ധവളപത്രത്തിൽ പറയുന്നു.

എന്നാൽ, കിഫ്ബി കൊണ്ട് നാടിന് ഗുണമുണ്ടായെന്ന് എന്ന് ധവളപത്രത്തിൽ ഉണ്ടെന്ന് മുൻ ധനമന്ത്രി ഡോക്ടർ ടി എം തോമസ് ഐസക് പറഞ്ഞു. കേന്ദ്രത്തെ വെള്ള പൂശിയ ധവളപത്രമെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തിന്റെ നികുതി വരുമാനം വേണ്ടത്ര വർധിച്ചില്ല. ഇത് കണക്കുകൾ വെച്ചാണ് സമർഥിക്കുന്നത്. സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തിൽ കേന്ദ്ര വിഹിതം 25% ആയി കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്ക് 50 ശതമാനം കേന്ദ്ര വിഹിതമുണ്ട്. കേന്ദ്രത്തിനെതിരെ സമരത്തിന് തയ്യാറാണോ? കിഫ്ബി കൊണ്ട് നാടിന് ഗുണം ഉണ്ടായി എന്ന് ധവളപത്രത്തിൽ ഉണ്ട്. ഗുണമില്ലെന്നാണ് പറഞ്ഞാണ് നടന്നിരുന്നത്. കേന്ദ്രവാദങ്ങളെ യുഡിഎഫ് തുടക്കം മുതൽ പിന്തുണച്ചു. കിഫ്ബിയെ തകർക്കാൻ കേന്ദ്രത്തിനൊപ്പം നിന്നവരാണ്. കേന്ദ്രത്തിനെതിരെ നിലപാട് എടുക്കാൻ യുഡിഎഫ് സർക്കാർ തയ്യാറുണ്ടോ – അദ്ദേഹം ചോദിച്ചു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

97 ലക്ഷം രൂപ മുടക്കി പണിത എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ്, ഒറ്റ മഴക്ക് വെള്ളക്കെട്ട്; കളിവഞ്ചി ഇറക്കി സിപിഎം ഭരണ സമതിക്കെതിരെ പ്രതിഷേധം

97 ലക്ഷം രൂപ മുടക്കി പണിത എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ്, ഒറ്റ മഴക്ക് വെള്ളക്കെട്ട്; കളിവഞ്ചി ഇറക്കി സിപിഎം ഭരണ സമതിക്കെതിരെ പ്രതിഷേധം



തൃശൂര്‍: മഴ പെയ്തതോടെ പുതുതായി പണിത് ഉദ്ഘാടനം ചെയ്ത എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ കളിവഞ്ചി ഇറക്കി പ്രതിഷേധിച്ചു. സ്ഥലം എം.എല്‍.എയുടെ 95 ലക്ഷം രൂപ ഫണ്ടും 1,80,000 രൂപ പഞ്ചായത്തിന്റെ തനതു ഫണ്ടും ഉപയോഗിച്ച് പണിത പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് മഴപെയ്തപ്പോള്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പണിത അംഗനവാടി ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളില്‍ ഇപ്പോഴും മഴക്കാലത്ത് വെള്ളക്കെട്ട് അനുഭവപ്പെടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു

എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് എരുമപ്പെട്ടി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ അധ്യക്ഷതയിൽ മെമ്പര്‍മാര്‍ പ്രസിഡണ്ടും കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ വെള്ളക്കെട്ടിന് ഉടനടി പരിഹാരം കാണും എന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളായ എന്‍.കെ കബീര്‍, മീന ശലമോന്‍, വിജീഷ് എം.വി, സജിത എം. ആര്‍, ആനി ടീച്ചര്‍, ഷാജി വര്‍ഗീസ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക