Showing posts with label International. Show all posts
Showing posts with label International. Show all posts

Friday, 12 December 2025

സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് പുതുവത്സരത്തിൽ ശമ്പളത്തോട് കൂടി അവധി; പ്രഖ്യാപിച്ച് യുഎഇ

സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് പുതുവത്സരത്തിൽ ശമ്പളത്തോട് കൂടി അവധി; പ്രഖ്യാപിച്ച് യുഎഇ

 

പുതുവത്സര ദിനമായ ജനുവരി ഒന്നിന് യുഎഇയിലെ സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. മാനവവിഭവശേഷി - സ്വദേശിവത്ക്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അതിനിടെ രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാരാന്ത്യ അവധി ഉള്‍പ്പെടെ നാല് ദിവസത്തെ അവധി ലഭിക്കും.

സര്‍ക്കാര്‍ മേഖലയിലെ ജിവനക്കാര്‍ക്കുള്ള അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വകാര്യമേഖലയിലും ജനുവരി ഒന്നിന് അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിയവത്ക്കരണ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്കുള്ള അംഗീകൃത ഔദ്യോഗിക അവധി ദിനങ്ങള്‍ സംബന്ധിച്ച യുഎഇ മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായാണ് പ്രഖ്യാപനം.

പുതുവത്സര അവധിക്ക് ശേഷം ജനുവരി രണ്ടിന് സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് കൂടുതല്‍ അവധി ദിനങ്ങള്‍ ലഭിക്കും. ജനുവരി രണ്ടിന് ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ആയിരിക്കും. ഓണ്‍-സൈറ്റ് സാന്നിധ്യം ആവശ്യമുള്ള ജീവനക്കാര്‍ മാത്രം അന്ന് ഓഫീസില്‍ എത്തിയാല്‍ മതിയാകും. ശനി, ഞായര്‍ ദിനങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാരും നാല് ദിവസം ഓഫീസില്‍ ഹാജരാകേണ്ടതില്ല.

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ അവധി ലഭിക്കും. ആഴ്ചയില്‍ രണ്ട് ദിവസം അവധി നല്‍കുന്ന കമ്പനികളിലെ ജീവനക്കാര്‍ക്കാണ് ഇത് ബാധകം. വെള്ളിയാഴ്ച പൊതു അവധിയുളള ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധിയും വാരാന്ത്യ അവധികളും ചേരുമ്പോള്‍ ഫലത്തില്‍ നാല് ദിവസം അവധി ലഭിക്കും.

ജനുവരി അഞ്ചിനായിരിക്കും അവധിക്ക് ശേഷം സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിക്കുക. എന്നാല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. യുഎഇയില്‍ പുതുവത്സര അവധി പ്രഖ്യാപിച്ചതോടെ ആഘോഷങ്ങള്‍ക്ക് വേണ്ടിയുളള തയ്യാറെടുപ്പിലാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബ്രിട്ടനിലെ ബ്രിസ്റ്റൽ മ്യൂസിയത്തിൽ മോഷണം: ഇന്ത്യൻ പുരാവസ്തുക്കൾ ഉൾപ്പെടെ നഷ്ടമായി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ബ്രിട്ടനിലെ ബ്രിസ്റ്റൽ മ്യൂസിയത്തിൽ മോഷണം: ഇന്ത്യൻ പുരാവസ്തുക്കൾ ഉൾപ്പെടെ നഷ്ടമായി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

 

ലണ്ടന്‍: ബ്രിട്ടീഷ് മ്യൂസിയത്തില്‍ നിന്ന് 600ലധികം പുരാവസ്തുക്കള്‍ മോഷ്ടിച്ച പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ലോക്കല്‍ പൊലീസാണ് നാലുപേരടങ്ങുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റല്‍ മ്യൂസിയത്തില്‍ നിന്നായിരുന്നു ഇന്ത്യയില്‍ നിന്നുള്ള പുരാവസ്തുക്കള്‍ ഉള്‍പ്പെടെ മോഷണം പോയത്.

ഏവോണ്‍, സോമര്‍സെറ്റ് എന്നിവിടങ്ങളിലെ പൊലീസാണ് പ്രതികളുടെ ചിത്രം പുറത്തുവിട്ടത്. ഈ ചിത്രങ്ങളിലൂടെ പ്രതികളെ തിരിച്ചറിയുന്നവര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാണാതായ വസ്തുക്കള്‍ സാംസ്‌കാരികമായി വളരെ പ്രാധാന്യമുള്ളവയാണെന്നും പൊലീസ് പറഞ്ഞു.

'ബ്രിട്ടീഷ് ചരിത്രത്തിലെ പല ഏടുകളും അടങ്ങുന്ന പുരവസ്തുക്കളാണ് നഷ്ടമായിരിക്കുന്നത്. അവയില്‍ പലതും പലരും സമ്മാനമായും മറ്റും നല്‍കിയിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ മറ്റാരെക്കാളും പൊലീസിനെ സഹായിക്കാന്‍ പൊതുജനങ്ങള്‍ക്ക് കഴിയും.' കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ബാഡ്ജുകള്‍, ആഭരണങ്ങള്‍, മെഡലുകള്‍, കൊത്തിയെടുത്ത ആനക്കൊമ്പ്, വെള്ളി പാത്രങ്ങള്‍, വെങ്കല പ്രതിമകള്‍ തുടങ്ങിയ പുരാവസ്തുക്കളാണ് മ്യൂസിയത്തില്‍ നിന്ന് മോഷണം പോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 25ന് രാത്രിയായിരുന്നു കവര്‍ച്ച നടന്നത്. ബ്രിസ്റ്റലില്‍ പുരാവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് പുറത്തുള്ള സുരക്ഷാ ക്യാമറകളിലാണ് പ്രതികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഷട്ടറും പൂട്ടുമില്ല, രാത്രിയിലും തുറന്നിരിക്കുന്ന കെട്ടിടങ്ങൾ'; ദുബായിലെ സുരക്ഷയെക്കുറിച്ച് ഇന്ത്യൻ യുവാവ്

'ഷട്ടറും പൂട്ടുമില്ല, രാത്രിയിലും തുറന്നിരിക്കുന്ന കെട്ടിടങ്ങൾ'; ദുബായിലെ സുരക്ഷയെക്കുറിച്ച് ഇന്ത്യൻ യുവാവ്

 

ദുബായ് ന​ഗരത്തിന്റെ സുരക്ഷത്വത്തെക്കുറിച്ച് വാചാലനായി ഇന്ത്യൻ യുവാവ് ലവ്കേഷ് സോളങ്കി. പൊതുസ്ഥലങ്ങളിൽ അർദ്ധ രാത്രിയിലും ഷട്ടറുകളും പൂട്ടുകളുമില്ലാതെ തുറന്നിരിക്കുന്ന കെട്ടിടങ്ങൾ കാണാമെന്ന് യുവാവ് തന്റെ ഇൻസ്റ്റാ​ഗ്രാം വീഡിയോയിൽ പറഞ്ഞു. ഇവിടെ നിന്നും ആരും ആരുടെയും വസ്തുക്കൾ മോഷ്ടിക്കുകയില്ലെന്നും യുവാവ് വീഡിയോയിൽ വ്യക്തമാക്കുന്നു.

അർദ്ധ രാത്രിയിൽ ഒരു ഷോപ്പിംഗ് മാളിനുള്ളിലാണ് സോളാങ്കി ദുബായ് ന​ഗരത്തിന്റെ സുരക്ഷയെക്കുറിച്ച് വീഡിയോ റെക്കോർഡ് ചെയ്തത്. 'ഈ കെട്ടിടങ്ങൾക്ക് ഡോറുകളോ ലോക്കുകളോ ഇല്ല. ദുബായിൽ നിങ്ങളുടെ സാധനങ്ങൾ ആരും എടുക്കുകയോ മോഷ്ടിക്കുകയോ ചെയ്യില്ല. ഈ ആത്മവിശ്വാസം ഇവിടുത്തെ കർശനമായ നിയമങ്ങൾ കാരണമാണ്. ആരെങ്കിലും സാധനങ്ങൾ എടുത്തുകൊണ്ടുപോകുമോ എന്ന് ആളുകൾക്ക് വിഷമിക്കേണ്ട ക്രാര്യമില്ല. ഇത്രയും വലിയ സുരക്ഷ ലഭിക്കുന്നത് ജീവിതത്തിൽ വലിയ സമാധാനത്തിന് കാരണമാകും.' സോളങ്കി തന്റെ ഇൻസ്റ്റാ​ഗ്രാം വീഡിയോയിൽ പ്രതികരിച്ചു.ഏതാനും മാസങ്ങൾക്ക് മുമ്പ് ദുബായിലെ സുരക്ഷിത്വത്തെക്കുറിച്ച് ഇന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ത്രിഷ രാജും വീഡിയോയുമായി രം​ഗത്തെത്തിയിരുന്നു. പുലർച്ചെ 2.37-ന് ആളൊഴിഞ്ഞ വഴിയിലൂടെ തനിച്ചു നടന്നുപോകുന്നതിന്റെ വീഡിയോ ആണ് അവർ പങ്കുവെച്ചത്. ലോകത്ത് മറ്റൊരിടത്തും ഇത് സാധ്യമാകില്ലെന്നാണ് അവർ വീഡിയോയിൽ പറയുന്നു.

'കൂട്ടുകാരേ, സമയം ഇപ്പോൾ പുലർച്ചെ 2.37 ആണ്, ഞാൻ തനിച്ച് റോഡിലൂടെ നടക്കുകയാണ്. ഇത് ലോകത്ത് ഒരിടത്ത് മാത്രമെ സാധ്യമാകൂ. അത് ദുബായിലാണ്. ഹബീബി കം ടു ദുബായ്, ഇവിടെ സ്ത്രീകൾക്ക് വളരെ സുരക്ഷിതമാണ്,' തൃഷ രാജ് വീഡിയോയിൽ പറയുന്നു.

വീഡിയോ പങ്കുവെച്ചുകൊണ്ട് തൃഷ രാജ് ഇങ്ങനെ എഴുതി, 'ഇന്ത്യയിൽ ഒരു പെൺകുട്ടിയായി വളർന്നപ്പോൾ എനിക്ക് എപ്പോഴും പരിമിതികൾ ഉണ്ടായിരുന്നു. പ്രത്യേകിച്ച് രാത്രിയിൽ പുറത്തുപോകുന്ന കാര്യത്തിൽ. സുരക്ഷിതത്വം തോന്നാൻ ഞങ്ങൾക്ക് സഹോദരന്മാരെയോ പുരുഷ സുഹൃത്തുക്കളെയോ കൂടെ കൂട്ടേണ്ടിയിരുന്നു. എന്നാൽ ദുബായിൽ കാര്യങ്ങൾ വളരെ വ്യത്യസ്തമാണ്.'

'കഴിഞ്ഞ ദിവസവും രാത്രി, 2.37-ന് ഞാൻ തനിച്ചു നടന്നു. എൻ്റെ നാട്ടിൽ എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയാത്ത ഒരു കാര്യമാണിത്. എനിക്കൊരു ഭയവും തോന്നിയില്ല, തലതാഴ്ത്തി നടന്നില്ല! എനിക്ക് സുരക്ഷിതത്വവും ആത്മവിശ്വാസവും സ്വാതന്ത്ര്യവും തോന്നി. പെൺകുട്ടികളെ, നിങ്ങൾ ഭയമില്ലാതെ രാത്രി ആസ്വദിച്ച് ഒരു സ്വതന്ത്ര ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ദുബായ് നിങ്ങൾക്ക് അത് നൽകും,' അവർ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്

 

നോർത്ത് ലനാർക്ക്ഷയർ: സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യുകയും മറ്റു രണ്ടു സ്ത്രീകളെ ലൈംഗികമായി അതിക്രമിക്കുകയും ചെയ്ത കേസിൽ മലയാളിയായ നഴ്സിന് ഏഴുവർഷവും ഒൻപത് മാസവും തടവുശിക്ഷ. നോർത്ത് ലനാർക്ക്ഷയറിൽ കെയർ ഹോം മാനേജരായിരുന്ന നൈജിൽ പോളിനെയാണ് ഗ്ലാസ്ഗോ ഹൈക്കോടതി ശിക്ഷിച്ചത്. ഏഴുവർഷം മുൻപാണ് കുറ്റകൃത്യം നടന്നത്. 2018-ൽ കേസെടുത്തെങ്കിലും 2019-ൽ വിചാരണയ്ക്ക് തൊട്ടുമുൻപ് പിതാവിന് അസുഖമാണെന്ന് വിശദമാക്കി നൈജിൽ പോൾ കൊച്ചിയിലേക്ക് കടന്നിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് നൈജിലിനെ ഇന്റർ പോളിന്റെ സഹായത്തോടെ ദില്ലിയിൽ നിന്ന് പിടികൂടിയത്. 


സ്ത്രീകൾക്ക് സഹായം ചെയ്യുകയായിരുന്നുവെന്ന് നൈജിൽ

ലൈംഗിക ആരോപണ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് 47കാരന് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. പീഡനത്തിനിരയായവരെ കുറ്റപ്പെടുത്തിയായിരുന്നു നൈജിൽ കോടതിയിൽ പെരുമാറിയത്. സ്ത്രീകൾക്ക് സഹായം ചെയ്യുകയായിരുന്നുവെന്നാണ് ഇയാൾ കോടതിയിൽ വാദിച്ചത്. ഒടുവിൽ മറ്റ് വഴികളില്ലാതെ വന്നതോടെ കുറ്റ സമ്മതം നടത്തുകയായിരുന്നു. അവധിയിൽ ആയിരുന്ന 25കാരിയായ സഹപ്രവർത്തക തിരിച്ച് ജോലിയിൽ പ്രവേശിച്ചതോടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്. 

സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് 25കാരി തിരിച്ച് അതേ സ്ഥലത്ത് ജോലിക്കെത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ഇയാൾ കുറ്റസമ്മതം നടത്തിയതിനാലാണ് കോടതി ശിക്ഷ കുറച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം രണ്ട് വ‍ർഷം യുവാവിന്റെ പേര് ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച വ്യക്തിയായ 47കാരനെ ഇന്റർ പോൾ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദോഹ-റിയാദ് യാത്രാസമയം രണ്ട് മണിക്കൂറായി കുറയും, ഖത്തർ-സൗദി അതിവേഗ ഇലക്ട്രിക് റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നു

ദോഹ-റിയാദ് യാത്രാസമയം രണ്ട് മണിക്കൂറായി കുറയും, ഖത്തർ-സൗദി അതിവേഗ ഇലക്ട്രിക് റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നു


 ദോഹ: ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ഇരു രാജ്യങ്ങളിലേയും തലസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് അതിവേഗ ഇലക്ട്രിക് പാസഞ്ചർ ട്രെയിൻ പദ്ധതി യാഥാർത്ഥ്യമാകുന്നു. ഇതിനായുള്ള ചരിത്രപരമായ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചതോടെ ദോഹയ്ക്കും റിയാദിനും ഇടയിലുള്ള യാത്രാസമയം വെറും രണ്ട് മണിക്കൂറായി കുറയ്ക്കും.

ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും സൗദി കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാൻ രാജകുമാരന്‍റെയും സംയുക്ത അധ്യക്ഷതയിൽ തിങ്കളാഴ്​ച റിയാദിൽ ചേർന്ന സൗദി-ഖത്തർ ഏകോപന സമിതി യോഗത്തിലാണ് ​ സുപ്രധാന തീരുമാനവും കരാറൊപ്പിടലും നടന്നത്​. ഗള്‍ഫ് മേഖലയിലെ രണ്ട് രാജ്യങ്ങള്‍ തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് റെയില്‍പാത പണിയുന്നത് ആദ്യമാണ്.


ഖത്തറിന്റെ തലസ്ഥാനമായ ദോഹയെയും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെയും ബന്ധിപ്പിക്കുന്ന പാത ദമ്മാം, ഹുഫൂഫ് തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെ കടന്നുപോകും. 785 കിലോമീറ്ററാണ് റെയിൽ പാതയുടെ ആകെ ദൈർഘ്യം കണക്കാക്കുന്നത്. മണിക്കൂറിൽ 300 കിലോമീറ്ററിൽ അധികം വേഗതയിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാൻ കഴിയും. ഈ പാത ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ റിയാദിലെ കിംഗ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ട് ബന്ധിപ്പിക്കും.നിലവിൽ റോഡ്​, വ്യോമ ഗതാഗത മാർഗങ്ങളാണ്​ ഇരു രാജ്യങ്ങളും തമ്മിലുള്ളത്​. അതിവേഗ റെയി​ൽവേ പദ്ധതി പൂർത്തിയാകുന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിലെ ഗതാഗത സൗകര്യങ്ങളിൽ വിപ്ലവകരമായ കുതിപ്പുണ്ടാവും. ആറ് വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി ഇരു രാജ്യങ്ങൾക്കും വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിവർഷം 10 ദശലക്ഷത്തിലധികം യാത്രക്കാർക്ക് സേവനം നൽകുന്നതോടൊപ്പം മേഖലയിലെ മൊബിലിറ്റി, ടൂറിസം, ബിസിനസ്സ് എന്നിവ മെച്ചപ്പെടുത്തും. നിരവധി പേര്‍ക്ക് തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കുന്നതാണ് പദ്ധതി. ഇരുരാജ്യങ്ങളിലുമായി മുപ്പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ ഇരു രാജ്യങ്ങളുടെയും മൊത്ത ആഭ്യന്തര ഉത്പാദനത്തിലേക്ക് (ജിഡിപി) പ്രതിവർഷം 115 ബില്യൺ റിയാൽ വരെ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷ.


ആഗോള സുരക്ഷാ-സാങ്കേതിക മാനദണ്ഡങ്ങൾക്കനുസൃതമായാണ് റെയിൽ പാത നിർമ്മിക്കുക. പരിസ്ഥിതി സുസ്ഥിരതയെ പിന്തുണയ്ക്കുകയും കാർബൺ ഉദ്‌വമനം കുറയ്ക്കുകയും ചെയ്യുന്നതായിരിക്കും പദ്ധതി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള ട്രെയിന്‍ ആയിരിക്കും സര്‍വീസ് നടത്തുക. പ്രതിവർഷം ഒരു കോടിയിലധികം യാത്രക്കാരെ ഈ അതിവേഗ റെയിൽ ശൃംഖല വഴി പ്രതീക്ഷിക്കുന്നു. ഖത്തറിനെതിരായ നാല് വര്‍ഷം നീണ്ട ഉപരോധത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ അതിവേഗ ഇലക്ട്രിക് റെയിൽ പദ്ധതി




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക