കൊച്ചി: നഗരത്തിലെ ഓട്ടോറിക്ഷകളുടെ ഉൾപ്പെടെ ഗതാഗത നിയമ ലംഘനങ്ങൾ തടയാൻ സിറ്റി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 851 കേസുകൾ രജിസ്റ്റർ ചെയ്തു. ജനുവരി ഒന്നു മുതൽ ഫെബ്രുവരി 15 വരെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി.
തടസ്സം സൃഷ്ടിക്കുന്ന പാർക്കിംഗ്, അമിത നിരക്ക് ഈടാക്കൽ, സീബ്രാ ക്രോസിംഗ് നിയമ ലംഘനം, ട്രാഫിക് സിഗ്നൽ അവഗണിക്കൽ, നോ-പാർക്കിംഗ് മേഖലകളിൽ വാഹനങ്ങൾ നിർത്തൽ, ഗതാഗത തടസ്സം ഉണ്ടാക്കൽ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ നിയമ ലംഘനങ്ങൾ. ഇവർക്കെതിരെ മോട്ടോർ വാഹന നിയമ പ്രകാരം കേസെടുത്തതോടൊപ്പം ആവർത്തിച്ചുള്ള നിയമ ലംഘനങ്ങൾ കണ്ടെത്തിയ സ്ഥലങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷനും ശുപാർശ ചെയ്തിട്ടുണ്ട്.
പ്രധാന ജംഗ്ഷനുകൾ, സ്കൂൾ പരിസരങ്ങൾ, റെയിൽവെ സ്റ്റേഷനുകൾ, ആശുപത്രി മേഖലകൾ, മെട്രോ പില്ലർ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഓട്ടോറിക്ഷകൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ഗതാഗത കുരുക്കിനും അപകട സാധ്യത വർധിക്കാനും കാരണമാകുന്നതായി പരിശോധനയിൽ കണ്ടെത്തി. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ “ട്രാഫിക് ഐ” വാട്ട്സാപ്പ് നമ്പർ 62381 00100 വഴി അല്ലെങ്കിൽ അടുത്തുളള പൊലീസ് സ്റ്റേഷനുകളിൽ വിവരം അറിയിക്കാമെന്ന് സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.