Tuesday, 21 April 2026

‘രക്ഷാപ്രവർത്തനം ദുഷ്‌കരം, ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിൽ, പൊട്ടിത്തെറി തുടരുന്നു’; തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിൽ 5 മരണം

‘രക്ഷാപ്രവർത്തനം ദുഷ്‌കരം, ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിൽ, പൊട്ടിത്തെറി തുടരുന്നു’; തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിൽ 5 മരണം




തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉ​ഗ്ര സ്ഫോടനത്തിൽ 5 മരണം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. നാൽപ്പതോളം തൊഴിലാളികൾക്ക് പരുക്കേറ്റതായാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. 6 പേരുടെ നില അതീവ ​ഗുരുതരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്. ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലാണ് കാണപ്പെട്ടത്.

പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങൾ പാടത്തു നിന്നും കണ്ടെടുത്തു. ആശുപത്രിയിൽ ഇതുവരെ 13 പേരെയാണ് എത്തിച്ചത്. പൊലീസ് ഉദ്യോ​ഗസ്ഥരും ആംബുലൻസും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. പൊട്ടിത്തെറി തുടരുന്നു. രക്ഷാപ്രവർത്തനം ദുഷ്‌കരമെന്ന് നാട്ടുകാർ പറഞ്ഞു. 3 പേർ എത്തിക്കുന്നതിന് മുന്നേ മരണമടഞ്ഞുവെന്ന് തൃശൂർ മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.

മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും സ്ഫോടനം നടക്കുകയാണ്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. തിരുവമ്പാടിയുടെ വെടിക്കെട്ട് സാമഗ്രികൾ തയാറാക്കുന്ന വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായാണ് വിവരം. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിലെ വ്യോമയാന സംരംഭങ്ങൾ കാറ്റിനെതിരെ പൊരുതുന്നു, പക്ഷേ ലിഫ്റ്റ് കണ്ടെത്താൻ കഴിയുന്നില്ല.

കേരളത്തിലെ വ്യോമയാന സംരംഭങ്ങൾ കാറ്റിനെതിരെ പൊരുതുന്നു, പക്ഷേ ലിഫ്റ്റ് കണ്ടെത്താൻ കഴിയുന്നില്ല.


 
കൊച്ചി: ആഗോളതലത്തിൽ നിലനിൽക്കുന്ന അസ്ഥിരമായ വ്യോമയാന അന്തരീക്ഷം, മൂലധന ഒഴുക്ക് കുറയൽ, വിമാന വിതരണത്തിലെ ആഴത്തിലുള്ള പ്രതിസന്ധി എന്നിവ കേരളം ആസ്ഥാനമായുള്ള എയർലൈൻ സംരംഭങ്ങൾക്ക് ശക്തമായ തടസ്സങ്ങളായി ഉയർന്നുവരുന്നു.

സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ‌ഒസി) നേടി ഏകദേശം രണ്ട് വർഷത്തിന് ശേഷവും, കൊച്ചി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് എയർ കേരള ഇതുവരെ സാമ്പത്തിക പരിമിതികളുടെയും വ്യവസായ വ്യാപകമായ തടസ്സങ്ങളുടെയും വലയിൽ കുടുങ്ങി, ഇതുവരെ വളർച്ച പ്രാപിച്ചിട്ടില്ല. വളരെ മോശമായ സമയമാണിത്, വളരെ കുറഞ്ഞ ചെലവിലുള്ള കാരിയറിൽ ഉടമസ്ഥാവകാശ മാറ്റത്തിനും സാധ്യതയുണ്ട്.

“താൽപ്പര്യമുള്ള നിരവധി കക്ഷികളുമായി ഞങ്ങൾ ചർച്ചകൾ നടത്തിവരികയാണ്. പക്ഷേ ഇതുവരെ ഒന്നും അന്തിമമാക്കിയിട്ടില്ല… ചർച്ചകൾ നടക്കുന്നുണ്ട്, വരും ആഴ്ചകളിൽ ഞങ്ങൾ ഒരു തീരുമാനത്തിലെത്തും,” എയർ കേരള ചെയർമാൻ അഫി അഹമ്മദ് ടിഎൻഐഇയോട് പറഞ്ഞു. “കാരിയറുമായി തുടരുന്നത് ഞങ്ങൾ തള്ളിക്കളഞ്ഞിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് ആസ്ഥാനമായുള്ള അൽഹിന്ദ് ഗ്രൂപ്പിന്റെ പിന്തുണയുള്ള മറ്റൊരു കേരള സംരംഭമായ അൽഹിന്ദ് എയറും സമാനമായ വെല്ലുവിളികളെ നേരിടുന്നു.

കഴിഞ്ഞ ഡിസംബറിൽ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച എയർലൈൻ, ഹജ്ജ് യാത്ര പോലുള്ള പ്രത്യേക വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെ, പാട്ടത്തിനെടുക്കുന്നതിനുപകരം മുൻകൂർ ഉടമസ്ഥതയിലുള്ള വിമാനങ്ങൾ വാങ്ങാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നിരുന്നാലും, മുൻകൂർ ചെലവുകൾ വർദ്ധിക്കുന്നതും വിപണിയിലെ ചലനാത്മകത മാറുന്നതും പദ്ധതികളെ സങ്കീർണ്ണമാക്കിയിട്ടുണ്ട്. “കുറഞ്ഞ നിരക്കിലുള്ളവർ ഓരോ വിമാനത്തിനും ഏകദേശം 200 കോടി രൂപ നിക്ഷേപമായി ആവശ്യപ്പെടുന്നു. ഒരു സ്റ്റാർട്ടപ്പിന് ഇത് പ്രായോഗികമല്ല,” അൽഹിന്ദ് എയറിലെ ഒരു ഉന്നത സ്രോതസ്സ് പറഞ്ഞു, പശ്ചിമേഷ്യൻ സംഘർഷം കാരണം നിരവധി ഇടപാടുകൾ പരാജയപ്പെട്ടുവെന്ന് കൂട്ടിച്ചേർത്തു.

ആഗോള, ആഭ്യന്തര ഘടകങ്ങളുടെ സംഗമസ്ഥാനമാണ് വ്യവസായ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. പകർച്ചവ്യാധിയെത്തുടർന്ന് ഇതിനകം ബുദ്ധിമുട്ടിലായ വിമാന ലഭ്യത, വിതരണ ശൃംഖലയിലെ തടസ്സങ്ങളും നിർമ്മാതാക്കളിൽ നിന്നുള്ള ഡെലിവറികൾ വൈകിയതും കാരണം വഷളായി. അതേസമയം, ഇന്ത്യൻ വ്യോമയാന വിപണിയിലെ ഉയർന്ന പരാജയങ്ങൾക്ക് ശേഷം റിസ്ക് എക്സ്പോഷർ വീണ്ടും വിലയിരുത്തിക്കൊണ്ട് ലീസിംഗ് കമ്പനികൾ കൂടുതൽ ജാഗ്രത പാലിച്ചു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രൂപയുടെ മൂല്യം തിരിച്ചുപിടിക്കുന്നു; വിദേശ വിനിമയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി ആര്‍ബിഐ

രൂപയുടെ മൂല്യം തിരിച്ചുപിടിക്കുന്നു; വിദേശ വിനിമയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി ആര്‍ബിഐ


 
ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയിരുന്ന ചില നിയന്ത്രണങ്ങളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഇളവ് വരുത്തി. രൂപയുടെ മൂല്യത്തിലു ണ്ടാകുന്ന ചാഞ്ചാട്ടം നിയന്ത്രിക്കുന്നതിനായി വിദേശ നോണ്‍-ഡെലിവറബിള്‍ ഫോര്‍വേഡ് വിപണിയില്‍ ഫോറെക്‌സ് ഡീലര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ചില നിയന്ത്രണങ്ങള്‍ ആര്‍ബിഐ പിന്‍വലിച്ചു.

റസിഡന്റ് അല്ലെങ്കില്‍ നോണ്‍-റെസിഡന്റ് ഉപയോക്താക്കള്‍ക്ക് രൂപ ഉള്‍പ്പെട്ട നോണ്‍-ഡെലിവറബിള്‍ ഡെറിവേറ്റീവ് കരാറുകള്‍ നല്‍കുന്നതിന് ഇനി മുതല്‍ അംഗീകൃത ഡീലര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചു. വിനിമയ നിരക്കിലെ അമിതമായ ചാഞ്ചാട്ടം കുറയ്ക്കുന്നതിനായി നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങളാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

വിദേശ വിനിമയ വിപണിയിലെ ചില പ്രത്യേക ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും വിദേശ കറന്‍സി ഇടപാടുകളില്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. രൂപയുടെ മൂല്യം സ്ഥിരത കൈവരിച്ച സാഹചര്യത്തിലാണ് ആര്‍ബിഐ ഈ തീരുമാനമെടുത്തതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. രൂപയുടെ വിനിമയ മൂല്യം സംരക്ഷിക്കുന്നതിനായി ആര്‍ബിഐ മുന്‍പ് ബാങ്കുകള്‍ക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശങ്ങള്‍ ലഘൂകരിച്ചതോടെ വിദേശനാണ്യ വിപണിയില്‍ കൂടുതല്‍ പണലഭ്യത ഉറപ്പാക്കാന്‍ സാധിക്കും.

അന്താരാഷ്ട്ര തലത്തില്‍ ഡോളര്‍ ശക്തിപ്പെടുമ്പോഴും രൂപയുടെ തകര്‍ച്ച തടയാന്‍ കഴിഞ്ഞ കുറച്ച് കാലമായി ആര്‍ബിഐ കര്‍ശന ഇടപെടലുകള്‍ നടത്തിവരികയായിരുന്നു. ഈ നടപടിയിലൂടെ വിദേശ നിക്ഷേപകര്‍ക്കും വിനിമയ വിപണിയിലെ വ്യാപാരികള്‍ക്കും കൂടുതല്‍ ആത്മവിശ്വാസം നല്‍കാന്‍ സാധിക്കുകയും ഇത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്യുo.

ആര്‍ബിഐയുടെ ഈ നീക്കം വിദേശ വിനിമയ വിപണിയെ കൂടുതല്‍ സജീവമാക്കാന്‍ സഹായിക്കും. രൂപ ഉള്‍പ്പെട്ട ഏതൊരു വിദേശ വിനിമയ ഡെറിവേറ്റീവ് കരാറും വീണ്ടും ബുക്ക് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കാനും ഡീലര്‍മാര്‍ക്ക് ഇനി സാധിക്കും. എങ്കിലും റിലേറ്റഡ് പാര്‍ട്ടികളുമായി രൂപ അടിസ്ഥാനത്തിലുള്ള വിദേശ വിനിമയ ഡെറിവേറ്റീവ് കരാറുകളില്‍ ഏര്‍പ്പെടാന്‍ അംഗീകൃത ഡീലര്‍മാരെ അനുവദിക്കില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കുകള്‍ക്ക് സൂക്ഷിക്കാവുന്ന ഡോളര്‍ പരിധി കുറച്ചതു തുടരും.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

500 കിലോമീറ്റർ അകലെ നിന്ന് റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടു, അവകാശവാദവുമായി യുക്രെയിൻ

500 കിലോമീറ്റർ അകലെ നിന്ന് റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടു, അവകാശവാദവുമായി യുക്രെയിൻ



ന്യൂഡൽഹി: റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടുവെന്ന അവകാശവാദവുമായി യുക്രെയിൻ. 500 കിലോമീറ്റർ ദൂരത്തിൽ നിന്നാണ് ഡ്രോണുകൾ വെടിവച്ചിട്ടതെന്നാണ് യുക്രെയിന പറയുന്നത്. യുക്രെയിനിലെ ഡ്രോൺ നിർമാതാക്കളായ ടെനബ്രിസാണ് ഈ അവകാശവാദം ഉന്നയിച്ചത്. റഷ്യ വ്യാപകമായി ഉപയോഗിക്കുന്ന ഇറാൻ രൂപകൽപ്പന ചെയ്ത ഷാഹെദ് ഡ്രോണുകളെയാണ് തകർത്തതെന്നാണ് യുക്രെയിൻ അവകാശപ്പെട്ടു.

സൈനികരെ വിന്യസിക്കാതെ തന്നെ വ്യോമ ഭീഷണികളെ ചെറുക്കാനുള്ള കഴിവ് യുക്രെയ്‌നിന് വർദ്ധിച്ചെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന റിപ്പോർ‌ട്ടുകൾ. 500 കിലോമീറ്റർ അകലെ നിന്ന് പൈലറ്റ് സ്റ്റിംങ് ഇന്റർ‍സെപ്റ്റർ ഡ്രോൺ ഉപയോ​ഗിച്ച് രണ്ട് റഷ്യൻ ഡ്രോണുകളെ വീഴ്ത്തി. റോമൻ ഹൾക്ക് എന്ന പൈലറ്റാണ് ഈ പ്രവർത്തനം നടത്തിയത്.

ചരിത്രം തിരുത്തികുറിച്ചെന്ന് യുക്രെയിൻ പ്രതിരോധസേന അവകാശപ്പെട്ടു. എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങളും തെളിവുകളും ലഭിച്ചിട്ടില്ല. വ്യോമഭീഷണികൾ കണ്ടെത്താനും നിരീക്ഷിക്കാനും തകർക്കാനുമാണ് ഇന്റർസെപ്റ്റർ ഡ്രോണുകൾ ഒരുക്കിയിരിക്കുന്നത്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം; തൊഴിലാളികൾക്ക് പരിക്കേറ്റു, കത്തിയത് തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുര

വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം; തൊഴിലാളികൾക്ക് പരിക്കേറ്റു, കത്തിയത് തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുര


 
തൃശ്ശൂർ: തൃശ്ശൂരിൽ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. തൊഴിലാളികൾക്ക് പരിക്കേറ്റു. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയാണ് കത്തിയത്. തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ ഉണ്ടായിരുന്നത്.














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; യുവതിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; യുവതിക്ക് ദാരുണാന്ത്യം



മലപ്പുറം: മലപ്പുറത്ത് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പെരിന്തൽമണ്ണ സ്വദേശിനി ചേരിക്കല്ലൻ ഷഫ്ന ആണ് മരിച്ചത്. 25 വയസായിരുന്നു. ഷഫ്നയുടെ ഭർത്താവ് മുൻഷാദിനെ (30) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. വാക്ക് തർക്കത്തിനിടെ ഇന്നലെ ഉച്ചയ്ക്കാണ് തീ കൊളുത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷഫ്നയുടെ മരണം.

 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓഫീസ് ക്രെഡിറ്റ് കാർഡിൽ നിന്ന് 27 ലക്ഷം തട്ടി; തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട മാനേജർക്ക് അശ്ലീല ദൃശ്യങ്ങളയച്ച് ബ്ലാക്ക്‌മെയിൽ

ഓഫീസ് ക്രെഡിറ്റ് കാർഡിൽ നിന്ന് 27 ലക്ഷം തട്ടി; തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട മാനേജർക്ക് അശ്ലീല ദൃശ്യങ്ങളയച്ച് ബ്ലാക്ക്‌മെയിൽ



ബെംഗളൂരുവിലെ ഐടി കമ്പനിയിൽ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരനെതിരെ കേസ്. 27 ലക്ഷം രൂപ തട്ടിയെടുത്തതിന് പുറമെ, മാനേജ്‌മെന്റിനെ അശ്ലീല ദൃശ്യങ്ങൾ അയച്ച് ബ്ലാക്ക്‌മെയിൽ ചെയ്തതായും ഇയാൾക്കെതിരെ പരാതിയുണ്ട്.

ഔദ്യോഗിക ആവശ്യങ്ങൾക്കായി പരമാവധി രണ്ട് ലക്ഷം രൂപ വരെ മാത്രം ചെലവഴിക്കാൻ അനുമതിയുള്ള കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡാണ് യുവാവിന് കമ്പനി നൽകിയിരുന്നത്. എന്നാൽ 2023 ഒക്ടോബർ മുതൽ 2024 ജനുവരി വരെയുള്ള വെറും നാല് മാസത്തിനിടെ ഇയാൾ കാർഡിൽ നിന്നും 27,01,139 രൂപ ചെലവഴിച്ചു. തുകയിൽ വലിയ പൊരുത്തക്കേട് കണ്ടതിനെത്തുടർന്ന് ജനുവരിയിൽ കമ്പനി ഇയാളോട് വിശദീകരണം തേടി.

ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള അജ്ഞാതരുടെ ഭീഷണിയെത്തുടർന്നാണ് താൻ പണം ചെലവാക്കിയതെന്നായിരുന്നു ജീവനക്കാരന്റെ മറുപടി. തുക മൂന്ന് ഗഡുക്കളായി തിരിച്ചടയ്ക്കാമെന്ന് ഇയാൾ കമ്പനിക്ക് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ പലതവണ അവസരം നൽകിയിട്ടും പണം തിരിച്ചടയ്ക്കാൻ ഇയാൾ തയ്യാറായില്ല. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക