കാലിഫോർണിയ: വേട്ടയാടിപ്പിടിക്കുന്ന കാട്ടുപന്നിയുടെ തോൽ ഉരിഞ്ഞ് മാറ്റുമ്പോൾ നീല നിറം. കാലിഫോർണിയയിൽ അണ്ണാനെയും എലിയേയും തുരത്താൻ കണ്ടെത്തിയ വിഷം ഒടുവിൽ മനുഷ്യന് തന്നെ ഗുരുതരമായി ബാധിക്കുന്നു. കാട്ടുപന്നിയിറച്ചിയുടെ നിറം നീല നിറത്തിൽ കാണാൻ തുടങ്ങിയതിന് പിന്നാലെ മുന്നറിയിപ്പുകളുമായി കാലിഫോർണിയയിലെ വന്യജീവി വനം വകുപ്പ്. വലിയ രീതിയിൽ കർഷകർ കീട നിയന്ത്രണത്തിന് ഉപയോഗിക്കുന്ന ഡിഫാസിനോൺ എന്ന എലിവിഷമാണ് കാട്ടുപന്നിയിറച്ചിയുടെ നിറം മാറ്റത്തിന് കാരണമാകുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. നിയോൺ നീല നിറത്തിലാണ് പന്നിയിറച്ചി കാണുന്നത്. കാലിഫോർണിയയിലെ ഡേവിസിലെ കാലിഫോർണിയ അനിമൽ ഹെൽത്ത് ആൻഡ് ഫുഡ് സേഫ്റ്റി വൈൽഡ്ലൈഫ് ഹെൽത്ത് ലാബ് നടത്തിയ സാംപിൾ പരിശോധനയിലാണ് ഇറച്ചിയിലെ മാരക വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാട്ടുപന്നിയുടെ കരളിലും വയറിലും വിഷ പദാർത്ഥത്തിന്റെ സാന്നിധ്യം വലിയ രീതിയിൽ കണ്ടെത്തിയിട്ടുണ്ട്. നേരിട്ട് ഭക്ഷിക്കുന്നതിലൂടെയോ അല്ലെങ്കിൽ വിഷബാധയേറ്റ ജീവികളുടെ മാംസത്തിലൂടെയോ കാട്ടുപന്നികളുടെ ശരീരത്തിൽ ഡിഫാസിനോൺ എത്തുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.
ഇറച്ചി ഉയർന്ന ഊഷ്മാവിൽ ചൂടാക്കിയാൽ പോലും വിഷാംശം മാറ്റപ്പെടുന്നില്ല എന്നതിനാലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സാധാരണ ഗതിയിൽ ഡിഫാസിനോണിന്റെ നിറം നിയോൺ നീല അല്ല. മനുഷ്യർ അബദ്ധത്തിൽ വിഷം കഴിക്കാതിരിക്കാൻ ശ്രദ്ധ വരുത്തുന്നതിനായി പ്രത്യേകമായി ഡൈ ചെയ്താണ് ഡിഫാസിനോണിന് നീല നിറം നൽകുന്നത്. ഡിഫാസിനോൺ അടങ്ങിയ ഭക്ഷണം കഴിച്ച് ചാവുന്ന ചെറുജീവികളുടെ മൃതദേഹത്തിലും ഈ വിഷത്തിന്റെ സാന്നിധ്യം ദീർഘകാലമുണ്ടാവുമെന്നാണ് പഠനങ്ങൾ വിശദമാക്കുന്നത്.
45 മുതൽ 90 കിലോ വരെ ഭാരമുള്ള കാട്ടുപന്നികളിൽ ഈ വിഷം സാരമായ രീതിയിൽ ബാധിക്കുന്നില്ലെങ്കിലും വിഷാംശം ഇവയുടെ ഇറച്ചിയിൽ നിലനിൽക്കുമെന്നാണ് പഠനങ്ങൾ വിശദമാക്കുന്നത്. പന്നികൾ മാത്രമല്ല മാനുകളും കരടികളിലും വാത്തകൾ പോലുള്ള പക്ഷികളിലും ഡിഫാസിനോണിന്റെ സാന്നിധ്യമുണ്ടാകാനുള്ള സാധ്യത വിദഗ്ധർ തള്ളുന്നില്ല. 2024 ലെ ഉത്തരവ് അനുസരിച്ച് ഡിഫാസിനോണിന് കാലിഫോർണിയയിൽ വിൽപനാ വിലക്ക് നേരിടുന്നുണ്ട്. അശ്രദ്ധമായി വിഷം കൈകാര്യം ചെയ്യുന്നത് മറ്റ് ജീവികൾക്ക് അപകടകരമായതിന് പിന്നാലെയാണ് വിലക്ക്. ജനവാസ മേഖലകൾക്ക് സമീപത്ത് കാണുന്ന 8.3 ശതമാനം കാട്ടുപന്നികളും ഡിഫാസിനോൺ അടങ്ങിയ ഭക്ഷണ സാധനങ്ങൾ ആഹാരമാക്കുന്നുവെന്നാണ് കണക്കുകൾ.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.