Saturday, 16 May 2026

ചൈന, പാകിസ്ഥാൻ, ജപ്പാൻ കപ്പലുകൾ ഹോർമുസ് കടന്നു; ഇറാന്‍റെ പുതിയ പദ്ധതി റെഡിയാകുന്നു, സേവനങ്ങൾക്ക്പണം ഈടാക്കും, എതിരാളികൾക്ക് അനുവാദമുണ്ടാകില്ല

ചൈന, പാകിസ്ഥാൻ, ജപ്പാൻ കപ്പലുകൾ ഹോർമുസ് കടന്നു; ഇറാന്‍റെ പുതിയ പദ്ധതി റെഡിയാകുന്നു, സേവനങ്ങൾക്ക്പണം ഈടാക്കും, എതിരാളികൾക്ക് അനുവാദമുണ്ടാകില്ല



ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഇറാൻ ഉടൻ തന്നെ പുതിയ സംവിധാനം അവതരിപ്പിക്കും. ഈ സംവിധാനത്തിലൂടെ ഹോർമുസിലെ സേവനങ്ങൾക്ക് ഇറാൻ പണം ഈടാക്കുമെന്നും തങ്ങളുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾ മാത്രമേ കടത്തിവിടുകയുള്ളൂവെന്നും ഭരണകൂടം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനെതിരെ സൈനിക നടപടിയെ പിന്തുണച്ച രാജ്യങ്ങൾക്ക് മുന്നിൽ പാത തുറക്കില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെ കൂടുതൽ കപ്പലുകൾ കടത്തിവിടാനും തുടങ്ങിയിട്ടുണ്ട്. ചൈനയ്ക്ക് പിന്നാലെ പാകിസ്ഥാൻ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കപ്പലുകളാണ് ഇറാൻ നിലവിൽ കടത്തിവിട്ടത്.

 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെലവ് കുറയ്ക്കാന്‍ ഇന്ത്യയില്‍ കണ്ണുവെച്ച് സ്റ്റാര്‍ബക്‌സ്; രാജ്യത്തെ ആദ്യ കോര്‍പ്പറേറ്റ് ഓഫിസ് വരുന്നു

ചെലവ് കുറയ്ക്കാന്‍ ഇന്ത്യയില്‍ കണ്ണുവെച്ച് സ്റ്റാര്‍ബക്‌സ്; രാജ്യത്തെ ആദ്യ കോര്‍പ്പറേറ്റ് ഓഫിസ് വരുന്നു



അമേരിക്കന്‍ കോഫി ശൃംഖലയായ സ്റ്റാര്‍ബക്‌സ് ഇന്ത്യയില്‍ ആദ്യമായി കോര്‍പ്പറേറ്റ് ഓഫിസ് ആരംഭിക്കാന്‍ ഒരുങ്ങുന്നു. സാങ്കേതിക മേഖലയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും ഔട്ട്സോഴ്സ് ചെയ്തിരുന്ന ജോലികള്‍ സ്ഥാപനത്തിനുള്ളിലേക്ക് തന്നെ കൊണ്ടുവരികയും ചെയ്യുന്നതിനായാണ് ഈ നീക്കം. 2027 സാമ്പത്തിക വര്‍ഷത്തില്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ചെലവ് കുറയ്ക്കുന്നതിനുള്ള ആഗോള പുനഃസംഘടനാ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയില്‍ പുതിയ ടെക് ഹബ് ആരംഭിക്കുന്നത്. അടുത്ത വര്‍ഷങ്ങളിലായി ഏകദേശം 2 ബില്യണ്‍ ഡോളര്‍ ചെലവ് കുറയ്ക്കാനാണ് സ്റ്റാര്‍ബക്‌സ് ലക്ഷ്യമിടുന്നത്. ഇതിനായി പുറത്തുള്ള സര്‍വീസ് പ്രൊവൈഡര്‍മാരെ ആശ്രയിക്കുന്നതില്‍ നിന്ന് കമ്പനി പിന്മാറുകയാണ്.

സ്റ്റാര്‍ബക്‌സ് ചീഫ് ടെക്നോളജി ഓഫീസര്‍ ആനന്ദ് വരദരാജന്‍ ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് ഇന്ത്യയിലെ പുതിയ ഓഫിസ് സംബന്ധിച്ച വിവരം വ്യക്തമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയില്‍ എവിടെയാണ് ഓഫിസ് തുടങ്ങുക എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈ വര്‍ഷം അവസാനം സ്ഥലം നിശ്ചയിച്ചതിന് ശേഷം റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിക്കുമെന്നാണ് സൂചന.

ടെക് രംഗത്ത്‌ നേരത്തെ ഔട്ട്സോഴ്സ് ചെയ്തിരുന്ന നിരവധി ജോലികള്‍ ഇനി ഇന്‍-ഹൗസായി കൈകാര്യം ചെയ്യാനാണ് കമ്പനി ശ്രമിക്കുന്നത്. പുറത്തുള്ള ടെക് കമ്പനികള്‍ ഈടാക്കുന്ന അധിക ചെലവ് കുറയ്ക്കുക എന്നതും ലക്ഷ്യമാണ്. ടീമുകളുമായും ജോലിയുമായും കൂടുതല്‍ നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനാണ് ഈ മാറ്റെന്ന് സ്റ്റാര്‍ബക്‌സ് വക്താവ് വ്യക്തമാക്കി.

അമേരിക്കയില്‍ സ്റ്റാര്‍ബക്‌സ് വന്‍തോതില്‍ തൊഴിലാളികളെ പിരിച്ചുവിടുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലെ പുതിയ ടെക് ഓഫീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആഴ്ച മാത്രം 300 കോര്‍പ്പറേറ്റ് ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2,000ത്തിലധികം കോര്‍പ്പറേറ്റ് ജോലികള്‍ സ്റ്റാര്‍ബക്‌സ് ഒഴിവാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഡിഎഫ് മന്ത്രിസഭ ചർച്ച പുരോഗമിക്കെ മന്ത്രിസ്ഥാനത്തിൽ പ്രതികരിച്ച് മാണി സി കാപ്പൻ; 'ടേം വ്യവസ്ഥ ചർച്ച ചെയ്തില്ല, താൻ ഫുൾ ടൈം മന്ത്രിയാകും'

യുഡിഎഫ് മന്ത്രിസഭ ചർച്ച പുരോഗമിക്കെ മന്ത്രിസ്ഥാനത്തിൽ പ്രതികരിച്ച് മാണി സി കാപ്പൻ; 'ടേം വ്യവസ്ഥ ചർച്ച ചെയ്തില്ല, താൻ ഫുൾ ടൈം മന്ത്രിയാകും'



കോട്ടയം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലേറാനിരിക്കെ മന്ത്രിസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ അനൗദ്യോഗികമായി പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയടക്കം 21 അംഗ കാബിനറ്റാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കേണ്ടത്. കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രിയടക്കം 11 പേർ മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പായി. ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. എന്നാൽ താൻ മന്ത്രിസഭയിൽ ഫുൾ ടൈം അംഗമായിരിക്കുമെന്ന് പ്രതികരിച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ രംഗത്തെത്തി. മൂന്നാം തവണ പാലായിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സ്വന്തം പാർട്ടിയായ കേരളം ഡെമോക്രാറ്റിക് പാർട്ടിയുടെ ഏക എംഎൽഎയാണ്.

മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ തർക്കങ്ങളില്ലാതെ പരിഹരിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളെല്ലാം പറയുന്നത്. കോൺഗ്രസിലെ 10 മന്ത്രിമാരെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കൂടിയായ സണ്ണി ജോസഫ് വ്യക്തമാക്കി. അതേസമയം ആഭ്യന്തര വകുപ്പ് മുറുകെ പിടിച്ചാണ് രമേശ് ചെന്നിത്തലയുള്ളത്. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന് നാല് മന്ത്രിസ്ഥാനം ഉറപ്പാണ്. അഞ്ചാമതൊരു മന്ത്രിസ്ഥാനം നൽകുമോ അല്ല ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകുമോയെന്ന് വ്യക്തമല്ല. എട്ട് സീറ്റുള്ള കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് സീറ്റുള്ള ആർഎസ്‌പിയും ഒരു മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യാത്രക്കാരിയായി ടാക്സികളിൽ കയറും; ഡ്രൈവർമാരുടെ പേരും ഐഡി നമ്പറും ശേഖരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്, യുവതി കുവൈത്തിൽ പിടിയിൽ

യാത്രക്കാരിയായി ടാക്സികളിൽ കയറും; ഡ്രൈവർമാരുടെ പേരും ഐഡി നമ്പറും ശേഖരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്, യുവതി കുവൈത്തിൽ പിടിയിൽ



കുവൈത്ത് സിറ്റി: ടാക്സി ഡ്രൈവർമാരുടെ വ്യക്തിഗത വിവരങ്ങളും ഡിജിറ്റൽ ആപ്ലിക്കേഷനുകളും ദുരുപയോഗം ചെയ്ത് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവതിയെ കുവൈത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കൃത്യമായി ആസൂത്രണം ചെയ്ത തട്ടിപ്പിലൂടെ എഴുപതോളം പേരെ ഇവർ കബളിപ്പിച്ചതായാണ് വിവരം.

ടാക്സികളിൽ യാത്രക്കാരിയായി കയറുന്ന യുവതി, ഡ്രൈവർമാരുടെ സീറ്റിന് പിന്നിൽ പ്രദർശിപ്പിച്ചിട്ടുള്ള പേരും സിവിൽ ഐഡി നമ്പറും രഹസ്യമായി ശേഖരിക്കും. ഈ വിവരങ്ങൾ ഉപയോഗിച്ച് ഡ്രൈവർമാരുടെ പേരിൽ വ്യാജ ഡിജിറ്റൽ പേയ്‌മെന്റ് അക്കൗണ്ടുകൾ നിർമ്മിക്കുകയാണ് ആദ്യ ഘട്ടം. പിന്നീട് യാത്രക്കൂലി ഡിജിറ്റലായി നൽകാമെന്ന് വിശ്വസിപ്പിച്ച് ഡ്രൈവർമാരുടെ ഫോണിലെ 'കുവൈത്ത് മൊബൈൽ ഐഡി' ആപ്ലിക്കേഷൻ പ്രവർത്തിപ്പിക്കാൻ ആവശ്യപ്പെടും. ഇതിലൂടെ ഡ്രൈവർമാർ പോലുമറിയാതെ അക്കൗണ്ട് വെരിഫിക്കേഷൻ നടപടികൾ ഇവർ പൂർത്തിയാക്കും.

ഒരിക്കൽ അക്കൗണ്ട് ആക്ടീവായാൽ അത് ഉപയോഗിച്ച് ഓൺലൈൻ വഴി വിലകൂടിയ സാധനങ്ങൾ വാങ്ങുകയും അതിന്റെ ബില്ല് ഡ്രൈവർമാരുടെ പേരിൽ വരികയുമാണ് ചെയ്യുന്നത്. ഇങ്ങനെ വാങ്ങുന്ന സാധനങ്ങൾ പിന്നീട് മറിച്ചുവിറ്റ് ഇവർ പണം സമ്പാദിച്ചിരുന്നു. സാൽമിയ പൊലീസ് സ്റ്റേഷനിൽ നടത്തിയ ചോദ്യം ചെയ്യലിൽ സമാനമായ എഴുപതോളം തട്ടിപ്പുകൾ നടത്തിയതായി യുവതി സമ്മതിച്ചു. വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ യുവതിയെ തടങ്കലിൽ വെച്ചിരിക്കുകയാണ്. തട്ടിപ്പിനിരയായ ഡ്രൈവർമാരെ തിരിച്ചറിയൽ നടപടികൾക്കായി പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. ഡിജിറ്റൽ ആപ്ലിക്കേഷനുകൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനെതിരെ ആഞ്ഞടിച്ച് യുഎഇ; ആരുടെയും സംരക്ഷണത്തിനായി കാത്തുനിൽക്കില്ല, ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ സാധിക്കും

ഇറാനെതിരെ ആഞ്ഞടിച്ച് യുഎഇ; ആരുടെയും സംരക്ഷണത്തിനായി കാത്തുനിൽക്കില്ല, ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ സാധിക്കും


 
ദുബായ്: യുഎഇ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ഭീകരാക്രമണങ്ങൾക്കും പ്രകോപനങ്ങൾക്കും എതിരെ ശക്തമായ നിലപാടുമായി യുഎഇ. ദില്ലിയിൽ നടന്ന ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലാണ് യുഎഇ നിലപാട് അറിയിച്ചത്. തങ്ങളുടെ പരമാധികാരത്തെയും ദേശീയ സുരക്ഷയെയും ചോദ്യം ചെയ്യുന്ന ഒരു ഭീഷണിയും വെച്ചുപൊറുപ്പിക്കില്ലെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഖലീഫ ഷഹീൻ അൽ മരാർ വ്യക്തമാക്കി. ഏത് തരത്തിലുള്ള ആക്രമണങ്ങളെയും സൈനികമായും നയതന്ത്രപരമായും നേരിടാൻ യുഎഇക്ക് പൂർണ അവകാശമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

2026 ഫെബ്രുവരി 28 മുതൽ യുഎഇക്ക് നേരെ ഇറാൻ തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്നുണ്ട്. യുഎഇ വ്യോമസേന ഇതുവരെ മൂവായിരത്തോളം ബാലിസ്റ്റിക്-ക്രൂസ് മിസൈലുകളും ഡ്രോണുകളുമാണ് ആകാശത്തുവെച്ച് വെടിവെച്ചിട്ടതെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഖലീഫ ഷഹീൻ അറിയിച്ചു.

യുഎഇയിലെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, എണ്ണക്കമ്പനികൾ, കുടിവെള്ള പ്ലാന്റുകൾ, ജനവാസ മേഖലകൾ എന്നിവ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തുന്നത്. ഇത് യുഎൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ്. ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പാസാക്കിയ 2817-ാം നമ്പർ പ്രമേയത്തെ 136 രാജ്യങ്ങൾ പിന്തുണച്ചിരുന്നു. കൂടാതെ ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ, സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ എന്നിവയും ഇറാന്റെ നടപടിയെ തള്ളിക്കളഞ്ഞിട്ടുണ്ട്.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തും, തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും; നഗരത്തിൽ ഗതാഗതനിയന്ത്രണം

വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തും, തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും; നഗരത്തിൽ ഗതാഗതനിയന്ത്രണം


 
യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എത്തും. വിജയ് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്ന് ഉറപ്പായി.തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരത്തെത്തും 11 ന് തിരികെ മടങ്ങും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത റെസ്സി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും സത്യപ്രതിജ്ഞയ്ക്കെത്തും.

സത്യപ്രതിജ്ഞ ചടങ്ങിന് കനത്ത സുരക്ഷയാനുള്ളത്. പാസുമായി വരുന്നവർക്ക് മാത്രമേ പ്രവേശനമനുവദിക്കൂ. നഗരത്തിൽ 18ന് ഗതാഗത ക്രമീകരണവും ഏർപ്പെടുത്തി. സത്യപ്രതിജ്ഞാച്ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതി. പതിനായിരത്തോളം പേർക്ക് ഇരിക്കാനാകുന്ന തരത്തിലാണ് പന്തലൊരുക്കുന്നത്. ഒരു ലക്ഷത്തോളം പേർ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ.

പന്തലിന്റെ വശങ്ങളിൽ വീഡിയോ വാൾ ഒരുക്കുന്നതിനൊപ്പം തിങ്കളാഴ്ച രാവിലെ 10-ന് നടക്കുന്ന സത്യപ്രതിജ്ഞ കാണുന്നതിനായി നിശാഗന്ധി ഉൾപ്പെടെ നഗരത്തിന്റെ വിവിധയിടങ്ങളിൽ വലിയ സ്‌ക്രീനുകളും സ്ഥാപിക്കും. സത്യപ്രതിജ്ഞാച്ചടങ്ങുകൾ പൂർത്തിയായശേഷം മന്ത്രിമാർ ലോക്ഭവനിൽ ഗവർണറുടെ സത്കാരത്തിനായിപ്പോകും.

പിന്നീട് മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭ ചേരുന്നതിനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിക്കും.മന്ത്രിസഭാ സത്യപ്രതിജ്ഞ – മേയ് 18, എം.എൽ.എ.മാരുടെ സത്യപ്രതിജ്ഞ – മേയ് 21, സ്പീക്കർ തിരഞ്ഞെടുപ്പ് – മേയ് 22, ഗവർണറുടെ നയപ്രഖ്യാപനം – മേയ് 29, സംസ്ഥാന ബജറ്റ് – ജൂൺ അഞ്ച് എന്നിങ്ങനെയാണ് ക്രമീകരണം.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ധനവകുപ്പ് മുഖ്യമന്ത്രിക്ക്; രമേശ് ചെന്നിത്തല, K മുരളിധരൻ, ചാണ്ടി ഉമ്മൻ ഉൾപ്പെടെ മന്ത്രി സ്ഥാനം ഉറപ്പിച്ചത് 6 പേർ

ധനവകുപ്പ് മുഖ്യമന്ത്രിക്ക്; രമേശ് ചെന്നിത്തല, K മുരളിധരൻ, ചാണ്ടി ഉമ്മൻ ഉൾപ്പെടെ മന്ത്രി സ്ഥാനം ഉറപ്പിച്ചത് 6 പേർ



രമേശ് ചെന്നിത്തല, K മുരളിധരൻ, ചാണ്ടി ഉമ്മൻ ഉൾപ്പെടെ യുഡിഎഫ് മന്ത്രിസഭയിൽ മന്ത്രി സ്ഥാനം ഉറപ്പിച്ചത് 6 പേർ. രമേശ് ചെന്നിത്തല, K മുരളിധരൻ, എം ലിജു, P.C വിഷ്ണുനാഥ്, സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ എന്നിവരാണ് മന്ത്രിസ്ഥാനം ഉറപ്പിച്ചവർ. ചെന്നിത്തലയ്ക്ക് ആഭ്യന്തരം നൽകാമെന്ന് നിയുക്ത മുഖ്യമന്ത്രി ഉറപ്പ് നൽകിയപ്പോൾ ധനകാര്യം മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമെന്നാണ് വിവരം.

വി ഡി സതീശൻ ധനകാര്യം കൈകാര്യം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായേക്കും. രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലൻസുമാകും കൈകാര്യം ചെയ്യുക. അനൂപ് ജേക്കബിനും മാണി സി കാപ്പനും മന്ത്രി സ്ഥാനം നൽകുന്നതിൽ തീരുമാനം ആയില്ല. സി.പി. ജോണിന് മന്ത്രിസ്ഥാനവും മുഴുവൻ ടേമും ഉറപ്പായി.

ആഭ്യന്തര വകുപ്പ് വേണമെന്നതിനോടൊപ്പം അൻവർ സാദത്തിനെക്കൂടി മന്ത്രിയാക്കണമെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച നിലപാട് എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അൻവർ സാദത്തിനെ മന്ത്രിയാക്കിയില്ലെങ്കിൽ താൻ മന്ത്രിസഭയിലേക്കില്ലെന്ന് ആവർത്തിക്കുകയാണ് അദ്ദേഹം.

ഇന്നലെ കെ.സി വേണു​ഗോപാലും ദീപാ ദാസ്മുൻഷിയും വി.ഡി സതീശനും നടത്തിയ ചർച്ചയിൽ രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് നൽകാൻ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉപാധി മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രി പദം നഷ്ടമായെങ്കിലും പുതിയ മന്ത്രിസഭയിൽ സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് കെ.സി വേണു​ഗോപാൽ. തനിക്കൊപ്പമുള്ള എട്ടുപേരെയാണ് കെ.സി വേണു​ഗോപാൽ മന്ത്രിസഭയിലേക്ക് നിർദേശിച്ചിരിക്കുന്നത്.

സണ്ണി ജോസഫ്, പി.സി.വിഷ്ണുനാഥ്, ടി.സിദ്ദീഖ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി അനിൽകുമാർ എന്നിവർക്കൊപ്പം എൻ.ശക്തൻ, ഓ.ജെ ജനിഷ് എന്നിവരുടെ പേരുകളും കെ.സി പക്ഷം മുന്നോട്ടുവച്ചിട്ടുണ്ട്. കെ മുരളീധരൻ, ചാണ്ടി ഉമ്മൻ എന്നിവർ അടക്കം നാലുപേരെ വി.ഡി സതീശനും മന്ത്രിസഭയിലേക്ക് നിർദേശിച്ചിട്ടുണ്ട്. ഇതിൽ കെ.മുരളീധരനെ മന്ത്രിസ്ഥാനത്തേക്ക് ഉറപ്പായും പരിഗണിക്കും. ഇന്ന് വൈകിട്ടോടെ കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാൻ ആണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യത്ത് തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുന്നു; തൊഴിലില്ലായ്മ 6 മാസത്തെ ഉയര്‍ന്ന നിരക്കില്‍

രാജ്യത്ത് തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുന്നു; തൊഴിലില്ലായ്മ 6 മാസത്തെ ഉയര്‍ന്ന നിരക്കില്‍



രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6 മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. 15 വയസ്സിനു മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലില്‍ 5.2 ശതമാനമായി ഉയര്‍ന്നു. വെള്ളിയാഴ്ച സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പ്രസിദ്ധീകരിച്ച പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയിലാണ് ഈ കണക്ക് പുറത്തുവിട്ടത്. കഴിഞ്ഞ ഒക്ടോബറിനു ശേഷമുള്ള ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. മാര്‍ച്ചില്‍ 5.1 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ വര്‍ധിച്ചതാണ് മൊത്തം നിരക്ക് ഉയരാന്‍ പ്രധാന കാരണം.

നഗര മേഖലയില്‍ തൊഴിലില്ലായ്മ കുറയുന്ന പ്രവണതയാണ് രേഖപ്പെടുത്തിയത്. നഗര തൊഴിലില്ലായ്മ നിരക്ക് മാര്‍ച്ചിലെ 6.8 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 6.6 ശതമാനമായി കുറഞ്ഞു. ഇത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ 4.3 ശതമാനത്തില്‍ നിന്ന് 4.6 ശതമാനമായി ഉയര്‍ന്നു.

സ്ത്രീകളുടെ തൊഴിലവസര സാഹചര്യത്തിലും സമ്മിശ്ര ചിത്രം തന്നെയാണ് റിപ്പോര്‍ട്ടിലുള്ളത്. രാജ്യത്തുടനീളമുള്ള വനിത തൊഴിലില്ലായ്മ നിരക്ക് 5.3 ശതമാനത്തില്‍ നിന്ന് 5.4 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ നഗര മേഖലയിലെ വനിത തൊഴിലില്ലായ്മ 9 ശതമാനത്തില്‍ നിന്ന് 8.5 ശതമാനമായി കുറഞ്ഞു. ഇത് ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്ന് വിലയിരുത്തപ്പെടുന്നു. പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനത്തില്‍ നിന്ന് 5.1 ശതമാനമായി ഉയര്‍ന്നു.

അതേസമയം, തൊഴില്‍ തേടുന്നവരുടെ പങ്കാളിത്ത നിരക്കിലും ഇടിവ് രേഖപ്പെടുത്തി. 15 വയസിന് മുകളിലുള്ളവരുടെ ലേബര്‍ ഫോഴ്സ് പാര്‍ട്ടിസിപേഷന്‍ റേറ്റ് മാര്‍ച്ചിലെ 55.4 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 55 ശതമാനമായി കുറഞ്ഞു. വനിതകളുടേത് 34.4 ശതമാനത്തില്‍ നിന്ന് 33.9 ശതമാനമായി താഴ്ന്നു. നഗര മേഖലയിലെ വനിതകളുടെ തൊഴില്‍ പങ്കാളിത്തം 25 ശതമാനമായി ഇടിഞ്ഞതും ശ്രദ്ധേയമാണ്.

വര്‍ക്കര്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുപിആര്‍) എന്ന തൊഴിലിലുള്ളവരുടെ അനുപാതവും കുറഞ്ഞു. രാജ്യത്തെ മൊത്തം ഡബ്ല്യുപിആര്‍ മാര്‍ച്ചിലെ 52.6 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 52.2 ശതമാനമായി താഴ്ന്നു. ഗ്രാമീണ മേഖലയില്‍ ഇത് 55.5 ശതമാനത്തില്‍ നിന്ന് 54.9 ശതമാനമായി കുറഞ്ഞപ്പോള്‍ നഗരങ്ങളില്‍ 46.8 ശതമാനത്തില്‍ സ്ഥിരത പുലര്‍ത്തി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മിൽമ പാൽ നാല് രൂപ വർധിക്കും .  വില വർധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ.

മിൽമ പാൽ നാല് രൂപ വർധിക്കും . വില വർധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ.



തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധന ഈ മാസം 21 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് നിലവിലെ തീരുമാനം. ബുധനാഴ്ച ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗം ഈ വിലവർധനവിന് ഔദ്യോഗികമായി അംഗീകാരം നൽകും.

ഏറെ നാളത്തെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് മിൽമ പാലിൻ്റെ വില വർധിപ്പിക്കാൻ ഇപ്പോൾ തീരുമാനമായിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ചേർന്ന യോഗത്തിൽ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം വില വർധിപ്പിക്കാൻ ധാരണയായിരുന്നു. മുൻ നിശ്ചയിച്ച പ്രകാരമുള്ള നാല് രൂപ തന്നെയാണ് ഇപ്പോൾ വർധിപ്പിക്കുന്നത്.

നേരത്തെ സർക്കുലർ റെസല്യൂഷൻ വഴി വിലവർധനവ് പാസാക്കാൻ മാനേജ്‌മെൻ്റ് ശ്രമിച്ചെങ്കിലും ബോർഡ് അംഗങ്ങളിൽ 8 പേർ മാത്രമാണ് അതിൽ ഒപ്പിട്ടത്. 18 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിലെ ഭൂരിപക്ഷം പേരും സർക്കുലറിൽ ഒപ്പിടുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും, പ്രത്യേക ബോർഡ് യോഗം ചേർന്ന് ചർച്ച ചെയ്ത ശേഷം മാത്രമേ വിലവർധനയ്ക്ക് അംഗീകാരം നൽകാവൂ എന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതിനെത്തുടർന്നാണ് ബുധനാഴ്ച നിർണായക യോഗം വിളിച്ചിരിക്കുന്നത് 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക