Thursday, 7 May 2026

കേരള മുഖ്യമന്ത്രിയെ ഞായറാഴ്ച അറിയാം; തീരുമാനം പത്താം തീയതിയോടെ

കേരള മുഖ്യമന്ത്രിയെ ഞായറാഴ്ച അറിയാം; തീരുമാനം പത്താം തീയതിയോടെ

 


കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്ന് ഞായറാഴ്ച അറിയാം. തീരുമാനം മെയ് പത്താം തീയതിയോടെ അറിയിക്കും. മുഖ്യമന്ത്രിയെ ഞായറാഴ്ച AlCC പ്രഖ്യാപിക്കുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു. നിരീക്ഷകരെ കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ എം.എൽ.എ.മാരുടെ അഭിപ്രായം കേട്ട ശേഷം, ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് കെ. മുരളീധരൻ വ്യക്തമാക്കി.

മുഖ്യമന്ത്രി ആരാകണമെന്നതിൽ എംഎൽഎമാരുമായി ഹൈക്കമാൻഡ് നിരീക്ഷകർ കൂടിക്കാഴ്ച ആരംഭിച്ചു. മുകുൾ വാസ്‌നിക്കും അജയ് മാക്കനും എംഎൽഎമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആണ് കാണുന്നത്. ഹോട്ടലിൽ എത്തി മുതിർന്ന നേതാക്കളും നിരീക്ഷകരെ കണ്ടു. ഘടക കക്ഷികളുമായുള്ള കൂടിക്കാഴ്ച വൈകീട്ട് നടക്കും. തർക്കമില്ലാത്ത തീരുമാനം വരുമെന്നാണ് എംഎൽഎമാർ അറിയിക്കുന്നത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം എടുക്കാൻ എഐസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി.

അതേസമയം, കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലെ തീരുമാനം വൈകും. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും ആയിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. ഹൈക്കമാൻഡിന്‍റെ കർശന മേൽനോട്ടത്തിൽ ആയിരിക്കും മന്ത്രിമാരെ തീരുമാനിക്കുക. മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്നും ഗ്രൂപ്പ് താല്പര്യങ്ങൾ നോക്കരുതെന്നും രാഹുൽ ഗാന്ധി നിർദേശം നൽകി. മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത ശേഷം മന്ത്രിമാരുടെ കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തും. അതിനുശേഷം മാത്രമായിരിക്കും തീരുമാനം ഉണ്ടാകുക.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടേ, ആറ് മാസത്തേക്ക് ശല്യം ചെയ്യില്ല'; പ്രതികരിച്ച് എം കെ സ്റ്റാലിന്‍

'വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടേ, ആറ് മാസത്തേക്ക് ശല്യം ചെയ്യില്ല'; പ്രതികരിച്ച് എം കെ സ്റ്റാലിന്‍



ചെന്നൈ: തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ടിവികെ നേതാവ് വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടേയെന്ന് സ്റ്റാലിന്‍ പറഞ്ഞു. ആറ് മാസത്തേക്ക് ഒരു ശല്യവുമില്ലാതെ വിജയ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റാലിന്റെ പ്രതികരണം. ഡിഎംകെ ഒരു ഭരണഘടനാ പ്രതിസന്ധിയോ മറ്റൊരു തെരഞ്ഞെടുപ്പോ ഉടന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

'ടിവികെയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിന് പുറമേ എന്റെ സമയത്ത് അവതരിപ്പിച്ചിട്ടുള്ള പദ്ധതികള്‍ പുതിയ സര്‍ക്കാര്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി പുതിയ സര്‍ക്കാര്‍ തുടരണം. കുടുംബനാഥമാര്‍ക്ക് 1000 രൂപ പ്രതിമാസം നല്‍കുന്ന പദ്ധതിയും തുടരണം', എം കെ സ്റ്റാലിന്‍ പറഞ്ഞു.

പ്രതിമാസം വനിതകള്‍ക്ക് 2500 രൂപ നല്‍കുമെന്ന വിജയ്‌യുടെ വാഗ്ദാനം നടപ്പാക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021ലെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത 90 ശതമാനം പദ്ധതികളും തന്റെ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നുവെന്നും കേന്ദ്ര നിയന്ത്രണം കാരണം നീറ്റ് റദ്ദാക്കുന്നത് പോലുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

'നടപ്പാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ ഇത്തവണത്തെ തെരഞ്ഞെടുപ്പിലും പറഞ്ഞിട്ടുള്ളു. ടിവികെയുടെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ചെയ്താല്‍ ഞങ്ങള്‍ സന്തോഷിക്കും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വിജയ്‌യെ വിടുതലൈ ചിരുതൈഗല്‍ കട്ജി (വിസികെ) പിന്തുണക്കണമെന്ന് വിസികെ നേതാവ് തോല്‍ തിരുമവലവന്‍ പറഞ്ഞു. 'തമിഴ്‌നാട് ജനത സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്ക്ക് അവസരം നല്‍കി. അതുകൊണ്ട് വിജയ് അത് ചെയ്യണം. കേവലഭൂരിപക്ഷമില്ലെങ്കിലും ഇത് ജനങ്ങളുടെ തീരുമാനമാണ്', വിസികെ നേതാവ് പറഞ്ഞു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴ്നാട്ടിൽ റിസോർട്ട് രാഷ്ട്രീയം; എംഎൽഎമാരെ റിസോട്ടുകളിലേക്ക് മാറ്റി AIADMK

തമിഴ്നാട്ടിൽ റിസോർട്ട് രാഷ്ട്രീയം; എംഎൽഎമാരെ റിസോട്ടുകളിലേക്ക് മാറ്റി AIADMK



ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ തമിഴ്നാട്ടിൽ റിസോർട്ട് രാഷ്ട്രീയം അരങ്ങേറിയിരിക്കുകയാണ്. തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ നടപടികൾ ശക്തമാകുന്നതിനിടയിൽ കൂറുമാറ്റത്തെ ഭയന്ന് എംഎൽഎമാരെ റിസോട്ടുകളിലേക്ക് മാറ്റുകയാണ് എഐഎഡിഎംകെ. 15 എംഎൽഎമാരെ ഇതിനകം പുതുച്ചേരിയിലെ റിസോട്ടിലേക്ക് മാറ്റിയിട്ടുണ്ട്. മുതിർന്ന എഐഎഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ സിവി ഷൺമുഖം ദി ഷോർ ത്രിശ്വത്തിൽ 20 ലധികം മുറികൾ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൻ്റെ ഭാഗമായി നിരവധി എംഎൽഎമാർ പുതുച്ചേരിയിൽ എത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെക്ക് എഐഎഡിഎംകെയിലെ ഒരു വിഭാഗം എംഎംഎമാർ പിന്തുണ നൽകുമെന്ന് അറിയിച്ചിരുന്നു. 47 സീറ്റുകളാണ് എഐഎഡിഎംകെക്ക് കിട്ടിയത്. ഇതിൽ 40 എംഎല്‍എമാര്‍ ടിവികെക്ക് പിന്തുണ നല്‍കാന്‍ തയ്യാറാണെന്നാണ് വിവരം. സി വി ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിജയിയെ പിന്തുണയ്ക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ എഐഎഡിഎംകെ പിന്തുണ നിലവില്‍ അജണ്ടയില്‍ ഇല്ലെന്നാണ് ടിഎംകെ അറിയിക്കുന്നത്. പ്ലാന്‍ സി മാത്രമായാണ് എഐഎഡിഎംകെയെ കാണുന്നതെന്ന് ടിവികെ നേതാക്കള്‍ പ്രതികരിച്ചിരുന്നു.

108 സീറ്റുകൾ നേടിയ ടിവികെക്ക് സർക്കാർ രൂപീകരിക്കണമെങ്കിൽ പത്ത് സീറ്റുകൾ കൂടിവേണം. നിലവിൽ അഞ്ച് സീറ്റുകൾ നേടിയ കോൺഗ്രസ് ടിവിയെക്ക് പിന്തുണ നൽകിയിട്ടുണ്ട്. എന്നിരുന്നാലും സർക്കാർ രൂപീകരിക്കണമെങ്കിൽ ആറ് സീറ്റുകൾ കൂടി കിട്ടി കേവല ഭൂരിപക്ഷം മറികടക്കണം. അതേസമയം തമിഴ്നാട്ടിൽ എം കെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെയും എടപ്പാടി പളനിസ്വാമി നയിക്കുന്ന എഐഎഡിഎംകെയും തമ്മില്‍ സഖ്യം ചേരാൻ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് നേതാക്കള്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. രഹസ്യമായി ചര്‍ച്ചകള്‍ നടന്നെന്നാണ് വിവരം. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വി ഡി സതീശന് 1.22 കോടി രൂപ നിക്ഷേപം, ബാങ്ക് ഓഹരിയും സ്വര്‍ണവും വേറെ; ആസ്തി വിവരങ്ങള്‍ ഇങ്ങനെ

വി ഡി സതീശന് 1.22 കോടി രൂപ നിക്ഷേപം, ബാങ്ക് ഓഹരിയും സ്വര്‍ണവും വേറെ; ആസ്തി വിവരങ്ങള്‍ ഇങ്ങനെ



ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. 100നു മുകളില്‍ സീറ്റ് നേടാനായത് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും ഇരട്ടി മധുരമായി. തെരഞ്ഞെടുപ്പിന് മുമ്പ് ഇലക്ഷന്‍ കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ വി ഡി സതീശനും കുടുംബത്തിനും 1.22 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. പറവൂരില്‍ നിന്ന് മത്സരിച്ച വി ഡി സതീശന്‍ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞ സ്വത്തുവിവരങ്ങള്‍ നോക്കാം.

വി ഡി സതീശനും, ഭാര്യ ലക്ഷ്മിപ്രിയയ്ക്കും ആകെ 1,22,27,760 രൂപയുടെ നിക്ഷേപമാണുള്ളത്. സതീശന്റെ പേരില്‍ ബാങ്ക് നിക്ഷേപമായി 53,82,286 രൂപയും, ഭാര്യയുടെ പേരില്‍ 68,45,474 രൂപയുടെ നിക്ഷേപവുമുണ്ട്. വി ഡി സതീശന്റെ കൈവശം 64,000 രൂപയും, ഭാര്യയുടെ പക്കല്‍ 9,000 രൂപയുമാണുള്ളത്. 25,000 രൂപയുടെ ബാങ്ക് ഓഹരിയും, 35 ഗ്രാം സ്വര്‍ണവും സതീശന്റെ പക്കലുണ്ട്.

വീടും സ്ഥലവും അടക്കം 2,42,63,816 രൂപ മൂല്യമുള്ള സ്ഥാവര വസ്തുക്കള്‍ വി ഡി സതീശന്റെ പേരിലുണ്ട്. പറവൂരിലുള്ള 30 സെന്റ് സ്ഥലം, ജന്മദേശമായ നെട്ടൂരിലുള്ള 33.5 സെന്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഭാര്യയുടെ കൈവശം 1,128 ഗ്രാം സ്വര്‍ണവും, മകള്‍ ഉണ്ണിമായയുടെ പേരില്‍ 9,61,000 രൂപയുടെ കാറുമുണ്ട്. സതീശന്റെ ഭാര്യയ്ക്ക് പൈതൃക സ്വത്തായി ലഭിച്ച 1,85,27,520 രൂപ മൂല്യം വരുന്ന ഭൂമിയുണ്ട്.

ബാധ്യത 24 ലക്ഷം

മകളുടെ പേരില്‍ വാങ്ങിയ കാറിന്റെ ലോണ്‍ 11,71,316 രൂപയാണ്. മറ്റ് കടങ്ങള്‍ ഉള്‍പ്പെടെ ആകെ 24,00,635 രൂപയുടെ ബാധ്യതയാണ് വി ഡി സതീശനുള്ളത്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് 17,45,000 രൂപയുടെ ബാധ്യതയുമുണ്ട്. വിവിധ കോടതികളിലായി 18 കേസുകളാണ് സതീശന്റെ പേരിലുള്ളത്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പേട്രിയറ്റ് സിനിമ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചു; നിര്‍മ്മാതാവിന്റെ പരാതിയില്‍ കേസ്

പേട്രിയറ്റ് സിനിമ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചു; നിര്‍മ്മാതാവിന്റെ പരാതിയില്‍ കേസ്



കൊച്ചി: റിലീസ് ചെയ്ത് ദിവസങ്ങള്‍ മാത്രം പിന്നിട്ട മള്‍ട്ടിസ്റ്റാര്‍ ചിത്രം പേട്രിയറ്റ് അനധികൃതമായി റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചതില്‍ കേസ്. നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ പരാതിയിൽ കൊച്ചി സൈബര്‍ പൊലീസാണ് കേസെടുത്തത്. ഈ മാസം ആദ്യമാണ് വിവിധ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ചിത്രം പ്രചരിപ്പിച്ചതെന്നും ഇതിലൂടെ നിർമ്മാണ കമ്പനിക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു. വമ്പന്‍ ബജറ്റില്‍ മമ്മൂട്ടി- മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കിയ ചിത്രമാണ് പേട്രിയറ്റ്. ചിത്രം പുറത്തിറങ്ങയതിന് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ആദ്യ മൂന്ന് ദിവസം പിന്നിടുമ്പോള്‍ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 61.25 കോടി നേടിയെന്നാണ് അണിയറ പ്രവർത്തർ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തില്‍ നിന്ന് സിനിമ ഇതുവരെ 18.65 കോടി നേടിയിട്ടുണ്ട്. ആദ്യ ദിനം ആഗോള തലത്തില്‍ ചിത്രം 29.37 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ആണിത്.

മോഹന്‍ലാല്‍ വരുന്ന ഭാഗങ്ങളെല്ലാം തിയേറ്ററില്‍ വന്‍ തരംഗമാണ് സൃഷ്ടിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ കാണാം. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പേട്രിയറ്റ് നിര്‍മിച്ചിരിക്കുന്നത്. വിവിധ ലൊക്കേഷനുകളിലും ഷെഡ്യൂളുകളിലുമായി ഏറെ നാള്‍ പേട്രിയറ്റിന്റെ ഷൂട്ട് നടന്നത്. മനുഷ് നന്ദനാണ് സിനിമയുടെ ക്യാമറ. മഹേഷ് നാരായണനും രാഹുല്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്നവരുടെ ശ്രദ്ധയ്ക്ക്; പിന്നാലെ പണി വരും

റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്നവരുടെ ശ്രദ്ധയ്ക്ക്; പിന്നാലെ പണി വരും



തിരുവനന്തപുരം: റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചു കഴിഞ്ഞോയുള്ള നുഴഞ്ഞുകയറ്റങ്ങൾ അപകടമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

റെയിൽവേയുടെ പരാതിയിൽ നടപടി എടുക്കാൻ മോട്ടോർ വാഹനവകുപ്പ് ആർടിഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. റെയിൽവേ നൽകുന്ന പരാതിയിൽ പൊലീസ് കേസെടുക്കുമെന്ന് അറിയിച്ചു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടലുകൾക്ക് സബ്‌സിഡി നൽകണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

ഹോട്ടലുകൾക്ക് സബ്‌സിഡി നൽകണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

 
വാണിജ്യ ഗ്യാസ് വില വർധന, ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധം



കോട്ടയം ആവശ്യ സർവീസ് മേഖലകളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് സബ്സിഡി നൽകണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില വർധ നവിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോസിയേഷൻ നടത്തിയ കടയടപ്പ് സമരവും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ.ഫിലിപ്പുകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ. പ്രതീഷ്, ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ്, കെഎച്ച്ആർഎ സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് ഷെരീഫ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ.തോമസുകുട്ടി, കേറ്ററിങ് അസോസിയേഷൻ കോട്ടയം മേഖല പ്രസിഡന്റ് ബിനോയ് ഏബ്രഹാം, ബേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എം.കെ.പ്രേമൻ, ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റോയി ജോർജ്, : ബിജോയി വി.ജോർജ്, ടി.സി.അൻസാരി, മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.

തിരുനക്കര മൈതാനത്തു നി ന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഹെഡ് പോസ്റ്റോഫിസിനു മുന്നിൽ സമാപിച്ചു. സിലിണ്ടർ സ്ട്രെച്ചറിൽ കിടത്തി റീത്തും വച്ചാണ് പ്രകടനം നടത്തിയത്. അസോസിയേഷനിലെ 1400 അം ഗങ്ങൾ കടകളടച്ച് 24 മണിക്കൂർ പ്രതിഷേധത്തിൽ പങ്കെടുത്തു. ഗ്യാസിന്റെ ലഭ്യത ഉറപ്പാക്കുക, 5 മാസത്തിനിടെ ഒരു സിലിണ്ടറിനു വർധിപ്പിച്ച 1493 രൂപ പിൻവലി ക്കുക, ആവശ്യ സർവീസ് മേഖലകളിൽ പ്രവർത്തിക്കുന്ന ഹോട്ട ലുകൾക്ക് സബ്സിഡി നൽകുക ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം











ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക