Showing posts with label News. Show all posts
Showing posts with label News. Show all posts

Thursday, 18 December 2025

ജിദ്ദയില്‍ നിന്ന് പുറപ്പെട്ട വിമാനം തകരാറിലായ സംഭവം: നെടുമ്പാശ്ശേരിയില്‍ നിന്ന് യാത്രക്കാരെ റോഡ് മാര്‍ഗം കരിപ്പൂരില്‍ എത്തിക്കും

ജിദ്ദയില്‍ നിന്ന് പുറപ്പെട്ട വിമാനം തകരാറിലായ സംഭവം: നെടുമ്പാശ്ശേരിയില്‍ നിന്ന് യാത്രക്കാരെ റോഡ് മാര്‍ഗം കരിപ്പൂരില്‍ എത്തിക്കും

 

ജിദ്ദയില്‍ നിന്നും കരിപ്പൂരിലിറങ്ങേണ്ട വിമാനം തകരാറിലായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. 160 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെ റോഡ് മാര്‍ഗം കരിപ്പൂരില്‍ എത്തിക്കും. 

160 യാത്രക്കാരുമായി പുലര്‍ച്ചെ 1:05 നാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ജിദ്ദയില്‍ നിന്നും ടേക്ക് ഓഫ് ചെയ്യുന്നത്. യാത്രമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകള്‍ സംഭവിക്കുകയായിരുന്നു. ലാന്‍ഡിങ് ഗിയറിന് തകരാര്‍ സംഭവിക്കുകയും വിമാനത്തിന്റെ ഒരു ടയര്‍ പൊട്ടുകയും ചെയ്തു. തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിനായി ആവശ്യപ്പെടുകയായിരുന്നു. പൂര്‍ണ്ണ സജ്ജമായ നെടുമമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തു. ലാന്‍ഡിങ്ങിനിടയില്‍ രണ്ടാമത്തെ ടയറും പൊട്ടി. ജിദ്ദയില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടയില്‍ എന്തോ ഒരു വസ്തു വിമാനത്തിന്റെ ടയറില്‍ തട്ടിയതാണ് ടയര്‍ പൊട്ടാന്‍ കാരണം എന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ടേക്ക് ഓഫ് സമയത്ത് വലിയ ശബ്ദവും വിമാനത്തിനുള്ളില്‍ കുലുക്കവും അനുഭവപ്പെട്ടിരുന്നതായും യാത്രക്കാര്‍ പറഞ്ഞു.

മറ്റൊരു വിമാനം ക്രമീകരിച്ചു നല്‍കണമെന്ന ആവശ്യപ്പെട്ട് വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധമുയര്‍ത്തി. എന്നാല്‍ മുഴുവന്‍ യാത്രക്കാരെയും റോഡ് മാര്‍ഗ്ഗം കരിപ്പൂരില്‍ എത്തിക്കും. യാത്രക്കാരുമായി അഞ്ചു ബസ്സുകള്‍ കരിപ്പൂരിലേക്ക് പുറപ്പെട്ടു. വിമാനത്തിന്റെ വിശദമായ സാങ്കേതിക പരിശോധനകള്‍ നടന്നു വരികയാണ്.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 16 December 2025

'മെസിയേക്കാൾ എനിക്ക് വലുത് നവ്യ നായർ'; നടിയെ വേദിയിലിരുത്തി ധ്യാൻ പറഞ്ഞത്

'മെസിയേക്കാൾ എനിക്ക് വലുത് നവ്യ നായർ'; നടിയെ വേദിയിലിരുത്തി ധ്യാൻ പറഞ്ഞത്

 

തന്റെ രസകരമായ അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന നടനാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ നടിയായ നവ്യ നായരെക്കുറിച്ച് ധ്യാൻ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ലോക ഫുട്ബോൾ താരം മെസിയെ നേരിട്ട് കാണാനുള്ള അവസരം ലഭിച്ചെന്നും എന്നാൽ അത് വേണ്ടയെന്ന് വച്ചാണ് നവ്യയ്ക്കൊപ്പം ഉദ്ഘാടനത്തിന് എത്തിയതെന്നുമാണ് ധ്യാൻ പറയുന്നത്. കൊട്ടാരക്കരയിൽ ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു നടൻ ഇക്കാര്യം പറഞ്ഞത്.'കഴിഞ്ഞ ദിവസം മുംബയിൽ മെസി വന്നുപോയത് നമ്മളെല്ലാം കണ്ടിട്ടുണ്ടാകും. സംഘാടകരിൽ ഒരാളായ കൂട്ടുകാരൻ മെസിയെ കാണാൻ ഒരവസരം തരാമെന്ന് പറഞ്ഞിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, വരാൻ പറ്റില്ല കൊട്ടാരക്കരയിൽ നവ്യ നായർക്കൊപ്പം ഒരു ഉദ്ഘാടനമുണ്ടെന്ന്. മെസിയേക്കാൾ വലുതാണോ നിനക്ക് നവ്യയെന്ന് കൂട്ടുകാരൻ ചോദിച്ചു. അതേ എന്നാണ് ഞാൻ മറുപടി പറഞ്ഞത്. മലയാള സിനിമയിലെ ഒരു ഇതിഹാസ നായികയുമായാണ് ഞാൻ ഈ വേദി പങ്കിടുന്നത്.എന്റെ പഴയൊരു ഇന്റർവ്യൂ ഉണ്ട്. അച്ഛനൊപ്പമുള്ളത്. അതിലൂടെയാണ് എന്റെ ഇന്റർവ്യു കരിയർ ആരംഭിക്കുന്നത്. ആ അഭിമുഖത്തിൽ കല്യാണം കഴിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ച ആളാണ് നവ്യ നായർ എന്ന് ഞാൻ പറഞ്ഞിരുന്നു. അന്നത്തെക്കാലത്ത് നവ്യ നായർ, കാവ്യ മാധവൻ അല്ലെങ്കിൽ മീര ജാസ്മിൻ. ഇവരിൽ മൂന്ന് പേരിൽ ഒരാളെ കല്യാണം കഴിക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യം പക്ഷേ അത് നടന്നില്ല. എനിക്ക് മെസിയെക്കാൾ അല്ലെങ്കിൽ മറ്റാരെക്കാളും വലുത് നവ്യയാണ്' - ധ്യാൻ പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 5 December 2025

കേരള പത്രപ്രവർത്തക യൂണിയൻ മുൻ ജനറൽ സെക്രട്ടറി എസ്.ജയശങ്കർ അന്തരിച്ചു

കേരള പത്രപ്രവർത്തക യൂണിയൻ മുൻ ജനറൽ സെക്രട്ടറി എസ്.ജയശങ്കർ അന്തരിച്ചു

 

മുതിർന്ന മാധ്യമ പ്രവർത്തകനും KUWJ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന എസ്.ജയശങ്കർ അന്തരിച്ചു. 75 വയസായിരുന്നു. ദീർഘകാലം കേരള കൗമുദി ദിനപത്രത്തിൻെറ തിരുവനന്തപുരം ലേഖകനായിരുന്ന ജയശങ്കർ വിരമിച്ച ശേഷവും പൊതുരംഗത്ത് സജീവമായിരുന്നു. ജഗതി ഉള്ളൂർ സ്മാരകം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവയുടെ ഭാരവാഹി ആയിരുന്നു. തിരുവനന്തപുരത്തെ ആദ്യകാല മേയർമാരിൽ ഒരാളായ സത്യകാമൻ നായരുടെ മകനാണ് ജയശങ്കർ. സംസ്കാരം ഇന്ന്
വൈകുന്നേരം 4ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 8 November 2025

റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ പൗരരുടെ എണ്ണം കൂടുന്നു; വിദേശകാര്യ മന്ത്രാലയം

റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ പൗരരുടെ എണ്ണം കൂടുന്നു; വിദേശകാര്യ മന്ത്രാലയം

 

ന്യൂഡല്‍ഹി: റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ പൗരരുടെ എണ്ണം കൂടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള 44 പേരാണ് റഷ്യന്‍ സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്നത്.

സമീപകാലത്ത് നടത്തിയ റിക്രൂട്ട്‌മെന്റിലൂടെയാണ് ഇത്രയും പേര്‍ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായത്. ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സൈന്യത്തില്‍ ചേരുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

ഈ രീതി അവസാനിപ്പിക്കുന്നതിനായി റഷ്യന്‍ അധികൃതരുമായി വിഷയം ചര്‍ച്ച ചെയ്തതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ റഷ്യന്‍ സൈന്യത്തിനൊപ്പം സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ മോചിപ്പിക്കും. ഇതിനായി റഷ്യയുമായി ബന്ധപ്പെട്ടുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 7 November 2025

ജി.എസ്.ടി ഉദ്യോഗസ്ഥർ നേരിട്ട് വ്യാപാരസ്ഥാപനങ്ങളിലേക്ക് എത്തുന്നു — രജിസ്ട്രേഷൻ ഇല്ലെങ്കിൽ കനത്ത പിഴ, അക്കൗണ്ട് ഫ്രീസ് ചെയ്യലും, ക്രിമിനൽ നടപടികളും

ജി.എസ്.ടി ഉദ്യോഗസ്ഥർ നേരിട്ട് വ്യാപാരസ്ഥാപനങ്ങളിലേക്ക് എത്തുന്നു — രജിസ്ട്രേഷൻ ഇല്ലെങ്കിൽ കനത്ത പിഴ, അക്കൗണ്ട് ഫ്രീസ് ചെയ്യലും, ക്രിമിനൽ നടപടികളും

 

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സംസ്ഥാനത്താകമാനം ജി.എസ്.ടി രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചിരിക്കുകയാണ്. രജിസ്ട്രേഷൻ ഇല്ലാതെ വ്യാപാരം നടത്തുന്നവർക്കുള്ള നിയന്ത്രണ നടപടികൾ ശക്തമാക്കുന്നതിന്റെയും, കൂടുതൽ വ്യാപാരികളെ നികുതി സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിന്റെയും ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക ഫീൽഡ് ഇൻസ്പെക്ഷൻ സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ്. പ്രഖ്യാപനം മുമ്പ് തന്നെ സംസ്ഥാന ബഡ്ജറ്റിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയതുപോലെ, ജി.എസ്.ടി റിട്ടേൺ ഫയലിംഗ് നിരക്കും നികുതി അനുശാസനവും ഉയർത്തുകയാണ് ഈ നയത്തിന്റെ പ്രധാന ലക്ഷ്യം.

40 ലക്ഷത്തിന് മുകളിലുള്ള വാർഷിക വിറ്റുവരവുള്ള ചരക്കുവ്യാപാരികളും, സേവന ഘടകം ഉള്‍പ്പെടുന്ന ബിസിനസ്സുകൾക്കായി 20 ലക്ഷത്തോളം വാർഷിക വിറ്റുവരവുള്ളവരും ജി.എസ്.ടി നിയമപ്രകാരം നിർബന്ധമായും രജിസ്ട്രേഷൻ എടുക്കേണ്ടതാണ്. കൂടാതെ, ജി.എസ്.ടി നിയമം സെക്ഷൻ 24 പ്രകാരം നിർദ്ദേശിച്ചിരിക്കുന്ന പ്രത്യേക വിഭാഗത്തിൽ പെടുന്ന വ്യാപാരികൾ വിറ്റുവരവ് പരിധി കണക്കാക്കാതെയും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനെയും അവഗണിച്ചു രജിസ്ട്രേഷൻ ഇല്ലാതെ വ്യാപാരം നടത്തുന്നത്, നികുതിയധികൃതർ നിർദേശിക്കുന്ന കനത്ത പിഴയ്ക്കും പിറകോട്ടുള്ള നികുതി ഈടാക്കലിനും വഴിവെക്കും. വാർഷിക ടേൺഓവറിൽ നിന്ന് കണക്കാക്കി പലിശയും പിഴയും ഉൾപ്പെടെ വൻതുകയുടെ ബാധ്യത നേരിടേണ്ടി വരുമെന്നതിനാൽ വ്യാപാരികൾ ഏറ്റവും ജാഗ്രത പുലർത്തേണ്ടതുണ്ട്. കൂടാതെ, സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചും ബാങ്ക് വിവരങ്ങൾ സമർപ്പിച്ചും നികുതി അനുസരണങ്ങൾ തെളിയിക്കേണ്ട സ്ഥിതിയിലേക്ക് വ്യാപാരികളെ നയിക്കാനുള്ള സാധ്യതയും ഒഴിവാക്കാൻ കഴിയില്ല.

ജില്ലകളിൽ നിയോഗിച്ചിട്ടുള്ള GST ഉദ്യോഗസ്ഥരുടെ സംഘം നേരിട്ടെത്തി വ്യാപാരസ്ഥാപനങ്ങളെ പരിശോധിക്കുകയും, രജിസ്ട്രേഷൻ ഇല്ലാത്തവരെ അതിനായുള്ള പ്രക്രിയ നിർബന്ധമാക്കി നിർദ്ദേശിക്കുകയും ചെയ്യുന്നതാണ്. നിയമ ലംഘനം കണ്ടെത്തിയാൽ നികുതി അന്വേഷണവും, അക്കൗണ്ട് ഫ്രീസ് ചെയ്യലും, അതീവ സാഹചര്യത്തിൽ ക്രിമിനൽ നടപടികളും ഉണ്ടാകാമെന്ന മുന്നറിയിപ്പാണ് വകുപ്പിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്. ഇതിനൊപ്പം, ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കുന്നത് വ്യാപാരികളുടെ വളർച്ചയ്ക്ക് വലിയ വാതിൽ തുറക്കുന്ന കാര്യമാണെന്നും വകുപ്പ് വ്യക്തമാക്കുന്നു—നിയമ അംഗീകാരം, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യത, ടണ്ടറുകളിലും ഓൺലൈൻ മാർക്കറ്റ് പ്ലാറ്റ്‌ഫോമുകളിലും പങ്കാളിത്തം, ബാങ്കിംഗ് സൗകര്യങ്ങൾ എന്നിവ നേടാനുള്ള പ്രധാന ചവിട്ടുപടിയാണ് ജി.എസ്.ടി രജിസ്ട്രേഷൻ.

പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാണ് രജിസ്ട്രേഷൻ നടപടികൾ. www.gst.gov.in എന്ന പോർട്ടൽ വഴി ആവശ്യമായ രേഖകളും ആധാർ ഓതെന്റിക്കേഷനും പൂർത്തിയാക്കുമ്പോൾ രജിസ്ട്രേഷൻ വളരെ വേഗത്തിൽ ലഭിക്കും. ഇനിയും രജിസ്ട്രേഷൻ എടുക്കാത്ത വ്യാപാരികൾ ഉടൻ നടപടിയെടുക്കണമെന്ന് വകുപ്പ് നിർദ്ദേശിക്കുന്നു, ഇല്ലാത്തപക്ഷം അടുത്ത ദിവസങ്ങളിൽ നടത്തപ്പെടുന്ന പരിശോധനയിൽ കനത്ത പിഴയടക്കമുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്നതിനാൽ വ്യാപാരികൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും അറിയിക്കുന്നു. “നിയമം പാലിക്കാത്തത് ഇനി ബിസിനസിനെ തന്നെ അപകടത്തിലാക്കും” എന്ന സന്ദേശമാണ് നികുതി വകുപ്പ് വ്യാപാരികളോട് നൽകുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക