Monday, 3 November 2025

'ലോകത്തെ 150 തവണ തകർക്കാൻ മതിയായ ആണവായുധങ്ങൾ ഞങ്ങൾക്കുണ്ട്'; ട്രംപ്

SHARE
 

ലോകത്തെ 150 തവണ തകർക്കാൻ മതിയായ ആണവായുധങ്ങൾ അമേരിക്കയുടെ പക്കലുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യ, ചൈന, ഉത്തരകൊറിയ എന്നിവ തങ്ങളുടെ ആണവ ആയുധ പരിപാടികൾ തുടരുമ്പോൾ അമേരിക്കയ്ക്ക് സംയമനം പാലിക്കുന്ന ഒരേയൊരു ശക്തിയായി തുടരാനാവില്ലെന്ന് വാദിച്ചുകൊണ്ട്, ആണവ പരീക്ഷണം പുനരാരംഭിക്കാനുള്ള തന്റെ തീരുമാനത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യായീകരിച്ചു. സിബിഎസ് ചാനലിന് നൽകിയ അഭിമുത്തിലാണ് ചൈനയുമായും റഷ്യയുമായുമുള്ള ആണവനിരായുധീകരണ ചർച്ചകളെക്കുറിച്ച് ട്രംപ് സംസാരിച്ചതും ആണവ പരീക്ഷണങ്ങൾ നടത്താത്ത ഒരേയൊരു രാജ്യമാകാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയതും.

"മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ആണവായുധങ്ങൾ അമേരിക്കയുടെ പക്കലുണ്ട്. ആണവനിരായുധീകരണത്തെക്കുറിച്ച് നമ്മൾ എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ കരുതുന്നു. പ്രസിഡന്റ് പുടിനുമായും പ്രസിഡന്റ് ഷി ജിൻപിങ്ങുമായും ഞാൻ അതിനെക്കുറിച്ച് ചർച്ച ചെയ്തു. ലോകത്തെ 150 തവണ തകർക്കാൻ ആവശ്യമായ ആണവായുധങ്ങൾ അമേരികയ്ക്കുണ്ട്. റഷ്യയുടെ പക്കൽ ധാരാളം ആണവായുധങ്ങളുണ്ട്. ചൈനയുടെ പക്കലും ധാരാളം ഉണ്ടാകും," ട്രംപ് പറഞ്ഞു. ആണവ പരീക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരേയൊരു രാജ്യം യുഎസ് മാത്രമായിരിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യ ഒരു പരീക്ഷണം നടത്താൻ പോകുകയാണെന്ന് പ്രഖ്യാപിച്ചതിനാലാണ് അമേരിക്കയും ആണവപരീക്ഷണം നടത്താൻ തീരുമാനിച്ചത്. ഉത്തരകൊറിയ നിരന്തരം പരീക്ഷണം നടത്തുന്നു. മറ്റ് രാജ്യങ്ങൾ പരീക്ഷണം നടത്തുന്നു. പരീക്ഷണം നടത്താത്ത ഒരേയൊരു രാജ്യം അമേരിക്കയാണെന്നും അങ്ങനെയാകാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.