Monday, 22 December 2025

ട്രംപിന്റെ ചിത്രമടക്കമുള്ള എപ്സ്റ്റീൻ ഫയലിലെ 16 ഫയലുകൾ നീക്കം ചെയ്ത് അമേരിക്ക

SHARE


 
വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട എപ്സ്റ്റീന്‍ ഫയലിലെ 16 ഫയലുകള്‍ നീക്കം ചെയ്ത് അമേരിക്ക. പുറത്ത് വിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് അമേരിക്കയിലെ നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച രേഖകളില്‍ നിന്ന് 16 ഫയലുകള്‍ കാണാതായിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചിത്രവും നഗ്നരായ സ്ത്രീകളുടെ പെയിന്റിങ്ങുകളും മറ്റും അടങ്ങിയ ഫയലുകളാണ് നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തി.

വെള്ളിയാഴ്ച ലഭ്യമായിരുന്ന ഈ ഫയലുകള്‍ ഇന്നലെ ലഭ്യമല്ലാതാകുകയായിരുന്നു. എപ്സ്റ്റീന്‍, മെലാനിയ ട്രംപ്, എപ്സ്റ്റീന്റെ സഹായിയായ ഗിസ്‌ലെയ്ന്‍ മാക്‌സ്‌വെല്‍ എന്നിവരോടൊപ്പമുള്ള ട്രംപിന്റെ ചിത്രവും എപ്സ്റ്റീന്‍ ഫയലിലുണ്ട്. ഫയലുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നീതിന്യായ വകുപ്പ് ഇതുവരെ ഒരു പൊതു അറിയിപ്പോ വിശദീകരണമോ നല്‍കിയിട്ടില്ല.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, മൈക്കിള്‍ ജാക്സണ്‍, മൈക്ക് ജാക്കര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ചിത്രങ്ങളടക്കമുള്ള എപ്സ്റ്റീന്‍ ഫയലുകളായിരുന്നു ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് പുറത്ത് വിട്ടത്. ഇപ്പോള്‍ പുറത്തുവന്ന രേഖകള്‍ പ്രകാരം 1200ഓളം പേരെയാണ് എപ്സ്റ്റീന്‍ പീഡനത്തിനിരയാക്കിയിട്ടുള്ളത്. 'എപ്സ്റ്റീന്‍ ലൈബ്രറി' എന്ന വെബ്സൈറ്റിലൂടെയാണ് 300,000 പേജുള്ള രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്.




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.