തൊടുപുഴ: സാഹസ ടൂറിസത്തിന്റെ പേരിൽ ഇടുക്കിയിൽ നടക്കുന്നത് ജനത്തിന്റെ ജീവൻ പണയംവെച്ചുള്ള അതിസാഹസം. ടൂറിസം അടിസ്ഥാനമാക്കി ജില്ലയിൽ പ്രവർത്തിക്കുന്ന 25 സാഹസ കേന്ദ്രങ്ങളിൽ 21 എണ്ണത്തിനും പഞ്ചായത്തിന്റെപോലും അനുമതിയില്ലെന്ന് സർക്കാർ റിപ്പോർട്ട്.
ജില്ലയിലെ സാഹസിക ടൂറിസം കേന്ദ്രങ്ങളുടെ അനുമതി സംബന്ധിച്ച് റിപ്പോർട്ട് തേടിയ ജില്ലാ കളക്ടർക്ക് തദ്ദേശ സ്വയംഭരണ ജോയന്റ് ഡയറക്ടർ നൽകിയ കത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ഡി.ടി.പി.സി.ക്ക് കീഴിൽ പ്രവർത്തിക്കുന്ന വാഗമൺ അഡ്വഞ്ചർ പാർക്കിലെ പാരാ ഗ്ലൈഡിങ്, സിപ്പ് ലൈൻ തുടങ്ങിയവയ്ക്കുപോലും യാതൊരു അനുമതിയും ലഭിച്ചിട്ടില്ല. ആനച്ചാലിൽ പ്രവർത്തിച്ചിരുന്ന സ്‌കൈ ഡൈനിങ്ങിൽ സഞ്ചാരികൾ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചത്.
വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിഞ്ഞ രണ്ടുവർഷക്കാലത്തിനിടെയാണ് ജില്ലയിൽ വ്യാപകമായി സാഹസിക വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നത്. ഇതിൽ ഈട്ടിസിറ്റിയിലെ ആനച്ചാൽ സിപ്പ് ലൈനിന് ടൂറിസം വകുപ്പിന്റെ അനുമതി മാത്രമാണുള്ളത്.
ആനച്ചാൽ ഹോട്ട് എയർ ബലൂൺ, അഡ്വഞ്ചർ പാർക്ക്, ചുനയംമാക്കൽ റോളർ കോസ്റ്റർ എന്നിവയ്ക്ക് മാത്രമാണ് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അനുമതിയുള്ളത്. ദിവസവും നൂറ് കണക്കിന് ആളുകളാണ് സാഹസിക വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.