കൊച്ചി : പ്രശസ്ത സംഗീതജ്ഞന്‍ അലന്‍ വാക്കര്‍
ബോള്‍ഗാട്ടിയില്‍ നടത്തിയ സംഗീത നിശക്കിടെ മൊബൈല്‍
ഫോണുകള്‍ മോഷ്ടിക്കപ്പെട്ടത് ആസൂത്രിതം. മോഷണം നടക്കാൻ
യാതൊരു സാധ്യതയുമില്ലെന്ന് കരുതിയിരുന്ന ആള്‍ക്കൂട്ടത്തിന്റെ
പക്കല്‍ നിന്നാണ് 22 ഐഫോണുകളും 18 ആന്‍ഡ്ോയ്ഡ്
ഫോണുകളും മോഷ്ടിക്കപ്പെട്ടത്. ഇതിനു പിന്നിൽ വന്‍നഗരങ്ങളിലെ
പരിപാടികള്‍ കേന്ദ്രീകരിച്ച് പവര്‍ത്തിക്കുന്ന സംഘമാണെന്ന
നിഗമനത്തിലാണ് പൊലീസ്.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന തുടങ്ങിയെന്നും
ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ടു
പോകുമെന്നും കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന
മുളവുകാട് എസ്‌എച്ച്‌ഒ വി.എസ്. ശ്യാംകുമാര്‍ മനോരമ
ഓൺലൈനോട് പറഞ്ഞു. മോഷണത്തിന്റെ രീതി
പരിശോധിച്ചതില്‍നിന്ന് സംഘടിത കുറ്റകൃത്യം ആണെന്ന
നിഗമനത്തിലാണ് പൊലീസ്. ഫോണ്‍ നഷ്ടപ്പെട്ടവരിലൊരാള്‍
അതിന്റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ നെടുമ്പാശേരിയില്‍
ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പൊലീസ് സംഘം ഇവിടെ
എത്തിയപ്പോഴേക്കും ലൊക്കേഷന്‍ മുംബൈ ആയി മാറി
വിമാനത്തിലും ട്രെയിനിലും സംഘം കൊച്ചി വിട്ടിട്ടുണ്ട് എന്നാണ്
അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. മൊബൈലുകള്‍
വിണ്ടെടുക്കുന്നതിനായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍
മുംബൈയിലേക്കു തിരിച്ചിട്ടുണ്ട്
മോഷണത്തിനു പിന്നിൽ വലിയ ആസൂതണം നടന്നിട്ടുണ്ട് എന്നാണ്
പുറത്തുവരുന്ന വിവരങ്ങള്‍ തെളിയിക്കുന്നത്. പണം മുടക്കി
പരിപാടിക്ക് ടിക്കറ്റെടുത്ത ശേഷം കൊച്ചിയിലെത്തി മോഷണം
നടത്തുകയും അപ്പോള്‍ തന്നെ നഗരം വിടുകയും ചെയ്യുന്നതാണ്
ഇവരുടെ രീതി. ഇതേ മാതൃകയില്‍ മുമ്പ് മുംബൈയിലും
ഡല്‍ഹിയിലും ബെംഗളൂരുവിലുമെല്ലാം മോഷണം നടന്നിട്ടുണ്ട്
എന്നാല്‍ ഇതൊലാന്നും തന്നെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍
വിണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല
കൊച്ചിയില്‍ മോഷണം നടക്കാന്‍ യാതൊരു സാധ്യതയും
സങ്കല്‍പ്പിച്ചിട്ടില്ലന്നാണ് ഫോണ്‍ നഷ്ടപ്പെട്ടവരില്‍ ഒരാൾ
പറയുന്നത്. വിഐപി ഏരിയയില്‍ നിന്നാണ് അവ
നഷ്ടപ്പെട്ടിട്ടുളളത്. സംഗീതപരിപാടി അവസാനിക്കുന്നതിനു മുമ്പ്
ചെറിയ തോതില്‍ മഴ പെയ്തിരുന്നു. ഇതിനു പിന്നാലെ
പരിപാടിയുടെ വിഡിയോ പകര്‍ത്തിയ ശേഷം മൊബൈല്‍
പോക്കറ്റിലിട്ടത് ഓര്‍മയുണ്ടെന്നും ഫോണ്‍ നഷ്ടപ്പെട്ട ആൾ
പറയുന്നു. തിരിച്ച് വീട്ടിലേക്കുള്ള യാത്രക്കിടെയാണ് ഫോൺ
നഷ്ടപ്പെട്ട വിവരമറിയുന്നത്. പിന്നിട് പൊലിസുമായി ബന്ധപ്പെട്ട്
പരിശോധന നടത്തിയെങ്കിലും മൊബൈല്‍ മുംബൈയിലെത്തി
എന്നാണ് അറിഞ്ഞത്. കൈയില്‍നിന്ന് മൊബൈല്‍ ബലമായി
പിടിച്ചെടുത്ത സംഭവവും ഇതിനിടയില്‍ നടന്നെന്ന്
സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക