ഉത്തർപ്രദേശിലെ കാണ്‍പൂരിലുള്ള ഇറ്റാവയില്‍ ഒരു കൂട്ടം പൊലീസുകാര്‍ ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ സീനിയർ സൂപ്രണ്ടന്റ് ഓഫ് പൊലീസിന്റെ വീട്ടിലേക്ക് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയതായി പരാതി. തന്നോട് പൊലീസുകാര്‍ മോശമായി പെരുമാറിയെന്നും മൊബൈല്‍ഫോണ്‍ തട്ടിയെടുത്തെന്നും ഡോ. രാഹുല്‍ ബാബു ആരോപിച്ചു. ആ സമയത്ത് അത്യാഹിത വിഭാഗത്തില്‍ ധാരാളം രോഗികളുണ്ടായിരുന്നുവെന്നും തന്നെ കൊണ്ടുപോയാല്‍ രോഗികള്‍ വലയുമെന്നും പറഞ്ഞ് പൊലീസുകാരോട് അപേക്ഷിച്ചിട്ടും അവര്‍ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് ഡോക്ടര്‍ രാഹുല്‍ ബാബു പറയുന്നത്.
പൊലിസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജും നാല് കോണ്‍സ്റ്റബിള്‍മാരും ആശുപത്രിയിലെത്തുകയും എസ്എസ്പി ബ്രിജേഷ് ശ്രീവാസ്തവയുടെ വസതിയിലേക്ക് രോഗിയായ അമ്മയെ പരിശോധിക്കാന്‍ വരാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ഡോ. രാഹുല്‍ ബാബുവിന്റെ ആരോപണം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.