Thursday, 7 May 2026

കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് വടക്കൻ മേഖല ഹൈജിൻ മോനിട്ടറിംഗ് ഉൽഘാടനവും , ബോധവൽക്കരണ്ണ ക്ലാസ്സും നടത്തി.

കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് വടക്കൻ മേഖല ഹൈജിൻ മോനിട്ടറിംഗ് ഉൽഘാടനവും , ബോധവൽക്കരണ്ണ ക്ലാസ്സും നടത്തി.


 
കോഴിക്കോട് : ത്യശൂർ മുതൽ കാസർഗോഡ് വരെയുള്ള 7 ജില്ലകളിലെ ഭാരവാഹികൾക്ക് ഹൈജിൻ മോനിട്ടറിംഗ്  ഉൽഘാടനവും , ബോധവൽക്കരണ്ണ ക്ലാസ്സും നടന്ന പ്രോഗ്രാമിന് ഹൈജിൻ സംസ്ഥാന ചെയർമാൻ പ്രസാദ് ആനന്ദ ഭവൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി രൂപേഷ് കോളിയാട്ട് പ്രോഗ്രാം ഉൽഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷിനോജ് റഹ്മാൻ മുഖ്യാതിഥിയായി. ബോധവൽക്കരണ്ണ ക്ലാസ് കോഴിക്കോട് ഫുഡ് സേഫ്റ്റി അസി: കമ്മിഷണൻ ബിബിൻ തോമസ് അംഗങ്ങൾക്കായി ചെയ്തു. ജില്ലാ പ്രസിഡൻ്റുമാരായ സമദ് മലപ്പുറം , മുജീബ് വയനാട് , ഫിറോസ് ബാബു പാലക്കാട് , രഘുവീർ പൈ കാസർഗോഡ് , ജില്ലാ സെക്രട്ടറിമാരായ സാദിഖ് കോഴിക്കോട് , വിജുമന്ന , പവിത്രൻ കുറ്റിയാടി തുടങ്ങിയവർ ആശംസ അർപ്പിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡൻ്റ്
സന്തോഷ് കുമാർ US സ്വാഗതവും ഹൈജിൻ വടക്കൻ മേഖല കൺവീനർ ബിജു ചുള്ളിക്കര നന്ദിയും പറഞ്ഞു














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍



സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 50 രൂപ കൂടി 14,025 രൂപയിലെത്തി. പവന് 400 രൂപ കൂടി 1,12,200 രൂപയിലാണ് വില്‍പ്പന പുരോഗമിക്കുന്നത്. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. 18 കാരറ്റിന് 40 രൂപ കൂടി 11,525 രൂപയായി. 14 കാരറ്റിന് 8975, 9 കാരറ്റ് - 5790 രൂപ എന്നിങ്ങനെയാണ് ഗ്രാമിന് പുതിയ വില. വെള്ളിക്ക് ഗ്രാമിന് 270 രൂപയാണ് വില.

വ്യാഴാഴ്ച രാവിലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഉയര്‍ന്നത്. ഇതോടെ ഇന്ന് ആകെ 640 രൂപയാണ് കൂടിയത്. കഴിഞ്ഞ ദിവസം 2000 രൂപയിലേറെ ഉയര്‍ന്നിരുന്നു. ഏതാനും നാളുകളായി വില കുറയുന്ന ട്രെന്‍ഡ് മാറുന്ന കാഴ്ചക്കാണ് സ്വര്‍ണ വിപണി കഴിഞ്ഞ രണ്ട് ദിവസമായി സാക്ഷ്യംവഹിക്കുന്നത്. വിവാഹ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയതാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനക്ക് കാരണമാകുന്നത്.

ആഗോള വിപണിയിലെ ചലനങ്ങള്‍ക്ക് അനുസൃതമായി ഒരേദിവസം തന്നെ പലതവണ സ്വര്‍ത്തിന് വില വ്യത്യാസം വരുന്നതും ശ്രദ്ധേയമാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണവില ഉയരുന്നതും ഡോളര്‍ ശക്തമാകുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. വില ഉയരുന്നത് നിക്ഷേപകര്‍ക്ക് ആശ്വാസമാണെങ്കിലും ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ബാധ്യത ഏറുന്നുണ്ട്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയിൽ റേഞ്ച് റോവറുകളുടെ വില 75 ലക്ഷം രൂപ കുറയും; വില വെട്ടിക്കുറച്ച് ജഗ്വാർ ലാൻഡ് റോവർ

ഇന്ത്യയിൽ റേഞ്ച് റോവറുകളുടെ വില 75 ലക്ഷം രൂപ കുറയും; വില വെട്ടിക്കുറച്ച് ജഗ്വാർ ലാൻഡ് റോവർ

 


ഇന്ത്യയിൽ റേഞ്ച് റോവർ വാഹനങ്ങളുടെ വില വെട്ടിക്കുറച്ച് ജഗ്വാർ ലാൻഡ് റോവർ. ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാരക്കരാറിന് പിന്നാലെയാണ് വില വെട്ടിക്കുറച്ചത്. റേഞ്ച് റോവർ എസ്‌വി, റേഞ്ച് റോവർ സ്‌പോർട് എസ്‌വി എന്നിവയ്ക്ക് ജെഎൽആർ ഇന്ത്യ രാജ്യത്ത് ഗണ്യമായ വിലക്കുറവ് പ്രഖ്യാപിച്ചത്. ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പൂർണ്ണമായും നിർമ്മിച്ച യൂണിറ്റുകൾക്ക് ഇത് ബാധകമാണ്.


റേഞ്ച് റോവർ എസ്‌വിയുടെ ഇപ്പോഴത്തെ വില 3.50 കോടി രൂപയാണ്, നേരത്തെ 4.25 കോടി രൂപയായിരുന്നത്. ഇതോടെ 75 ലക്ഷം രൂപയുടെ വിലക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുപോലെ, സ്‌പോർട്‌സ് എസ്‌വിയുടെ വില 2.75 കോടി രൂപയിൽ നിന്ന് 2.35 കോടി രൂപയായി കുറച്ചു. 40 ലക്ഷം രൂപയുടെ കുറവ് ഇത് പ്രതിഫലിപ്പിക്കുന്നു. പുതുക്കിയ വിലകൾ ഉടനടി പ്രാബല്യത്തിൽ വരും.

വില പരിഷ്കരണത്തിന് പുറമെ, റേഞ്ച് റോവർ എസ്‌വിക്ക് ഇപ്പോൾ ഗ്ലോസ്, സാറ്റിൻ ഫിനിഷുകളിൽ എസ്‌വി അൾട്രാ മെറ്റാലിക് പെയിന്റ് ഓപ്ഷനുകളും സ്റ്റാൻഡേർഡായി ലഭിക്കുന്നു. റേഞ്ച് റോവർ, റേഞ്ച് റോവർ സ്‌പോർട്, റേഞ്ച് റോവർ ഇവോക്ക്, റേഞ്ച് റോവർ വെലാർ, ഡിസ്‌കവറി സ്‌പോർട് തുടങ്ങിയ പ്രാദേശികമായി നിർമ്മിക്കുന്ന മോഡലുകൾക്ക് വിലയിൽ മാറ്റമൊന്നും ഉണ്ടാകില്ല.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

താമസസ്ഥലത്തെ മുറിയിൽ തീ ആളിപ്പടർന്നു, പുക ശ്വസിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

താമസസ്ഥലത്തെ മുറിയിൽ തീ ആളിപ്പടർന്നു, പുക ശ്വസിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

 


റിയാദ്: സൗദി അറേബ്യയിലെ മക്കയിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മലയാളി മരിച്ചു. കാസർകോട് സ്വദേശിയും മക്കയിലെ സജീവ കെ.എം.സി.സി പ്രവർത്തകനുമായ പി.പി. മുഹമ്മദ് കുഞ്ഞി (58) ആണ് മരിച്ചത്. അസീസിയയിലെ ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള താമസസ്ഥലത്തായിരുന്നു അപകടം. മുറിയിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് ആളിപ്പടർന്ന പുക ശ്വസിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മുഹമ്മദ് കുഞ്ഞിക്കൊപ്പം താമസിച്ചിരുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികളും അപകടത്തിൽ മരിച്ചതായാണ് വിവരം.

മക്കയിലെ സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ വേർപാട് പ്രവാസി സമൂഹത്തിന് വലിയ നോവായി മാറി. പിതാവ്: പരേതനായ എം.ടി. അമീർ അലി. മാതാവ്: പി.പി. സഫിയത്ത്. സഹോദരങ്ങൾ: പി.പി. ഖലാം, പി.പി. റസാക്ക്, പി.പി. അഷറഫ്, പി.പി. നസീമ. മുത്തച്ഛൻ: ആറിൽ മഹ്‌മൂദ് ഹാജി. നിലവിൽ മൃതദേഹം മക്കയിലെ അൽ നൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുമെന്ന് കെ.എം.സി.സി ഭാരവാഹികളും ബന്ധുക്കളും അറിയിച്ചു.











ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എവിടെ നിന്നാലും തോൽപ്പിക്കും, കെസിക്കെതിരെ കടുത്ത സൈബർ ആക്രമണം; രാഹുൽ ഗാന്ധിയുടെ പേജിലും വിഡിയെ അനുകൂലിച്ച് കമന്‍റുകൾ

എവിടെ നിന്നാലും തോൽപ്പിക്കും, കെസിക്കെതിരെ കടുത്ത സൈബർ ആക്രമണം; രാഹുൽ ഗാന്ധിയുടെ പേജിലും വിഡിയെ അനുകൂലിച്ച് കമന്‍റുകൾ



തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് കടുക്കുമ്പോൾ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം ശക്തം. സതീശൻ അനുകൂലികൾ പോസ്റ്റുകളായും കെസിയുടെ ഫേസ്ബുക്ക് പേജിലെ കമന്‍റുകളായും ആക്ഷേപിക്കലും വിമര്‍ശനവും തുടരുകയാണ്. മുഖ്യമന്ത്രിയായി എവിടെ മത്സരിച്ചാലും കെസിയെ തോൽപ്പിക്കുമെന്നാണ് ഒരുപാട് കമന്‍റുകളിൽ പറയുന്നത്. രാഹുൽ ഗാന്ധിയുടെ പേജിലും വി ഡി സതീശനെ പിന്തുണച്ചും കെസിയെ വിമര്‍ശിച്ചും ഒരുപാട് കമന്‍റുകൾ വരുന്നുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തിനായി കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ അരയും തലയും മുറുക്കിയിരിക്കുകയാണ്. എംഎൽഎമാരുടെ പിന്തുണ കെ സി പക്ഷത്തിനാണ് കൂടുതലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ എ ഐ സി സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും എം എൽ എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടപ്പോൾ, കെ സി പക്ഷത്തിന്‍റെ കണക്കുകളെല്ലാം തെറ്റിയെന്നാണ് വി ഡി പക്ഷവും ആർ സി പക്ഷവും പറയുന്നത്. കെ സിക്ക് കൂട്ടമായി പിന്തുണ നൽകിയിരുന്ന എം എൽ എമാർ ഒറ്റയ്ക്കൊറ്റക്കുള്ള കണക്കെടുപ്പിൽ അഭിപ്രായം മാറ്റിയെന്നാണ് ഇരുപക്ഷത്തിന്‍റെയും വാദം. 40 ലധികം പേരുടെ പിന്തുണ എന്ന കെ സി പക്ഷത്തിന്‍റെ കണക്ക് തെറ്റാണെന്ന് വി ഡി - ആർ സി പക്ഷങ്ങൾ വ്യക്തമാക്കി. 30 മുതൽ 35 വരെ എം എൽ എ മാരുടെ പിന്തുണ തങ്ങൾക്കാണെന്നാണ് വി ഡി പക്ഷം പറയുന്നത്. 23 പേരുടെ പിന്തുണ എന്നാണ് ചെന്നിത്തല പക്ഷത്തിന്‍റെ അവകാശ വാദം.

അതിനിടയിലാണ് വി ഡി പക്ഷത്ത് നിന്നും മറ്റൊരു വാർത്ത കൂടി പുറത്തേക്ക് വരുന്നത്. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ സതീശൻ മന്ത്രിയാകാനുമില്ലെന്ന് നിരീക്ഷകരെ അറിയിച്ചെന്ന വാർത്തകൾ വി ഡി ചേരി നിഷേധിച്ചു. മുഖ്യമന്ത്രി ആയില്ലെങ്കിൽ മന്ത്രിയാകാൻ ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് വി ഡി പക്ഷം ഇപ്പോൾ അറിയിച്ചിട്ടുള്ളത്. അത്തരം നിലപാടുകൾ നിരീക്ഷകർക്ക് മുന്നിൽ അല്ല പറയേണ്ടത് എന്നാണ് വിശദീകരണം. രാവിലെ താജ് ഹോട്ടലിൽ എത്തിയ സതീശൻ, മുഖ്യമന്ത്രിയായില്ലെങ്കിൽ മന്ത്രിയാകാനില്ലെന്ന് കേന്ദ്ര നിരീക്ഷകരെ അറിയിച്ചതായാണ് നേരത്തെ വാർത്തകൾ പുറത്തുവന്നത്. എം എൽ എമാരുടെ എണ്ണം എന്ന സാങ്കേതിക മാനദണ്ഡം മാത്രം നോക്കരുതെന്നും സതീശന്‍ അറിയിച്ചിട്ടുണ്ട്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കരാർ അംഗീകരിച്ചില്ലെങ്കിൽ ബോംബുകളുടെ അടുത്ത തരംഗം, വീണ്ടും ഇറാനെതിരെ യുദ്ധ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

കരാർ അംഗീകരിച്ചില്ലെങ്കിൽ ബോംബുകളുടെ അടുത്ത തരംഗം, വീണ്ടും ഇറാനെതിരെ യുദ്ധ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്




വാഷിംഗ്ടൺ: ഇറാനുമായി ആണവ കരാറിൽ ഏ‍ർപ്പെടുന്നതിനായി യുദ്ധ ഭീഷണിയുമായി ട്രംപ്. കരാർ അംഗീകരിച്ചില്ലെങ്കിൽ ബോംബുകളുടെ അടുത്ത തരംഗത്തിന് തയ്യാറാവാനാണ് ട്രംപിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ട്രംപിന്റെ പ്രതികരണം. അടുത്തിടെ ട്രംപ് നടത്തിയ ഘടക വിരുദ്ധമായ പ്രസ്താവനകളിൽ അവസാനം വന്നതാണ് പുതിയ ഭീഷണി. ഇറാൻ സമ്മതിച്ച കാര്യങ്ങൾ അവർ നൽകാൻ തയ്യാറായാൽ അതൊരുപക്ഷേ വലിയൊരു നിഗമനമാണെങ്കിൽ പോലും ഇതിനോടകം തന്നെ ഐതിഹാസികമായി മാറിയ എപ്പിക് ഫ്യൂറി അവസാനിക്കുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കിയത്. ഫെബ്രുവരിയിൽ ഇറാനെതിരെ ഇസ്രായേലുമായി ചേർന്ന് ആരംഭിച്ച സൈനിക നീക്കത്തിനാണ് എപ്പിക് ഫ്യറി എന്ന് പേര് നൽകിയിരുന്നത്. അവ‍ർ സമ്മതിച്ചില്ലെങ്കിൽ ബോംബിങ് ആരംഭിക്കും ദുഖകരമെന്ന് പറയട്ടെ അത് മുൻപത്തേക്കാൾ ശക്തമായിരിക്കും എന്നും ട്രംപ് വിശദമാക്കുന്നത്.

മുൻപ് നിലവിലിരുന്ന ആണവ കരാറിൽ നിന്ന് വ്യത്യസ്തമായി, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളിലെ ഇറാന്റെ ഇടപെടലുകളും കൂടി ഉൾപ്പെടുന്ന കൂടുതൽ കർശനമായ ഒരു കരാറാണ് ട്രംപ് വിഭാവനം ചെയ്യുന്നത്. തന്റെ മുൻ ഭരണകാലത്തെ 'മാക്സിമം പ്രഷർ' നയം വീണ്ടും നടപ്പിലാക്കിക്കൊണ്ട്, ഉപരോധങ്ങളിലൂടെയും സൈനിക ഭീഷണിയിലൂടെയും ഇറാനെ വലിയൊരു വിട്ടുവീഴ്ചയ്ക്ക് നിർബന്ധിതരാക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. അമേരിക്കയുടെ ഈ നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇറാനുമായുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ ആഗോള എണ്ണ വിപണിയെ തകർക്കുമെന്നും പശ്ചിമേഷ്യയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും യൂറോപ്യൻ രാജ്യങ്ങൾ ആശങ്കപ്പെടുന്നത്. അതേസമയം, സമാധാനം ഉറപ്പാക്കാൻ ശക്തി പ്രകടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് അമേരിക്കൻ ഭരണകൂടം.

അമേരിക്കയുടെ ഭീഷണികൾക്ക് വഴങ്ങില്ലെന്ന നിലപാടാണ് ഇറാൻ ഔദ്യോഗികമായി സ്വീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും, കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര സമ്മർദ്ദവും നിലനിൽക്കുന്ന സാഹചര്യത്തിൽ നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യതകൾ ഇറാൻ പൂർണ്ണമായും തള്ളിക്കളയുന്നില്ല. ബലപ്രയോഗത്തിലൂടെയും സാമ്പത്തിക ഉപരോധങ്ങളിലൂടെയും ഇറാനെ പുതിയൊരു കരാറിലേക്ക് കൊണ്ടുവരാനുള്ള ട്രംപിന്റെ ശ്രമങ്ങൾ പശ്ചിമേഷ്യയെ വീണ്ടും ഒരു യുദ്ധത്തിന്റെ നിഴലിൽ നിർത്തിയിരിക്കുകയാണ്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മമതയെ സന്ദര്‍ശിച്ച് അഖിലേഷ് യാദവ്; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

മമതയെ സന്ദര്‍ശിച്ച് അഖിലേഷ് യാദവ്; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു


 
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിയെ സന്ദര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. മമതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിക്കാനായിരുന്നു കൂടിക്കാഴ്ച. മമതാ ബാനര്‍ജിയുടെ കാളിഘട്ടിലെ വസതിയിലെത്തിയ അഖിലേഷിനെ സ്വീകരിക്കാന്‍ എത്തിയത് ടിഎംസിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ അഭിഷേക് ബാനര്‍ജിയാണ്.

പല സംസ്ഥാനങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ പുനക്രമീകരിക്കാനുള്ള ശ്രമങ്ങളിലാണ്. ഇതിനിടയില്‍ പ്രധാനപ്പെട്ട രണ്ടു നേതാക്കള്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുമെന്ന ശപഥത്തിലാണ് മമത. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് പിന്നാലെയുള്ള സാഹര്യങ്ങളെ കുറിച്ചാണ് ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയതെന്നാണ് വിവരം. ബിജെപിക്ക് എതിരെ ശക്തമായ പ്രതിപക്ഷമായി നിലകൊള്ളുമെന്നാണ് അഖിലേഷ് വ്യക്തമാക്കിയിരിക്കുന്നത്.

ബംഗാളിലെ 294 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 207 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ഇതോടെ ഒന്നര പതിറ്റാണ്ട് നീണ്ടുനിന്ന ടിഎംസി ഭരണത്തിനാണ് തിരശ്ശീല വീണത്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക