Wednesday, 6 May 2026

ഹോട്ടൽ സമരം പൂർണ്ണം - കെ.എച്ച്.ആർ.എ.

ഹോട്ടൽ സമരം പൂർണ്ണം - കെ.എച്ച്.ആർ.എ.



അന്യായമായ പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ & റസ്റ്റോറന്റ്റ് അസോസിയേഷൻ ആഹ്വാനം ചെയ്ത സമരം സംസ്ഥാനത്ത് പൂർണ്ണമായിരുന്നു. ചെറിയ ചായക്കടകൾ പോലും തുറക്കാതെ കേരളത്തിലെ ഹോട്ടൽ, റസ്റ്റോറന്റ്, ടീഷോപ്പ് ഉടമകൾ സമരത്തിന് പൂർണ്ണ പിന്തുണ നൽകിയതായി കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ. യാതൊരുതത്വദീഷയു മില്ലാതെയാണ് പെട്രോളിയം കമ്പനികൾ ഗ്യാസിന് വിലകൂട്ടുന്നത്. രാജ്യത്തെ വ്യാപാരികളോടും, പൊതുസമൂഹത്തോടും യാതൊരുവിധ പ്രതിബദ്ധതയുമില്ലാതെ തങ്ങളുടെ ലാഭംമാത്രം ലക്ഷ്യംവെച്ചാണ് പെട്രോളിയം കമ്പനികൾ പ്രവർത്തിക്കുന്നത്. പെട്രോളിയം കമ്പനികളെ നിയന്ത്രിക്കുവാൻ കേന്ദ്രസർക്കാരും തയ്യാറാകുന്നില്ല. ലക്ഷക്കണക്കിനാളുകൾ നേരിട്ടും അല്ലാതെയും ഉപജീവനത്തിനായി ആശ്രയിക്കുന്ന ഭക്ഷ്യോൽപാദനവിതരണ മേഖലയുടെ നിലനിൽപ്പിന് കേന്ദ്രസംസ്ഥാന സർക്കാരുകൾ ഇടപെടണം. ഹോട്ടൽ സമരം മൂലം പൊതുസമൂഹത്തിനുണ്ടായ ബുദ്ധിമുട്ടിൽ അസോസിയേഷൻ ഖേദം രേഖപ്പെടുത്തി. ഹോട്ടലുടമകൾ ഹോട്ടലുകൾ അടച്ചിട്ട് പെട്രോളിയം കമ്പനികൾക്ക് മുന്നിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കും സംസ്ഥാനത്തുടനീളം പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. എറണാകുളം പനമ്പിള്ളി നഗറിലുള്ള ഐ.ഒ.സി. ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ചും ധർണ്ണയും സംസ്ഥാന പ്രസിഡന്റ്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡൻ്റ് വി. ടി. ഹരിഹരൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖ് മുഖ്യപ്രഭാഷണം നടത്തി. ധർണ്ണ സമരത്തെ അഭിസംബോധനചെയ്‌ത്‌ എ.കെ.സി.എ. ജില്ലാ പ്രസിഡന്റ് വി. കെ. വർഗീസ്, ഹോസ്റ്റൽ ഓണേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി നവാസ് വയൽക്കര, കെ.എച്ച്.ആർ.എ. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അസീസ് മൂസ, എസ്.യു. സി.ഐ. ജില്ലാ സെക്രട്ടറി മോഹൻകുമാർ എൻ. ആർ., മരട് നഗരസഭ ചെയർ പേഴ്‌സൺ അജിത നന്ദകുമാർ, കെ.എച്ച്.ആർ.എ. വനിതാവിംഗ് സംസ്ഥാന പ്രസിഡൻ്റ് അശ ലില്ലി തോമസ്, കെ.എച്ച്.ആർ.എ. ജില്ലാ സെക്രട്ടറി കെ. ടി. റഹിം, ജില്ലാ ട്രഷറർ അബ്‌ദുൾ സമദ് തുടങ്ങിയവർ സംസാരിച്ചു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്



തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. എല്ലാ ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇത് കോണ്‍ഗ്രസിന്റെ വിജയമല്ല' ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്ന് നടന്‍ വിനായകന്‍

'ഇത് കോണ്‍ഗ്രസിന്റെ വിജയമല്ല' ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്ന് നടന്‍ വിനായകന്‍



കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പരാജയത്തിൽ പ്രതികരണവുമായി നടൻ വിനായകൻ. സംസ്ഥാനത്തേത് കോൺഗ്രസിന്റെ വിജയമല്ലെന്നും കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും വിനായകൻ ഫേസ്ബുക്കില്‍ കുറിച്ചു.

'കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത്. കേരളം ബംഗാൾ ആകരുത്. ആക്കില്ല. ആകാൻ സമ്മതിക്കില്ല. ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെ. ഇത് കോൺഗ്രസിന്റെ വിജയമല്ല. ഇടതുപക്ഷ സഹയാത്രികരുടെ വിജയം. ചിന്തിക്കുക', എന്നായിരുന്നു വിനായകന്റെ കുറിപ്പ്.

ഇടതുമുന്നണിയുടെ പരാജയത്തിൽ പ്രതികരണവുമായി ഒട്ടേറെ സിനിമാ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. പുറത്തുപോവുന്ന മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണം. പേരാവൂരിൽ കെ കെ ശൈലജയുടെ പരാജയത്തിൽ നിരാശയറിയിച്ച് റിമാ കല്ലിങ്കലും രംഗത്തെത്തിയിരുന്നു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലേക്ക്, ഉപരോധങ്ങളും ഹോർമുസ് അടച്ചതും ഘട്ടംഘട്ടമായി പിൻവലിക്കും

അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലേക്ക്, ഉപരോധങ്ങളും ഹോർമുസ് അടച്ചതും ഘട്ടംഘട്ടമായി പിൻവലിക്കും


 
വാഷിംഗ്ടൺ: ദീർഘകാലത്തെ സംഘർഷങ്ങൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിൽ സമാധാന ധാരണയിലേക്ക് അടുക്കുന്നുവെന്ന് ആക്സിയോസ് (axios) റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ ഒറ്റപ്പേജുള്ള ധാരണപത്രത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ സന്ധിയായത്. പിന്നീട് ചർച്ച നടക്കും. ഉപരോധങ്ങളും ഹോർമുസ് അടച്ചതും ഘട്ടംഘട്ടമായി പിൻവലിക്കുമെന്നാണ് വിവരം. അതേസമയം, ആണവായുധ പദ്ധതി ഇറാൻ ഉപേക്ഷിക്കേണ്ടി വരും. ഇറാന്റെ മേലുള്ള ഉപരോധങ്ങൾ അമേരിക്ക പടിപടിയായി നീക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.


കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യ

യുഎഇയിലെ പ്രമുഖ എണ്ണ വ്യവസായ കേന്ദ്രമായ ഫുജൈറയിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. മേഖലയിലെ സാധാരണക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിന് നേരെ ഇന്നലെയാണ് ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തെത്തുടർന്ന് എണ്ണ സംഭരണ കേന്ദ്രങ്ങളിൽ വലിയ തീപിടുത്തമുണ്ടായി.

പരിക്കേറ്റ മൂന്ന് ഇന്ത്യക്കാരും ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ആക്രമണത്തെ അപലപിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ, സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണണമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. 













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലഹരി മൂത്ത് നിർത്തിയിട്ട ട്രെയ്‌നിന് മുകളിൽ കയറി യുവാവിന്റെ അഭ്യാസം; വെള്ളംചീറ്റി താഴെയിറക്കി ഫയർഫോഴ്‌സ്

ലഹരി മൂത്ത് നിർത്തിയിട്ട ട്രെയ്‌നിന് മുകളിൽ കയറി യുവാവിന്റെ അഭ്യാസം; വെള്ളംചീറ്റി താഴെയിറക്കി ഫയർഫോഴ്‌സ്


 
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയ്‌നിന് മുകളിൽ കയറി യുവാവിന്റെ പരാക്രമം. ചൊവ്വാഴ്ച രാത്രിയാണ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന റിക്കവറി ട്രെയ്‌നിന്റെ മുകളിൽ കയറി കാളികാവ് സ്വദേശി മുപ്പതുകാരൻ രാജേഷ് ആത്മഹത്യ ഭീഷണി മുഴക്കിയത്. തുടർന്ന് ഷൊർണൂർ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി വെള്ളം ചീറ്റിയാണ് യുവാവിനെ താഴെ ഇറക്കിയത്. വെള്ളം ചീറ്റി ഏറെനേരം ഇയാൾ തനിയെ താഴെയിറങ്ങുന്നതും കാത്ത് പോലീസും ഫയർഫോഴ്‌സും പ്ലാറ്റ്‌ഫോമിനരികിലായി കാത്തുനിന്നു. ശേഷം താഴെ എത്തിയ യുവാവിനെ അവിടെ നിന്നും തൂക്കിയെടുത്ത് മാറ്റുകയായിരുന്നു.

മാനസിക വിഭ്രാന്തിയുള്ള ആളാണോ ഇയാളെന്ന് തുടക്കത്തിൽ സംശയിച്ചിരുന്നു. യുവാവ് ലഹരിയുടെ പാരമ്യത്തിലാണ് പരാക്രമം കാണിച്ചതെന്നാണ് വിവരം.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറം തുവ്വൂരിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കെ തൊട്ടുമുന്നിൽ റെയിൽവേ കമാനത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു, ഒഴിവായത് വൻ അപകടം

മലപ്പുറം തുവ്വൂരിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കെ തൊട്ടുമുന്നിൽ റെയിൽവേ കമാനത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു, ഒഴിവായത് വൻ അപകടം



മലപ്പുറം: മെമു ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ റെയില്‍വേ കമാനത്തിന്റെ സംരക്ഷണഭിത്തി ട്രാക്കിലേക്ക് ഇടിഞ്ഞു വീണു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ തുവ്വൂരിലാണ് സംഭവം. പാത നവീകരണ ഭാഗമായി രണ്ട് മാസം മുമ്പാണ് തുവ്വൂര്‍ കമാനം മേല്‍പ്പാലത്തിന് സംരക്ഷണ ഭിത്തി നിര്‍മിച്ചത്. എന്നാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം ഭിത്തിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ടുദിവസമായി തുടരുന്ന വേനല്‍ മഴയില്‍ വിള്ളല്‍ ശക്തിപ്പെട്ടതാവാം മണ്ണിടിച്ചിലിന് കാരണം. സ്റ്റേഷനില്‍ നിന്ന് എടു ത്ത ഉടനെയായതിനാല്‍ ട്രെയിനി ന് വേഗതയില്ലാതിരുന്നത് വലി യ അപകടമൊഴിവാക്കി.  

മേല്‍പ്പാലത്തിലൂടെ ഗതാഗത നിയന്ത്രണംയില്‍ നിന്നുള്ള അഗ്‌നി ശമന സേനയും റെയില്‍വേ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ട്രാക്കിലെ കല്ലും മണ്ണും നീക്കം ചെയ്താണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്. ഒന്നര മണിക്കൂറോളം നിര്‍ത്തിയിട്ട മെമു പിന്നീട് നിലമ്പൂരിലേക്ക് തന്നെ മടങ്ങി. മറ്റു ട്രെയിനുകളെയും ഇത് ബാധിച്ചു. 5.15 ന് തുവ്വൂരിലെത്തേണ്ട തിരുവനന്തപുരം- നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ് 7.45 നാണ് പോയ ത്. ചില ട്രെയിനുകള്‍ റദ്ദാക്കുക യും ചെയ്തു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഇത് ദുരിതമായി. സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടര്‍ന്ന് കമാനം മേല്‍പ്പാലത്തിലൂടെ കടന്നു പോകുന്ന നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയില്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. അഞ്ച് ടണിന് മുകളില്‍ ഭാരമുള്ള വാഹനങ്ങള്‍ ഇതുവഴി പോ കരുത്. ജില്ല കലക്ടര്‍, പൊലീസ് എന്നിവരുടെ അനുമതിയോടെയാണ് റെയില്‍വെ എഞ്ചിനീയറിങ് വിഭാഗത്തിന്റെ നടപടി. കമാ നം ബലപ്പെടുത്തല്‍ പ്രവൃത്തി ഉടനെ നടത്താനും തീരുമാനമായിട്ടുണ്ട്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിക്ക് മാത്രം, പാര്‍ട്ടിയില്‍ പിണറായി വിജയന്റെ ഏകാധിപത്യം; സെബാസ്റ്റ്യന്‍ പോള്‍

തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിക്ക് മാത്രം, പാര്‍ട്ടിയില്‍ പിണറായി വിജയന്റെ ഏകാധിപത്യം; സെബാസ്റ്റ്യന്‍ പോള്‍




നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പിണറായി വിജയനെന്ന് ഇടത് സഹയാത്രികനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോള്‍. പിണറായി വിജയനെതിരായ വിധിയെഴുത്താണ് കേരളത്തില്‍ ഉണ്ടായത്. ഇടതുപക്ഷം ഇത്തവണ വോട്ടു ചോദിച്ചത് ഒരു വ്യക്തിക്കു വേണ്ടിയാണ്. മൂന്നാം ഊഴം തേടിയത് എല്‍ഡിഎഫിനു വേണ്ടിയല്ല, ഒരു വ്യക്തിക്കു വേണ്ടിയാണ്.

തുടര്‍ഭരണം ജനാധിപത്യ സങ്കല്‍പ്പമല്ല. നല്ലൊരു തോല്‍വിയാണ് ഇടതുപക്ഷത്തിന് ഉണ്ടായത്. സംശയത്തിന് ഇട നല്‍കാത്ത വ്യക്തതയോടെയുള്ള വിധിയെഴുത്താണ് ജനങ്ങള്‍ നടത്തിയത്. പിണറായിയുടെ ഏകാധിപത്യമാണ് പാര്‍ട്ടിയില്‍ ഉള്ളത്. പിണറായിയുടെ ഭാഷ പോലും നല്ല ഭരണാധികാരിക്ക് ചേര്‍ന്നതല്ല. തോല്‍വിയുടെ ഉത്തരവാദി പിണറായി വിജയന്‍ മാത്രമാണ്. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയന്‍ ഏറ്റെടുക്കരുതെന്നും സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു.

സിപിഐഎമ്മിനെതിരെയുള്ള വോട്ടല്ല, പിണറായി വിജയനെതിരെയുള്ള വോട്ടാണ് കേരളത്തില്‍ ഉണ്ടായത്. എല്ലാ തോല്‍വിക്കും ഒരു ഉത്തരവാദി ഉണ്ടായിരിക്കും. ഈ തോല്‍വിയുടെ ഉത്തരവാദിത്തം പിണറായി വിജയന്‍ തന്നെ ഏറ്റെടുക്കണം. ഫെഡറല്‍ സംവിധാനത്തില്‍ ഒരു മുഖ്യമന്ത്രിക്ക് ഏകാധിപതിയാകുന്നതിന് പരിധികളുണ്ട്. പക്ഷെ അമിതാധികാരം, ആരാലും ചോദ്യം ചെയ്യപ്പെടാതെ താന്‍ തനിക്ക് തോന്നിയത് ചെയ്യുമെന്ന ഭാവം. അതിന്റെയൊക്കെ പരമകാഷ്ഠയിലാണ് ജനങ്ങളുടെ വിധിയെഴുത്ത് ഉണ്ടായിരിക്കുന്നത്.

കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എപ്പോഴും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്ന ആളായിരിക്കണം. എന്നാല്‍ കോടിയേരി ബാലകൃഷ്ണനും ശേഷം ആ രീതിക്കു മാറ്റം വന്നു. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറി ഉണ്ടോയെന്നു പോലും സംശയം തോന്നുന്നു. പാര്‍ട്ടിയുടെ യാതൊരു നിയന്ത്രണവും ഇല്ലാതെ, പിണറായി വിജയന്‍ എന്ന വ്യക്തിയെ അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടത്തിന് പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു. അതു വലിയ തെറ്റായിരുന്നുവെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ചുരുങ്ങിയ പക്ഷം വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വാക്കുകളിലെങ്കിലും മിതത്വം പാലിക്കണം, മാന്യത കാണിക്കണം എന്നെങ്കിലും പാര്‍ട്ടി പറയണമായിരുന്നു. എതിരാളികള്‍ക്കെതിരെ എന്തും പറയുന്നത് ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ അംഗീകരിക്കുകയേയില്ല. വീട്ടില്‍ പോയി ചോദിക്ക്… തുടങ്ങിയ പ്രയോഗങ്ങള്‍. അതിനേക്കാള്‍ മോശമായ പദപ്രയോഗം മുമ്പും പിണറായി വിജയന്‍ നടത്തിയിട്ടുണ്ട്. അതിനൊരു നിയന്ത്രണം വരുത്താനുള്ള അവസരം തെരഞ്ഞെടുപ്പാണ്. അത് ഭംഗിയായി ജനങ്ങള്‍ വിനിയോഗിച്ചു. ബംഗാളില്‍ 15 വര്‍ഷത്തെ ഭരണത്തിന് ശേഷം മമത ബാനര്‍ജിയെ പുറത്താക്കിയപ്പോഴും സിപിഎമ്മിനെ തിരിച്ചു കൊണ്ടുവരാമെന്ന് ജനങ്ങള്‍ ചിന്തിച്ചിട്ടില്ല. പകരം ബിജെപിയാണ് ഭരണത്തില്‍ വന്നത്. സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടി.

ഭരണം മോശമായിരുന്നു എന്ന് തനിക്ക് അഭിപ്രായമില്ല. സാമാന്യം നല്ല നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴുണ്ടായത് ഭരണത്തിനെതിരായ വിധിയെഴുത്ത് എന്നു പറയുന്നതിനോട് യോജിക്കുന്നില്ല, പിണറായി വിജയനെതിരായ വിധിയെഴുത്താണ് നടന്നതെന്ന് വ്യക്തതയോടെ തന്നെ മനസ്സിലാക്കണം. കഴിഞ്ഞ പത്തു വര്‍ഷം മുഖ്യമന്ത്രിയെന്ന നിലയില്‍ ചോദ്യം ചെയ്യപ്പെടാത്ത അധികാരത്തിന്റെ ഉടമ എന്ന നിലയില്‍ ഇരുന്നയാള്‍, പ്രതിപക്ഷത്ത് ഒരു ന്യൂനപക്ഷത്തിന്റെ നേതാവായി ഇരിക്കാന്‍ മനസ്സുകൊണ്ട് തയ്യാറാവില്ലെന്ന് കരുതുന്നു. ചോദ്യങ്ങള്‍ കേള്‍ക്കുന്ന, നവീകരിക്കപ്പെടുന്ന സിപിഎം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിലേക്ക് പാര്‍ട്ടി എത്തിച്ചേര്‍ന്നാല്‍ ബംഗാള്‍ കേരളത്തില്‍ ആവര്‍ത്തിക്കില്ല. അതിനുള്ള കെല്‍പ്പ് ഈ പാര്‍ട്ടിക്ക് ഇപ്പോഴുമുണ്ടെന്നും സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക