ഇൻഡോർ: പാമ്പുകളെ പിടിക്കുന്നതിൽ വിദഗ്ധനായിരുന്ന പൊലീസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. ഇൻഡോറിൽ നിന്നുള്ള കോൺസ്റ്റബിൾ സന്തോഷ് ആണ് അപകടത്തിൽപ്പെട്ടത്. സുരക്ഷാ മുൻകരുതലുകളില്ലാതെ പാമ്പിനെ കൈകാര്യം ചെയ്തതാണ് മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. ദാരുണമായ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.
ഫസ്റ്റ് ബറ്റാലിയനിൽ കഴിഞ്ഞ 17 വർഷമായി സേവനമനുഷ്ഠിച്ചിരുന്ന സന്തോഷിനെ, ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ പൊലീസ് കുതിരാലയത്തിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് പിടികൂടാൻ വിളിക്കുകയായിരുന്നു. പാമ്പുകളെ പിടിക്കുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന പരിചയം കണക്കിലെടുത്താണ് ഈ ദൗത്യം സന്തോഷിനെ ഏൽപ്പിച്ചത്.
വീഡിയോ ദൃശ്യങ്ങളിൽ, ഗ്ലൗസോ മറ്റ് സുരക്ഷാ മാർഗ്ഗങ്ങളോ ഇല്ലാതെ സന്തോഷ് അലസമായി പാമ്പിനെ കൈകാര്യം ചെയ്യുന്നതായി കാണാം. നിമിഷങ്ങൾക്കുള്ളിൽ പാമ്പ് അദ്ദേഹത്തിന്റെ കയ്യിൽ കടിക്കുകയായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകരായ സ്വാമി പ്രസാദ് സാഹു ഉൾപ്പെടെയുള്ളവർ സന്തോഷിനെ എംവൈ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അന്നു രാത്രി തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.