Monday, 11 August 2025

സ്വവർഗാനുരാഗത്തിന് ക്ഷണിച്ചു യുവാവിനെ കുടുക്കി, സ്വർണമാല തട്ടിയെടുത്ത് സുമതി വളവിൽ ഉപേക്ഷിച്ചു

SHARE

തിരുവനന്തപുരം: ഡേറ്റിങ് ആപ്പിലൂടെ സ്വവർഗാനുരാഗികളായ പുരുഷന്മാരെ കണ്ടെത്തി ബന്ധപ്പെട്ടശേഷം പണം തട്ടുന്ന സംഘം അറസ്റ്റിലായതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ‌. വെഞ്ഞാറമൂട് സ്വദേശിയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് സർക്കാർ ഉദ്യോഗസ്ഥരും ഉന്നത പദവികളിലിരിക്കുന്ന പലരും തട്ടിപ്പ് സംഘത്തിന്‍റെ വലയിലായ വിവരം ലഭിച്ചത്. പണവും സ്വർണവും നഷ്ടമാകുമെങ്കിലും വിവരം പുറത്തറിയുമെന്ന ഭയം മൂലം ആരും പരാതിയുമായി എത്താറില്ലെന്നും പൊലീസ് പറഞ്ഞു. വെഞ്ഞാറമ്മൂട് സ്വദേശിക്ക് മാലയും മോതിരവുമാണ് നഷ്ടമായത്. സ്വവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ മുക്കുനൂർ ജങ്ഷനിൽ വിളിച്ചുവരുത്തി കാറിൽ കടത്തിക്കൊണ്ടുപോയി സ്വർണം ഊരിവാങ്ങി മർദിച്ച് അവശനാക്കി പാലോട് സുമതി വളവിൽ ഉപേക്ഷിച്ച സംഭവമാണ് പ്രതികളെ കുടുക്കിയത്.


യുവാവ് പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചിതറ കൊല്ലായിൽ പണിക്കവിള വീട്ടിൽ സുധീർ (24), മടത്തറ തടത്തരികത്ത് വീട്ടിൽ മുഹമ്മദ് സൽമാൻ (19), പോരേടം മണലയം അജ്മൽ മൻസിലിൽ ആഷിക് (19), ചിതറ കൊല്ലായിൽ പുത്തൻവീട്ടിൽ സജിത്ത് (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ ഫോൺവിവരവും അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചുവരികയാണ് പൊലീസ്. റിമാൻ‌ഡിലായ പ്രതികളെ വ്യാഴാഴ്ചയോടെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണത്തിനാണ് നീക്കം.

കഴിഞ്ഞ ദിവസമാണ് വെഞ്ഞാറമൂട് സ്വദേശി ഡേറ്റിങ് ആപ്പ് തന്‍റെ ഫോണിൽ ഡൗൺലോഡ് ചെയ്തത്. ആപ്പിലൂടെ പരിചയപ്പെട്ട രണ്ടുപേർ അന്നേദിവസം വൈകുന്നേരത്തോടെ താൽപ്പര്യം അറിയിക്കുകയും ബന്ധപ്പെടാൻ തയാറാണെന്ന് പറയുകയുമായിരുന്നു. ഇത് വിശ്വസിച്ച് മുക്കുന്നൂരിലേക്ക് എത്തിയ യുവാവിനെ കാറിൽവച്ച് സ്വവർഗരതിക്ക് ക്ഷണിച്ചു. ഇതിനിടെ ചിത്രം പകർത്തിയ ഒരാൾ ഭീഷണിപ്പെടുത്തിയതോടെയാണ് യുവാവിന് തട്ടിപ്പ് മനസിലാകുന്നത്. പിന്നാലെ അപരിചിതരെപ്പോലെ എത്തിയ സംഘത്തിലെ മറ്റ് രണ്ട് പേർ ഇയാളെ കാറിൽ നിന്ന് പുറത്തിറക്കി ക്രൂരമായി മർദ്ദിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം ആഭരണം ഊരിയെടുത്ത ശേഷം മർദ്ദിച്ച് അവശനാക്കി മുഖം മൂടിക്കെട്ടി പാലോട് സുമതി വളവിൽ ഉപേക്ഷിക്കുകയായിരുന്നു.

തിരുവനന്തപുരം: ഡേറ്റിങ് ആപ്പിലൂടെ സ്വവർഗാനുരാഗികളായ പുരുഷന്മാരെ കണ്ടെത്തി ബന്ധപ്പെട്ടശേഷം പണം തട്ടുന്ന സംഘം അറസ്റ്റിലായതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ‌. വെഞ്ഞാറമൂട് സ്വദേശിയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് സർക്കാർ ഉദ്യോഗസ്ഥരും ഉന്നത പദവികളിലിരിക്കുന്ന പലരും തട്ടിപ്പ് സംഘത്തിന്‍റെ വലയിലായ വിവരം ലഭിച്ചത്. പണവും സ്വർണവും നഷ്ടമാകുമെങ്കിലും വിവരം പുറത്തറിയുമെന്ന ഭയം മൂലം ആരും പരാതിയുമായി എത്താറില്ലെന്നും പൊലീസ് പറഞ്ഞു. വെഞ്ഞാറമ്മൂട് സ്വദേശിക്ക് മാലയും മോതിരവുമാണ് നഷ്ടമായത്. സ്വവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ മുക്കുനൂർ ജങ്ഷനിൽ വിളിച്ചുവരുത്തി കാറിൽ കടത്തിക്കൊണ്ടുപോയി സ്വർണം ഊരിവാങ്ങി മർദിച്ച് അവശനാക്കി പാലോട് സുമതി വളവിൽ ഉപേക്ഷിച്ച സംഭവമാണ് പ്രതികളെ കുടുക്കിയത്.


യുവാവ് പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചിതറ കൊല്ലായിൽ പണിക്കവിള വീട്ടിൽ സുധീർ (24), മടത്തറ തടത്തരികത്ത് വീട്ടിൽ മുഹമ്മദ് സൽമാൻ (19), പോരേടം മണലയം അജ്മൽ മൻസിലിൽ ആഷിക് (19), ചിതറ കൊല്ലായിൽ പുത്തൻവീട്ടിൽ സജിത്ത് (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ ഫോൺവിവരവും അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചുവരികയാണ് പൊലീസ്. റിമാൻ‌ഡിലായ പ്രതികളെ വ്യാഴാഴ്ചയോടെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണത്തിനാണ് നീക്കം.

കഴിഞ്ഞ ദിവസമാണ് വെഞ്ഞാറമൂട് സ്വദേശി ഡേറ്റിങ് ആപ്പ് തന്‍റെ ഫോണിൽ ഡൗൺലോഡ് ചെയ്തത്. ആപ്പിലൂടെ പരിചയപ്പെട്ട രണ്ടുപേർ അന്നേദിവസം വൈകുന്നേരത്തോടെ താൽപ്പര്യം അറിയിക്കുകയും ബന്ധപ്പെടാൻ തയാറാണെന്ന് പറയുകയുമായിരുന്നു. ഇത് വിശ്വസിച്ച് മുക്കുന്നൂരിലേക്ക് എത്തിയ യുവാവിനെ കാറിൽവച്ച് സ്വവർഗരതിക്ക് ക്ഷണിച്ചു. ഇതിനിടെ ചിത്രം പകർത്തിയ ഒരാൾ ഭീഷണിപ്പെടുത്തിയതോടെയാണ് യുവാവിന് തട്ടിപ്പ് മനസിലാകുന്നത്. പിന്നാലെ അപരിചിതരെപ്പോലെ എത്തിയ സംഘത്തിലെ മറ്റ് രണ്ട് പേർ ഇയാളെ കാറിൽ നിന്ന് പുറത്തിറക്കി ക്രൂരമായി മർദ്ദിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം ആഭരണം ഊരിയെടുത്ത ശേഷം മർദ്ദിച്ച് അവശനാക്കി മുഖം മൂടിക്കെട്ടി പാലോട് സുമതി വളവിൽ ഉപേക്ഷിക്കുകയായിരുന്നു. 

തിരുവനന്തപുരം: ഡേറ്റിങ് ആപ്പിലൂടെ സ്വവർഗാനുരാഗികളായ പുരുഷന്മാരെ കണ്ടെത്തി ബന്ധപ്പെട്ടശേഷം പണം തട്ടുന്ന സംഘം അറസ്റ്റിലായതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ‌. വെഞ്ഞാറമൂട് സ്വദേശിയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് സർക്കാർ ഉദ്യോഗസ്ഥരും ഉന്നത പദവികളിലിരിക്കുന്ന പലരും തട്ടിപ്പ് സംഘത്തിന്‍റെ വലയിലായ വിവരം ലഭിച്ചത്. പണവും സ്വർണവും നഷ്ടമാകുമെങ്കിലും വിവരം പുറത്തറിയുമെന്ന ഭയം മൂലം ആരും പരാതിയുമായി എത്താറില്ലെന്നും പൊലീസ് പറഞ്ഞു. വെഞ്ഞാറമ്മൂട് സ്വദേശിക്ക് മാലയും മോതിരവുമാണ് നഷ്ടമായത്. സ്വവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ മുക്കുനൂർ ജങ്ഷനിൽ വിളിച്ചുവരുത്തി കാറിൽ കടത്തിക്കൊണ്ടുപോയി സ്വർണം ഊരിവാങ്ങി മർദിച്ച് അവശനാക്കി പാലോട് സുമതി വളവിൽ ഉപേക്ഷിച്ച സംഭവമാണ് പ്രതികളെ കുടുക്കിയത്.


യുവാവ് പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചിതറ കൊല്ലായിൽ പണിക്കവിള വീട്ടിൽ സുധീർ (24), മടത്തറ തടത്തരികത്ത് വീട്ടിൽ മുഹമ്മദ് സൽമാൻ (19), പോരേടം മണലയം അജ്മൽ മൻസിലിൽ ആഷിക് (19), ചിതറ കൊല്ലായിൽ പുത്തൻവീട്ടിൽ സജിത്ത് (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ ഫോൺവിവരവും അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചുവരികയാണ് പൊലീസ്. റിമാൻ‌ഡിലായ പ്രതികളെ വ്യാഴാഴ്ചയോടെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണത്തിനാണ് നീക്കം.

കഴിഞ്ഞ ദിവസമാണ് വെഞ്ഞാറമൂട് സ്വദേശി ഡേറ്റിങ് ആപ്പ് തന്‍റെ ഫോണിൽ ഡൗൺലോഡ് ചെയ്തത്. ആപ്പിലൂടെ പരിചയപ്പെട്ട രണ്ടുപേർ അന്നേദിവസം വൈകുന്നേരത്തോടെ താൽപ്പര്യം അറിയിക്കുകയും ബന്ധപ്പെടാൻ തയാറാണെന്ന് പറയുകയുമായിരുന്നു. ഇത് വിശ്വസിച്ച് മുക്കുന്നൂരിലേക്ക് എത്തിയ യുവാവിനെ കാറിൽവച്ച് സ്വവർഗരതിക്ക് ക്ഷണിച്ചു. ഇതിനിടെ ചിത്രം പകർത്തിയ ഒരാൾ ഭീഷണിപ്പെടുത്തിയതോടെയാണ് യുവാവിന് തട്ടിപ്പ് മനസിലാകുന്നത്. പിന്നാലെ അപരിചിതരെപ്പോലെ എത്തിയ സംഘത്തിലെ മറ്റ് രണ്ട് പേർ ഇയാളെ കാറിൽ നിന്ന് പുറത്തിറക്കി ക്രൂരമായി മർദ്ദിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം ആഭരണം ഊരിയെടുത്ത ശേഷം മർദ്ദിച്ച് അവശനാക്കി മുഖം മൂടിക്കെട്ടി പാലോട് സുമതി വളവിൽ ഉപേക്ഷിക്കുകയായിരുന്നു.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.