Showing posts with label National. Show all posts
Showing posts with label National. Show all posts

Saturday, 31 January 2026

റോയിയുടെ മരണകാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞു കയറിയുണ്ടായ പരിക്ക്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

റോയിയുടെ മരണകാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞു കയറിയുണ്ടായ പരിക്ക്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്


 

ബെംഗളൂരു: ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശം തുളഞ്ഞു കയറിയുണ്ടായ പരിക്കാണ്. ഇരു അവയവങ്ങളും തകര്‍ത്ത് വെടിയുണ്ട പുറത്തു പോയി. 6.35എംഎം വലിപ്പമുള്ള വെടിയുണ്ട ശരീരത്തില്‍ നിന്ന് കണ്ടെത്തി. വെടിമരുന്നിന്റെയും ശരീര ഭാഗങ്ങളുടെയും സാമ്പില്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചെന്നും ബൌറിങ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എം എന്‍ അരുണ്‍ പറഞ്ഞു.

സി ജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി. ബന്ധുക്കള്‍ വിദേശത്ത് നിന്ന് എത്താന്‍ വൈകുന്നതിനാലാണ് സംസ്‌കാരം മാറ്റിയത്. ഇന്ന് സംസ്‌കാരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തില്‍ ആണ് സംസ്‌കരിക്കുക. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയില്‍ നിന്നും മൃതദേഹം കോറമംഗലയിലെത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ സംസ്‌കാരം മാറ്റിയ സാഹചര്യത്തില്‍ മൃതദേഹം നാളെ രാവിലെ വരെ ബോറിംഗ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും

റോയിയുടെ മരണത്തില്‍ ആദായനികുതി വകുപ്പിനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. അന്വേഷണ ഏജന്‍സിയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് ഇന്ന് സി ജെ ബാബു ആരോപിച്ചു. 'റോയ്ക്ക് കടമോ ബാധ്യതയോ ഭീഷണിയോ ഒന്നുമില്ല. ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മര്‍ദം കുടുംബത്തിന് അറിയാമായിരുന്നു. മറ്റെവിടെ നിന്നും റോയ്ക്ക് ഭീഷണിയുണ്ടായിരുന്നില്ല. ഇന്ന് രാവിലെ കാണണമെന്ന് എന്നോട് റോയ് പറഞ്ഞിരുന്നു. മൂന്നുദിവസമായി ആദായനികുതി ഉദ്യോഗസ്ഥര്‍ ഓഫീസിലുണ്ടായിരുന്നു' എന്നാണ് സി ജെ ബാബു ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫ്ലൈഓവറിന് സമീപം റീൽ ചിത്രീകരിക്കുന്നതിനിടെ സ്ലാബ് തകർന്ന് 22 കാരന് ദാരുണാന്ത്യം

ഫ്ലൈഓവറിന് സമീപം റീൽ ചിത്രീകരിക്കുന്നതിനിടെ സ്ലാബ് തകർന്ന് 22 കാരന് ദാരുണാന്ത്യം


 
സമൂഹ മാധ്യമ ഉള്ളടക്കത്തിന് വേണ്ടി അപകടകരമായതെന്തും ചെയ്യാൻ പുതിയ തലമുറയ്ക്ക് മടിയില്ല. അതേസമയം ഇത്തരം കാര്യങ്ങൾ പലപ്പോഴും ദുരന്തങ്ങളിൽ കലാശിക്കുന്നു. സമാനമായൊരു സംഭവം കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിർമ്മാണത്തിലിരിക്കുന്ന ഒരു ഫ്ലൈഓവറിനടുത്ത് റീൽ ചിത്രീകരിക്കുന്നതിനിടെയിൽ സ്ലാബ് തകർന്ന് വീണ് മുഹമ്മദ് ഫൈസാൻ എന്ന 22 -കാരന് ദാരുണാന്ത്യമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

സ്ലാബ് തെന്നി താഴേയ്ക്ക്

നവാബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിസോറിയ റെയിൽവേ സ്റ്റേഷന് സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന ഒരു ഫ്ലൈഓവറിന് മുകളിൽ നിന്നായിരുന്നു ഫൈസാൻ തന്‍റെ റീൽ ചിത്രീകരിച്ചിരുന്നത്. നൃത്തം ചെയ്ത് മുന്നോട്ട് നീങ്ങുന്നതിനിടെ കോൺക്രീറ്റ് സ്ലാബുകളിലൊന്ന് തെന്നിനീങ്ങി. ഇതോടെ ഫ്ലൈഓവറിന് മുകളിൽ നിന്നും മുഹമ്മദ് ഫൈസാൻ താഴേക്ക് വഴുതി വീഴുകയായിരുന്നു. പിന്നാലെ സ്ലാബുകളിലൊന്ന് മുഹമ്മദ് ഫൈസാൻറെ തലയിലേക്ക് വീണു. ഇയാൾ തത്ക്ഷണം മരിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ക്യാബിനിലുളള ഡോക്യുമെന്റ് എടുത്ത് വരാമെന്ന് പറഞ്ഞ് അകത്തുകയറി, പിന്നീട് കേട്ടത് വെടിയൊച്ച'

'ക്യാബിനിലുളള ഡോക്യുമെന്റ് എടുത്ത് വരാമെന്ന് പറഞ്ഞ് അകത്തുകയറി, പിന്നീട് കേട്ടത് വെടിയൊച്ച'


 
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി ജെ റോയ് ഇന്നലെ വൈകുന്നേരമാണ് ലാങ്‌ഫോര്‍ഡ് ടൗണിലെ സ്വന്തം സ്ഥാപനത്തിൽവെച്ച് ജീവനൊടുക്കിയത്. അമ്പത്തിയേഴുകാരനായ റോയ് വൈകീട്ട് മൂന്നുമണിയോടെ ഓഫീസ് മുറിക്കുളളില്‍ കയറി സ്വന്തം നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു. വെളളിയാഴ്ച്ച ആദായനികുതി ഉദ്യോഗസ്ഥര്‍ റോയ്‌യുടെ ഓഫീസിലെത്തിയത് ഉച്ചയ്ക്ക് ഏകദേശം പന്ത്രണ്ട് മണിയോടെയാണ്. റോയ് രണ്ടുമണിയോടെ ഓഫീസിലെത്തി. ആദ്യം നില്‍ക്കണമെന്ന് നിര്‍ബന്ധമില്ലെന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ചില രേഖകള്‍ പരിശോധിക്കാനുണ്ടെന്ന് പറഞ്ഞ് ഓഫീസില്‍ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. മൂന്നുമണിയോടെ തന്റെ കാബിനില്‍ ചില ഡോക്യുമെന്റുകള്‍ ഉണ്ടെന്നും അതെടുത്ത് വരാമെന്നും ആദായനികുതി ഉദ്യോഗസ്ഥരോട് പറഞ്ഞ് റോയ് അകത്തേക്ക് പോയി. മിനിറ്റുകള്‍ക്കുളളില്‍ ഉദ്യോഗസ്ഥര്‍ കേട്ടത് വെടിയൊച്ചയാണ്. കാബിനില്‍ സിസിടിവി ഉണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല.

പിസ്റ്റള്‍ ഉളളതിനാല്‍ റോയ് എപ്പോഴും ബ്രീഫ്‌കെയ്‌സ് തന്റെ അരികില്‍ തന്നെയാണ് വച്ചിരുന്നതെന്നാണ് അദ്ദേഹത്തിന്റെ ജീവനക്കാർ പറയുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ ബാഗ് തന്റെ കയ്യില്‍ നിന്നും മാറ്റേണ്ടിവരുന്ന സമയത്ത് അത് ബോഡി ഗാര്‍ഡുമാര്‍ക്ക് മാത്രമേ അദ്ദേഹം കൈമാറുമായിരുന്നുളളു എന്നും ജീവനക്കാർ പറയുന്നു. വെടിയൊച്ച കേട്ട ഉടന്‍ തന്നെ ജീവനക്കാരും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും ക്യാബിനകത്തേക്ക് പോയെന്നും തുടർന്ന് നാരായണ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചതെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും പൊലീസ് അറിയിച്ചു.

റോയ്ക്ക് പതിവുജോലികള്‍ ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നില്ല എന്നാണ് ആദായനികുതി ഉദ്യോഗസ്ഥർ പറയുന്നത്. സ്ഥാപനത്തിനെതിരായ നിരോധന ഉത്തരവുകള്‍ നീക്കുന്നതിനായി സൂഷ്മപരിശോധന നടത്തുക മാത്രമാണ് ചെയ്തത് എന്നാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ പൊലീസിനോട് പറഞ്ഞത്. റോയ്‌യുടെ ഭാര്യയും മക്കളും ദുബായിലാണ് താമസം. ഇവര്‍ ഇന്ന് ബെംഗളൂരുവില്‍ എത്തും. റോയ്‌യുടെ അമ്മ കൊരമംഗലയില്‍ നെക്‌സസ് മാളിന് സമീപമാണ് താമസം. ബെംഗളൂരുവിലെത്തുമ്പോള്‍ റോയ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലായിരുന്നു താമസം. റോയ് യുടെ ശരീരത്തില്‍ ബുളളറ്റ് ഏറ്റ ഒരു മുറിവ് മാത്രമേയുളളുവെന്നും എത്ര തവണ വെടിയുതിര്‍ത്തു എന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപ മുഖ്യമന്ത്രി

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപ മുഖ്യമന്ത്രി


 
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത്ത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് ചേരുന്ന എന്‍സിപി നിയമസഭാ കക്ഷി യോഗം സുനേത്രയെ നേതാവായി തിരഞ്ഞെടുക്കും. അജിത് പവാര്‍ വഹിച്ച എക്‌സൈസ്, കായിക വകുപ്പുകള്‍ സുനേത്രയ്‌ക്കെന്ന വിവരവും പുറത്ത് വരുന്നുണ്ട്. എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനവും സുനേത്ര ഏറ്റെടുക്കാനും സാധ്യതയുണ്ട്. 

സംസ്ഥാനത്തെ ആദ്യ വനിതാ ഉപ മുഖ്യമന്ത്രിയാക്കും സുനേത്ര. ഇന്നലെ എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അന്തിമധാരണയായത്. ആറുമാസത്തിനുള്ളില്‍ ബാരാമതിയില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചു നിയമസഭയിലേക്ക് എത്തിക്കാനാണ് തീരുമാനം. സുനേത്ര രാജിവെക്കുന്ന രാജ്യസഭാ അംഗത്വം മകന്‍ പാര്‍ഥ് പവാറിന് ലഭിക്കും. ഉപ മുഖ്യമന്ത്രി പദത്തിനൊപ്പം പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനവും സുനേത്ര ഏറ്റെടുക്കാനാണ് സാധ്യത.

അതേസമയം, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് സുനേത്രയുടെ പേര് നിര്‍ദേശിച്ചതിനെ കുറിച്ച് തനിക്ക് അറിവില്ലെന്ന് ശരദ് പവാര്‍ പറഞ്ഞു. എനിക്ക് അതിനെ കുറിച്ച് യാതൊരു അറിവുമില്ല. അവരുടെ പാര്‍ട്ടിയാണ് അതേക്കുറിച്ച് തീരുമാനിക്കേണ്ടത്. ഇന്നത്തെ പത്രത്തില്‍ ഞാന്‍ കണ്ടത്, എന്‍സിപി വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലും എംപി സുനില്‍ താക്കറെയുമാണ് അജിത് പവാറിന്റെ വിയോഗത്തെ തുടര്‍ന്ന് ഒഴിവ് വന്ന സ്ഥാനങ്ങത്തേക്കുള്ള തിരഞ്ഞെടുപ്പുകളെ കുറിച്ച് തീരുമാനമെടുക്കാന്‍ മുന്‍കൈയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോൾ പിടിയിലാകവേ കൊച്ചുകുട്ടിയേപ്പോലെ പൊട്ടിക്കരഞ്ഞ് പൊലീസ് ഇൻസ്‌പെക്ടർ

നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോൾ പിടിയിലാകവേ കൊച്ചുകുട്ടിയേപ്പോലെ പൊട്ടിക്കരഞ്ഞ് പൊലീസ് ഇൻസ്‌പെക്ടർ

 


ബെംഗളൂരുവിൽ നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഇൻസ്‌പെക്ടർ പിടിയിൽ.കെ.പി. അഗ്രഹാര പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ ഗോവിന്ദരാജുവിനെയാണ് ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തത്.ബെംഗളൂരുവിലെ ബിൽഡറിൽ നിന്ന് 4 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇൻസ്പെക്ടർ പിടിയിലായത്. പിടിയിലാകുന്നതിനിടെ ഇൻസ്പെക്ടർ പൊട്ടിക്കരഞ്ഞു. പിടിയിലാകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

ചാമരാജ്‌പേട്ടിലെ സിറ്റി ആംഡ് റിസർവ് (CAR) ഗ്രൗണ്ടിൽ വെച്ച് ബിൽഡറായ മുഹമ്മദ് അക്ബറിൽ നിന്ന് പണം വാങ്ങുമ്പോഴാണ് ഇൻസ്പെക്ടറി കൈയ്യോടെ പിടികൂടിയത്. തനിക്കെതിരെയുള്ള വഞ്ചനാക്കേസിൽ നിന്നും ഒഴിവാക്കി നൽകാമെന്ന് വാഗ്ദാനം നൽകി ഗോവിന്ദരാജു 5 ലക്ഷം രൂപയാണ് അക്ബറിൽ നിന്ന് ആവശ്യപ്പെട്ടത്. ഈ കേസിൽ അക്ബറും മറ്റ് രണ്ട് പേരുമാണ് പ്രതികളായിരുന്നത്.

കൈക്കൂലി തുകയുടെ ആദ്യ ഗഡുവായി ജനുവരി 24-ന് ഒരു ലക്ഷം രൂപ അക്ബർ നൽകിയിരുന്നു. ബാക്കി തുക വ്യാഴാഴ്ച നൽകാമെന്ന് ഉറപ്പ് നൽകുകയും ഇതിനിടെ ലോകായുക്ത പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ലോകായുക്തയുടെ നിർദ്ദേശപ്രകാരം ബാക്കി തുക വാങ്ങാനായി സി.എ.ആർ ഗ്രൗണ്ടിലെത്താൻ അക്ബർ ഇൻസ്പെക്ടറോട് ആവശ്യപ്പെട്ടു. വൈകുന്നേരം 4:30-ഓടെ പോലീസ് യൂണിഫോമിൽ ഔദ്യോഗിക വാഹനത്തിലെത്തിയ ഗോവിന്ദരാജു, ഫിനോൾഫ്തലിൻ പൗഡർ പുരട്ടിയ നോട്ടുകൾ വാങ്ങിയ ഉടൻ തന്നെ ലോകായുക്ത ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഴിമതി നിരോധന നിയമപ്രകാരം ഇൻസ്പെകടറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ മറ്റ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക