Showing posts with label International. Show all posts
Showing posts with label International. Show all posts

Friday, 13 February 2026

ഡിജിറ്റൽ പണമിടപാടിൽ വർധന; കറൻസിയുടെ ഉപയോ​ഗം 30 ശതമാനം കുറഞ്ഞതായി കുവൈത്ത്

ഡിജിറ്റൽ പണമിടപാടിൽ വർധന; കറൻസിയുടെ ഉപയോ​ഗം 30 ശതമാനം കുറഞ്ഞതായി കുവൈത്ത്


 
കുവൈത്തില്‍ ഡിജിറ്റൽ പേമെന്റുകളുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നതായി കണക്കുകള്‍. നേരിട്ടുള്ള കറന്‍സി കൈമാറ്റത്തില്‍ പൊതുജനങ്ങള്‍ താല്‍പ്പര്യം കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. വരും നാളുകളില്‍ ഡിജിറ്റൽ പണമിടപാടില്‍ ഇനിയും വലിയ വര്‍ധന ഉണ്ടാകുമെന്നാണ് സാമ്പത്തിക വിഗദ്ധരുടെ വിലയിരുത്തല്‍.

രാജ്യത്തെ ദൈനംദിന ഇടപാടുകളില്‍ കറന്‍സി നോട്ടുകളുടെ ഉപയോഗം 30 ശതമാനമായി കുറഞ്ഞതായാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ പണമിടപാടിനാണ് കൂടുതല്‍ ആളുകള്‍ താല്‍പ്പര്യം കാണിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ ജിസിസി രാജ്യങ്ങളില്‍ പണത്തിന്റെ ഉപയോഗത്തില്‍ ഇത്തരമൊരു വന്‍ ഇടിവ് രേഖപ്പെടുത്തുന്ന ആദ്യ രാജ്യമായി കുവൈത്ത് മാറിയിരിക്കുകയാണ്.

രാജ്യത്തെ ഉപഭോക്തൃ ഇടപാടുകളില്‍ 59 ശതമാനവും ഇപ്പോള്‍ ഡെബിറ്റ് കാര്‍ഡുകളിലൂടെയോ മറ്റ് ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളിലൂടെയോ ആണ് നടക്കുന്നത്. വ്യക്തികള്‍ തമ്മിലുള്ള പണമിടപാടുകളിലും പണം ഉപയോഗം ഏകദേശം 19 ശതമാനം കുറഞ്ഞിട്ടുണ്ട്.

കുവൈത്ത് വിഷന്‍ 2035 പദ്ധതിയുടെ ഭാഗമായി സമ്പദ്‍വ്യവസ്ഥയുടെ ഡിജിറ്റലൈസേഷന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ വിവിധ നടപടികള്‍ കൈക്കൊണ്ടതിന്റെ ഫലമായാണ് ഈ മാറ്റമെന്നാണ് വിലയിരുത്തല്‍. പരമ്പരാഗത കാര്‍ഡ് ഇടപാടുകളില്‍ നിന്ന് ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനങ്ങളിലേക്കും സ്മാര്‍ട്ട്ഫോണ്‍ അടിസ്ഥാനത്തിലുള്ള ടോക്കണൈസ്ഡ് പേയ്മെന്റുകളിലേക്കും രാജ്യം വേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബില്‍ പേയ്മെന്റുകള്‍, മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള സേവനങ്ങള്‍, റെസ്റ്റോറന്റുകള്‍, ടാക്‌സി സര്‍വീസുകള്‍ എന്നിവയിലെല്ലാം ഡിജിറ്റല്‍ പേയ്മെന്റുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. എന്നാല്‍ ചെറിയ കൈമാറ്റങ്ങള്‍, ടിപ്പുകള്‍, വാടക പോലുള്ള ഇടപാടുകള്‍ എന്നിവക്കായി ഇപ്പോഴും കറന്‍സി നോട്ടുകള്‍ ആശ്രയിക്കുന്നവരുമുണ്ട്.

ഡിജിറ്റല്‍ ഇടപാടുകളുടെ വര്‍ധന രാജ്യത്തെ സാമ്പത്തിക സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വരും നാളുകളില്‍ ഡിജിറ്റൽ പണമിടപാടില്‍ ഇനിയും വര്‍ധന ഉണ്ടാകുമെന്നും ഈ മേഖലയില്‍ വിദഗ്ധര്‍ വിലയിരുത്തുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റോഡരികിൽ ഭിക്ഷയെടുക്കുന്ന യാചകന് സ്വന്തമായുള്ളത് മൂന്ന് ആഢംബര കാറുകൾ! അമ്പരപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

റോഡരികിൽ ഭിക്ഷയെടുക്കുന്ന യാചകന് സ്വന്തമായുള്ളത് മൂന്ന് ആഢംബര കാറുകൾ! അമ്പരപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്


 

ദുബായ്: പരിശോധനയ്ക്കിടെ പിടിയിലായ ഒരു ഭിക്ഷാടകന് സ്വന്തമായി മൂന്ന് ആഡംബര കാറുകൾ. ജനങ്ങളുടെ കാരുണ്യത്തെ ചൂഷണം ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കുന്ന വ്യാജ ഭിക്ഷാടകരുടെ വിവരങ്ങൾ ദുബായ് പൊലീസ് പുറത്തുവിട്ടിരുന്നു. അടുത്തിടെ നടന്ന പരിശോധനയ്ക്കിടെ പിടിയിലായ ഒരു ഭിക്ഷാടകന് സ്വന്തമായി മൂന്ന് ആഡംബര കാറുകളുണ്ടെന്ന് കണ്ടെത്തിയതായി പൊലീസാണ് വെളിപ്പെടുത്തിയത്.


വ്യാഴാഴ്ചയാണ് ദുബായ് പൊലീസ് ഈ ഞെട്ടിക്കുന്ന കേസുകൾ പുറത്തുവിട്ടത്. ദുബായിൽ ഭിക്ഷാടനം നടത്തുന്നതിനിടെ അറസ്റ്റിലായ ഒരാളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അയാൾക്ക് മൂന്ന് ആഡംബര കാറുകൾ സ്വന്തമായുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. മൂന്ന് ദിവസം മുമ്പ് ഒരു മാർക്കറ്റിൽ നിന്നും പിടിയിലായ ഭിക്ഷാടകന്റെ പക്കൽ നിന്ന് 25,000 ദിർഹം (ഏകദേശം 5.6 ലക്ഷം രൂപ) പൊലീസ് പിടിച്ചെടുത്തു. തറയിൽ പായ വിരിച്ചിരുന്ന് ഭിക്ഷാടനം നടത്തിയിരുന്ന ഇയാൾ പണമെല്ലാം പായയുടെ അടിയിലാണ് ഒളിപ്പിച്ചിരുന്നത്.

കുഞ്ഞിനെ കയ്യിലെടുത്ത് ഭിക്ഷാടനം

മറ്റൊരു സംഭവത്തിൽ, രണ്ട് വയസ്സുള്ള കുഞ്ഞിനെ കൈയ്യിലെടുത്ത് ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റി ഭിക്ഷാടനം നടത്തിയിരുന്ന ഏഷ്യക്കാരൻ പിടിയിലായി. ഇയാളുടെ പക്കൽ നിന്ന് വിവിധ വിദേശ കറൻസികളിലായി 20,000 ദിർഹത്തോളം (ഏകദേശം 4.5 ലക്ഷം രൂപ) കണ്ടെടുത്തു. വെറും കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണ് ഇയാൾ ഇത്രയും തുക സമ്പാദിച്ചത്. വിസിറ്റ് വിസയിൽ എത്തിയ ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെനിസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ റിലയൻസ് ഇൻഡസ്ട്രീസിന് അമേരിക്കയുടെ ലൈസൻസ്

വെനിസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ റിലയൻസ് ഇൻഡസ്ട്രീസിന് അമേരിക്കയുടെ ലൈസൻസ്


 

അമേരിക്കൻ ഉപരോധങ്ങൾ ലംഘിക്കാതെ വെനിസ്വേലയിൽ നിന്ന് നേരിട്ട് എണ്ണ വാങ്ങാൻ ഇന്ത്യയിലെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് (RIL) യുഎസ് അനുമതി നൽകിയതായി റിപ്പോർട്ട്. ഈ മാസം ആദ്യം വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് പിടികൂടിയതിന് പിന്നാലെ, വെനിസ്വേലയുടെ ഊർജ്ജ മേഖലയിൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ അമേരിക്ക ഇളവ് വരുത്തുകയായിരുന്നു. വെനിസ്വേലയും അമേരിക്കയും തമ്മിലുള്ള 2 ബില്യൺ ഡോളറിന്റെ എണ്ണ വിതരണ കരാറും വെനിസ്വേലയുടെ എണ്ണ വ്യവസായം പുനർനിർമ്മിക്കുന്നതിനുള്ള 100 ബില്യൺ ഡോളറിന്റെ പദ്ധതിയും സുഗമമാക്കുന്നതിനാണ് ഈ നീക്കം.

നിലവിൽ ഖനനം ചെയ്ത എണ്ണ വാങ്ങുന്നതിനും കയറ്റുമതി ചെയ്യുന്നതിനും വിൽക്കുന്നതിനുമുള്ള അധികാരം ഈ ജനറൽ ലൈസൻസ് വഴി റിലയൻസിന് ലഭിക്കും. ലോകത്തിലെ ഏറ്റവും വലിയ റിഫൈനിംഗ് കോംപ്ലക്സ് നടത്തുന്ന റിലയൻസിന് ലൈസൻസ് ലഭിക്കുന്നതോടെ വെനിസ്വേലയുടെ എണ്ണ കയറ്റുമതി വേഗത്തിലാകാനും അസംസ്കൃത എണ്ണയുടെ ചിലവ് കുറയാനും സാധ്യതയുണ്ട്. ലൈസൻസിനായി ജനുവരി ആദ്യം അപേക്ഷ നൽകിയിരുന്ന റിലയൻസ് ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.

ഈ മാസം ആദ്യം വൈറ്റോൾ (Vitol) എന്ന ട്രേഡറിൽ നിന്ന് റിലയൻസ് 2 ദശലക്ഷം ബാരൽ വെനിസ്വേലൻ എണ്ണ വാങ്ങിയിരുന്നു. വെനിസ്വേലയിൽ നിന്നുള്ള അസംസ്കൃത എണ്ണ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നതിനാൽ റഷ്യൻ എണ്ണയ്ക്ക് പകരമായി ഇത് ഉപയോഗിക്കുന്നത് റിലയൻസിന് സാമ്പത്തിക ലാഭമുണ്ടാക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയിരുന്ന 25 ശതമാനം ശിക്ഷാ നികുതി ഈ മാസം ആദ്യം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം ചെയ്തിരുന്നു. ഇന്ത്യ അമേരിക്കയിൽ നിന്നും വെനിസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങുമെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഷാര്‍ജയിലെ ഖോര്‍ഫക്കാനിലെ പൊതുപാർക്കിങ്ങിൽ സമയം നീട്ടി; പുതിയ ക്രമം 16 മുതൽ നിലവിൽ വരും

ഷാര്‍ജയിലെ ഖോര്‍ഫക്കാനിലെ പൊതുപാർക്കിങ്ങിൽ സമയം നീട്ടി; പുതിയ ക്രമം 16 മുതൽ നിലവിൽ വരും


 

ഷാര്‍ജയിലെ ഖോര്‍ഫക്കാനില്‍ നീല സൈന്‍ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്ന പൊതു പാര്‍ക്കിങ് സ്ഥലങ്ങളില്‍ പണമടച്ച് പാര്‍ക്ക് ചെയ്യാനുള്ള സമയം നീട്ടി. ഇനി മുതല്‍ രാത്രി 12 മണിവരെ ഇവിടെ പെയ്ഡ് പാര്‍ക്കിംഗ് സൗകര്യം ലഭ്യമാകും. ഈ മാസം 16 മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും.

ഖോര്‍ഫക്കാന്‍ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റിയാണ് പുതിയ സമയ ക്രമം പ്രഖ്യാപിച്ചത്. പുതിയ തീരുമാനം അനുസരിച്ച് പൊതു അവധി ദിനങ്ങള്‍, വാരാന്ത്യ ദിനങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി 12 മണിവരെ പണമടച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. നേരത്തെ രാത്രി 10 മണിവരെയായിരുന്നു പെയ്ഡ് പാര്‍ക്കിങ് സമയം. നഗരത്തിന്റെ സാമ്പത്തിക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തിരക്കേറിയ പ്രദേശങ്ങളിലും പാര്‍ക്കിങ് ലഭ്യത മെച്ചപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. നിരവധി റെസ്റ്റോറന്റുകളും കഫേകളും പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ രാത്രി 10 മണിക്ക് ശേഷം പാര്‍ക്കിങ് സ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതായി താമസക്കാരും സന്ദര്‍ശകരും പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ക്കിംഗ് സമയത്തിലെ പരിഷ്‌ക്കരണം. പൊതു പാര്‍ക്കിങ് സ്ഥലങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് കുറക്കാനും ഗതാഗതം സുഗമമാക്കുന്നതിനും രാത്രി വൈകിയും ബിസിനസ് നടത്തുന്നവരെ പിന്തുണക്കാനും പുതിയ സമയക്രമം സഹായകമാകുമെന്നാണ് വിലയിരുത്തല്‍.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കൻ വിപണിയിൽ സ്വർണം തളർന്നു; ദുബായിൽ കുത്തനെ താഴ്ന്ന് പൊന്നിൻ വില

അമേരിക്കൻ വിപണിയിൽ സ്വർണം തളർന്നു; ദുബായിൽ കുത്തനെ താഴ്ന്ന് പൊന്നിൻ വില


 

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളെ തുടർന്ന് ദുബായിൽ സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്വർണം ഗ്രാമിന് 11 ദിർഹത്തിന്റെ കുറവാണ് ദുബായിലുണ്ടായത്. ഇതോടെ 24 കാരറ്റ് സ്വർണവില ഗ്രാമിന് 600 ദിർഹത്തിന് താഴെയായി. വ്യാഴാഴ്ച 610.75 ദിർഹമായിരുന്ന 24 കാരറ്റ് സ്വർണത്തിന് വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 599.75 ദിർഹമായി കുറഞ്ഞിട്ടുണ്ട്.

മറ്റ് സ്വർണ വിഭാ​ഗങ്ങളിലും സമാനമായ വിലക്കുറവുണ്ടായി. 22 കാരറ്റ് സ്വർണം ​ഗ്രാമിന് 555.25 ദിർഹമായി കുറഞ്ഞു. 21 കാരറ്റ് സ്വർണത്തിന് 532.5 ദിർഹമാണ് ഇപ്പോഴത്തെ വില. 18 കാരറ്റ് സ്വർണം ​ഗ്രാമിന് 456.5 ദിർഹമായും 14 കാരറ്റ് സ്വർണം ​ഗ്രാമിന് 356.0 ദിർഹമായും കുറഞ്ഞു.

രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ ഇടിവാണ് ദുബായിലും പ്രതിഫലിക്കുന്നത്. നിലവിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 5,000 ഡോളർ എന്ന പരിധിക്ക് താഴേക്ക് പോയി. ഇപ്പോൾ 4,977.92 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. നിക്ഷേപകരുടെ പിന്മാറ്റവും സ്വർണ വില ഇടിയുന്നതിന് കാരണമായി. ഓഹരി വിപണിയിലെ തകർച്ചയെത്തുടർന്ന് പണലഭ്യതയ്ക്കായി നിക്ഷേപകർ വൻതോതിൽ സ്വർണം വിറ്റഴിച്ചതാണ് വിലയിടിവിന് കാരണമായത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക