ക്യാന്‍സര്‍ അതിജീവിതയായ ഗ്രീക്ക് കോടീശ്വരി പ്രാണിയുടെ കടിയേറ്റതുമൂലമുള്ള വിഷബാധയേറ്റ് ലണ്ടനില്‍ മരണപ്പെട്ടു. 28 വയസ്സുള്ള മാരിസ ലൈമോ ആണ് ദാരുണമായി മരണപ്പെട്ടത്. സെപ്റ്റംബര്‍ 11-ന് ലണ്ടനിലെ ഫ്ളാറ്റില്‍ വീട്ടുജോലിക്കാരി അവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ വേരുകളുള്ള പ്രമുഖ ഗ്രീക്ക് ഷിപ്പിംഗ് രാജവംശത്തിന്റെ ഭാഗമാണ് ലൈമോയുടെ കുടുംബം.
മരണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ലൈമോവിന് തലകറക്കം, പനി, ചൊറിച്ചില്‍, അണുബാധയുടെ ലക്ഷണങ്ങള്‍ എന്നിവയടക്കം നിരവധി അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായി ഗ്രീക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഈ ലക്ഷണങ്ങള്‍ ഉണ്ടായിട്ടും അവരെ വീട്ടില്‍ ചെന്ന് കണ്‍സള്‍ട്ട് ചെയ്ത ഡോക്ടര്‍ പാരസെറ്റമോള്‍ കഴിക്കാന്‍ മാത്രമാണ് നിര്‍ദ്ദേശിച്ചിരുന്നത്.
ഇത് കഴിച്ചിട്ടും ആരോഗ്യം വഷളാകുന്നതില്‍ ആശങ്ക തോന്നിയ ലൈമോ പിന്നീട് ലണ്ടനിലെ ഒരു ആശുപത്രിയിലെ ഓങ്കോളജിസ്റ്റിനെ സമീപിച്ചു. പിന്നീട് അവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായാണ് ലൈമോയുടെ അമ്മ പറയുന്നത്. എന്നാല്‍ ആ ആശുപത്രിയില്‍ അവരെ ശുശ്രൂഷിച്ചത് നഴ്‌സുമാര്‍ മാത്രമാണെന്നും ഡോക്ടര്‍മാര്‍ പരിശോധിച്ചില്ലെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരോപിക്കുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.