Monday, 19 January 2026

വയറ്റിനുള്ളിൽ ക്ഷതം, കയ്യിൽ മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടൽ; നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത

വയറ്റിനുള്ളിൽ ക്ഷതം, കയ്യിൽ മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടൽ; നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത


 
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ വയറ്റിൽ ക്ഷതമുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. ഇത് മൂലമുണ്ടായ ആന്തരിക രക്ഷാസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഈ ക്ഷതം എങ്ങനെ ഉണ്ടായി എന്ന സംശയം നിലനിൽക്കുകയാണ്.

ഇതിന് പുറമെ കുഞ്ഞിന്റെ കൈയിൽ മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടലുമുണ്ട്. ബിസ്ക്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് മരിച്ചത് എന്നായിരുന്നു മാതാപിതാക്കളുടെ മൊഴി. അതിനാൽ കുഞ്ഞ് കഴിച്ചതെന്ന് കരുതുന്ന ഭക്ഷണത്തിന്റെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. അന്വേഷണസംഘം കുഞ്ഞിന്റെ മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യും. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തിരിക്കുന്നത്.

കവളാകുളം ഐക്കരവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും മകന്‍ ഇഹാന്‍ ആണ് മരിച്ചത്. ജനുവരി 16ന് രാത്രി 9.30നായിരുന്നു സംഭവം. പിതാവ് വാങ്ങി നല്‍കിയ ബിസ്‌ക്കറ്റ് കഴിച്ച് അരമണിക്കൂറിന് പിന്നാലെ കുഞ്ഞ് ബോധരഹിതനായി വീഴുകയായിരുന്നു. കുഞ്ഞിന്റെ വായില്‍ നിന്ന് നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തിരുന്നു. ഉടന്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. ഷിജിലും കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞുതാമസിക്കുകയായിരുന്നു. ബന്ധുക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ഇവര്‍ ഒന്നിച്ച് താമസിച്ച് തുടങ്ങിയത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകൾ‌ക്ക് സാഹിത്യ അവാർഡ് പ്രഖ്യാപിച്ച് തമിഴ്നാട്

മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകൾ‌ക്ക് സാഹിത്യ അവാർഡ് പ്രഖ്യാപിച്ച് തമിഴ്നാട്


 
ചെന്നൈ: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് സമാനമായി ദേശീയതലത്തിൽ സാഹിത്യ അവാർഡ് ഏർപ്പെടുത്താൻ തമിഴ്‌നാട് സർക്കാർ. ഏഴ് ഇന്ത്യൻ ഭാഷകളിലെ കൃതികൾക്ക് ദേശീയ സാഹിത്യ അവാർഡ് ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചു. പുരസ്കാരം സെമ്മൊഴി ഇലക്കിയ വിരുദ് സാഹിത്യ അവാർഡ് (ക്ലാസിക്കൽ ലാംഗ്വേജ് ലിറ്റററി അവാർഡ്) എന്നറിയപ്പെടും. ഹിന്ദി ഒഴികെ ബംഗാളി, മറാത്തി ഉൾപ്പെടെയുള്ള ഭാഷകൾക്കാണ് അവാർഡ് നൽകുക.

കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ഇടപെടൽ കാരണം, 2025 ലെ സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിക്കാനുള്ള പരിപാടി, പട്ടിക അന്തിമമാക്കിയതിന് ശേഷം റദ്ദാക്കിയതായി അദ്ദേഹം പറഞ്ഞു. അവാർഡുകൾ പ്രഖ്യാപിക്കുമോ എന്ന് അറിയില്ല. കലയിലും സാഹിത്യത്തിലും രാഷ്ട്രീയ ഇടപെടൽ അപകടകരമാണെന്നും ചെന്നൈ അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപന ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ഭാഷ ആളുകളെ വേർതിരിക്കുന്ന ഒരു മതിലല്ല. അത് ലോകമെമ്പാടുമുള്ള ആളുകളെ ബന്ധിപ്പിക്കുന്നു. പുതിയ പുരസ്കാരം അറിയിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. ആദ്യ ഘട്ടത്തിൽ, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലെ മികച്ച കൃതികൾക്ക് സെമ്മൊഴി ഇലക്കിയ വിരുദ് എന്ന പേരിൽ എല്ലാ വർഷവും സെമ്മോഴി സാഹിത്യ അവാർഡ് നൽകും. ഓരോ ഭാഷയിലെ അവാർഡിനും അഞ്ച് ലക്ഷം രൂപ വീതം സമ്മാനമായി നൽകും.

കലയിലും സാഹിത്യത്തിലും കേന്ദ്രസർക്കാർ നടത്തുന്ന രാഷ്ട്രീയ ഇടപെടലിനെതിരെ ക്രിയാത്മകമായി പ്രതികരിക്കാൻ എഴുത്തുകാരും അതുമായി ബന്ധപ്പട്ടവരും തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിച്ചതായി സ്റ്റാലിൻ പറഞ്ഞു.

വീണ്ടും അധികാരത്തിൽ വന്നാൽ, ഈ സംരംഭം ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യും. ഒപ്പം ലോകോത്തര നിലവാരത്തിലാക്കും. തമിഴ്‌നാട്ടിലുടനീളം ലൈബ്രറികൾ നിർമ്മിക്കും. അറിവിന്റെ ജ്വാല കൊളുത്തി വിജയികളായി ഉയർന്നുവരാമെന്നും പരസ്പരം യോജിപ്പിൽ പ്രവർത്തിക്കാമെന്നും സ്റ്റാലിൻ പറഞ്ഞു.

പുസ്തകമേളയിലെ വിവർത്തനത്തിന്റെയും പകർപ്പവകാശ കൈമാറ്റത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ഭാഷകൾക്കിടയിൽ ഐക്യത്തിന്റെയും ആശയങ്ങൾ പങ്കുവയ്ക്കുന്നതിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞ സ്റ്റാലിൻ നാട്ടിലെ എഴുത്തുകാർ വിലമതിക്കുന്ന ആശയങ്ങൾ ലോകത്തിലെ എല്ലാ ജനങ്ങളുമായും പങ്കുവയ്ക്കണമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മഹത്തായ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണമെന്നും പറഞ്ഞു








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലാൻഡിംഗിനിടെ സാങ്കേതിക തകരാർ; വിമാനത്തിന്റെ മുൻചക്രം ഊരിത്തെറിച്ചു

ലാൻഡിംഗിനിടെ സാങ്കേതിക തകരാർ; വിമാനത്തിന്റെ മുൻചക്രം ഊരിത്തെറിച്ചു


 
ഫ്ലോറിഡ: ലാൻഡ് ചെയ്യുന്നതിനിടെ സാങ്കേതിക തകരാറുണ്ടായതിനെ തുടർന്ന് യുണൈറ്റഡ് എയർലൈൻ വിമാനത്തിന്റെ മുൻചക്രം ഊരിത്തെറിച്ചു. വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്‌ക്കാണ് യാത്രക്കാരും ജീവനക്കാരും രക്ഷപ്പെട്ടത്. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. ഫ്ലോറിഡയിലെ ഓർലാന്റോ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം.

ചിക്കാഗോയിലെ ഒ'ഹെയർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഓർലാന്റോയിലേ്ക്കെത്തിയ എയർബസ് 321 വിമാനത്തിനാണ് സാങ്കേതിക തകരാർ നേരിട്ടത്. വിമാനത്തിൽ 200 യാത്രക്കാരും ആറു ജീവനക്കാരും ഉണ്ടായിരുന്നു.സുരക്ഷാ നടപടികളുടെ ഭാഗമായി യാത്രക്കാരെയെല്ലാം ഉടൻ തന്നെ വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്

വിമാനത്തിന്റെ ഒരു ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതായും വിമാനത്തിന്റെ മുൻ ചക്രം നഷ്‌ടപ്പെട്ടതായും വീഡിയോയിൽ കാണാം. സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ എയർക്രാഫ്റ്റ് റെസ്‌ക്യു ഫൈറ്റ‌ർ വിഭാഗം സ്ഥലത്തെത്തി രക്ഷപ്രവർത്തനം ആരംഭിച്ചു. യുണൈറ്റഡ് എയർലൈൻസ് യാത്രക്കാരെ ടെർമിനലിലേക്ക് എത്തിക്കാൻ ബസുകൾ ഏർപ്പെടുത്തി. റൺവേയിൽ നിന്നും വിമാനം നീക്കുന്നതിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.

അപകടത്തെ തുടർന്ന് നിരവധി വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റമുണ്ടായി. സാങ്കേതിക തകരാറിന്റെ കാരണം വ്യക്തമല്ലെങ്കിലും മോശം കാലാവസ്ഥയാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനകൾക്ക് ശേഷമേ കൃത്യമായ കാരണങ്ങൾ വ്യക്തമാകൂ







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദേശീയോദ്യാനത്തിൽ ബംഗാൾ കടുവകൾ തമ്മിൽ ഏറ്റുമുട്ടൽ; അഞ്ച് മാസത്തിനിടെ ചത്തത് മൂന്നെണ്ണം

ദേശീയോദ്യാനത്തിൽ ബംഗാൾ കടുവകൾ തമ്മിൽ ഏറ്റുമുട്ടൽ; അഞ്ച് മാസത്തിനിടെ ചത്തത് മൂന്നെണ്ണം


 
ഗോഹട്ടി: കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു പെൺ കടുവ ചത്തു. അസാമിലെ കാസിരംഗ ദേശീയോദ്യാനത്തിലെ ബാഗോരി വെസ്റ്റ് റേഞ്ചിലുള്ള കത്ത്പുര മേഖലയിൽ ഇന്നലെയാണ് ബംഗാൾ കടുവയുടെ ജഡം കണ്ടെടുത്തത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ കാസിരംഗയിൽ കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായ മൂന്നാമത്തെ കടുവയാണിത്. കടുവകൾക്കിടയിൽ സ്വാഭാവികമായി ഉണ്ടാകാറുള്ള അതിർത്തി പ്രശ്നമാണ് ഏറ്റുമുട്ടലിന് കാരണമാകുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സ്വന്തം പ്രദേശം വികസിപ്പിക്കാനുള്ള ശ്രമത്തിനിടെ കടുവകൾ പരസ്പരം ആക്രമിക്കുന്നത് സ്വാഭാവികമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി

ദേശീയ ഉദ്യാനത്തിൽ മറ്റൊരു പെൺ കടുവയുടെ ജഡം കണ്ടെത്തിയതിന് ആഴ്ചകൾക്ക് ശേഷമാണ് പുതിയ സംഭവം. ഇവിടെയും മരണകാരണം ഉൾപ്പോരായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലും രണ്ട് കടുവകളുടെ ജഡം കണ്ടെത്തിയിരുന്നു. ഇതിൽ ബാഗോരിയിൽ കണ്ടെത്തിയ കടുവ വാർദ്ധക്യസഹജമായ കാരണങ്ങളാലും ബുരപഹാറിൽ കണ്ടെത്തിയത് ഏറ്റുമുട്ടലിനെത്തുടർന്നുമാണ് ചത്തത്. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ (എൻടിസിഎ) മാനദണ്ഡങ്ങൾ പ്രകാരം പോസ്റ്റ്‌മോർട്ടം നടപടികൾക്കും ജഡം സംസ്‌കരിക്കുന്നതിനുമായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.

കടുവകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് മേഖലയിൽ രേഖപ്പെടുത്തുന്നത്. 2024ലെ കണക്കനുസരിച്ച് 148 കടുവകൾ ഇവിടെയുണ്ട്. ഓരോ 100 ചതുരശ്ര കിലോമീറ്ററിലും ഏകദേശം 19 കടുവകൾ എന്ന തോതിൽ വളരെ ഉയർന്ന സാന്ദ്രതയാണ് ദേശീയോദ്യാനത്തിലുള്ളത്








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭർത്താവ് കാമുകിക്ക് കൈമാറിയത് 23 കോടി! ഭാര്യ കണ്ടെത്തിയത് ഭർത്താവിന്‍റെ മരണാനന്തരം, കേസ്

ഭർത്താവ് കാമുകിക്ക് കൈമാറിയത് 23 കോടി! ഭാര്യ കണ്ടെത്തിയത് ഭർത്താവിന്‍റെ മരണാനന്തരം, കേസ്


 

ചൈനയിൽ നിന്നുള്ള ഒരു സ്ത്രീ തന്‍റെ ഭർത്താവിന്‍റെ മരണശേഷം കണ്ടെത്തിയ രഹസ്യങ്ങൾ കേട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, അവളുടെ അന്തരിച്ച ഭർത്താവ് വർഷങ്ങളോളം ഒരു രഹസ്യബന്ധം തുടർന്നിരുന്നുവെന്നും ഏകദേശം 20 മില്യൺ യുവാൻ (ഏകദേശം 23 കോടി രൂപ) തന്‍റെ കാമുകിക്ക് കൈമാറിയെന്നുമാണ് കണ്ടെത്തിയത്.

ഭർത്താവിന്‍റെ രഹസ്യ ബന്ധം 

ഷാങ്ഹായ് സ്വദേശിയായ ഷെൻ ആണ് 20 വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. 2022 മെയ് മാസത്തിൽ ഭർത്താവ് ജിൻ അന്തരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ രേഖകൾ പരിശോധിച്ചപ്പോഴാണ് 2015 മുതൽ 'താവോ' എന്ന സ്ത്രീയുമായി അദ്ദേഹം രഹസ്യബന്ധം പുലർത്തിയിരുന്നതായി ഷെൻ കണ്ടെത്തിയത്. വെറുമൊരു ബന്ധം എന്നതിലുപരി, കുടുംബത്തിന്‍റെ പൊതുസമ്പാദ്യത്തിൽ നിന്ന് 19 മില്യൺ യുവാനിലധികം (ഏകദേശം 23 കോടി രൂപ) ജിൻ രഹസ്യമായി താവോയ്ക്ക് കൈമാറിയെന്നും ഷെൻ തിരിച്ചറിഞ്ഞു.

കേസ് കോടതിയിലേക്ക്

തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ നടന്ന ഈ പണമിടപാടുകൾക്കെതിരെ ഷെന്നും മക്കളും കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. വിവാഹ ജീവിതത്തിനിടയിൽ ഉണ്ടാക്കുന്ന സ്വത്തുക്കൾ ദമ്പതികളുടെ സംയുക്ത സ്വത്താണെന്നും അത് പങ്കാളിയോട് ചോദിക്കാതെ മറ്റൊരാൾക്ക് സമ്മാനമായി നൽകാൻ കഴിയില്ലെന്നും അവർ കോടതിയിൽ വാദിച്ചു.

ഭാര്യയ്ക്ക് അനുകൂല വിധി

കേസ് പരിഗണിച്ച കോടതി ഷെന്നിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ജിൻ തന്‍റെ പങ്കാളിയെ അറിയിക്കാതെ ഇത്രയും വലിയ തുക മറ്റൊരു സ്ത്രീക്ക് നൽകിയത് നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ജിൻ മരിക്കുന്നതിന് മുൻപ് തന്നെ താവോ 5.4 മില്യൺ യുവാൻ അദ്ദേഹത്തിന് തിരികെ നൽകിയിരുന്നു. അതിനാൽ ബാക്കി തുകയായ 14 മില്യൺ യുവാൻ (ഏകദേശം 17 കോടിയോളം രൂപ) ഉടൻ തന്നെ ഷെന്നിന് തിരികെ നൽകാൻ കോടതി ഉത്തരവിട്ടു.

ഈ വിധിക്കെതിരെ താവോ അപ്പീൽ നൽകിയെങ്കിലും ഷാങ്ഹായ് ഫസ്റ്റ് ഇന്‍റർമീഡിയറ്റ് പീപ്പിൾസ് കോടതി അത് തള്ളിക്കളഞ്ഞു. കീഴ്ക്കോടതിയുടെ വിധി ശരിവെച്ചു കൊണ്ട്, കുടുംബത്തോടും പങ്കാളിയോടും കാണിക്കുന്ന ഇത്തരം വഞ്ചനകൾക്ക് നിയമപരമായ സാധുതയില്ലെന്ന് കോടതി ആവർത്തിച്ചു വ്യക്തമാക്കി. 20 വർഷത്തെ സ്നേഹം ഒരു ചതിയായിരുന്നുവെന്ന് തിരിച്ചറിഞ്ഞെങ്കിലും, മക്കൾക്കൊപ്പം പോരാടി തന്‍റെ അവകാശം നേടിയെടുക്കാൻ ഷെന്നിന് ഇതിലൂടെ സാധിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തലൈവർ രജനികാന്ത് കേരളത്തിലേക്ക്; 'ജയിലർ 2' ചിത്രീകരണം നാളെ മുതൽ ഇവിടെ

തലൈവർ രജനികാന്ത് കേരളത്തിലേക്ക്; 'ജയിലർ 2' ചിത്രീകരണം നാളെ മുതൽ ഇവിടെ

 


നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ രണ്ടാം ഭാഗത്തിന്റെ (Jailer 2) ഒരുക്കങ്ങളിലാണ് സൂപ്പർസ്റ്റാർ രജനീകാന്ത് (Rajinikanth) ഇപ്പോൾ. നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ചിത്രത്തിന്റെ അടുത്ത ഷൂട്ടിംഗ് ഷെഡ്യൂൾ ഈ മാസം അവസാനം ആരംഭിക്കുമെന്നാണ്.

ജയിലർ 2 ന്റെ ഷൂട്ടിംഗ് ഷെഡ്യൂൾ

ഓൺലൈൻ റിപ്പോർട്ടുകൾ പ്രകാരം, ജയിലർ 2 ടീം 2026 ജനുവരി 20 മുതൽ പുതിയ ഷൂട്ടിംഗ് ഷെഡ്യൂൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മനോഹരമായ വെള്ളച്ചാട്ടങ്ങൾക്ക് പേരുകേട്ട കേരളത്തിലെ അതിരപ്പിള്ളിയിൽ രണ്ട് ദിവസത്തെ ഷെഡ്യൂൾ ആയിരിക്കും ചിത്രീകരണത്തിന്റെ അടുത്ത ഘട്ടം എന്ന് പറയപ്പെടുന്നു

എന്നിരുന്നാലും, ഈ വാർത്ത അനൗദ്യോഗികമായി തുടരുന്നു. നിർമ്മാതാക്കളിൽ നിന്നോ നിർമ്മാണ സംഘത്തിൽ നിന്നോ ഇതുവരെ സ്ഥിരീകരണമൊന്നുമില്ല.

വിജയ് സേതുപതിയുടെ അതിഥി വേഷം

ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ ചുറ്റിപ്പറ്റിയുള്ള ആവേശം വർദ്ധിപ്പിച്ചുകൊണ്ട്, വിജയ് സേതുപതി ജയിലർ 2ൽ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചു. 'ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ'യോട് സംസാരിക്കവേ, ചിത്രത്തിൽ ഒരു അതിഥി വേഷം ചെയ്തിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി.

രജനീകാന്തിനോടുള്ള ആരാധന കൊണ്ടും സൂപ്പർസ്റ്റാറിൽ നിന്ന് പഠിക്കാനുള്ള അവസരം കൊണ്ടും മാത്രമാണ് താൻ ഈ വേഷത്തിന് സമ്മതിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫഷണൽ ചുമതലയേക്കാൾ ബഹുമാനവും വാത്സല്യവും നിറഞ്ഞ ഒരു അനുഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ 2 ഒരു ആക്ഷൻ-കോമഡി ഡ്രാമയാണ്. 2023 ലെ ബ്ലോക്ക്ബസ്റ്റർ ജയിലറിന്റെ തുടർച്ചയാണിത്. രജനീകാന്തിനെ കൂടാതെ മോഹൻലാൽ, ശിവരാജ്കുമാർ, വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി എന്നിവരുൾപ്പെടെ നിരവധി പ്രമുഖ അഭിനേതാക്കൾ ചിത്രത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രധാനമന്ത്രി 23ന് തിരുവനന്തപുരത്തുണ്ടാകുക രണ്ട് മണിക്കൂർ, ഒരേ വേദിയിൽ രണ്ട് പരിപാടികൾ

പ്രധാനമന്ത്രി 23ന് തിരുവനന്തപുരത്തുണ്ടാകുക രണ്ട് മണിക്കൂർ, ഒരേ വേദിയിൽ രണ്ട് പരിപാടികൾ


 
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി 23ന് തിരുവനന്തപുരത്ത് ചെലവഴിക്കുക രണ്ട് മണിക്കൂര്‍ മാത്രം. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ട് പരിപാടികളിലാണ് അദ്ദേഹം തുടര്‍ച്ചയായി പങ്കെടുക്കുക. രാവിലെ 10.30ന് പ്രധാനമന്ത്രി എത്തുമെന്നാണ് വിവരം. തുടര്‍ന്ന് 10.45 മുതല്‍ 11.20 വരെയാണ് റെയില്‍വേയുടെ പരിപാടി

നാല് ട്രെയിനുകളുടെയും വിവിധ റെയില്‍വേ പദ്ധതികളുടെയും ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. പിന്നാലെ അതേ വേദിയില്‍ തന്നെയാണ് ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയും. ബിജെപി ആദ്യമായി ഭരണം നേടിയ തിരുവനന്തപുരം കോര്‍പറേഷനുവേണ്ടിയുള്ള തലസ്ഥാന വികസന പദ്ധതി പ്രഖ്യാപനം പ്രധാനമന്ത്രി ഈ ചടങ്ങില്‍ നടത്തും. 12.40ന് അദ്ദേഹം ചെന്നൈയിലേക്കു പോകും.

ഫെബ്രുവരിയില്‍ റെയില്‍വേയുടെ ഉള്‍പ്പെടെ പരിപാടികള്‍ക്കായി പ്രധാനമന്ത്രി വീണ്ടും തിരുവനന്തപുരത്ത് എത്തുമെന്നും വിവരമുണ്ട്. 23ന് നടക്കുന്ന പരിപാടിക്കായി റെയില്‍വേയും ബിജെപിയും സെന്‍ട്രല്‍ സ്റ്റേഡിയമാണ് ആദ്യം പരിഗണിച്ചത്. ഇതിനായി ഇരുകൂട്ടരും സര്‍ക്കാരിനെ സമീപിച്ചെങ്കിലും 26ന് ഇവിടെ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരു പരിപാടികളും പുത്തരിക്കണ്ടത്തെ വേദിയില്‍ സംഘടിപ്പിക്കാന്‍ തീരുമാനമായത്. സെന്‍ട്രല്‍ സ്റ്റേഡിയം വിട്ടുകൊടുക്കാത്തതിന്റെ പേരില്‍ ബിജെപി സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മനുഷ്യത്വത്തിന് 'ബിഗ് നന്ദി'; സിയാ ഫാത്തിമയ്ക്കായി നിയമം മാറ്റിയ കേരളത്തിന് അക്ഷരമാല തീർത്ത് സഹപാഠികൾ

മനുഷ്യത്വത്തിന് 'ബിഗ് നന്ദി'; സിയാ ഫാത്തിമയ്ക്കായി നിയമം മാറ്റിയ കേരളത്തിന് അക്ഷരമാല തീർത്ത് സഹപാഠികൾ


 
പടന്ന: രോഗശയ്യയിലും കലയെ നെഞ്ചിലേറ്റുന്ന സിയാ ഫാത്തിമ എന്ന പെൺകുട്ടിക്ക് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ നിയമങ്ങൾ ഭേദഗതി ചെയ്ത വിദ്യാഭ്യാസ വകുപ്പിനും സർക്കാരിനും വേറിട്ട രീതിയിൽ നന്ദി അറിയിച്ച് പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആർ വി.എച്ച്.എസ്.എസ്. സ്കൂൾ മൈതാനത്ത് നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന് 'നന്ദി' എന്ന കൂറ്റൻ അക്ഷരമാല തീർത്താണ് തങ്ങളുടെ സഹപാഠിക്ക് ലഭിച്ച പുതുജീവിതത്തിന് അവർ കടപ്പാട് രേഖപ്പെടുത്തിയത്.


ശരീരത്തെ തളർത്തുന്ന കടുത്ത വേദനകൾക്കിടയിലും കലയെ ഉപാസിക്കുന്ന സിയയ്ക്ക് യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. അവളുടെ ഈ അവസ്ഥ തിരിച്ചറിഞ്ഞ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കലോത്സവ ചട്ടങ്ങളിൽ ചരിത്രപരമായ ഭേദഗതി വരുത്തുകയായിരുന്നു. എച്ച്എസ് വിഭാഗം അറബിക് പോസ്റ്റർ രചനാ മത്സരത്തിൽ വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കാൻ സിയയ്ക്ക് അവസരം നൽകി.

ചട്ടങ്ങൾക്കപ്പുറം ഒരു കുട്ടിയുടെ സ്വപ്നത്തിന് വിലകൽപ്പിച്ച മന്ത്രിയുടെ നടപടിയെ കലോത്സവ വേദിയിൽ വെച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിനന്ദിച്ചിരുന്നു. പ്രിൻസിപ്പൽ എം.സി. ശിഹാബിന്റെ ആശയത്തിൽ വിരിഞ്ഞ ഈ വേറിട്ട സ്നേഹപ്രകടനത്തിന് ജുനൈദ് മെട്ടമ്മലാണ് മൈതാനത്ത് സംവിധാനമൊരുക്കിയത്. "അവളുടെ കണ്ണീരും സ്വപ്നവും കണ്ടില്ലെന്ന് നടിക്കാതെ മനുഷ്യത്വത്തിന് വിലകൽപ്പിച്ച ഈ നടപടി മാതൃകാപരമാണ്. ഇത് സിയയിലെ കലാകാരിക്ക് നൽകുന്നത് വലിയൊരു ഊർജ്ജമാണ്," - പ്രിൻസിപ്പൽ ഷിഹാബ് എം.സി പറഞ്ഞു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇൻസ്റ്റഗ്രാം ചിത്രങ്ങൾ മോർഫ് ചെയ്ത് യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഇൻസ്റ്റഗ്രാം ചിത്രങ്ങൾ മോർഫ് ചെയ്ത് യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ


 
ബംഗളൂരു: സ്ത്രീകളുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വീഡിയോയായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന യുവാവ് അറസ്റ്റിൽ. കർണാടക ബാഗലൂരു സ്വദേശി കൃഷ്ണ എന്നയാളാണ് പിടിയിലായത്. വ്യക്തി വൈരാഗ്യത്തെത്തുടർന്ന് മറ്റൊരു യുവാവിനെ കുടുക്കാൻ നടത്തിയ ശ്രമത്തിനിടെയാണ് ഇയാളെ സൈബർ പൊലീസ് കുടുക്കിയത്. ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം തുടങ്ങിയതും ഇയാൾ പിടിയിലാകുന്നതും

വെങ്കിടേഷ് എന്നയാളോടുള്ള വ്യക്തിവൈരാഗ്യമാണ് കൃഷ്ണയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.യുവതിയുടെ ഇൻസ്റ്റാഗ്രാം ഫോട്ടോകൾ ഉപയോഗിച്ച് കൃഷ്ണ അശ്ലീല വീഡിയോ നിർമ്മിക്കുകയും വെങ്കിടേഷിന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് സൃഷ്ടിച്ച്, ഇതിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ശേഷം അത് വെങ്കിടേഷ് ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയുമായിരുന്നു. പരാതിക്കാരിയായ യുവതിയോട് സംസാരിച്ചതിലുള്ള ദേഷ്യമാണ് വെങ്കിടേഷിനെ കേസിൽ കുടുക്കാൻ കൃഷ്ണ പദ്ധതിയിട്ടത്

കൃഷ്ണയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും പൊലീസ് കണ്ടെത്തി. ജോലിക്ക് പോകുന്ന സ്‌‌ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ കൈക്കലാക്കുകയും ചിത്രങ്ങൾ മോഷ്ടിക്കുകയും ചെയ്യുന്നത് ഇയാളുടെ രീതിയായിരുന്നുവെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ഇങ്ങനെ ശേഖരിക്കുന്ന ദൃശ്യങ്ങൾ മോർഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയ പേജുകളിലും ഇയാൾ അപ്‌ലോഡ് ചെയ്തിരുന്നു. പ്രതിനിലവിൽ സൈബർ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാൾ മറ്റ് യുവതികളെയും ചതിയിൽപ്പെടുത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നുഴഞ്ഞുകയറ്റം, ഒമാനിൽ 32 ആഫ്രിക്കൻ പൗരന്മാർ അറസ്റ്റിൽ

നുഴഞ്ഞുകയറ്റം, ഒമാനിൽ 32 ആഫ്രിക്കൻ പൗരന്മാർ അറസ്റ്റിൽ


 
മസ്കറ്റ്: ഒമാനിൽ അനധികൃതമായി പ്രവേശിച്ച 32 ആഫ്രിക്കൻ പൗരന്മാർ അറസ്റ്റിൽ. നോർത്ത് ശർഖിയ ഗവർണറേറ്റിലെ ബിദിയ വില്ലായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച 32 ആഫ്രിക്കൻ പൗരന്മാരെയാണ് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.


നോർത്ത് ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ശനിയാഴ്ച നടത്തിയ പ്രത്യേക പരിശോധനയിൽ ഇവരെ കസ്റ്റഡിയിലെടുത്തത്. വിവിധ ഇടങ്ങളിലായി നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി നിയമവിരുദ്ധ കുടിയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക