Wednesday, 18 February 2026

വയനാട്ടിൽ പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ; ബന്ധുവും അയൽക്കാരനും അറസ്റ്റിൽ

വയനാട്ടിൽ പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ; ബന്ധുവും അയൽക്കാരനും അറസ്റ്റിൽ


 
കൽപറ്റ: വയനാട്ടിൽ പീഡനത്തിന് ഇരയായ 16 കാരി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും അയൽവാസിയുമാണ് കേസിൽ അറസ്റ്റിൽ ആയത്. പീഡനത്തിന് ഇരയായ വിവരം സ്കൂൾ അധികൃതരാണ് പോലീസിനെ അറിയിച്ചത്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല തീര്‍ത്ഥാടകരെ രാത്രിയിൽ കാടിന് സമീപം ഇറക്കിവിട്ടു; കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ ഗുരുതര പരാതി

ശബരിമല തീര്‍ത്ഥാടകരെ രാത്രിയിൽ കാടിന് സമീപം ഇറക്കിവിട്ടു; കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ ഗുരുതര പരാതി


 
പത്തനംതിട്ട:ശബരിമല തീർത്ഥാടകരെ രാത്രി വഴിയിൽ ഇറക്കിവിട്ടെന്ന് പരാതി. പമ്പ - തിരുവനന്തപുരം കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെയാണ് തീര്‍ത്ഥാടകര്‍ പരാതിയുമായി രംഗത്തെത്തിയത്. പമ്പയിൽ നിന്നും നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയിൽ ഇറക്കിവിട്ടത്. നിലയ്ക്കൽ സ്റ്റാന്‍ഡിലായിരുന്നു തീര്‍ത്ഥാടകര്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ, സ്റ്റാൻഡിൽ കയറാതെ ഒരു കിലോമീറ്റർ അപ്പുറം വനമേഖലയിൽ തീര്‍ത്ഥാടകരെ ഇറക്കിവിട്ടെന്നാണ് പരാതി

വയോധികരും കുഞ്ഞും അടങ്ങുന്ന 13 അംഗം സംഘത്തിനാണ് ദുരനുഭവമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തീര്‍ത്ഥാടകരെ ബസിൽ നിന്ന് ഇറക്കിവിടുന്നതിന്‍റെയും വഴിയിലൂടെ നടക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ഏറെ നേരെ വനമേഖലയിൽ കാത്തുനിന്നശേഷം വാഹനം വിളിച്ചുവരുത്തിയശേഷമാണ് സംഘത്തിന് വീണ്ടും യാത്ര തുടങ്ങാനായത്.സംഭവത്തിൽ ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാറിന് പരാതി നൽകുമെന്ന് കൊല്ലത്ത് നിന്നുള്ള തീർത്ഥാടക സംഘം അറിയിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എം ഇ എസ് മമ്പാട് കോളേജിന്റെ ആഭിമുഖ്യത്തിൽ വാള മത്സ്യ വിളവെടുപ്പ് സംഘടിപ്പിച്ചു

എം ഇ എസ് മമ്പാട് കോളേജിന്റെ ആഭിമുഖ്യത്തിൽ വാള മത്സ്യ വിളവെടുപ്പ് സംഘടിപ്പിച്ചു


 

മമ്പാട്: എം ഇ എസ് മമ്പാട് കോളേജ് (സ്വയംഭരണ) സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെയും ഭൂമിത്രസേന ക്ലബ്ബിന്റെയും ഡി ബി ടി സ്റ്റാർ കോളേജ് പദ്ധതിയുടെയും സഹകരണത്തോടെയും വാള മത്സ്യ വിളവെടുപ്പ് പരിപാടി വിജയകരമായി സംഘടിപ്പിച്ചു.

ജലജീവജാല സംരക്ഷണം, സ്ഥിരതയാർന്ന മത്സ്യകൃഷി രീതികളുടെ പ്രചരണം, കൂടാതെ വിദ്യാർത്ഥികൾക്ക് പ്രായോഗിക പഠനാനുഭവം നൽകുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. ശാസ്ത്രീയ പഠനവും പരിസ്ഥിതി ബോധവൽക്കരണവും സമൂഹബന്ധവും ഏകോപിപ്പിക്കുന്ന ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു ഇത്.

കോളേജ് പ്രിൻസിപ്പൽ ഡോ ടി പി അലിക്കുട്ടി മുഖ്യാതിഥിതി ആയി. കോളേജ് മാനേജ്മെന്റ് സെക്രട്ടറി ഡോ കെ സീതിക്കോയ ഉദ്ഘാടനം ചെയ്തു. പ്രകൃതി സൗഹൃദ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ പരിസ്ഥിതി ഉത്തരവാദിത്തബോധം വളർത്തുന്നതിൽ സുവോളജി വിഭാഗം കൈവരിക്കുന്ന നേട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു.

ഐ ക്യ എ സി (IQAC) കോ-ഓർഡിനേറ്റർ ഡോ ഇ അനസ് ആശംസാപ്രസംഗം നടത്തി. അക്കാദമിക മികവിനെയും സാമൂഹിക ഉത്തരവാദിത്തത്തെയും സമന്വയിപ്പിക്കുന്ന ഇത്തരം പരിപാടികൾ വിദ്യാഭ്യാസ മേഖലയ്ക്ക് ശക്തിയേകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിഭാഗം മേധാവി ഡോ കെ എസ് അനൂപ് ദാസ് സ്വാഗതവും പദ്ധതി വിശദീകരണവും നടത്തി. സ്ഥിരതയാർന്ന മത്സ്യവിഭവ സംരക്ഷണത്തിന്റെ പ്രാധാന്യവും വിദ്യാർത്ഥി കേന്ദ്രീകൃത പഠനത്തിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിപാടിയുടെ സമാപനത്തിൽ കോ-ഓർഡിനേറ്റർ ഡോ ബിനു നന്ദിപ്രസംഗം നടത്തി. പരിപാടി വിജയകരമാക്കാൻ സഹകരിച്ച അധ്യാപകരോടും വിദ്യാർത്ഥികളോടും ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

അധ്യാപകരും വിദ്യാർത്ഥികളും സന്നിഹിതരായിരുന്നു. പരിപാടി വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിചയവും പരിസ്ഥിതി ബോധവൽക്കരണവും ഒരുമിപ്പിക്കുന്ന മികച്ച പഠനാനുഭവമായി.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാമായണം പരിപാടിക്ക് മുന്നോടിയായി 40 ദിവസത്തെ 'ഡിജിറ്റൽ ശുദ്ധീകരണം' ആരംഭിച്ച് എ.ആർ. റഹ്മാൻ

രാമായണം പരിപാടിക്ക് മുന്നോടിയായി 40 ദിവസത്തെ 'ഡിജിറ്റൽ ശുദ്ധീകരണം' ആരംഭിച്ച് എ.ആർ. റഹ്മാൻ


 
സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ (A.R. Rahman) അടുത്ത 40 ദിവസത്തേക്ക് നിശബ്ദനാവാൻ തീരുമാനിച്ചിരിക്കുന്നു. കുറഞ്ഞ പക്ഷം ഡിജിറ്റലായെങ്കിലും. ഓസ്കർ ജേതാവായ സംഗീതജ്ഞൻ അടുത്തിടെ ചെന്നൈയിൽ നടന്ന ഒരു തത്സമയ സംഗീത പരിപാടിയിൽ, സോഷ്യൽ മീഡിയയിൽ നിന്നും ഓൺലൈൻ ലോകത്തെ അശ്രദ്ധയിൽ നിന്നും മാറി 2026 മാർച്ചിൽ നടക്കാനിരിക്കുന്ന രാമായണ പരിപാടിക്കായി പൂർണ്ണമായും ജോലിയിൽ മുഴുകുമെന്ന് വെളിപ്പെടുത്തി.

ഈ പ്രഖ്യാപനം ആരാധകർക്കിടയിൽ ഉടനടി കോളിളക്കം സൃഷ്ടിച്ചു.

നമിത് മൽഹോത്രയും നിതേഷ് തിവാരിയും സംവിധാനം ചെയ്യുന്ന രാമായണവുമായി ബന്ധപ്പെട്ട ഒരു പ്രധാന പൊതു പരിപാടി 2026 മാർച്ചിൽ നടക്കുമെന്നും, അവിടെ വെച്ച് ചിത്രത്തിന്റെ അഭിനേതാക്കളെയും സാങ്കേതിക വിദഗ്ധരെയും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റഹ്മാൻ. സമയം അടുത്തുവരുന്നതിനാൽ, റഹ്മാൻ ജോലിയിൽ കുറച്ചു കൂടുതൽ ശ്രദ്ധനൽകാൻ തീരുമാനിച്ചു.

ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട് അനുസരിച്ച്, പ്രഖ്യാപനത്തിന് മുമ്പ് സംഗീതത്തിന്റെ നിർണായക ഭാഗങ്ങൾ പൂർത്തിയാക്കാൻ റഹ്മാൻ സമയബന്ധിതമായി പ്രവർത്തിക്കുകയാണെന്ന് ഒരു സ്രോതസ്സ് വെളിപ്പെടുത്തി. "2026 മാർച്ചിൽ നമിത് മൽഹോത്ര-നിതേഷ് തിവാരിയുടെ രാമായണവുമായി ബന്ധപ്പെട്ട ഒരു പ്രധാന പരിപാടി വരുന്നു. അതിൽ ചിത്രത്തിലെ എല്ലാ അഭിനേതാക്കളെയും സാങ്കേതിക വിദഗ്ധരെയും പൊതുജനങ്ങൾക്ക് മുന്നിലവതരിപ്പിക്കും. പരിപാടിക്ക് മുമ്പ് റഹ്മാൻ തന്റെ ജോലി പൂർത്തിയാക്കേണ്ടതുണ്ട്. സമയപരിധി പാലിക്കാൻ അദ്ദേഹം പതിവിലും വേഗത്തിൽ പ്രവർത്തിക്കും," സ്രോതസ്സ് പങ്കുവെച്ചു.

ആഴത്തിലുള്ള സൃഷ്ടിപരമായ കഴിവിന് പേരുകേട്ട റഹ്മാനെ സംബന്ധിച്ചിടത്തോളം, ഡിജിറ്റൽ ലോകത്തിൽ നിന്ന് മാറിനിൽക്കുന്നത് ശ്രദ്ധയും കലാപരമായ നിലവാരവും സംരക്ഷിക്കുന്നതിനുള്ള ബോധപൂർവമായ നീക്കമാണ് എന്ന് വിലയിരുത്തപ്പെടുന്നു.

ഓസ്കർ ജേതാവായ റഹ്മാൻ ഹാൻസ് സിമ്മറുമായി ആദ്യമായി സഹകരിക്കുന്ന ചിത്രമാണ് 'രാമായണം'. ഈ ജോഡി ആഗോളതലത്തിൽ തന്നെ പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ട്.

പദ്ധതിയുടെ വ്യാപ്തിയെക്കുറിച്ച് ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് സംസാരിക്കുമ്പോൾ, ഉത്തരവാദിത്തത്തിന്റെ ഭാരം എത്രത്തോളമെന്ന് റഹ്മാൻ സമ്മതിച്ചു. “ഇത് ഞങ്ങൾ രണ്ടുപേർക്കും ഭയാനകമാണ്. ലോകത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഞങ്ങൾ സ്കോർ ചെയ്യുന്നത്. അതിനാൽ പ്രൊമോയിൽ, അദ്ദേഹത്തിന് ഒരു സൗണ്ട്സ്കേപ്പ് ഉണ്ടെന്ന് ഞാൻ കരുതുന്നു. ഞാൻ അതെടുത്ത് അവസാനം സംസ്കൃത പദങ്ങളും എല്ലാം ചേർത്തു. സങ്കീർണ്ണമായ കാര്യം എന്തെന്നാൽ, എല്ലാ ഇന്ത്യക്കാർക്കും പരിചിതമായ ഐതിഹാസികമായ ഒരു വിഷയം എടുത്ത് നമ്മൾ എന്തെങ്കിലും ചെയ്യുമ്പോൾ, അവർക്ക് പുതുതായി എന്തെങ്കിലും നമ്മൾ നൽകണം. ഇന്ത്യയിൽ നിന്ന് ലോകത്തിനായി എന്തെങ്കിലും സംഭാവന നൽകണം," റഹ്മാൻ പറഞ്ഞു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്

എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്

 


തിരുവനന്തപുരം: കേരളത്തിൽ പൊള്ളുന്ന ചൂടിനാശ്വാസമായി അടുത്ത അഞ്ച് ദിവസം മഴയുണ്ടാകുമെന്നറിയിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഫെബ്രുവരി 22വരെ കേരളത്തിലെ വിവിധ ജില്ലകളിൽ നേരിയ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. 22ന് എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

18 -02- 2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം

19 -02- 2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

20 -02- 2026: തിരുവനന്തപുരം മുതൽ എറണാകുളം വരെ

21 -02- 2026: തിരുവനന്തപുരം മുതൽ പാലക്കാട് വരെ

22 -02- 2026: എല്ലാ ജില്ലകളിയും മഴ ലഭിക്കും

ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന ഭൂമദ്ധ്യരേഖ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതായും അറിയിപ്പുണ്ട്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കിണറ്റിൽ വീണ വൃദ്ധയ്ക്ക് രക്ഷകരായി പൊലീസ്; ഗുഡ് സർവീസ് എൻട്രി നൽകി ആദരം

കിണറ്റിൽ വീണ വൃദ്ധയ്ക്ക് രക്ഷകരായി പൊലീസ്; ഗുഡ് സർവീസ് എൻട്രി നൽകി ആദരം


 

കൊച്ചി: കിണറ്റിൽ വീണ വൃദ്ധയെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസ് മേധാവിയുടെ അനുമോദനം. തട്ടാംപടി സ്വദേശിനിയായ മാമ്പിള്ളി പറമ്പിൽ ചന്ദ്രമതി (85)യാണ് അബദ്ധത്തിൽ കിണറ്റിൽ വീണത്. വിവരമറിഞ്ഞ ആലുവ വെസ്റ്റ് പൊലീസ് ഉടൻ സ്ഥലത്തെത്തി കരയ്ക്ക് കയറ്റുകയായിരുന്നു.

പൊലീസിൻറെ സമയോചിതമായ ഇടപെടലാണ് രക്ഷയായത്. പൊലീസ് ഉദ്യോഗസ്ഥരായ ഷാരോ, ലെനീഷ്, അബ്ദുൽ ഖാദർ, സുജിത്ത് എന്നിവരാണ് കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തിയത്. ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ വി എസ് ലനീഷ്, കെ കെ സുജിത്ത്, കെ ബി അബ്ദുൾ ഖാദർ , കെ ജെ ഷാരൊ എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ ഗുഡ് സർവീസ് എൻട്രി നൽകി അനുമോദിച്ചത്. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന അനുമോദന ചടങ്ങിൽ പെരുമ്പാവൂർ എ എസ് പി ഹാർദ്ദിക് മീണയും സന്നിഹിതരായിരുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇനി റേഷന്‍ വാങ്ങാന്‍ ക്യൂആര്‍ കോഡ്; വിതരണത്തിലെ തട്ടിപ്പും വെട്ടിപ്പും ഇല്ലാതാകുമോ?

ഇനി റേഷന്‍ വാങ്ങാന്‍ ക്യൂആര്‍ കോഡ്; വിതരണത്തിലെ തട്ടിപ്പും വെട്ടിപ്പും ഇല്ലാതാകുമോ?

 


രാജ്യത്തെ പൊതുവിതരണ ശൃംഖലയെ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കാന്‍ ലക്ഷ്യമിട്ട് ഗുജറാത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി അധിഷ്ഠിത 'ഡിജിറ്റല്‍ ഫുഡ് കറന്‍സി' പൈലറ്റ് പദ്ധതിക്ക് തുടക്കമായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

സിബിഡിസി അധിഷ്ഠിത ഡിജിറ്റല്‍ ഫുഡ് കറന്‍സി പദ്ധതിയുടെ ആദ്യഘട്ടം ഗുജറാത്തിലെ നാല് ജില്ലകളില്‍ ആണ് തുടങ്ങുന്നത്. അഹമ്മദാബാദ്, ആനന്ദ്, വല്‍സാദ്, സൂറത്ത് എന്നീ ജില്ലകളിലാണ് റിസര്‍വ് ബാങ്കുമായും ഗുജറാത്ത് സര്‍ക്കാരുമായും സഹകരിച്ച് പദ്ധതി നടപ്പിലാക്കുന്നത്.

ഗുജറാത്തിലെ വിജയത്തിന് ശേഷം രണ്ടാം ഘട്ടത്തില്‍ പുതുച്ചേരി, ചണ്ഡീഗഡ്, ദാദ്ര-നാഗര്‍ ഹവേലി, ദാമന്‍-ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഡിജിറ്റല്‍ ഇന്ത്യയുടെ പുതിയ മുഖം

ലോകത്തിലെ ഡിജിറ്റല്‍ ഇടപാടുകളുടെ പകുതിയോളം ഇന്ത്യയിലാണ് നടക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അമിത് ഷാ ചൂണ്ടിക്കാട്ടി. 'മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവേണന്‍സ്' എന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താനുള്ളതാണ് ഈ പദ്ധതി.

'പൊതുവിതരണ സംവിധാനം കൂടുതല്‍ സുതാര്യവും അഴിമതിരഹിതവുമാക്കാന്‍ സിബിഡിസി സഹായിക്കും. റേഷന്‍ വിതരണത്തിലെ ചോര്‍ച്ച ഇല്ലാതാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ഈ മാതൃക സ്വീകരിക്കണം.' എന്ന് അമിത് ഷാ പറഞ്ഞു.

എല്ലാം ക്യുആര്‍ കോഡ് മയം

പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായി അത്യാധുനിക സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഗുണഭോക്താക്കളുടെ ഡിജിറ്റല്‍ വാലറ്റിലേക്ക് നിശ്ചിത ആവശ്യത്തിന് മാത്രം ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ രൂപ എത്തും. റേഷന്‍ കടകളില്‍ ക്യുആര്‍ കോഡോ, കൂപ്പണ്‍ കോഡോ ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാം. ഇടയ്ക്കിടക്കുള്ള ബയോമെട്രിക് പരിശോധനകള്‍ ഇതിലൂടെ ഒഴിവാക്കാനാകും. ഓരോ ഇടപാടും തത്സമയം നിരീക്ഷിക്കുന്നതിനാല്‍ സുതാര്യതയും ഉത്തരവാദിത്തവും വര്‍ധിക്കും. റേഷന്‍ വ്യാപാരികള്‍ക്ക് അവരുടെ കമ്മീഷന്‍ തുക തത്സമയം തന്നെ അക്കൗണ്ടുകളില്‍ ലഭ്യമാകും.

പൊതുവിതരണ സംവിധാനത്തിലെ ഇടനിലക്കാരെ ഒഴിവാക്കാനും അര്‍ഹരായവര്‍ക്ക് കൃത്യസമയത്ത് വിഹിതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഈ ഡിജിറ്റല്‍ പണമിടപാട് സഹായിക്കും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആനയുടെ ജഡം 32 കഷ്ണമായി മുറിച്ച്, സ്ഥലം മാറ്റി കുഴിച്ചിട്ടു, ഡിഎഫ്ഒയ്ക്ക് വനംവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്

ആനയുടെ ജഡം 32 കഷ്ണമായി മുറിച്ച്, സ്ഥലം മാറ്റി കുഴിച്ചിട്ടു, ഡിഎഫ്ഒയ്ക്ക് വനംവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്



ബാലിഗുഡ: ആനയുടെ ജഡം വെട്ടിമുറിച്ച സംഭവത്തിൽ ഡിഎഫ്ഒയ്ക്ക് വനംവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. ഒഡിഷയിലാണ് സംഭവം. കാണ്ഡമാൽ ജില്ലയിലെ ബെൽഗറിൽ ചത്ത ആനയുടെ ജഡം വെട്ടിമുറിച്ചു അയൽജില്ലയായ കാലാഹണ്ടിയിൽ കുഴിച്ചുമൂടിയ സംഭവത്തിൽ ആണ് വനംവകുപ്പിന്റെ നടപടി. ആനയുടെ ജഡം കുഴിച്ച് മൂടിയ സംഭവത്തിൽ അന്വേഷണത്തിൽ വലിയ രീതിയിലുള്ള വീഴ്ചയുണ്ടായെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. ബാലിഗുഡ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഘനശ്യാം മഹാന്തയ്ക്കാണ് വനം-പരിസ്ഥിതി വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ജനുവരി 5-നാണ് ബാലിഗുഡ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ബെൽഗർ റേഞ്ചിലെ ജിരിപാണി സെക്ഷനിൽ ആനയെ ചത്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ രണ്ടാഴ്ചയ്ക്ക് ശേഷമാണ് തെളിവ് നശിപ്പിക്കുന്നതിനായി ജഡം 32 കഷ്ണങ്ങളാക്കി മുറിക്കുകയും രണ്ടുതവണ മാറ്റി സ്ഥാപിച്ച ശേഷം കുഴിച്ചുമൂടുകയും ചെയ്ത വിവരം പുറത്തുവന്നത്. ഷെഡ്യൂൾ-1 വിഭാഗത്തിൽപ്പെട്ട മൃഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഡിഎഫ്ഒയുടെ ഭാഗത്തുനിന്ന് വലിയ അനാസ്ഥയുണ്ടായതായി വനം-പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഭാസ്കർ ജ്യോതി ശർമ്മ അയച്ച നോട്ടീസിൽ വ്യക്തമാക്കുന്നത്. ആനയുടെ അസ്വാഭാവിക മരണവും സംഭവം മറച്ചുവെക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ കൂട്ടുനിന്നതും ഗൗരവകരമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രതികളെ കണ്ടെത്തുന്നതിലോ അറസ്റ്റ് ചെയ്യുന്നതിലോ ഡിഎഫ്ഒ ഇതുവരെ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും വനംവകുപ്പ് വ്യക്തമാക്കി.

ജനുവരി 5-ന് നടന്ന സംഭവത്തെക്കുറിച്ച് ഡിഎഫ്ഒ അറിയുന്നത് ഒൻപത് ദിവസങ്ങൾക്ക് ശേഷം മാധ്യമപ്രവർത്തകരിലൂടെയാണ് എന്നത് അത്ഭുതപ്പെടുത്തുന്നതാണെന്ന് കത്തിൽ പറയുന്നു. സംഭവസ്ഥലം നേരിട്ട് സന്ദർശിക്കുന്നതിന് പകരം അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനെ (എസിഎഫ്) അയക്കുകയാണ് ഡിഎഫ്ഒ ചെയ്തത്. ഇത് ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ചയായാണ് കണക്കാക്കുന്നത്. ആനയുടെ മരണകാരണം കണ്ടെത്താനോ പ്രതികളെ പിടികൂടാനോ ഡിഎഫ്ഒ നടപടി സ്വീകരിച്ചില്ല. അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥനെ ഏൽപ്പിച്ചത് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനമാണെന്നും നോട്ടീസിൽ കുറ്റപ്പെടുത്തുന്നു.ചട്ടപ്രകാരം ആനയെ ചത്ത നിലയിൽ കണ്ടെത്തിയാൽ 24 മണിക്കൂറിനുള്ളിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ, കളക്ടർ എന്നിവർക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ ഡിഎഫ്ഒ ഇത് പാലിച്ചില്ല. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നീലിയുടെ കഥ തീർന്നിട്ടില്ല, ലോകയുടെ രണ്ടാം ഭാഗത്തിലും കല്യാണി ഉണ്ട്,' ഷൂട്ടിംഗ് അപ്ഡേറ്റ് പങ്കുവെച്ച് നടി

നീലിയുടെ കഥ തീർന്നിട്ടില്ല, ലോകയുടെ രണ്ടാം ഭാഗത്തിലും കല്യാണി ഉണ്ട്,' ഷൂട്ടിംഗ് അപ്ഡേറ്റ് പങ്കുവെച്ച് നടി


 
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിച്ച് തിയേറ്ററുകളിൽ വമ്പൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് ലോക. മലയാളത്തിലെ ആദ്യ മൂന്നൂറ് കോടി സ്വന്തമാക്കിയ ചിത്രം ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്. സിനിമയ്ക്ക് ഒരു രണ്ടാം ഭാഗവും പിന്നാലെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിലും താനുണ്ടെന്ന് പറയുകയാണ് കല്യാണി.

'ലോകഃ ചാപ്റ്റർ 2 എഴുത്ത് തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബറിൽ ഷൂട്ട് ചെയ്യാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ചാപ്റ്റർ 2വിൽ ഞാനുമുണ്ട്,' 'കല്യാണി പറഞ്ഞു. നക്ഷത്ര 2026 ഇവെന്റിലാണ് നടിയുടെ പ്രതികരണം. 2027 ഓണം റിലീസായി ലോക 2 പുറത്തിറക്കാൻ ആണ് പ്ലാൻ എന്നും നിരവധി ട്വിറ്റർ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടൊവിനോ തോമസ് ആണ് ഈ രണ്ടാം ഭാഗത്തിൽ നായകനായി എത്തുന്നത്. ടൊവിനോ അവതരിപ്പിക്കുന്ന ചാത്തനെ മുൻനിർത്തിയാണ് രണ്ടാം ഭാഗത്തിന്റെ കഥപറയുന്നത്. ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഒടിയനും ഈ രണ്ടാം ഭാഗത്തിൽ എത്തുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

ഓണം റിലീസായി എത്തിയ ചിത്രം 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാർക്ക് മദ്യമെത്തിക്കും; ജൂനിയർ ആർടിസ്റ്റ് പിടിയിൽ

രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാർക്ക് മദ്യമെത്തിക്കും; ജൂനിയർ ആർടിസ്റ്റ് പിടിയിൽ


 
കൊച്ചി: 52 ലിറ്റര്‍ മദ്യവുമായി സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍. തിരൂരങ്ങാടി സ്വദേശി അല്‍ക്കൂ എന്ന ഷെഫീക്കിനെയാണ് മദ്യവുമായി എക്‌സൈസ് പിടികൂടിയത്. കൊച്ചി നഗരത്തില്‍ രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാര്‍ക്ക് ഇയാള്‍ മദ്യം എത്തിച്ച് നല്‍കിയിരുന്നതായി എക്‌സൈസ് കണ്ടെത്തി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക