Monday, 5 January 2026

42 മണിക്കൂർ അഥവാ ഒന്നര ദിവസം മെഡിക്കൽ കോളേജിലെ ലിഫ്റ്റിനുള്ളിൽ; നഷ്ടപരിഹാരം വിധിച്ചു, തുക ഉത്തരവാദികളിൽ നിന്ന് ഈടാക്കാം

42 മണിക്കൂർ അഥവാ ഒന്നര ദിവസം മെഡിക്കൽ കോളേജിലെ ലിഫ്റ്റിനുള്ളിൽ; നഷ്ടപരിഹാരം വിധിച്ചു, തുക ഉത്തരവാദികളിൽ നിന്ന് ഈടാക്കാം


 
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തിൽ അഞ്ച് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക് രണ്ടുമാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണം. അതിനു ശേഷം പ്രസ്തുത തുക ഉത്തരവാദികളിൽ നിന്ന് നിയമാനുസൃതം ഈടാക്കാവുന്നതാണ്. ലിഫ്റ്റിന്‍റെ സർവ്വീസ് നടത്തുന്ന കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമാനുസൃതം നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം സർക്കാരിനുണ്ട്.

നഷ്ടപരിഹാരം നൽകിയ ശേഷം നടപടി റിപ്പോർട്ട് കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം. രവീന്ദ്രൻ നായർക്ക് ലിഫ്റ്റിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ടുള്ള ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾക്ക് സാധ്യമായ എല്ലാ ചികിത്സയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് സൗജന്യമായി നൽകണം. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്‍റെ ആവശ്യമുണ്ടെങ്കിൽ അതും ലഭ്യമാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.

സംഭവം കഴിഞ്ഞ വർഷം ജൂലൈയിൽ

രവീന്ദ്രൻ നായർ കഴിഞ്ഞ വർഷം ജൂലൈ 13ന് രാവിലെ 11.15 മുതൽ ജൂലൈ 15 രാവിലെ ആറുവരെ ലിഫ്റ്റിൽ കുടുങ്ങിയെന്ന വസ്തുതയിൽ എതിർകക്ഷികൾക്ക് തർക്കമില്ലെന്ന് ഉത്തരവിൽ പറഞ്ഞു. തകരാറിലായ ലിഫ്റ്റ് ലോക്ക് ചെയ്യുകയോ സൂചനാബോർഡ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയെങ്കിലും ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കാനുള്ള ഉത്തരവാദിത്വം മെഡിക്കൽ കോളേജിനുണ്ട്. അത് പാലിക്കപ്പെട്ടില്ല. ഈ ലിഫ്റ്റ് അടിക്കടി തകരാറിലാവുന്നതും നന്നാക്കിയാൽ വീണ്ടും തകരാറിലാവുന്നതും പതിവാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്കോഡയുടെ 'സൂപ്പർ കെയർ': ഉടമസ്ഥാവകാശം പുനർനിർവചിക്കുന്നു

സ്കോഡയുടെ 'സൂപ്പർ കെയർ': ഉടമസ്ഥാവകാശം പുനർനിർവചിക്കുന്നു


2026-ല്‍ ഉടമസ്ഥാനുഭവം പുനര്‍നിര്‍വചിക്കുന്നതിനായി ചെക്ക് വാഹന ബ്രാൻഡായ സ്‌കോഡ ഓട്ടോ ഇന്ത്യ സ്‌കോഡ സൂപ്പര്‍ കെയര്‍ പദ്ധതി അവതരിപ്പിച്ചു. സ്കോഡ ഓട്ടോ ഇന്ത്യ സ്കോഡ സൂപ്പർ കെയർ പ്രഖ്യാപിച്ചു. ഇത് 2026 മുതൽ മുഴുവൻ ശ്രേണിയിലും വ്യാപിപ്പിക്കും. 4 വർഷത്തെ സ്റ്റാൻഡേർഡ് വാറന്റി, 4 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ്, 4 ലേബർ-ഫ്രീ സേവനങ്ങൾ, എല്ലാ ഉപഭോക്താക്കൾക്കും മനസ്സമാധാനം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരൊറ്റ ചട്ടക്കൂടിന് കീഴിലുള്ള നിരവധി അറ്റകുറ്റപ്പണി പദ്ധതികൾ എന്നിവയുൾപ്പെടെ വ്യവസായ പ്രമുഖ ഉടമസ്ഥാവകാശ ആനുകൂല്യങ്ങൾ പുതിയ പരിപാടിയിൽ അവതരിപ്പിക്കുന്നതായി കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.വാഹനത്തിന്റെ ആയുഷ്‍കാലം മുഴുവൻ പ്രവചനാത്മകത, പിന്തുണ, മൂല്യം എന്നിവ നൽകിക്കൊണ്ട് മൊത്തത്തിലുള്ള ഉടമസ്ഥാവകാശ അനുഭവം വർദ്ധിപ്പിക്കുക എന്നതാണ് സ്കോഡ സൂപ്പർ കെയർ പരിപാടിയുടെ ലക്ഷ്യം. ഉപഭോക്തൃ വിശ്വാസത്തിനും സംതൃപ്‍തിക്കും വേണ്ടിയുള്ള ദീർഘകാല പ്രതിബദ്ധതയുടെ ഭാഗമായി സ്കോഡ ഓട്ടോ ഇന്ത്യയുടെ ഒരു പ്രധാന ശ്രദ്ധാകേന്ദ്രമാണ് സ്കോഡ സൂപ്പർ കെയർ.

ഷോറൂമിന് പുറത്തുള്ള ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിൽ ഇന്ന് അർത്ഥവത്തായ ഒരു ചുവടുവയ്പ്പാണ് അടയാളപ്പെടുത്തുന്നതെന്ന് സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു. ഒരു ഉപഭോക്താവ് കാർ ഓടിക്കുമ്പോഴോ, സർവീസ് സെന്റർ സന്ദർശിക്കുമ്പോഴോ, പിന്തുണ ആവശ്യമുള്ളപ്പോഴോ ഉടമസ്ഥാവകാശം ആത്മവിശ്വാസം, വ്യക്തത, മൂല്യം എന്നിവയെക്കുറിച്ചാണ്. സ്കോഡ സൂപ്പർ കെയറിലൂടെ, നാല് വർഷത്തേക്ക് മികച്ച വാറന്‍റി കവറേജും റോഡ്‌സൈഡ് അസിസ്റ്റൻസും ഞങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്നു, കൂടാതെ 1,000, 7,500 കിലോമീറ്ററുകളിൽ സ്കോഡ ചെക്ക്-ഇൻ സേവനങ്ങൾ ഉൾപ്പെടെ നാല് സൗജന്യ സേവനങ്ങളും ഞങ്ങൾ നൽകുന്നു. ഇത് ഉപഭോക്താക്കൾക്ക് സ്കോഡ സേവനവുമായി നേരത്തെയുള്ള ബന്ധം നൽകുന്നു, താങ്ങാനാവുന്നതും പ്രവചനാതീതവുമായ സേവന ചെലവുകൾ, ഉടമസ്ഥാവകാശ യാത്രയിലൂടെ ശക്തമായ പിന്തുണ, അവർ അർഹിക്കുന്ന മനസ്സമാധാനം എന്നിവ നൽകുന്നു. ഇത് ഒരു ലളിതമായ വാഗ്ദാനമാണ്, എന്നാൽ ശക്തമായ ഒന്നാണ്.ഉടമസ്ഥാവകാശ യാത്രയിൽ ഉപഭോക്താക്കളുമായി നേരത്തെയുള്ള ബന്ധം സ്ഥാപിക്കുന്നതിനും ദീർഘകാല ഉടമസ്ഥാവകാശ മൂല്യം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ സംയോജിത കവറേജ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിലനിർണ്ണയത്തിലും സേവന ആശയവിനിമയത്തിലും സുതാര്യത, ഡിജിറ്റൽ, ഡീലർ ചാനലുകൾ വഴി സൗകര്യപ്രദമായ ഷെഡ്യൂളിംഗ്, യഥാർത്ഥ പാർട്സുകളിലേക്കും പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരിലേക്കും പ്രവേശനം എന്നിവയിൽ നിന്ന് ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും.

വിലനിർണ്ണയത്തിലും സേവന ആശയവിനിമയത്തിലും സുതാര്യത നൽകുന്നതിനാണ് ഈ ഘടന രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും ഡീലർ നെറ്റ്‌വർക്കുകളിലൂടെയും ഉപഭോക്താക്കൾക്ക് സേവന അപ്പോയിന്റ്‌മെന്റുകൾ ഷെഡ്യൂൾ ചെയ്യാൻ കഴിയും. എല്ലാ സേവനങ്ങളും യഥാർത്ഥ പാർട്‌സുകളെയും പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരെയും ഉപയോഗിച്ചായിരിക്കും നടത്തുന്നത്. 183 നഗരങ്ങളിലായി 325-ലധികം ഉപഭോക്തൃ ടച്ച്‌പോയിന്റുകൾ വഴിയാണ് ഈ പരിപാടി നടപ്പിലാക്കുന്നതെന്ന് സ്കോഡ ഓട്ടോ ഇന്ത്യ അറിയിച്ചു. ഫിസിക്കൽ സർവീസ് സെന്ററുകൾക്ക് പുറമേ, ഡിജിറ്റൽ ചാനലുകൾ വഴിയും കമ്പനിയുടെ കോൾ സെന്റർ വഴിയും പിന്തുണ ലഭ്യമാകും. പ്രവചനാതീതമായ സേവന ചെലവുകൾ, വ്യക്തമായ ആശയവിനിമയം, ദീർഘകാല ഉപഭോക്തൃ ഇടപെടൽ എന്നിവയിലുള്ള തങ്ങളുടെ ശ്രദ്ധയെ പുതിയ പരിപാടി പ്രതിഫലിപ്പിക്കുന്നുവെന്ന് കമ്പനി പറഞ്ഞു.

സുതാര്യമായ സേവന അനുഭവം
ഓരോ ഉപഭോക്താവിനും സുഗമവും സുതാര്യവുമായ അനുഭവം ഉറപ്പാക്കുന്നതിനായി സേവന പ്രക്രിയകളിലെ മെച്ചപ്പെടുത്തലുകൾ, എളുപ്പത്തിലുള്ള ബുക്കിംഗ്, ഇനം തിരിച്ചുള്ള ബില്ലിംഗ്, വേഗത്തിലുള്ള ടേൺഅറൗണ്ട് സമയങ്ങൾ, തത്സമയ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ എന്നിവയും സ്കോഡ സൂപ്പർ കെയറിൽ ഉൾപ്പെടുന്നു. സ്കോഡയുടെ സേവന കേന്ദ്രങ്ങളുടെ ശൃംഖല, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, സ്കോഡ കോൾ സെന്റർ എന്നിവയിലൂടെ പിന്തുണ ലഭ്യമാകും.


 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആറന്മുള വള്ള സദ്യ വിവാദം: പ്രായശ്ചിത്ത കർമത്തിന് ദേവസ്വം ബോർഡ് അനുമതി

ആറന്മുള വള്ള സദ്യ വിവാദം: പ്രായശ്ചിത്ത കർമത്തിന് ദേവസ്വം ബോർഡ് അനുമതി



ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യയിൽ ഭഗവാന് നിവേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പിയ സംഭവത്തിൽ, പ്രായശ്ചിത്തം ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകി. തന്ത്രിയുടെ സമയം നിശ്ചയിച്ച് പ്രായശ്ചിത്ത കർമ്മങ്ങൾ നടത്തുമെന്ന് ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു.

ക്ഷേത്ര ഉപദേശക സമിതിയും പള്ളിയോട സേവാ സംഘവും നാട്ടുകാരും ചേർന്ന് ക്ഷേത്രത്തിന് വലം വെച്ച് ശ്രീ കോവിലിനു മുമ്പിൽ പിടിപ്പണം സമർപ്പിക്കണം. ഒരു പറ അരിയുടെ നിവേദ്യം സമർപ്പിച്ച ശേഷം ഭക്തർക്ക് പത്തു പറ അരിയുടെ സദ്യ നൽകണമെന്നാണ് പ്രായശ്ചിത്ത വിധിയിലുള്ളത്. വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘം ആണ് വീഴ്ചവരുത്തിയത്.

സെപ്റ്റംബർ 14ന് ആയിരുന്നു ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ. മന്ത്രി വി.എൻ.വാസവനായിരുന്നു വള്ളസദ്യയുടെ ഉദ്ഘാടകൻ. ഉച്ചപൂജയ്ക്ക് ഭഗവാനു നേദിക്കുന്നതിന് മുൻപ് ആനക്കൊട്ടിലിലെ പ്രത്യേക സ്ഥലത്ത് മന്ത്രി വിളക്കു കൊളുത്തുകയും തുടർന്ന് അവിടെ ഭഗവാനു സദ്യ വിളമ്പുകയും ചെയ്തു. മന്ത്രി പി പ്രസാദിനും വി എന്‍ വാസവനുമാണ് ദേവന് നേദിക്കുന്നതിന് മുന്‍പ് വള്ളസദ്യ നല്‍കിയത്. ആചാര ലംഘനം നടന്നെന്ന് കാട്ടി തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നൽകിയിരുന്നു. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മദ്യം നൽകി 16 കാരിയെ പീഡിപ്പിച്ച കേസ്; പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ മുൻകൂർ ജാമ്യം നൽകി സുപ്രീംകോടതി

മദ്യം നൽകി 16 കാരിയെ പീഡിപ്പിച്ച കേസ്; പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ മുൻകൂർ ജാമ്യം നൽകി സുപ്രീംകോടതി

 

പത്തനംതിട്ട: പത്തനംതിട്ടയിൽ 16 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദിന് മൂൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. നൗഷാദ് നൽകിയ മുൻകൂർ ജാമ്യപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. നേരത്തെ നൗഷാദിന് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം സുപ്രീംകോടതി നൽകിയിരുന്നു.ജാമ്യവ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും ഇല്ലെങ്കിൽ ജാമ്യം റദ്ദാക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് നാഗരത്ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മാതാപിതാക്കളുടെ വിവാഹ മോചനക്കേസ് കൈകാര്യം ചെയ്ത അഭിഭാഷകനാണ് നൗഷാദ് പതിനാറുകാരിയായ പെൺകുട്ടിയെ മദ്യം നൽകി ക്രൂര പീഡനത്തിന് പല തവണ ഇരയാക്കിയെന്നാണ് കേസ്. കേസിൽ നൗഷാദിനായി അഭിഭാഷകനായ എ കാർത്തിക്ക് ഹാജരായി. നിലവിൽ ഇയാൾ ഒളിവിലാണ്. കേസിൽ പ്രതിയെ ഇതുവരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2036ലെ ​ഒളിംപിക്സ് വേദിക്കായി ഇന്ത്യ കഠിനമായി പരിശ്രമിക്കുമെന്ന് പ്രധാനമ​ന്ത്രി നരേന്ദ്ര മോദി

2036ലെ ​ഒളിംപിക്സ് വേദിക്കായി ഇന്ത്യ കഠിനമായി പരിശ്രമിക്കുമെന്ന് പ്രധാനമ​ന്ത്രി നരേന്ദ്ര മോദി


ഹൈദരാബാദ്: 2036ലെ ​ഒളിംപിക്സ് വേദിക്കായി ഇന്ത്യ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് പ്രധാനമ​ന്ത്രി നരേന്ദ്ര മോദി. അണ്ടർ 17 ലോകകപ്പ് , ഹോക്കി ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പുകൾ തുടങ്ങി വിവിധ അന്താരാഷ്ട്ര കായിക മേളകൾ വിജയകരമായി ആതിഥ്യം വഹിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ​ആദ്യ ഒളിംപിക്സ് വേദിയാവാൻ ഒരുങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. എഴുപത്തിരണ്ടാമത് ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് വീഡിയോ കോണ്‍ഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഖേലോ ഇന്ത്യ പദ്ധതിയിലൂടെ നിരവധി യുവതാരങ്ങള്‍ക്ക് ദേശീയതലത്തില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം പോലുള്ള സംരംഭങ്ങൾ ഇന്ത്യയിലെ കായിക ആവാസവ്യവസ്ഥയെ പരിവർത്തനം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിലും, ധനസഹായ സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിലും, യുവ കായികതാരങ്ങൾക്ക് ആഗോളതലത്തിൽ പരിചയം നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ 20-ലധികം മികച്ച അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട് എന്ന വസ്തുതയിൽ നിന്ന് കായികരംഗത്ത് രാജ്യത്തിന്റെ വളർന്നുവരുന്ന സ്വാധീനം മനസ്സിലാക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കായിക ബജറ്റ് സർക്കാർ ഗണ്യമായി വർദ്ധിപ്പിച്ചു, ഇന്ന് ഇന്ത്യയുടെ കായിക മാതൃക അത്‌ലറ്റ് കേന്ദ്രീകൃതമായി മാറിയിരിക്കുന്നു, പ്രതിഭ തിരിച്ചറിയൽ, ശാസ്ത്രീയ പരിശീലനം, പോഷകാഹാരം, സുതാര്യമായ തിരഞ്ഞെടുപ്പ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, എല്ലാ തലങ്ങളിലും കളിക്കാരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നുവെന്ന് ഉറപ്പാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞുഅഹമ്മദാബാദ് ഒളിംപിക്സ് നഗരിയായി പ്രഖ്യാപിച്ചാണ് ഇന്ത്യ അപേക്ഷ സമർപ്പിച്ചത്. ഇന്ത്യക്ക് പുറമെ ദോഹ, ഇസ്താംബൂൾ നഗരങ്ങളും ചിലെ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളും 2036ലെ ഒളിംപിക്സ് വേദിയാവാൻ രംഗത്തുണ്ട്. 2030ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യയാണ് വേദിയാവുന്നത്..





 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിനോദിനിയ്ക്ക് ആശ്വസിയ്ക്കാം; കൃത്രിമ കയ്യിന് അളവെടുപ്പ് പൂർത്തിയായി, പണവും അടച്ചെന്ന് പ്രതിപക്ഷ നേതാവ്

വിനോദിനിയ്ക്ക് ആശ്വസിയ്ക്കാം; കൃത്രിമ കയ്യിന് അളവെടുപ്പ് പൂർത്തിയായി, പണവും അടച്ചെന്ന് പ്രതിപക്ഷ നേതാവ്



തിരുവനന്തപുരം: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് വലത് കൈ നഷ്ടപ്പെട്ട ഒന്‍പത് വയസുകാരി വിനോദിനിയുടെ ചികിത്സ തുടങ്ങിയതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൃത്രിമ കൈക്ക് ആവശ്യമായ മുഴുവൻ തുകയും അടച്ചുവെന്നും കൃത്രിമ കൈക്കായുള്ള അളവെടുപ്പ് പൂർത്തിയായെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.


വിനോദിയുടെ വേദനയെ കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ വെള്ളിയാഴ്ചയാണ് ശ്രദ്ധയില്‍പ്പെട്ടത്. കൃത്രിമ കൈ വയ്ക്കാനുള്ള മുഴുവന്‍ ചെലവും ഏറ്റെടുക്കാമെന്ന് അന്ന് തന്നെ വിനോദിനിയുടെ കുടുംബത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ വിനോദിനിയെ പാലക്കാട് നിന്ന് കൊച്ചിയില്‍ എത്തിച്ചു. അമൃത ആശുപത്രിയില്‍ എല്ലാവിധ പരിശോധനകളും പൂര്‍ത്തിയാക്കി. കൃത്രിമ കൈ വയ്ക്കുന്നതിനുള്ള അളവെടുപ്പും നടന്നു. ഇതിനുള്ള ഉപകരണങ്ങള്‍ വിദേശത്ത് നിന്ന് ഓര്‍ഡര്‍ നല്‍കി കൊണ്ടുവരേണ്ടതുണ്ട്. കൃത്രിമ കൈ നിര്‍മ്മിക്കുന്ന ഏജന്‍സിക്ക് ഇതിന് ആവശ്യമായ മുഴുവന്‍ തുകയും ഇന്ന് രാവിലെ നല്‍കിയിട്ടുണ്ട്. രണ്ട് ആഴ്ചക്കുള്ളില്‍ കൃത്രിമ കൈ തയ്യാറാകും. കൃത്രിമ കൈ കുട്ടിക്ക് വച്ചതിന് ശേഷമുള്ള പരിശോധനകള്‍ പരമാവധി മൂന്ന് ആഴ്ചക്കകം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

കൃത്രിമകൈ ലഭിക്കാത്തതിനാൽ പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വീട്ടില്‍ കഴിയുകയായിരുന്നു വിനോദിനി. കൃത്രിമകൈ വെക്കാൻ പണമില്ലാതെ വിഷമത്തിലായിരുന്നു കുട്ടിയുടെ വീട്ടുകാർ. കുടുംബത്തിന് ആകെ കിട്ടിയത് 2 ലക്ഷം രൂപ മാത്രമായിരുന്നു. കൈ മാറ്റിവെക്കുന്നതിനുള്ള സാമ്പത്തികം കുടുംബത്തിന് ഇല്ലെന്നും കളക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു. സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതായിരുന്നു ഒമ്പതു വയസുകാരി വിനോദിനി. സെപ്റ്റംബര്‍ 24നായിരുന്നു അപകടം. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോണ്ടയുടെ ഞെട്ടിക്കുന്ന ഓഫർ: ഈ മൂന്ന് കാറുകൾക്ക് വമ്പൻ കിഴിവ്, കുറയുന്നത് 1.76 ലക്ഷം രൂപയോളം

ഹോണ്ടയുടെ ഞെട്ടിക്കുന്ന ഓഫർ: ഈ മൂന്ന് കാറുകൾക്ക് വമ്പൻ കിഴിവ്, കുറയുന്നത് 1.76 ലക്ഷം രൂപയോളം


പുതുവർഷത്തിന്റെ തുടക്കത്തിൽ വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി ഹോണ്ട കാർസ് ഇന്ത്യ 2026 ജനുവരിയിൽ ആവേശകരമായ ഓഫറുകൾ പ്രഖ്യാപിച്ചു. മോഡലും വേരിയന്റും അനുസരിച്ച്, നിങ്ങൾക്ക് 1.76 ലക്ഷം വരെ ലാഭിക്കാം. ഈ ഓഫറുകൾ പരിമിതമായ സമയത്തേക്ക് മാത്രമേ സാധുതയുള്ളൂ.

ഹോണ്ട എലിവേറ്റിലെ ഓഫറുകൾ
ഈ മാസം ഡിസ്‌കൗണ്ട് പട്ടികയിൽ മുന്നിൽ നിൽക്കുന്നത് ഹോണ്ട എലിവേറ്റാണ്. എലിവേറ്റിൽ കമ്പനി 1.76 ലക്ഷം വരെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹോണ്ടയുടെ മിഡ്‌സൈസ് എസ്‌യുവി മികച്ച വിൽപ്പനയാണ് നേടുന്നത്. ഈ ഡിസ്‌കൗണ്ടുകൾ എലിവേറ്റിനെ അതിന്റെ സെഗ്‌മെന്റിൽ കൂടുതൽ മത്സരക്ഷമതയുള്ളതാക്കുന്നു, പ്രത്യേകിച്ച് ഉയർന്ന നിലവാരമുള്ള വേരിയന്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക്. നിലവിൽ, അതിന്റെ എക്സ്-ഷോറൂം വില 10.99 ലക്ഷം  മുതൽ ആരംഭിക്കുന്നു.

ഹോണ്ട സിറ്റിയിൽ കിഴിവ്
2026 ജനുവരിയിലെ ഓഫറുകളിൽ ഹോണ്ട സിറ്റി മറ്റൊരു പ്രധാന ആകർഷണമാണ് . ഈ അഞ്ചാം തലമുറ സെഡാൻ 1.37 ലക്ഷം വരെ കിഴിവുകളുമായി വരുന്നു. ശക്തമായ പെട്രോൾ എഞ്ചിനും വിശാലമായ ക്യാബിനും പേരുകേട്ട സിറ്റി, ബോഡി തരം കാരണം പരിമിതമായ വിൽപ്പനയുള്ള മോഡലുകളിൽ ഒന്നാണ്. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 11.95 ലക്ഷം രൂപയാണ്.ഹോണ്ട അമേസ് കിഴിവ് ഓഫറുകൾ
ഹോണ്ടയുടെ കോംപാക്റ്റ് സെഡാനായ അമേസും ഈ ഡിസ്‌കൗണ്ട് കാമ്പെയ്‌നിന്റെ ഭാഗമാണ്. 7.40 ലക്ഷം രൂപ എക്സ്-ഷോറൂം മുതൽ ആരംഭിക്കുന്ന അമേസിൽ ഉപഭോക്താക്കൾക്ക് 57,000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. ആകർഷകമായ സവിശേഷതകളും മികച്ച ഡ്രൈവിംഗ് അനുഭവവും കൊണ്ട് ആദ്യമായി കാർ വാങ്ങുന്നവരെയും കുടുംബങ്ങളെയും ആകർഷിക്കുന്നത് അമേസ് തുടരുന്നു. കൂടാതെ, തിരഞ്ഞെടുത്ത മോഡലുകൾക്ക് ഏഴ് വർഷം വരെയുള്ള വാറന്റി പാക്കേജുകളിൽ ഹോണ്ട കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു
  
 








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുതിയ ഹ്യുണ്ടായി വെന്യു HX5+: ഹ്യുണ്ടായിയുടെ സർപ്രൈസ്

പുതിയ ഹ്യുണ്ടായി വെന്യു HX5+: ഹ്യുണ്ടായിയുടെ സർപ്രൈസ്


 
ഔദ്യോഗികമായി പുറത്തിറങ്ങി രണ്ട് മാസത്തിനുള്ളിൽ, പുതുതലമുറ ഹ്യുണ്ടായി വെന്യു നിരയിൽ HX5+ വേരിയന്റ് പുറത്തിറക്കി. അതിന്റെ എക്സ്-ഷോറൂം വില 9.99 ലക്ഷം രൂപയാണ്. ഇത് HX5 വേരിയന്റിനേക്കാൾ 85,000 രൂപ കൂടുതലും HX6 വേരിയന്റിനേക്കാൾ 43,000 രൂപ കുറവും ആണ്.


സ്‍പെസിഫിക്കേഷനുകൾ

2026 ഹ്യുണ്ടായി വെന്യു HX5+ 83 PS പവറും 114 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായി മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. HX5 ട്രിമ്മിന് മുകളിലായി സ്ഥിതി ചെയ്യുന്ന പുതിയ 2026 ഹ്യുണ്ടായി വെന്യു HX5+ വേരിയന്റ് താഴ്ന്ന വേരിയന്റുകളിൽ ലഭ്യമായ എല്ലാ സുഖസൗകര്യങ്ങളും സുരക്ഷാ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. പുതിയ വേരിയന്റ് ഉയർന്ന-സ്പെക്ക് HX6 ട്രിമ്മിൽ നിന്ന് നിരവധി പ്രീമിയം സവിശേഷതകൾ കടമെടുക്കുന്നു, അതിൽ ക്വാഡ്-ബീം എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഉയർത്തിയ റൂഫ് റെയിലുകൾ, ഒരു റിയർ വൈപ്പർ, വാഷർ എന്നിവ ഉൾപ്പെടുന്നു.

പുതിയ വെന്യു HX5+ ന്റെ ഉള്ളിൽ വയർലെസ് ഫോൺ ചാർജർ, ഡ്രൈവർക്ക് ഓട്ടോമാറ്റിക് അപ്/ഡൗൺ സംവിധാനമുള്ള ഓട്ടോമാറ്റിക് പവർ വിൻഡോ, ഫ്രണ്ട് സെന്റർ ആംറെസ്റ്റ്, റിയർ വിൻഡോ സൺഷെയ്ഡ് എന്നിവയുണ്ട്. ഫാബ്രിക് അപ്ഹോൾസ്റ്ററിയോടുകൂടിയ ഗ്രേ ക്യാബിൻ ഡിസൈൻ ഇതിലുണ്ട്.

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഈ വേരിയന്റിൽ ഉൾപ്പെടുന്നു. 4.2 ഇഞ്ച് എംഐഡി ഉള്ള ഭാഗികമായി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓഡിയോ, ബ്ലൂടൂത്ത് നിയന്ത്രണങ്ങളുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, മാനുവൽ ക്ലൈമറ്റ് കൺട്രോൾ, മുന്നിലും പിന്നിലും യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, ടിൽറ്റ് ഫംഗ്ഷനോടുകൂടിയ പവർ സ്റ്റിയറിംഗ്, മുന്നിലും പിന്നിലും പവർ വിൻഡോകൾ, മുന്നിലും പിന്നിലും സ്പീക്കറുകൾ, പിന്നിലെ എസി വെന്റുകൾ എന്നിവ ദൈനംദിന ഉപയോഗത്തിന് ഇത് വളരെ സുഖകരമാക്കുന്നു.

ഫോളോ-മീ-ഹോം ഹെഡ്‌ലാമ്പുകൾ, ടൈമർ ഉള്ള റിയർ ഡീഫോഗർ, ഡൈനാമിക് ഗൈഡ്‌ലൈനുകളുള്ള റിവേഴ്‌സ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, സൺറൂഫ് എന്നിവയും ഈ കാറിൽ ലഭ്യമാണ്. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഫ്രണ്ട് ആൻഡ് റിയർ സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, എല്ലാ സീറ്റുകൾക്കും റിമൈൻഡറുകളുള്ള ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഇംപാക്ട് സെൻസിംഗ് ഓട്ടോ ഡോർ അൺലോക്ക്, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകൾ തുടങ്ങിയവയാണ് സുരക്ഷാ സവിശേഷതകൾ.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്ക നടത്തിയത് വലിയ കാടത്തം; അപലപിക്കാത്ത കേന്ദ്ര നിലപാട് നാണക്കേട്: മുഖ്യമന്ത്രി

അമേരിക്ക നടത്തിയത് വലിയ കാടത്തം; അപലപിക്കാത്ത കേന്ദ്ര നിലപാട് നാണക്കേട്: മുഖ്യമന്ത്രി


 
തിരുവനന്തപുരം: വെനസ്വേലയിൽ അമേരിക്ക നടത്തിയത് നികൃഷ്ടമായ ഇടപെടലാണെന്നും അന്താരാഷ്ട്ര മര്യാദകൾ ലംഘിച്ചുള്ള ഈ കാടത്തത്തെ അപലപിക്കാൻ കേന്ദ്രസർക്കാരിന് കഴിയാത്തത് രാജ്യത്തിന് നാണക്കേടാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വെനസ്വേലൻ പ്രസിഡന്റിനെ ബന്ദിയാക്കിയ സംഭവത്തിൽ തന്റെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം.

പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം ഒരു പരമാധികാര രാഷ്ട്രത്തിന്റെ അതിർത്തി ലംഘിച്ച് മറ്റൊരു രാജ്യം യുദ്ധം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. "ഏറ്റവും നികൃഷ്ടമായ ഇടപെടലാണ് വെനസ്വേലയിൽ ഉണ്ടായത്. മുൻകൂട്ടി ആസൂത്രണംചെയ്ത രീതിയിൽ ആ രാജ്യത്തിന്റെ ഭരണാധികാരിയെയും ഭാര്യയെയും കസ്റ്റഡിയിലെടുത്ത്, കണ്ണ് മൂടിക്കെട്ടിയ നിലയിൽ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചു. അദ്ദേഹത്തിന്റെ കണ്ണ് മൂടിക്കെട്ടിയ അവസ്ഥയിൽ, ബന്ധനത്തിലായ വെനസ്വേലൻ പ്രസിഡന്റ്. എന്താണിത്? എത്ര വലിയ തെമ്മാടിത്തമാണ്? എത്ര വലിയ കാടത്തമാണ്. എവിടെയാണ് രാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും?" - അദ്ദേഹം ചോദിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയോട് പിന്തുണ തേടി, പൂർണ്ണപിന്തുണ വാഗ്ദാനം ചെയ്‌തു’; മേയർ വി വി രാജേഷ്

കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയോട് പിന്തുണ തേടി, പൂർണ്ണപിന്തുണ വാഗ്ദാനം ചെയ്‌തു’; മേയർ വി വി രാജേഷ്


കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയോട് പിന്തുണ തേടിയെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ്. മുഖ്യമന്ത്രി പൂർണ്ണപിന്തുണ വാഗ്ദാനം ചെയ്‌തു. സ്മാർട്ട് സിറ്റി ബസ് അടക്കമുള്ള വിഷയങ്ങൾ ഒന്നൊന്നായി ശ്രദ്ധയിൽപ്പെടുത്തും. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടില്ല. കൗൺസിൽ ചർച്ച ചെയ്തതിനുശേഷം അത്തരം കാര്യങ്ങളിലേക്ക് കടക്കാം എന്ന് മേയർ വ്യക്തമാക്കി. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക