Saturday, 8 November 2025

പാലക്കാട് ഒമ്പത് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം: ധനസഹായം അനുവദിച്ച് സർക്കാർ, പണം ഉടൻ കൈമാറും

പാലക്കാട് ഒമ്പത് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം: ധനസഹായം അനുവദിച്ച് സർക്കാർ, പണം ഉടൻ കൈമാറും

 

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം 9 വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ കുടുംബത്തിന് ധനസഹായം അനുവദിച്ച് സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷം രൂപയാണ് അനുവദിച്ചത്. പണം ഉടൻ കൈമാറുമെന്ന് നെന്മാറ എംഎൽഎ കെ ബാബു അറിയിച്ചു.

സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതായിരുന്നു ഒമ്പതു വയസുകാരി വിനോദിനി. സെപ്റ്റംബര്‍ 24നായിരുന്നു അപകടം. അന്ന് തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും വലതു കൈയൊടിഞ്ഞതിനാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം. കൈക്ക് മുറിവുമുണ്ടായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്നും കൈക്ക് പ്ലാസ്റ്ററിട്ടു. കൈവിരലുകളില്‍ കുമിള പൊന്തിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിൽ പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചു മാറ്റേണ്ടി വന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും സർക്കാരും ആരോഗ്യ വകുപ്പും തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നേത്രാവതി എക്സ്പ്രസിൽ യാത്രക്കാരന് മേൽ ചൂടുവെള്ളമൊഴിച്ച സംഭവം; പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ

നേത്രാവതി എക്സ്പ്രസിൽ യാത്രക്കാരന് മേൽ ചൂടുവെള്ളമൊഴിച്ച സംഭവം; പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ


 ഷൊർണൂർ: ട്രെയിനിലെ ഭക്ഷണശാലയിലേക്ക് വെള്ളം ചോദിച്ചെത്തിയ യാത്രക്കാരന്റെ ശരീരത്തിലേക്ക് തിളച്ച വെള്ളം ഒഴിച്ച് പൊള്ളൽ ഏൽപ്പിച്ച സംഭവത്തിൽ പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ. നേത്രാവതി എക്‌സ്പസിൽ യാത്രചെയ്യുകയായിരുന്ന മുംബൈ സ്വദേശിയായ 24കാരൻ അഭിഷേക് ബാബുവിനാണ് പൊള്ളലേറ്റത്. സംഭവത്തിൽ പാൻട്രികാർ മാനേജരായ ഉത്തർപ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെ ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോളേജ് വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കോളേജ് വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

 

കോഴിക്കോട്: കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐഎം സൈബര്‍ ഇടങ്ങളില്‍ സജീവമായ അബുവിന്റെ വേര്‍പാടില്‍ മുന്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ അടക്കം നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിർമ്മാണം നടക്കുന്ന റോഡിലൂടെ വിനോദസഞ്ചാരികളുടെ അപകടയാത്ര, സംഭവം വയനാട്ടിൽ

നിർമ്മാണം നടക്കുന്ന റോഡിലൂടെ വിനോദസഞ്ചാരികളുടെ അപകടയാത്ര, സംഭവം വയനാട്ടിൽ

 

കൽപ്പറ്റ: വയനാട് വിനോദസഞ്ചാരികളുടെ അപകടയാത്ര. മേപ്പാടി - ചൂരൽമല റോഡിലാണ് സംഭവം. ടെമ്പോ ട്രാവലറിന് മുകളിൽ കയറി ഇരുന്നുകൊണ്ടായിരുന്നു സഞ്ചാരികളുടെ യാത്ര. കർണാടകയിൽ നിന്നുള്ള സംഘമാണ് അപകടകരമായി യാത്ര ചെയ്തത്. നിർമ്മാണം നടക്കുന്ന റോഡിലൂടെയായിരുന്നു യാത്ര ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇവരെ വിലക്കിയെങ്കിലും അത് വകവെക്കാതെ ഇവർ ട്രാവലറിന് മുകളിലിരുന്ന് കൊണ്ടുതന്നെ യാത്ര തുടരുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല കാനനപാത നേരത്തെ തുറക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

ശബരിമല കാനനപാത നേരത്തെ തുറക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

 

ശബരിമല കാനനപാത നേരത്തെ തുറക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. നവംബർ 17ന് ദര്‍ശനത്തിന് ബുക്ക് ചെയ്ത ഭക്തന് രണ്ട് ദിവസം മുന്‍പ് നവംബർ15ന് തന്നെ പാത തുറന്നുനല്‍കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

സംരക്ഷിത വനമേഖലയെന്നതും കാലാവസ്ഥ ഉള്‍പ്പടെയുള്ള കാര്യങ്ങളും പരിഗണിച്ച് മാത്രമേ കാനന പാതയിലൂടെയുള്ള യാത്ര അംഗീകരിക്കാനാവൂ എന്നും ഹൈക്കോടതി.

കോൺഗ്രസ് എംഎൽഎ മാത്യൂ കുഴല്‍നാടനായിരുന്നു ഹർജിക്കാരന് വേണ്ടി ഹാജരായത്.മാത്യൂ കുഴല്‍നാടനെ പോലെയുള്ള അഭിഭാഷകര്‍ എല്ലാവശങ്ങളും പഠിച്ച ശേഷമാണ് ഇത്തരം ഹര്‍ജിയുമായി വരുന്നതെന്നാണ് പ്രതീക്ഷയെന്നും ഹൈക്കോടതി പറഞ്ഞു.

നവംബർ 17ന് മാത്രമേ കാനനപാത തുറക്കാനാവൂ എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നികുതി വെട്ടിച്ച് സർവീസ്; മറ്റ് സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്തു, അരക്കോടി രൂപ പിഴ ഈടാക്കുമെന്ന് എംവിഡി

നികുതി വെട്ടിച്ച് സർവീസ്; മറ്റ് സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്തു, അരക്കോടി രൂപ പിഴ ഈടാക്കുമെന്ന് എംവിഡി



കൊച്ചി: മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കൊച്ചിയിലേക്ക് സ‌ർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകൾ കസ്റ്റഡിയിലെടുത്ത് മോട്ടോർ വാഹന വകുപ്പ് (എംവിഡി). റോഡ് നികുതി അടയ്ക്കാതെ സര്‍വീസ് നടത്തുന്നതിനാണ് നടപടി. ഇത്തരത്തിൽ പിടികൂടിയ ബസുകള്‍ കളക്ടറേറ്റ് വളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഒമ്പത് ബസുകൾ പിടിച്ചെടുത്തത്. മറ്റ് നിയമലംഘനങ്ങള്‍ക്ക് 25 ടൂറിസ്റ്റ് ബസുകള്‍ക്ക് പിഴയും ചുമത്തി

ബസുകള്‍ക്ക് ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഉണ്ടെങ്കില്‍ പോലും മറ്റു സംസ്ഥാനങ്ങളിൽ സർവീസ് നടത്തുമ്പോൾ റോഡ് നികുതി അടയ്ക്കണമെന്നാണ് നിയമം. ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് ബസുകള്‍ ടാക്‌സ് അടയ്‌ക്കേണ്ടത്. കസ്റ്റഡിയിലെടുത്ത ബസുകളിൽ നിന്ന് അരക്കോടിയോളം രൂപ പിഴയായി ഈടാക്കും.

യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലായിരുന്നു പരിശോധന. നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള സംയുക്ത പരിശോധനകള്‍ തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിനുപുറമേ, മറ്റു വാഹനങ്ങളില്‍ അമിതവേഗം, എയര്‍ഹോണ്‍ ഉപയോഗം, നമ്പര്‍ പ്ലേറ്റുകളിലെ ക്രമക്കേട്, വാഹന രേഖകളിലെ ക്രമക്കേട് തുടങ്ങി കൂടുതൽ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട്ടെ നെല്ല് സംഭരണം; 31 സഹകരണ സംഘങ്ങൾ തയ്യാറാണെന്ന് മന്ത്രി വി എൻ വാസവൻ

പാലക്കാട്ടെ നെല്ല് സംഭരണം; 31 സഹകരണ സംഘങ്ങൾ തയ്യാറാണെന്ന് മന്ത്രി വി എൻ വാസവൻ



 പാലക്കാട്: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാ‌ർ മുന്നോട്ടുവച്ച മാറ്റങ്ങൾ സ്വാഗതം ചെയ്യാൻ 31 സഹകരണ സംഘങ്ങൾ തയ്യാറാണെന്ന് മന്ത്രി വി എൻ വാസവൻ. സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിക്കുന്നത് ചർച്ച ചെയ്യാൻ പാലക്കാട് മന്ത്രിസഭാ ഉപസമിതി യോഗം ചേർന്നിരുന്നു. യോഗം പൂർത്തിയായതിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി വി എൻ വാസവൻ.

'ഇന്നത്തെ യോഗത്തിൽ പാലക്കാട്ടെ പ്രമുഖ സഹകാരികൾ പങ്കെടുത്തിരുന്നു. പങ്കെടുത്തവരെല്ലാവരും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സർക്കാർ മുന്നോട്ടുവച്ച കാര്യങ്ങൾ സ്വാഗതം ചെയ്യുകയും 31 സഹകരണ സംഘങ്ങൾ നെല്ല് സംഭരിക്കാൻ തയ്യാറാണെന്നും അറിയിച്ചു. ചില സംഘങ്ങൾക്ക് ബുദ്ധിമുട്ടുളളത് ഗോഡൗണുമായി ബന്ധപ്പെട്ട അപര്യാപ്തതയാണ്. ഇക്കാര്യങ്ങൾ പരിഹരിച്ചാൽ അവരും സഹകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

ആലത്തൂരിലെ ഒരു സഹകരണ സംഘം നെല്ല് സംഭരിച്ച് ഫാക്ടറിയുമായി സഹകരിച്ച് തുടങ്ങിയിട്ടുണ്ട്. അത് വിജയകരമായി മുന്നോട്ടുപോകുകയാണ്. പാലക്കാട് ജില്ലയിലെ മില്ലുകളുമായി സഹകരണ സംഘങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഈ മില്ലുകളിൽ നെല്ല് അരിയാക്കി മാ​റ്റിയാൽ അത് സപ്ലൈകോ വഴി വിതരണം ചെയ്യാനുളള നടപടികൾ സ്വീകരിക്കും. യോഗത്തിൽ സപ്ലൈകോയുടെ പ്രതിനിധികളും കാർഷിക വകുപ്പിലുളളവരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഇത് പ്രായോഗികമായി നടപ്പിലാക്കാൻ ഒരു സബ് കമ്മി​റ്റി രൂപീകരിച്ചിട്ടുണ്ട്. മുൻപ് സർക്കാർ 28.20 രൂപയായിരുന്നു കൊടുത്തിരുന്നത്. അടുത്തകാലത്ത് അത് 30 രൂപയായി പ്രഖ്യാപിക്കുകയുണ്ടായി'- മന്ത്രി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യത്താദ്യമായി എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് മന്ത്രി

രാജ്യത്താദ്യമായി എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് മന്ത്രി

 

ഇടുക്കി: ഇടുക്കി ജില്ലയില്‍ രണ്ട് കാത്ത് ലാബുകള്‍ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇടുക്കി മെഡിക്കല്‍ കോളേജിലും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയിലുമാണ് കാത്ത് ലാബ് അനുവദിച്ചത്. ഇടുക്കി വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 10.3 കോടി രൂപയുടേയും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ കാത്ത് ലാബ് സ്ഥാപിക്കാനായി 8.94 കോടി രൂപയുടേയും ഭരണാനുമതിയാണ് നല്‍കിയത്. ഇടുക്കിയില്‍ കൂടി കാത്ത് ലാബ് സജ്ജമാകുന്നതോടെ രാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള സംസ്ഥാനമായി കേരളം മാറും.

കോഴിക്കോട്, എറണാകുളം, ആലപ്പുഴ മെഡിക്കല്‍ കോളേജുകളില്‍ കഴിഞ്ഞ ദിവസം പുതുതായി കാത്ത് ലാബുകള്‍ അനുവദിച്ചിരുന്നു. കാത്ത് ലാബുകള്‍ക്കും സിസിയുകള്‍ക്കുമായി മൂന്ന് മെഡിക്കല്‍ കോളേജുകള്‍ക്ക് 44.30 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. ഇതോടെ 5 കാത്ത് ലാബുകള്‍ക്കാണ് പുതുതായി അനുമതി നല്‍കിയത്. സംസ്ഥാനത്ത് പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴില്‍ 12 ആശുപത്രികളില്‍ കാത്ത് ലാബ് സജ്ജമാക്കിയിട്ടുണ്ട്. കാത്ത് ലാബുകള്‍ ഇല്ലാതിരുന്ന കാസര്‍ഗോഡും (2023) വയനാടും (2024) ആണ് ഏറ്റവും അവസാനം കാത്ത് ലാബുകള്‍ സ്ഥാപിച്ചത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാത്ത് ലാബ് പ്രൊസീജിയറുകള്‍ നടക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളിലാണെന്നാണ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ കണ്ടെത്തിയിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കാത്ത് ലാബ് പ്രൊസീജിയറുകള്‍ നടക്കുന്നതെന്നാണ് സർക്കാർ കണക്കുകൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ട് കോടി വില വരുന്ന മയക്കുമരുന്ന്, എത്തിയത് മസ്കത്തിൽ നിന്ന്, കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

രണ്ട് കോടി വില വരുന്ന മയക്കുമരുന്ന്, എത്തിയത് മസ്കത്തിൽ നിന്ന്, കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

 

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ മയക്കുമരുന്നുമായി യാത്രക്കാരൻ പിടിയിലായി. തൃശൂർ സ്വദേശിയാണ് വിമാനത്താവളത്തിൽ വെച്ച് ഡിആർഐയുടെ പിടിയിലായത്. ഇയാളിൽ നിന്ന് 974.5 ഗ്രാം മെത്താംഫെറ്റമിൻ പിടിച്ചെടുത്തു. മസ്കത്തിൽ നിന്നാണ് ഇയാൾ എത്തിയത്. രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പേരിലെ തർക്കം തീർന്നില്ല; ഇൻഡിഗോ-മഹീന്ദ്ര മധ്യസ്ഥ ചർച്ച പരാജയപ്പെട്ടു

പേരിലെ തർക്കം തീർന്നില്ല; ഇൻഡിഗോ-മഹീന്ദ്ര മധ്യസ്ഥ ചർച്ച പരാജയപ്പെട്ടു

 

ഇൻഡിഗോ എയർലൈൻസിൻ്റെ ഓപ്പറേറ്ററായ ഇൻ്റർഗ്ലോബ് ഏവിയേഷനും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈലും തമ്മിലുള്ള തർക്കത്തിൽ പരിഹാരമായില്ല. 6E എന്ന വ്യാപാര മുദ്ര ഉപയോ​ഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇരുകമ്പനികളും തമ്മിലുള്ള തർക്കം നിലനിന്നിരുന്നത്. ഇരു കമ്പനികളും തമ്മിൽ നടത്തി വന്ന മധ്യസ്ഥ ചർച്ച ഇപ്പോൾ പരാജയപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനായില്ലെന്ന് ‍ഇരു കമ്പനികളും ഡൽഹി ഹൈക്കോടതിയെ അറിയിച്ചു

അടുത്ത വാദം കേൾക്കുന്നതിന് മുൻപായി അംഗീകരിച്ച എല്ലാ രേഖകളുടെയും ഫോട്ടോകോപ്പികൾ സമർപ്പിക്കാൻ കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുകയാണ് ഡൽഹി ഹൈക്കോടതി. കേസിൽ 2026 ഫെബ്രുവരി മൂന്നിന് വീണ്ടും വാദം കേൾക്കും. ബി.ഇ.ബ്രാന്റിലെ ആദ്യ ഇലക്ട്രിക് മോഡൽ ഇന്ത്യയുടെ സ്വന്തം വാഹന നിർമാതാക്കളായ മഹീന്ദ്ര പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് വാഹനത്തിന്റെ പേരിന്മേലുള്ള കലഹം ആരംഭിച്ചത്. 6ഇ എന്നത് ഇൻഡിഗോയ്ക്ക് പകർപ്പവകാശമുള്ള പേരാണെന്നും ഇത് നീക്കണമെന്ന് ആവശ്യപ്പെട്ട് എയർലൈൻ കമ്പനിയായ ഇൻഡിഗോ രം​ഗത്തെത്തിയതോടെ തർക്കം ആരംഭിച്ചത്.

6E സാങ്കേതിക ആവശ്യങ്ങൾക്കാണ് ഇൻഡിഗോ ഉപയോഗിക്കുന്നത്. ഇൻഡിഗോയുടെ ട്രേഡ് മാർക്കുമായി തങ്ങളുടെ കാറിന്റെ പേരായ ബിഇ 6ഇക്ക് ബന്ധമില്ലെന്ന് മഹീന്ദ്ര അവകാശപ്പെട്ടിരുന്നു. വാഹനങ്ങൾക്കായുള്ള ക്ലാസ് 12 വിഭാഗത്തിലാണ് മഹീന്ദ്ര ബി.ഇ.6e-ക്കായി പകർപ്പവകാശം നേടിയിരിക്കുന്നത്. എയർലൈൻ സർവീസിന് കീഴിലാണ് ഇൻഡിഗോ 6E പകർപ്പവകാശം നേടിയത്. ഹർജി തീർപ്പാക്കുന്നതുവരെ തങ്ങളുടെ ബിഇ 6ഇ മോഡലിനായി ‘6E’ എന്ന അടയാളം ഉപയോഗിക്കില്ലെന്ന് മഹീന്ദ്രയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് അനുജന് വേണ്ടി മധ്യസ്ഥം നിന്ന ജേഷ്ഠന് നേരെ ആള്‍ക്കൂട്ട ആക്രമണം; ആറ് പേര്‍ പൊലീസ് കസ്റ്റഡിയില്‍

മലപ്പുറത്ത് അനുജന് വേണ്ടി മധ്യസ്ഥം നിന്ന ജേഷ്ഠന് നേരെ ആള്‍ക്കൂട്ട ആക്രമണം; ആറ് പേര്‍ പൊലീസ് കസ്റ്റഡിയില്‍

 

മലപ്പുറം: കോട്ടയ്ക്കലില്‍ അനുജന് വേണ്ടി മധ്യസ്ഥം നിന്ന ജേഷ്ഠന് നേരെ ആള്‍ക്കൂട്ട ആക്രമണം. ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായി എത്തിയ 25 ഓളം പേരുടെ സംഘമാണ് ഹാനിഷിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇരുമ്പ് വടികളും നഞ്ചക്കും ഉപയോഗിച്ച് ആക്രമിച്ച ശേഷം സ്‌കോര്‍പിയോ കാര്‍ ഹാനിഷിന്റെ ശരീരത്തിലൂടെ അക്രമികള്‍ കയറ്റി ഇറക്കി. ആക്രമണത്തില്‍ ഹാനിഷിന്റെ നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവാവ് കോട്ടയ്ക്കലുള്ള സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മര്‍ദ്ദനമേറ്റ ഹാനിഷിന്റെ സഹോദരന്‍ ദര്‍വീഷുമായുണ്ടായ വാക്കുതര്‍ക്കമാണ് ഇത്തരമൊരു ആക്രമണത്തില്‍ കലാശിച്ചത്. ഹാനിഷിന്റെ സഹോദരന്‍ ദര്‍വീഷ് കോളേജ് വിട്ട് വരുമ്പോഴായിരുന്നു വാഹനം ഓവര്‍ടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അക്രമി സംഘവുമായി തര്‍ക്കം ഉണ്ടായത്. പിന്നീട് പ്രതികള്‍ വാഹനങ്ങളുമായി വന്ന് പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. കൂടാതെ സിഗരറ്റ് കുറ്റി ദര്‍വീഷ് സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് എറിയുകയും ചെയ്തു.

പ്രശ്‌നം ഗുരുതരമാകുമെന്ന് കണ്ട ദര്‍വീഷ് ഉടന്‍ ജേഷ്ഠന്‍ ഹാനിഷിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഹാനിഷ് പുത്തൂരില്‍ എത്തി ഇവരുമായി സംസാരിച്ചു. എന്നാല്‍ സംസാരിക്കാന്‍ തയ്യാറാകാതെ വാഹനം എടുത്തു പോയ പ്രതികള്‍ 25 ഓളം പേരുള്ള സംഘമായി വന്ന് ഹാനിഷിനെ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഹാനിഷിന്റെ നില ഗുരുതരമായി തുടരുന്നു. കേസില്‍ വധശ്രമമുള്‍പ്പെടെ ഉള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് ആറ് പേരെ കസ്റ്റടിയിലെടുത്തു. മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മട്ടന്നൂർ 19ാം മൈലിൽ സ്വകാര്യ ബസ് പിക്കപ്പ് വാനിലിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, 15 ഓളം പേർക്ക് പരിക്ക്

മട്ടന്നൂർ 19ാം മൈലിൽ സ്വകാര്യ ബസ് പിക്കപ്പ് വാനിലിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, 15 ഓളം പേർക്ക് പരിക്ക്

 

കണ്ണൂര്‍: മട്ടന്നൂരിലെ 19ാം മൈലില്‍ വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ മൈസൂര്‍ സ്വദേശി വാസുവാണ് മരിച്ചത്. ഇരിട്ടിയില്‍ നിന്നും മട്ടന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് പിക്കപ്പ് വാനിലിടിച്ചായിരുന്നു അപകടം. വാനിന്റെ പിറകില്‍ ഉണ്ടായിരുന്ന മറ്റൊരു വാനും അപകടത്തില്‍പ്പെട്ടിരുന്നു. ബസില്‍ ഉണ്ടായിരുന്ന 15ഓളം പേര്‍ക്കും പരിക്കുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് DCCയിൽ കൂട്ടയടി; സംഘർഷം സീറ്റ് വിഭജന ചർച്ചയ്ക്കിടെ

കോഴിക്കോട് DCCയിൽ കൂട്ടയടി; സംഘർഷം സീറ്റ് വിഭജന ചർച്ചയ്ക്കിടെ

 

കോഴിക്കോട് ഡിസിസി ഓഫീസിൽ സീറ്റ്‌ വിഭജന ചർച്ചക്കിടെ കൂട്ടയടി. നടക്കാവ് വാർഡ് സംബന്ധിച്ച ചർച്ചക്കിടെയാണ് കയ്യാങ്കളി ഉണ്ടായത്. സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചവർ പരസ്പ്പരം ഏറ്റുമുട്ടുകയായിരുന്നു. നടക്കാവ് വാർഡ് സംബന്ധിച്ച ചർച്ചക്കിടെയാണ് കയ്യാങ്കളി ഉണ്ടായത്. സംഭവത്തിൽ ഡിസിസി അന്വേഷണം പ്രഖ്യാപിച്ചു.

യോഗനിരീക്ഷകൻ മുൻ ജില്ലാ പഞ്ചായത്ത് അംഗം ഹരിദാസന്റെ നേതൃത്വത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. നാല് പേർ ഒരേ സീറ്റിലേക്ക് സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രം​ഗത്തെത്തിയോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. സംഘർഷത്തിന് പിന്നാലെ നടക്കാവിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഡിസിസി കെപിസിസിയ്ക്ക് വിട്ടു.

ജില്ലാ പഞ്ചായത്ത് സീറ്റ്‌ വിഭജനം സംബന്ധിച്ചും വൻ പൊട്ടിത്തെറിയുണ്ടായി. മത-സാമുദായിക ബാലൻസിംഗ് ഉണ്ടായില്ലെന്ന് പരാതി ഉന്നയിക്കപ്പെട്ടു. പുതുപ്പാടി ഡിവിഷൻ സീറ്റ്‌ കോൺഗ്രസ്‌ വിറ്റെന്ന് ഒരു വിഭാഗത്തിന്റെ വിമർശനം ഉയർന്നു. കോഴിക്കോട് കോർപ്പറേഷൻ പിടിക്കു​കയെന്ന വലിയ ദൗത്യവുമായി കോൺ​ഗ്രസ് ഇറങ്ങുമ്പോഴാണ് നേതാക്കൾ തമ്മിലടി.

കോഴിക്കോട് കോർപ്പറേഷനിൽ 76ൽ 49 ഇടത്ത് മത്സരിക്കുന്ന കോൺഗ്രസ് സർപ്രൈസ് സ്ഥാനാർത്ഥികളെ പരീക്ഷിക്കാനുള്ള നീക്കത്തിലാണ്. 2010 ലേതിന് സമാനമായുള്ള വിജയം ഇത്തവണയും ഉണ്ടാകുമെന്നും കോർപ്പറേഷൻ യുഡിഎഫ് പിടിച്ചടക്കും എന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു. കോർപ്പറേഷനിൽ പരമാവധി സീറ്റുകളിൽ വിജയിച്ച് ഭരണം പിടിക്കുക, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പതിമൂന്നിൽ പതിമൂന്നും നേടുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് പ്രവർത്തനം. ഇതിനിടെയാണ് ഡിസിസിയിൽ തന്നെ സീറ്റിനായി നേതാക്കൾ പരസ്പരം ഏറ്റുമുട്ടിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചേർത്തലയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

ചേർത്തലയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

 

ചേർത്തല: ടോറസ് ലോറിക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് പുന്നയ്ക്കൽ ബെൻസൺ ജോസഫിന്റെ മകൻ അമൽ പി ബെൻ (33) ആണ് മരിച്ചത്. ചേർത്തല ഇസാഫ് ബാങ്കിലെ മാനേജരാണ് അമൽ. കഞ്ഞിക്കുഴി ഭാഗത്തുനിന്നും ചേർത്തല ഭാഗത്തേക്ക് വരുന്നതിനിടെ കെവിഎം ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡിന്റെ വശങ്ങളിലൂടെ കടന്നുപോവുകയായിരുന്ന അമലിന്റെ സ്കൂട്ടർ റോഡിന്റെ വശങ്ങളിൽ കയറി ടോറസ് ലോറിയുടെ അടിയിൽപ്പെടുകയായിരുന്നുവെന്ന് ചേർത്തല പൊലീസ് പറഞ്ഞു. ലോറിയുടെ പിൻചക്രങ്ങൾ അമലിന്റെ ദേഹത്തുകൂടി കയറിയിറങ്ങി. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. പരേതയായ മാഗി ബെൻസൺ ആണ് മാതാവ്. ഭാര്യ: അലീന അലോഷ്യസ് (രാജഗിരി പബ്ലിക് സ്കൂൾ). മകൾ: അമിയ മരിയ. സംസ്കാരം ഇന്ന് 3.30ന് പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മദ്യപിച്ചാലും മാന്യമായി ബസിൽ യാത്ര ചെയ്യണം: മന്ത്രി ഗണേശ്‌കുമാർ

മദ്യപിച്ചാലും മാന്യമായി ബസിൽ യാത്ര ചെയ്യണം: മന്ത്രി ഗണേശ്‌കുമാർ

 

തിരുവനന്തപുരം: രണ്ടെണ്ണം അടിച്ചാലും മാന്യമായി കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യാമെന്ന് മന്ത്രി കെ.ബി.ഗണേശ്‌കുമാർ. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയാൽ പൊലീസിന് കൈമാറുമെന്നും അദ്ദേഹം മുന്നറിപ്പ് നൽകി. ഒരാളോട് മദ്യപിക്കരുത് എന്ന് പറയാനാകില്ല. മദ്യപിച്ച ശേഷം ബസിൽ യാത്രയും ചെയ്യാം. എന്നാൽ സ്ത്രീകളെ ശല്യം ചെയ്യുക. സഹയാത്രക്കാരന്റെ തോളിൽ ചാരി ഉറങ്ങുക, ബഹളം ഉണ്ടാക്കുക എന്നിവയൊക്കെയുണ്ടായാൽ ആളെ പൊലീസിൽ ഏൽപ്പിക്കാനാണ് കണ്ടക്ടർമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം- അദ്ദേഹം മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം മെട്രോ റെയില്‍ വരുന്നു; ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം

തിരുവനന്തപുരം മെട്രോ റെയില്‍ വരുന്നു; ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം

 

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈന്‍മെന്റാണ് അംഗീകരിച്ചത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.

പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കും. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. കഴക്കൂട്ടം/ടെക്നോപാര്‍ക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റര്‍ചേഞ്ച്‌ സ്റ്റേഷനുകള്‍.

തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ ശ്രീകാര്യം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. അതിവേഗം വളരുന്ന തിരുവനന്തപുരത്തിന്റെ ഭാവി വികസനത്തിന് മെട്രോ റെയില്‍ പദ്ധതി ഗതിവേഗം പകരും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

47കാരിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ചത് ലക്ഷങ്ങളുടെ സ്വർണം, മൂന്ന് പേർ അറസ്റ്റിൽ, പിടിയിലായവരിൽ ബന്ധുവായ 17കാരനും

47കാരിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ചത് ലക്ഷങ്ങളുടെ സ്വർണം, മൂന്ന് പേർ അറസ്റ്റിൽ, പിടിയിലായവരിൽ ബന്ധുവായ 17കാരനും

 

മലപ്പുറം: വീടിനകത്ത് കയറിസ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ വളാഞ്ചേരി പൊലീസ് പിടിയില്‍. മാല വില്‍ക്കാന്‍ സഹായിച്ചതിനാണ് പേരശ്ശന്നൂര്‍ വി.പി. അബ്ദുല്‍ ഗഫൂര്‍ (47) അറസ്റ്റിലായത്. ആതവനാട് പാറ സ്വദേശിനിയായ 47 കാരിയുടെ വീടിനകത്ത് കയറി കിടപ്പുമുറിയിലെ അലമാരയുടെ പുട്ട് തകര്‍ത്താണ് രണ്ട് പവനോളം വരുന്ന സ്വര്‍ണമാല ബന്ധുവായ 17കാരന്‍ കവര്‍ന്നത്. സംഭവത്തില്‍ മോഷണത്തിന് സഹായിച്ച മറ്റൊരു 17 കാരനെയും അറസ്റ്റ് ചെയ്തു. ഇരുവരും ചേര്‍ന്ന് മാല വില്‍ക്കാന്‍ അബ്ദുല്‍ ഗഫൂറിന് കൈമാറുകയായിരുന്നു. 

ഗഫൂര്‍ വളാഞ്ചേരി ടൗണില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന യുവതിയുടെ സഹായത്തോടെ ടൗണിലെ ജ്വല്ലറിയില്‍ സ്വര്‍ണാഭരണം വില്‍ക്കുകയും തുക കൈമാറുകയും ചെയ്തു. എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂര്‍, എസ്.ഐമാരായ സുരേഷ് കുമാര്‍, ബിജു, സി.പി.ഒമാരായ ബൈജു പീറ്റര്‍, ശൈലേഷ് എന്നി വരാണ് അന്വേഷണ സംഘത്തി ല്‍ ഉണ്ടായിരുന്നത്.മാല വില്‍ക്കാന്‍ സഹായിച്ച യുവതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു.

മറ്റൊരു സംഭവത്തിൽ ഓട്ടോറിക്ഷയില്‍ നിന്ന് പതിനായിരത്തോളം രൂപ വില വരുന്ന ബാറ്ററി മോഷ്ടിക്കുകയായിരുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി. കോഴിക്കോട് പന്തീരാങ്കാവ് അറപ്പുഴ എംപി റോഡ് സ്വദേശി വാരണാക്കില്‍ വീട്ടില്‍ സുമീക്ക്(41) ആണ് പിടിയിലായത്. അഞ്ചുമാവ് എന്ന സ്ഥലത്താണ് ഇയാള്‍ മോഷണ ശ്രമം നടത്തിയത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന എളമനപാടം സ്വദേശി അരവിന്ദന്റെ ഓട്ടോയിലെ ബാറ്ററിയാണ് സുമീക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക