ധാക്ക: ബംഗ്ലാദേശ് വിദ്യാര്‍ത്ഥി പ്രക്ഷോഭ നേതാവ് ഷരീഫ് ഒസ്മാന്‍ ഹാദിക്ക് അന്ത്യവിശ്രമമൊരുക്കിയതിൻ്റെ പേരിൽ വിവാദം. ബംഗ്ലാദേശിന്റെ ദേശീയ കവിയും എഴുത്തുകാരനും വിപ്ലവകാരിയുമൊക്കെയായിരുന്ന കാസിം നസ്രുല്‍ ഇസ്‌ലാമിന്റെ ഖബറിടത്തിന് സമീപം അന്ത്യവിശ്രമമൊരുക്കിയതിലാണ് വിവാദം പുകയുന്നത്. നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച നടക്കുകയാണ്. കാസിം നസ്രുല്‍ ഇസ്‌ലാം സഹിഷ്ണുതയുടെയും മതേതരത്വത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹത്തിന്റെ ഖബറിടത്തിന് സമീപം സ്വത്വത്തിലൂന്നിയുള്ള തീവ്ര വിദ്വേഷ പ്രചാരണം നടത്തുന്ന ഒസ്മാന്‍ ഹാദിയെ പോലെയുള്ള ആളുടെ മൃതദേഹം സംസ്‌കരിക്കുന്നത് ശരിയല്ലെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്. ഇത് രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്നും ഇവര്‍ വാദിക്കുന്നു.
ഒസ്മാന്‍ ഹാദിയുടെ മരണമുണ്ടാക്കിയ പ്രക്ഷോഭങ്ങൾക്ക് പിന്നാലെയാണ് ഖബറിടത്തെ ചൊല്ലിയുള്ള വിവാദവും ഉടലെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയായിരുന്നു ധാക്ക യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥനായ സൈഫുദ്ദീന്‍ അഹമ്മദ് ഒസ്മാന്റെ സംസ്‌കാരം സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിക്കുന്നത്. അടിയന്തരമായി ഓണ്‍ലൈന്‍ മീറ്റിംഗ് വിളിച്ചു ചേര്‍ത്തായിരുന്നു തീരുമാനമെടുക്കുന്നതും പ്രഖ്യാപനം നടത്തുന്നതും. ഖബറിടക്കം ഒരുക്കുന്നത് സംബന്ധിച്ച് സര്‍ക്കാരും യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ സ്റ്റുഡന്റ്‌സ് യൂണിയനും രണ്ട് തട്ടിലായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ധാക്ക യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള പള്ളിയില്‍ കാസിം നസ്രുല്‍ ഇസ്‌ലാമിന്റെ ഖബറിടത്തിന് സമീപം ഹാദിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചത്. ഹാദിയുടെ കുടുംബാംഗങ്ങളും ഇതിനെ പിന്തുണച്ചിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.