Showing posts with label International. Show all posts
Showing posts with label International. Show all posts

Wednesday, 17 December 2025

സിഡ്നിയിലെ ഭീകരാക്രമണം: പ്രതികൾ ഹൈദരാബാദിൽ നിന്നുള്ള കുടിയേറ്റക്കാരനും ഓസ്ട്രേലിയൻ പൗരനായ മകനും

സിഡ്നിയിലെ ഭീകരാക്രമണം: പ്രതികൾ ഹൈദരാബാദിൽ നിന്നുള്ള കുടിയേറ്റക്കാരനും ഓസ്ട്രേലിയൻ പൗരനായ മകനും

 

സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ച് വെടിവയ്പിലെ പ്രതികളിൽ ഒരാളായ സാജിദ് അക്രം ഹൈദരാബാദിൽ നിന്നുള്ളയാളാണെന്നും 1998ൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതായും തെലങ്കാന പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹനുക്ക ആഘോഷിക്കുകയായിരുന്ന ജൂതന്മാരെ ലക്ഷ്യമിട്ട് സാജിദും മകൻ നവീദ് അക്രവും ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. സാജിദ് ഇന്ത്യൻ പൗരനാണെങ്കിലും അദ്ദേഹത്തിന്റെ മകൻ ഓസ്‌ട്രേലിയൻ പൗരനാണ്. പൊലീസ് വെടിവയ്പ്പിൽ സാജിദ് കൊല്ലപ്പെടുകയും നവീദ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്തു.

"ഒരു ക്രിസ്ത്യൻ സ്ത്രീയെ വിവാഹം കഴിച്ചതിനാലാണ്" സാജിദ് അക്രമുമായുള്ള ബന്ധം വർഷങ്ങൾക്ക് മുമ്പ് വിച്ഛേദിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ദി പ്രിൻ്റും ദി ന്യൂസ് മിനിറ്റും റിപ്പോർട്ട് ചെയ്യുന്നുണ്ട്. 1998-ലാണ് സാജിദ് ആക്രം ഇന്ത്യ വിട്ടത്. അതിന് മുമ്പ് അദ്ദേഹത്തിനെതിരായ കേസുകളുടെ രേഖകളൊന്നും ഇല്ലായെന്നും തെലങ്കാന പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ 27 വ‍ർഷത്തിനുള്ളിൽ ആറ് തവണ മാത്രമാണ് അ​ദ്ദേഹം ഇന്ത്യ സന്ദർശിച്ചിട്ടുള്ളതെന്നാണ് തെലങ്കാന പൊലീസ് പറയുന്നത്.

യൂറോപ്യൻ വംശജയായ ക്രിസ്ത്യൻ യുവതി വെനേര ഗ്രോസോയെ വിവാഹം കഴിച്ച സാജിദ് ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. നവീദിന് പുറമെ സാജിദിന് ഒരു മകൾ കൂടിയുണ്ട്. ഓസ്‌ട്രേലിയയിൽ ജനിച്ച മകനും മകളും ഓസ്‌ട്രേലിയൻ പൗരന്മാരാണ്. സാജിദിൻ്റെ ഹൈദരാബാദിലെ മറ്റ് കുടുംബാംഗങ്ങൾ ഇപ്പോൾ നിരീക്ഷണത്തിലാണെന്നാണ് ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നത്.

ഓസ്‌ട്രേലിയൻ മണ്ണിൽ കഴിഞ്ഞ 30 വർഷത്തിനിടെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ബോണ്ടി ബീച്ചിൽ ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഹനുക്ക ആഘോഷിക്കുന്ന ജൂതന്മാരെ ലക്ഷ്യം വച്ചുള്ള ആക്രമണത്തിൽ ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിൽ നിന്ന് രക്ഷപ്പെട്ട 87 വയസ്സുള്ള ഒരു വൃദ്ധൻ അടക്കം 15 പേർ കൊല്ലപ്പെട്ടിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം


 റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ നേരിയ ഭൂചലനം. ബുധനാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‍വർക്കിന്‍റെ സ്റ്റേഷനുകളില്‍ സൗദി സമയം പുല‍ർച്ചെ 1.11നാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു.സൗദിയിലെ ഹറദിന്‍റെ കിഴക്ക് ഒമ്പത് കിലോമീറ്റര്‍ ദൂരപരിധിയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. 50 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. അതേസമയം ഭൂചലനത്തിന്‍റെ പ്രത്യാഘാതങ്ങളൊന്നും യുഎഇയിൽ അനുഭവപ്പെട്ടിട്ടില്ലെന്ന് നാഷണൽ സീസ്മിക് നെറ്റ്‍വർക്ക് വ്യക്തമാക്കി. താമസക്കാർക്ക് പ്രകമ്പനം അനുഭവപ്പെട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജെയ്ൻ ഓസ്റ്റിൻ @ 250: പ്രണയത്തിന്റെ രാജ്ഞി ഇന്നും ജെൻ സി പ്രിയങ്കരി

ജെയ്ൻ ഓസ്റ്റിൻ @ 250: പ്രണയത്തിന്റെ രാജ്ഞി ഇന്നും ജെൻ സി പ്രിയങ്കരി


 നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു എഴുത്തുകാരിയെ ഇന്നത്തെ ഡിജിറ്റൽ യുഗത്തിലെ ജെൻ സി തലമുറ ഇത്രയധികം നെഞ്ചിലേറ്റുന്നത് എന്തുകൊണ്ടാകാം? ഈ ചോദ്യത്തിന് ഉത്തരവുമായാണ് ജെയ്ൻ ഓസ്റ്റിന്റെ 250-ാം ജന്മവാർഷികം ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നത്. 1775 ഡിസംബർ 16-ന് ജനിച്ച ജെയ്ൻ ഓസ്റ്റിൻ, ഇന്നും സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ താരം തന്നെയാണ്. ക്ലാസിക് സാഹിത്യം വിരസമാണെന്ന് കരുതുന്നവർക്ക് തെറ്റുപറ്റി എന്ന് തെളിയിക്കുന്നതാണ് ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും ഇന്ന് ഓസ്റ്റിന്റെ കൃതികൾക്ക് ലഭിക്കുന്ന സ്വീകാര്യത.

ജെയ്ൻ ഓസ്റ്റിൻ്റെ 250-ാം ജന്മവാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, എലിസബത്ത് ബെന്നറ്റിനെയും മിസ്റ്റർ ഡാർസിയെയും പുതിയ തലമുറ സ്വന്തം സുഹൃത്തുക്കളെപ്പോലെയാണ് കാണുന്നത്. ഇന്നത്തെ കാലത്തെ 'ഡേറ്റിംഗ് കൺഫ്യൂഷനുകൾ' 200 വർഷം മുൻപേ ഓസ്റ്റിൻ തന്റെ പുസ്തകങ്ങളിൽ എഴുതി വെച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം.


എന്തുകൊണ്ട് പുതിയ തലമുറ ഓസ്റ്റിനെ ഇഷ്ടപ്പെടുന്നു?

ജെയ്ൻ ഓസ്റ്റിന്റെ കൃതികൾ ഇന്നും വായനക്കാരെ ആവേശഭരിതരാക്കുന്നത് അവയിലെ അതിശക്തമായ വരികളിലൂടെയാണ്. 1813-ൽ പുറത്തിറങ്ങിയ 'പ്രൈഡ് ആൻഡ് പ്രിജുഡിസ്' എന്ന നോവലിലെ തുടക്ക വരികളായ "അത്യാവശ്യം പണമുള്ള ഒരു ബാച്ചിലർക്ക് തീർച്ചയായും ഒരു ഭാര്യ ആവശ്യമാണ് എന്നത് ലോകം മുഴുവൻ അംഗീകരിന്റെ നായികയായ എലിസബത്ത് ബെന്നറ്റിലൂടെ ഓസ്റ്റിൻ പറഞ്ഞ "എന്റെ ധൈര്യം എപ്പോഴും മറ്റുള്ളവരുടെ ഭീഷണികൾക്ക് മുന്നിൽ ഉയരുകയേ ഉള്ളൂ" എന്ന വാക്കുകൾ ഇന്നും ആത്മവിശ്വാസത്തിന്റെ പ്രതീകമായി യുവതലമുറ ഏറ്റെടുക്കുന്നു. പണവും പ്രതാപവും നോക്കിയുള്ള വിവാഹങ്ങളും, പ്രണയത്തിലെ മുൻവിധികളും, ഈഗോയും ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നതുകൊണ്ട് തന്നെയാണ് ഓസ്റ്റിന്റെ കഥാപാത്രങ്ങൾ ഇന്നും പ്രസക്തമാകുന്നത്.


ഓസ്റ്റിന്റെ നായികമാർ വെറുമൊരു പ്രണയിനികളല്ല, മറിച്ച് സ്വന്തം അഭിപ്രായമുള്ള, തെറ്റുകൾ തിരുത്താൻ മടിക്കാത്ത, ആത്മാഭിമാനമുള്ള സ്ത്രീകളാണ്. അക്കാലത്ത് സ്ത്രീകൾക്ക് സ്വത്തുക്കളിൽ അവകാശമില്ലാതിരുന്നിട്ടും, വിവാഹത്തെ ഒരു കച്ചവടമായി കാണാൻ വിസമ്മതിച്ച അവരുടെ നിലപാടുകൾ ജെൻ സി വായനക്കാരെ ആകർഷിക്കുന്നു.


മിസ്റ്റർ ഡാർസിയുടെ ഗൗരവവും പ്രണയവും ഇന്ന് ഇൻസ്റ്റാഗ്രാം റീൽസുകളിലും മീമുകളിലും നിറയുകയാണ്. '19-ാം നൂറ്റാണ്ടിലെ ഗോസിപ്പ് ഗേൾ' എന്നാണ് ആരാധകർ ഓസ്റ്റിന്റെ കൃതികളെ വിശേഷിപ്പിക്കുന്നത്. സങ്കീർണ്ണമായ ഭാഷയ്ക്കപ്പുറം, മനുഷ്യ സ്വഭാവത്തിലെ ഹാസ്യവും പരിഹാസവും കണ്ടെത്താൻ പുതിയ തലമുറയ്ക്ക് ഓസ്റ്റിന്റെ കൃതികളിലൂടെ സാധിക്കുന്നു. 'പെർസുഷൻ' എന്ന പുസ്തകത്തിലെ "ഞാൻ പകുതി തകർന്നിരിക്കുകയാണ്, പകുതി പ്രത്യാശയിലും" (I am half agony, half hope) എന്ന വരികൾ പ്രണയത്തിന്റെ ആഴം വ്യക്തമാക്കുന്നവയാണ്.ഇംഗ്ലണ്ടിലെ ബാത്ത് നഗരത്തിലും സ്റ്റീവൻടണിലും ജന്മവാർഷികത്തോടനുബന്ധിച്ച് വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. വിക്ടോറിയൻ വസ്ത്രങ്ങൾ ധരിച്ച് നൂറുകണക്കിന് ആരാധകർ ഒത്തുചേരുന്നു. നെറ്റ്ഫ്ലിക്സിലും ആമസോൺ പ്രൈമിലും ഓസ്റ്റിൻ കൃതികളുടെ ആധുനിക പതിപ്പുകൾ ഹിറ്റായി തുടരുന്നതും ഈ വലിയ ആരാധകവൃന്ദത്തിന്റെ തെളിവാണ്. 


വെറും വാക്കുകൾക്കപ്പുറം മനുഷ്യന്റെ വികാരങ്ങളെയും സാമൂഹിക വ്യവസ്ഥിതിയെയും ഇത്രത്തോളം കൃത്യമായി അടയാളപ്പെടുത്തിയത് കൊണ്ടാണ് 250 വർഷങ്ങൾക്കിപ്പുറവും ജെയിൻ ഓസ്റ്റിൻ ഒരു അത്ഭുതമായി തുടരുന്നത്. ചുരുക്കത്തിൽ, ജെയ്ൻ ഓസ്റ്റിൻ വെറുമൊരു എഴുത്തുകാരിയല്ല; കാലത്തിനതീതമായി മനുഷ്യബന്ധങ്ങളെയും പ്രണയത്തെയും ഹാസ്യരൂപേണ അവതരിപ്പിക്കാൻ കഴിഞ്ഞ ലോകത്തിലെ ഏറ്റവും 'കൂൾ' ആയ എഴുത്തുകാരിയാണ്. 250 വർഷങ്ങൾക്കിപ്പുറവും ആ തൂലികയ്ക്ക് ഇന്നും വായനക്കാരുടെ മനസ്സ് കീഴടക്കാൻ സാധിക്കുന്നു.




.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എയർ ഇന്ത്യയുടെ അനാസ്ഥ, നട്ടെല്ലിന് പരിക്കേറ്റ മലയാളിക്ക് സ്ട്രെച്ചർ അനുവദിച്ചില്ല

എയർ ഇന്ത്യയുടെ അനാസ്ഥ, നട്ടെല്ലിന് പരിക്കേറ്റ മലയാളിക്ക് സ്ട്രെച്ചർ അനുവദിച്ചില്ല


 റിയാദ്: പ്രവാസികളോടുള്ള എയർ ഇന്ത്യയുടെ അനാസ്ഥ വീണ്ടും വിവാദമാകുന്നു. കെട്ടിടത്തിൽ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ മലയാളിയെ അടിയന്തര ചികിത്സയ്ക്കായി നാട്ടിലെത്തിക്കാൻ കഴിയാതെ വന്നതോടെയാണ് സംഭവം പുറത്തവന്നത്. റിയാദിൽ നിർമാണ മേഖലയിലുണ്ടായിരുന്ന ആലപ്പുഴ നൂറനാട് സ്വദേശി രാഘവൻ തുളസി (56)യാണ് എയർ ഇന്ത്യയുടെ അനാസ്ഥയ്ക്ക് ഇരയായത്.


കഴിഞ്ഞ 25 വർഷത്തിലേറെയായി കരാർ അടിസ്ഥാനത്തിൽ നിർമാണ ജോലികൾ ചെയ്തുവരുന്ന ഇദ്ദേഹം, ജോലി സ്ഥലത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു. ലിഫ്റ്റിനായി നിർമിച്ചിരുന്ന കുഴിയിലേക്കാണ് അദ്ദേഹം പതിച്ചത്. ഉടൻ തന്നെ സുമേഷിയിലെ കിങ് സൗദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, കഴുത്തിനും നട്ടെല്ലിനും ഗുരുതര പരിക്കുകളുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. എന്നാൽ ചികിത്സയ്ക്ക് ആവശ്യമായ ഇൻഷുറൻസ് കവറേജ് ഇല്ലാത്തതിനാൽ, ഭീമമായ തുക മുൻകൂർ അടയ്ക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തുടർചികിത്സയ്ക്കായി നാട്ടിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി സ്റ്റ്രെച്ചർ ടിക്കറ്റിനായി കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം എയർ ഇന്ത്യയെ സമീപിച്ചെങ്കിലും, നിലവിൽ ചെറിയ വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നതെന്നും, മുമ്പ് സമർപ്പിച്ച എല്ലാ അപേക്ഷകളും നിരസിച്ചതായും അധികൃതർ അറിയിച്ചു.


അതേസമയം, മറ്റ് വിമാനകമ്പനികൾ 30,000 മുതൽ 35,000 റിയാൽ വരെ സ്റ്റ്രെച്ചർ ടിക്കറ്റിനായി ആവശ്യപ്പെട്ടതായി ബന്ധപ്പെട്ടവർ അറിയിച്ചു. റിയാദിൽ ചികിത്സ തുടരുന്നതിനും സമാനമായ തുക തന്നെ ചെലവാകുമെന്ന സാഹചര്യത്തിൽ, ചികിത്സ ഇവിടെ തന്നെ തുടരാൻ രാഘവൻ തുളസിയും കുടുംബവും തീരുമാനിക്കുകയായിരുന്നു. മുൻകാലങ്ങളിൽ, ഡോക്ടറുടെയോ പ്രത്യേക മെഡിക്കൽ ഉപകരണങ്ങളുടെയോ ആവശ്യമില്ലാത്ത സ്റ്റ്രെച്ചർ യാത്രക്കാർക്ക് എയർ ഇന്ത്യ 12,000 റിയാൽ വരെ മാത്രമാണ് ഈടാക്കിയിരുന്നതെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദേശീയ ദിനം; ഖത്തറിൽ സ്വകാര്യ മേഖലയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

ദേശീയ ദിനം; ഖത്തറിൽ സ്വകാര്യ മേഖലയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു


 ദോഹ: ഖത്തർ ദേശീയ ദിനമായ ഡിസംബർ 18 വ്യാഴാഴ്ച രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ശമ്പളത്തോടെയുള്ള ഔദ്യോഗിക അവധിയായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

അവശ്യ സേവനങ്ങളോ മറ്റ് കാരണങ്ങൾ കൊണ്ടോ ആ ദിവസം ജീവനക്കാർ ജോലി ചെയ്യേണ്ടിവന്നാൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 74 പ്രകാരമുള്ള ഓവർടൈം വ്യവസ്ഥകൾ ബാധകമായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ഖത്തർ തൊഴിൽ മന്ത്രാലയം ദേശീയ ദിനാശംസകൾ നേർന്നു. അതേസമയം, ഡിസംബർ 18 ന് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഡിസംബർ 21 ഞായറാഴ്ച ജീവനക്കാർ ജോലി പുനരാരംഭിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു.


ദേശീയ ദിന അവധി ദിനത്തിൽ പൊതുജനങ്ങൾക്കുള്ള പ്രവൃത്തി സമയം പബ്ലിക് പ്രോസിക്യൂഷനും പ്രഖ്യാപിച്ചു. പബ്ലിക് പ്രോസിക്യൂഷൻ കെട്ടിടവും റെസിഡൻസ് അഫയേഴ്‌സ് പ്രോസിക്യൂഷനും (സെർച്ച് ആൻഡ് ഫോളോ-അപ്പ് വകുപ്പ്) വൈകുന്നേരം 6 മണി മുതൽ രാത്രി 10 മണി വരെ തുറന്നിരിക്കും. അതേസമയം, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓഫീസ് 24 മണിക്കൂറും പ്രവർത്തിക്കും

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക