Saturday, 20 December 2025

വായുനിലവാര സൂചികയിലെ ഉയര്‍ന്ന അളവും ശ്വാസകോശ രോഗങ്ങളും തമ്മില്‍ നേരിട്ട് ബന്ധമില്ല: കേന്ദ്ര സർക്കാർ

SHARE


 

ന്യൂഡല്‍ഹി: വായുനിലവാര സൂചികയിലെ ഉയര്‍ന്ന അളവും ശ്വാസകോശ രോഗങ്ങളും തമ്മില്‍ നേരിട്ട് ബന്ധമില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ ലഭ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. രാജ്യസഭയില്‍ രേഖാമൂലമാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

വായുമലിനീകരണം ശ്വാസകോശ രോഗങ്ങള്‍ക്കും അനുബന്ധ അസുഖങ്ങള്‍ക്കും കാരണമാകുന്ന ഘടകങ്ങളാണെന്നും കേന്ദ്ര പരിസ്ഥിതി സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു. ഡല്‍ഹിയിലെ മലിനമായ വായു അധികനേരം ശ്വസിച്ചുണ്ടാകുന്ന അസുഖങ്ങള്‍ക്ക് കാരണമാകുന്ന പഠനങ്ങളെക്കുറിച്ച് സര്‍ക്കാരിന് അറിയാമോ എന്ന ബിജെപി എംപി ലക്ഷ്മികാന്ത് ബാജ്‌പെയിയുടെ ചോദ്യത്തിനാണ് കീര്‍ത്തി വര്‍ധന്‍ സിങിന്റെ മറുപടി.

പള്‍മണറി ഫൈബ്രോസിസ്, സിഒപിഡി, എംഫിസീമ, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയുക, ശ്വാസകോശത്തിന്റെ ഇലാസ്തികത നശിക്കുക എന്നിവയില്‍ നിന്ന് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ജീവിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ എന്തെങ്കിലും പരിഹാരമുണ്ടോ എന്നും കീര്‍ത്തി വര്‍ധന്‍ സിങ് ചോദിച്ചു.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.