രാജ്യത്തിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ അമേരിക്കയ്ക്കും പങ്കുണ്ടെന്ന് ആരോപിച്ച് ഇറാൻ രംഗത്ത്. അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ നടത്തിയ ഈ ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ ഷെക്കാർച്ചി വ്യക്തമാക്കി.
എന്നാൽ, ഇസ്രയേലിൻ്റെ ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കിലും അതിൽ പങ്കില്ലെന്ന് പറഞ്ഞ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും രംഗത്തെത്തി. ഇറാനുമായുള്ള ആണവ ചർച്ചകൾ തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ആക്രമണത്തിൽ പങ്കില്ലെന്ന് അമേരിക്ക ആവർത്തിക്കുമ്പോഴും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിന് നന്ദി അറിയിച്ചതും ശ്രദ്ധേയമാണ്. ആക്രമണത്തിന് ശേഷം നടത്തിയ വീഡിയോ സന്ദേശത്തിലാണ് നെതന്യാഹു ട്രംപിന് നന്ദി അറിയിച്ച് രംഗത്തെത്തിയത്.
‘ട്രംപിൻ്റെ പ്രസിഡൻ്റ് കാലയളവിന് ശേഷം നമ്മുടെ രാജ്യത്തിന് നൽകിയ സ്ഥിരമായ പിന്തുണയ്‌ക്ക് ഞാൻ നന്ദി പറഞ്ഞു പറയുന്നു.” എന്നായിരുന്നു നെതന്യാഹുവിന്റെ വാക്കുകൾ. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്ന് ഡോണൾഡ് ട്രംപ് ആവർത്തിച്ചു പറയുന്നുണ്ട്. ഇറാന് അണുബോംബ് ഉണ്ടാക്കാന്‍ കഴിയില്ലെന്നും അവര്‍ ചര്‍ച്ചാ മേശയിലേക്ക് മടങ്ങിയെത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.
അതേസമയം, ഇറാൻ-അമേരിക്ക ആണവ ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് വെള്ളിയാഴ്ച രാത്രിയിൽ ഇസ്രയേൽ ഇറാനിലേക്ക് കനത്ത ആക്രമണം നടത്തിയത്. ഇസ്രയേൽ ഇറാനുനേരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതനുസരിച്ച് മിഡിൽ ഈസ്റ്റിൽ നിന്നുള്ള അത്യാവശ്യമില്ലാത്ത നയതന്ത്ര പ്രതിനിധികളോടും സൈനിക കുടുംബാംഗങ്ങളോടും തിരികെ വരാൻ അമേരിക്ക നിർദ്ദേശം നൽകിയിരുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക