Showing posts with label News. Show all posts
Showing posts with label News. Show all posts

Monday, 16 February 2026

രാവിലെ വെറും വയറ്റിൽ ചായ കുടിക്കാറുണ്ടോ? ശ്രദ്ധിച്ചോളു ഇക്കാര്യങ്ങൾ

രാവിലെ വെറും വയറ്റിൽ ചായ കുടിക്കാറുണ്ടോ? ശ്രദ്ധിച്ചോളു ഇക്കാര്യങ്ങൾ

 



ദിവസവും ഒരു ചായയെങ്കിലും കുടിക്കാത്തവരായി ആരും ഉണ്ടാവില്ല. പ്രത്യേകിച്ചും മലയാളികൾക്ക് ഉറക്കം എഴുന്നേറ്റയുടനെ ചായ കുടിക്കുന്ന ശീലമുണ്ട്. എന്നാൽ വെറും വയറ്റിൽ ചായ കുടിക്കുന്നത് നിങ്ങളുടെ ദഹനത്തെ ബാധിക്കുകയും അസിഡിറ്റി ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു. ഇത് ക്രമേണ പലതരം ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെയ്ക്കും. വെറും വയറ്റിൽ ചായ കുടിക്കുന്നതിന്റെ ദോഷങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1.അസിഡിറ്റിയും വയർ എരിച്ചിലും
എപ്പോഴും വെറും വയറ്റിൽ ചായ കുടിക്കുന്നത് അസിഡിറ്റി ഉണ്ടാവാൻ കാരണമാകുന്നു. ചായ ആസിഡ് ഉത്‌പാദനം സ്വാഭാവികമായി കൂട്ടും. വെറും വയറ്റിൽ കുടിക്കുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും ഇത് കാരണമാകുന്നു. നെഞ്ച് എരിച്ചിൽ, വയറ് വീർക്കൽ, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും.

2. വയറിന് അസ്വസ്ഥതകൾ ഉണ്ടാകുന്നു
വെറും വയറ്റിൽ ചായ കുടിക്കുന്നത് ചിലരിൽ ദഹനം മന്ദഗതിയിലാക്കുകയും മറ്റു ചിലരിൽ ഗ്യാസ് ഉണ്ടാവാനും കാരണമാകാറുണ്ട്. അതിനാൽ തന്നെ വെറും വയറ്റിൽ ചായ കുടിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം.

3. ഊർജ്ജം ഇല്ലാതാക്കുന്നു

രാവിലെ ഉറക്കം എഴുന്നേറ്റ ഉടനെ ചായയും കോഫിയും കുടിക്കുന്നത് നിങ്ങൾക്ക് താൽകാലിക ഊർജ്ജം നൽകുന്നു. എന്നാൽ സമയം പോകുന്നതിന് അനുസരിച്ച് നിങ്ങളുടെ ഊർജ്ജവും നഷ്ടപ്പെടും. കൂടാതെ രാവിലെ തന്നെ ചായ കുടിക്കുന്നത് വിശപ്പ് ഇല്ലാതാവാനും കാരണമാകുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 11 February 2026

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം


 
സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധന രേഖപ്പെടുത്തുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. സാധാരണയെക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിലും വരണ്ട അന്തരീക്ഷാവസ്ഥ തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇതോടെ സംസ്ഥാനത്ത് പകൽ താപനില 34 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.

ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പകൽ 11 മണി മുതൽ മൂന്ന് മണി വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്.

കടുത്ത ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചു. ‌അതോടൊപ്പം, നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 22 January 2026

1984 സിഖ് വിരുദ്ധ കലാപം: സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കി ഡൽഹി ഹൈക്കോടതി

1984 സിഖ് വിരുദ്ധ കലാപം: സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കി ഡൽഹി ഹൈക്കോടതി


 
ന്യൂഡൽഹി: 1984 സിഖ് വിരുദ്ധ കലാപത്തിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കി ഡൽഹി ഹൈക്കോടതി. സിഖ് വിരുദ്ധ കലാപത്തിനിടെ തലസ്ഥാനത്തെ ജനക്പുരി, വികാസ്പുരി പ്രദേശങ്ങളിൽ അക്രമത്തിന് പ്രേരിപ്പിച്ച കേസിലാണ് മുൻ കോൺഗ്രസ് എംപിയെ കോടതി കുറ്റവിമുക്തനാക്കിയത്.റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി ഡിഗ് വിനയ് സിംഗാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി 25 നാണ് വിചാരണ കോടതി സജ്ജൻ കുമാറിനെ ജീവപര്യന്ത തടവിന് ശിക്ഷിച്ചത്.

2015 ഫെബ്രുവരിയിൽ, കലാപ കേസുകൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കുമാറിനെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ജനക്പുരിയിലും വികാസ്പുരിയിലും നടന്ന അക്രമങ്ങളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.1984 നവംബർ 1 ന് സോഹൻ സിംഗ്, മരുമകൻ അവ്താർ സിംഗ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ജനക്പുരിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 1984 നവംബർ 2 ന് ഒരു ജനക്കൂട്ടം ഗുർചരൺ സിംഗ് എന്നയാളെ തീകൊളുത്തിയ കേസിലാണ് രണ്ടാമത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

അതേസമയം 2023 ഓഗസ്റ്റിൽ ഡൽഹി കോടതി രണ്ട് കേസുകളിലെയും കൊലപാതകം, ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങൾ ഒഴിവാക്കിയപ്പോൾ, കലാപം ഉണ്ടാക്കൽ, വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ എന്നീ കുറ്റങ്ങൾ കുമാറിനെതിരെ ചുമത്തിയിരുന്നു.

ഈ കേസിൽ കുറ്റവിമുക്തനായെങ്കിലും സജ്ജൻ കുമാറിന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല.1984ലെ കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഡൽഹി ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. കലാപത്തിനിടെ പാലം കോളനിയിൽ അഞ്ച് സിഖുകാരെ കൊലപ്പെടുത്തിയ കേസിലാണ് ജീവപര്യന്തം തടവ് ലഭിച്ചത് . 2018 മുതൽ ശിക്ഷ അനുഭവിക്കുന്ന കുമാർ ഇപ്പോൾ തിഹാർ ജയിലിലാണ്.

1984 ഒക്ടോബർ 31-ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സിഖ് അംഗരക്ഷകർ കൊലപ്പെടുത്തിയതിനെ തുടർന്നാണ് 1984-ലെ കലാപം പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാനത്ത് മാത്രം കുറഞ്ഞത് 2,800 പേരെങ്കിലും കൊല്ലപ്പെട്ടു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 3 January 2026

കേരളത്തിന്റെ വാനമ്പാടിക്കൊപ്പം ആദ്യമായി ഒരുമിച്ച് പാടുന്നതിന്‍റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; മാജിക് മഷ്റൂംസിലെ ആരാണേ ആരാണേ…ഗാനം നാളെ പുറത്തിറങ്ങും

കേരളത്തിന്റെ വാനമ്പാടിക്കൊപ്പം ആദ്യമായി ഒരുമിച്ച് പാടുന്നതിന്‍റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; മാജിക് മഷ്റൂംസിലെ ആരാണേ ആരാണേ…ഗാനം നാളെ പുറത്തിറങ്ങും


 
പ്രേക്ഷകർ ഏറ്റെടുത്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന് ‘ ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘മാജിക് മഷ്റൂംസി’ൽ താനും കെ.എസ് ചിത്രയും ഒരുമിച്ച് പാടുന്ന ഗാനം പുറത്തിറങ്ങാൻ ഒരുങ്ങുന്നതിന്‍റെ സന്തോഷം പങ്കുവെച്ച് ഗായിക റിമി ടോമി. മലയാളത്തിന്‍റെ വാനമ്പാടി കെഎസ് ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നുചേർന്ന് പാടിയിരിക്കുന്ന ‘ആരാണേ ആരാണേ…’ എന്ന് തുടങ്ങുന്ന ഗാനം നാളെ രാവിലെ 11.11നാണ് പുറത്തിറങ്ങുന്നത്. രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നറായി എത്തുന്ന ‘മാജിക് മഷ്റൂംസ്’ ജനുവരി 23-ന് തിയേറ്ററുകളിൽ എത്തും.

‘എനിക്ക് വലിയ സന്തോഷമുള്ളൊരു കാര്യം നിങ്ങളുമായി പങ്കുവെയ്ക്കുകയാണ്’ എന്ന് പറഞ്ഞുകൊണ്ട് പാട്ടിറങ്ങുന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി. ‘ചിത്ര ചേച്ചിക്കൊപ്പം ഞാൻ ഒരു പാട്ട് പാടിയിരിക്കുകയാണ്. ചിത്ര ചേച്ചിയോടൊപ്പം പാടാൻ കഴിയുന്നത് വലിയൊരു ദൈവാനുഗ്രഹമായി കാണുന്നു. നാദിർഷിക്കയുടെ ‘മാജിക് മഷ്റൂംസ്’ സിനിമയിലേതാണ് ഗാനം. നാദിർഷിക്കയുടെ കൂടെ ‘കട്ടപ്പനയിലെ ഋത്വിക് റോഷനി’ൽ ‘കണ്ടില്ലേ കർപ്പൂരപന്തലില്’ എന്ന് തുടങ്ങുന്ന ഗാനം വൈക്കം വിജയലക്ഷ്മിക്കൊപ്പം ആലപിച്ചിരുന്നത് ഏവരും ഏറ്റെടുത്തിരുന്നു. ഈ ഗാനവും എല്ലാവരും ഏറ്റെടുക്കുമെന്നാണ് പ്രാർത്ഥന. ഏവരുടേയും പിന്തുണയും അനുഗ്രഹവും വേണം’, എന്നാണ് റിമി ടോമി വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.

നാദിർഷ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് രാജീവ് ഗോവിന്ദനാണ്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 29 December 2025

രാത്രി 9 മണി; 18 രൂപ ഇല്ലാത്ത 28 കാരിയെ KSRTC ബസ് കണ്ടക്ടർ വഴിയിൽ ഇറക്കിവിട്ടു

രാത്രി 9 മണി; 18 രൂപ ഇല്ലാത്ത 28 കാരിയെ KSRTC ബസ് കണ്ടക്ടർ വഴിയിൽ ഇറക്കിവിട്ടു



കെഎസ്ആർടിസി (KSRTC) ബസിൽ നിന്ന് രാത്രി യാത്രയ്ക്കിടയിൽ യുവതിയെ ഇറക്കിവിട്ടു. 18 രൂപ ടിക്കറ്റ് എടുത്ത യുവതിക്ക് യഥാസമയം ഗൂഗിൾ പേ വർക്ക് ചെയ്യാത്തതാണ് ബസിൽ നിന്ന് ഇറക്കിവിടാൻ കാരണം. രാത്രി രണ്ടര കിലോമീറ്റർ നടന്ന ശേഷമാണ് യുവതി വീട്ടിലെത്തിയത്. ഇവർ പരാതിയുമായി രംഗത്തെത്തി.
കഴിഞ്ഞ 26-ാം തീയതി രാത്രി 9 മണിക്കായിരുന്നു സംഭവം. തിരുവനന്തപുരം വെള്ളറട സ്വദേശിയും കുന്നത്തുകാലിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുമായ ദിവ്യ എന്ന 28കാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

പതിവായി ഡ്യൂട്ടി കഴിഞ്ഞ് രാത്രി 9.45ന് നെയ്യാറ്റിൻകരയിൽ നിന്നുള്ള അവസാന വണ്ടിക്കാണ് ദിവ്യ വീട്ടിൽ പോകാറ്.

ആരോഗ്യപ്രശ്നം ഉള്ളതിനാൽ, സംഭവദിവസം രാത്രി 8.30ന് വീട്ടിലേക്ക് മടങ്ങിയ ദിവ്യ കൂനമ്പനയിൽ നിന്ന് ബസ്സുകയറി. പേഴ്സ് കയ്യിൽ കരുതാൻ മറന്നിരുന്നെങ്കിലും കെഎസ്ആർടിസി ബസിലെ സ്ഥിരം യാത്രക്കാരിയായ ദിവ്യ ഗൂഗിൾ പേ ഉപയോഗിച്ച് യാത്ര ചെയ്യാറുണ്ട് എന്ന വിശ്വാസത്തിൽ ബസിൽ കയറി. 

കാരക്കോണത്തു നിന്ന് 18 രൂപയുടെ ടിക്കറ്റ് എടുത്ത് ഗൂഗിൾ പേ ഉപയോഗിച്ചെങ്കിലും സെർവർ തകരാർ കാരണം യഥാക്രമം
ഇടപാട് നടത്താൻ കഴിഞ്ഞില്ല.

പ്രകോപിതനായ കണ്ടക്ടർ തോലടിയിൽ യുവതിയെ ഇറക്കിവിടുകയായിരുന്നു. സെർവറിന്റെ തകരാറാണെന്നും, അല്പസമയത്തിനകം കാശ് അയക്കാൻ കഴിയുമെന്നും, ഇല്ലാത്തപക്ഷം സർവീസ് അവസാനിപ്പിക്കുന്ന വെള്ളറടയിൽ ഇറങ്ങേണ്ട തനിക്ക് അവിടെനിന്നും കാശ് തരപ്പെടുത്തി നൽകാൻ കഴിയും എന്നും

ദിവ്യ കണ്ടക്ടറോട് പറഞ്ഞു എങ്കിലും ചെവിക്കൊള്ളാൻ തയ്യാറായില്ല.
ഇത്തരം തട്ടിപ്പുകാരെ തനിക്കറിയാമെന്നും, ബസ്സിൽ നിന്ന് ഇറങ്ങടീ എന്ന് ആക്രോശിച്ചുകൊണ്ട് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു എന്നാണ് ദിവ്യയുടെ പരാതി.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക