സംസ്ഥാനവ്യാപകമായി ഹെൽത്ത് കാർഡ് പരിശോധന നടത്താനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പിനും ഭക്ഷ്യ സുരക്ഷാ വകുപ്പിനും നിർദേശം നൽകി. പത്തനംതിട്ടയിൽ നടത്തിയ പരിശോധനയിൽ ഒരു കാറ്ററിംഗ് സ്ഥാപനത്തിന് ഒരു സ്വകാര്യ ലാബ് വഴി കൂട്ടത്തോടെ വ്യാജ ഹെൽത്ത് കാർഡുകൾ നൽകിയതായി സംശയം ഉയർന്നതിനെ തുടർന്ന് സമഗ്ര അന്വേഷണത്തിനും സംസ്ഥാനവ്യാപക പരിശോധനയ്ക്കുമാണ് തീരുമാനം.
ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് റഗുലേഷൻ പ്രകാരം ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ആരോഗ്യ പരിശോധനകളില്ലാതെയോ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളുമായോ ജോലി ചെയ്യുന്ന ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർമാരുടെ ലൈസൻസും സസ്‌പെൻഡ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കുമെന്നും അവർക്കെതിരായ നിയമനടപടികൾ തുടരുമെന്നും വ്യക്തമാക്കി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക