Showing posts with label Idukki. Show all posts
Showing posts with label Idukki. Show all posts

Friday, 6 March 2026

പീരുമേട്ടില്‍ കെഎസ്ആർടിസി ബസും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം

പീരുമേട്ടില്‍ കെഎസ്ആർടിസി ബസും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം



ഇടുക്കി : ഇടുക്കി പീരുമേടിന് സമീപം അമ്പത്തി അഞ്ചാം മൈലിൽ വാഹനാപകടം. കെഎസ്ആർടിസി ബസും കോളേജ് ബസും കൂട്ടിയിടിച്ചാണ് അപകടം. പെരുവന്താനം സെൻ്റ് ആൻ്റണീസ് കോളേജ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ യാത്രക്കാർക്ക് നിസാര പരിക്കറ്റിട്ടുണ്ട്. രണ്ട് ബസിൻ്റെയും മുൻ ഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരെ പീരുമേട് താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 2 March 2026

ഏല തോട്ടത്തിലെ കൂലിപ്പണിക്കാരി ഇനി ഹൈ സ്കൂകൂൾ ടീച്ചർ. അതും  MSc, MED, MPhil ഒന്നാം റാങ്കോടെ

ഏല തോട്ടത്തിലെ കൂലിപ്പണിക്കാരി ഇനി ഹൈ സ്കൂകൂൾ ടീച്ചർ. അതും MSc, MED, MPhil ഒന്നാം റാങ്കോടെ




 
ഇടുക്കിയിലെ മഞ്ഞുമൂടിയ ഏലത്തോട്ടങ്ങളിൽ വെയിലേറ്റും മഴനനഞ്ഞും പണിയെടുത്ത ആ കൈകൾ ഇന്ന് അറിവിന്റെ ലോകത്ത് ചരിത്രം കുറിക്കുകയാണ് ✍️. കാഞ്ചിയാർ പേഴുംകണ്ടം സ്വദേശിനി സെൽവമേരിയുടെ ജീവിതം, പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട് സ്വപ്നങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരനും വലിയൊരു പാഠമാണ് 🏔️.

​തോട്ടം തൊഴിലാളികളായ മാതാപിതാക്കളുടെ മകളായി ജനിച്ച സെൽവമേരിയുടെ അറിവിനോടുള്ള യാത്ര തുടങ്ങിയത് കുമളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നായിരുന്നു 🏫. പഠനത്തിൽ മിടുക്കിയായിരുന്നെങ്കിലും കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പലപ്പോഴും തടസ്സമായി നിന്നു. എന്നാൽ, തോറ്റുകൊടുക്കാൻ അവൾ തയ്യാറായിരുന്നില്ല. പകൽ മുഴുവൻ ഏലത്തോട്ടത്തിൽ കൂലിപ്പണിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് അവൾ തന്റെ ഉപരിപഠനത്തിനുള്ള വഴി കണ്ടെത്തിയത് 🌿.

​കട്ടപ്പന സെന്റ് ജോൺസ് കോളേജിൽ നിന്നും ബിരുദവും തുടർന്ന് ബിഎഡും (B.Ed) കരസ്ഥമാക്കിയ സെൽവമേരി, പഠനത്തോടുള്ള അടങ്ങാത്ത ആവേശം കൊണ്ട് തലസ്ഥാന നഗരിയിലേക്ക് വണ്ടി കയറി 🎓. തിരുവനന്തപുരത്തെ പ്രശസ്തമായ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും മലയാളം എംഫില്ലിൽ (M.Phil) ഒന്നാം റാങ്ക് കരസ്ഥമാക്കിയാണ് അവൾ ഏവരെയും ഞെട്ടിച്ചത് 🥇. ഈ പ്രൗഢമായ നേട്ടങ്ങൾക്കിടയിലും അവൾ തന്റെ വേരുകൾ മറന്നില്ല; അവധി ദിവസങ്ങളിൽ നാട്ടിലെത്തി ഏലത്തോട്ടങ്ങളിൽ പണിക്ക് പോയി കുടുംബത്തിന് എന്നും താങ്ങായി നിന്നു.

​പിഎസ്സി പരീക്ഷയ്ക്കായുള്ള കടുത്ത തയ്യാറെടുപ്പുകൾക്കിടയിൽ കാഞ്ചിയാർ ഗവൺമെന്റ് എൽപി സ്കൂളിൽ എൽപിഎസ്എ (LPSA) ആയി ജോലി ലഭിച്ച വിവരം അറിയുമ്പോൾ അവൾ തോട്ടത്തിൽ പണിയിലായിരുന്നു ✨. സന്തോഷം കൊണ്ട് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ, ആ തോട്ടം തൊഴിലാളിയുടെ വേഷത്തിൽ തന്നെ അവൾ സ്കൂളിലെത്തി ചുമതലയേറ്റു. ചെളിപുരണ്ട വസ്ത്രവും കയ്യിലെ കത്തിയും ആത്മവിശ്വാസം തുടിക്കുന്ന ആ മുഖവും കേരളം മുഴുവൻ അന്ന് അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത് 🪵🔥.
​എന്നാൽ ഒരു എൽപി സ്കൂൾ അധ്യാപിക എന്നതിൽ മാത്രം സെൽവമേരി തന്റെ യാത്ര അവസാനിപ്പിച്ചില്ല. ജോലി ചെയ്യുന്നതിനിടയിലും പഠനം തുടർന്ന് കെ-ടെറ്റ് (K-TET) പരീക്ഷകൾ വിജയിക്കുകയും, കഠിന പരിശ്രമത്തിലൂടെ ഹൈസ്കൂൾ വിഭാഗത്തിലേക്ക് (HST) സ്ഥാനക്കയറ്റം നേടുകയും ചെയ്തു ✌️. ആ വലിയ സ്വപ്നവും യാഥാർത്ഥ്യമായതോടെ ഇപ്പോൾ ഹൈസ്കൂൾ അധ്യാപികയായി തന്റെ കരിയറിൽ മറ്റൊരു വലിയ ചുവടുവെപ്പ് കൂടി അവർ നടത്തിക്കഴിഞ്ഞു 🌟.

​പരിമിതികളല്ല, ലക്ഷ്യബോധത്തോടെയുള്ള കഠിനാധ്വാനമാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് സെൽവമേരി തെളിയിച്ചു 💯. ഇന്ന് ക്ലാസ്സ് മുറികളിൽ കുട്ടികൾക്ക് അക്ഷരങ്ങൾ പകർന്നു നൽകുമ്പോഴും, തന്നെ വളർത്തിയ ഏലത്തോട്ടങ്ങളെയും അധ്വാനത്തിന്റെ വിയർപ്പിനെയും ഏറെ അഭിമാനത്തോടെയാണ് ഈ അധ്യാപിക ഓർക്കുന്നത് 🎓✨.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 27 February 2026

ഹൈക്കോടതി ഉത്തരവിൽ ഒടുവിൽ നടപടി, സൂര്യനെല്ലിയിലെ സ്റ്റാർ ലൈൻ റിസോർട്ട് റവന്യു ഉദ്യോഗസ്ഥർ പൂട്ടി സിൽ ചെയ്തു

ഹൈക്കോടതി ഉത്തരവിൽ ഒടുവിൽ നടപടി, സൂര്യനെല്ലിയിലെ സ്റ്റാർ ലൈൻ റിസോർട്ട് റവന്യു ഉദ്യോഗസ്ഥർ പൂട്ടി സിൽ ചെയ്തു


 
ഇടുക്കി സൂര്യനെല്ലിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന റിസോർട്ട് റവന്യു ഉദ്യോഗസ്ഥർ പൂട്ടി സിൽ ചെയ്തു. അടച്ചു പൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ പ്രദേശിക രാഷ്ട്രീയ നേതൃത്വം അനുവദിക്കുന്നില്ലെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. സ്റ്റാർ ലൈൻ റിസോർട്ടാണ് പൂട്ടിയത്. മൂന്നാർ മേഖലയിൽ റവന്യു വകുപ്പിന്റെ എൻഒസി ഇല്ലാതെ പണിത കെട്ടിടങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിച്ച് സൂര്യനെല്ലിയിലെ സ്റ്റാർ ലൈൻ റിസോർട്ട് പ്രവർത്തിച്ചുവെന്ന പരാതിയുമായി സൂര്യനെല്ലി സ്വദേശി മൈക്കിൾ ഹൈക്കോടതിയെ സമീപിച്ചു. 

കെട്ടിടം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഉറപ്പാക്കാൻ റവന്യു വകുപ്പിന് ഹൈക്കോടതി നിർദേശം നൽകി. ഇതനുസരിച്ച് സ്റ്റോപ്പ് മെമ്മോ നൽകി. എന്നാൽ കോടതി ഉത്തരവ് ലംഘിച്ച് രാത്രികാലത്ത് റിസോർട്ട് പ്രവർത്തിക്കുനതായി റവന്യൂ വകുപ്പ് കണ്ടെത്തി. ഇതേത്തുടർന്ന് സീൽ ചെയ്യാൻ റവന്യൂ സംഘം നേരത്തെ എത്തിയിരുന്നു. എന്നാൽ പ്രാദേശിക സിപിഎം നേതൃത്വം എതിർപ്പുമായി രംഗത്തെത്തിതോടെ പിൻമാറേണ്ടി വന്നു. ഇത് സംബന്ധിച്ച് മൂന്നാർ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്യസ് ക്യൂറി കോടതിയിൽ റിപ്പോർട്ട് നൽകി. ചൊവ്വാഴ്പ കേസ് പരിഗണിക്കുന്നതിന് മുൻപ് നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി. 

സംഘർഷസാധ്യത കണക്കിലെടുത്ത് മൂന്നാർ ഡി വൈ എസ് പി ആർ. ചന്ദ്രകുമാറിൻറെ നേതൃത്വത്തിൽ പോലീസ് സംഘം ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കിയാണ് നടപടികൾ പൂർത്തിയാക്കിയത്. പ്രതിഷേധവുമായി റിസോർട്ട് ഉടമയും സിപിഎം പ്രാദേശിക നേതാവുമുണ്ടായിരുന്നു. സംഭവം സംബന്ധിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുമെന്ന് തഹസിൽദാർ പറഞ്ഞു. 








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മതിൽ ചാടിക്കടന്ന് പൈപ്പിൽ വലിഞ്ഞുകേറി; ലേഡീസ് ഹോസ്റ്റലിനുള്ളിൽ സ്ത്രീകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

മതിൽ ചാടിക്കടന്ന് പൈപ്പിൽ വലിഞ്ഞുകേറി; ലേഡീസ് ഹോസ്റ്റലിനുള്ളിൽ സ്ത്രീകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ


 
തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ ലേഡീസ് ഹോസ്റ്റലിനുള്ളിൽ വനിതകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ. അറക്കുളം സ്വദേശി അഖിൽ പി രഘു ആണ് പിടിയിലായത്. മുട്ടം, പൂമാല ലേഡിസ് ഹോസ്റ്റലുകളിലും പ്രതി നേരത്തെ കയറിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.തൊടുപുഴയിലെ ലേഡിസ് ഹോസ്റ്റലിന്റെ മതിൽ പ്രതി ചാടികടക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 25 February 2026

ഇടുക്കിയിൽ ‘അതിസാഹസം’; ജീവൻ പണയംവെച്ച് സാഹസിക ടൂറിസം, 25 എണ്ണത്തിൽ 21-നും അനുമതിയില്ല

ഇടുക്കിയിൽ ‘അതിസാഹസം’; ജീവൻ പണയംവെച്ച് സാഹസിക ടൂറിസം, 25 എണ്ണത്തിൽ 21-നും അനുമതിയില്ല


 
തൊടുപുഴ: സാഹസ ടൂറിസത്തിന്റെ പേരിൽ ഇടുക്കിയിൽ നടക്കുന്നത് ജനത്തിന്റെ ജീവൻ പണയംവെച്ചുള്ള അതിസാഹസം. ടൂറിസം അടിസ്ഥാനമാക്കി ജില്ലയിൽ പ്രവർത്തിക്കുന്ന 25 സാഹസ കേന്ദ്രങ്ങളിൽ 21 എണ്ണത്തിനും പഞ്ചായത്തിന്റെപോലും അനുമതിയില്ലെന്ന് സർക്കാർ റിപ്പോർട്ട്.

ജില്ലയിലെ സാഹസിക ടൂറിസം കേന്ദ്രങ്ങളുടെ അനുമതി സംബന്ധിച്ച് റിപ്പോർട്ട് തേടിയ ജില്ലാ കളക്ടർക്ക് തദ്ദേശ സ്വയംഭരണ ജോയന്റ് ഡയറക്ടർ നൽകിയ കത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ഡി.ടി.പി.സി.ക്ക് കീഴിൽ പ്രവർത്തിക്കുന്ന വാഗമൺ അഡ്വഞ്ചർ പാർക്കിലെ പാരാ ഗ്ലൈഡിങ്, സിപ്പ് ലൈൻ തുടങ്ങിയവയ്ക്കുപോലും യാതൊരു അനുമതിയും ലഭിച്ചിട്ടില്ല. ആനച്ചാലിൽ പ്രവർത്തിച്ചിരുന്ന സ്‌കൈ ഡൈനിങ്ങിൽ സഞ്ചാരികൾ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചത്.

വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിഞ്ഞ രണ്ടുവർഷക്കാലത്തിനിടെയാണ് ജില്ലയിൽ വ്യാപകമായി സാഹസിക വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നത്. ഇതിൽ ഈട്ടിസിറ്റിയിലെ ആനച്ചാൽ സിപ്പ് ലൈനിന് ടൂറിസം വകുപ്പിന്റെ അനുമതി മാത്രമാണുള്ളത്. 

ആനച്ചാൽ ഹോട്ട് എയർ ബലൂൺ, അഡ്വഞ്ചർ പാർക്ക്, ചുനയംമാക്കൽ റോളർ കോസ്റ്റർ എന്നിവയ്ക്ക് മാത്രമാണ് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അനുമതിയുള്ളത്. ദിവസവും നൂറ് കണക്കിന് ആളുകളാണ് സാഹസിക വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തുന്നത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക