Showing posts with label Ernakulam. Show all posts
Showing posts with label Ernakulam. Show all posts

Wednesday, 18 March 2026

ഭർത്താവ് അപകടത്തിൽ മരിച്ചു, പുനർ വിവാഹിതയായതിനാൽ നഷ്ടപരിഹാരം നൽകാതെ ഇൻഷുറൻസ് കമ്പനി, 16.25 ലക്ഷം രൂപ നൽകണമെന്ന് ഹൈക്കോടതി

ഭർത്താവ് അപകടത്തിൽ മരിച്ചു, പുനർ വിവാഹിതയായതിനാൽ നഷ്ടപരിഹാരം നൽകാതെ ഇൻഷുറൻസ് കമ്പനി, 16.25 ലക്ഷം രൂപ നൽകണമെന്ന് ഹൈക്കോടതി


 
കൊച്ചി: ഭർത്താവ് വാഹനാപകടത്തിൽ മരിച്ച സാഹചര്യത്തിൽ ഭാര്യക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം, പുനർവിവാഹം നടന്നെന്ന കാരണത്താൽ നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. അത്തരമൊരു നിലപാട് വിധവകളുടെ പുനർ വിവാഹത്തെ നിരുത്സാഹപ്പെടുത്തുന്നതിന് തുല്യമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനാണ് വിധി പ്രസ്താവിച്ചത്. കൊല്ലം സ്വദേശിനിയായ യുവതി നൽകിയ ഹർജിയിലാണ് കോടതി തീരുമാനം. 2009 ജൂൺ 16നുണ്ടായ വാഹനാപകടത്തിലാണ് ഭർത്താവ് മരിച്ചത്. തുടർന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോട്ടോർ വാഹന ട്രിബ്യൂണലിനെ സമീപിച്ചപ്പോൾ 4.60 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്.

ഭർത്താവിന്റെ മരണ സമയത്ത് യുവതി ജോലി ചെയ്തിരുന്നതും പിന്നീട് പുനർവിവാഹം നടത്തിയതും പരിഗണിച്ച് ആശ്രിതാവകാശം നിഷേധിച്ച ട്രിബ്യൂണലിന്റെ നടപടി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുമ്പോൾ യുവതി പുനർ വിവാഹം നടത്തിയിരുന്നില്ലെന്നും അപകടം നടന്ന സമയത്തെ സാഹചര്യങ്ങളാണ് നിർണായകമെന്നും കോടതി വ്യക്തമാക്കി. പുനർ വിവാഹത്തെ അടിസ്ഥാനമാക്കി ആശ്രിതാവകാശം നിഷേധിക്കാൻ കഴിയില്ലെന്ന നിലപാടും കോടതി സ്വീകരിച്ചു. ഇതിനിടെ, പുനർ വിവാഹത്തിന് ശേഷം ആശ്രിതാവകാശം പുതിയ ഭർത്താവിലേക്ക് മാറിയെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം കോടതി തള്ളി. ട്രിബ്യൂണൽ അനുവദിച്ച 4.60 ലക്ഷം രൂപ നഷ്ട പരിഹാരം ഹൈക്കോടതി 16.25 ലക്ഷം രൂപയായും വർധിപ്പിച്ചു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാട്രിമോണി വഴി ഡോക്ടറിൽ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്തു, അന്താരാഷ്ട്ര സൈബർ ക്രൈം റാക്കറ്റിനെ പിടികൂടി കൊച്ചി സിറ്റി സൈബർ പൊലീസ്

മാട്രിമോണി വഴി ഡോക്ടറിൽ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്തു, അന്താരാഷ്ട്ര സൈബർ ക്രൈം റാക്കറ്റിനെ പിടികൂടി കൊച്ചി സിറ്റി സൈബർ പൊലീസ്



എറണാകുളം: കമ്പോഡിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈബർ ക്രൈം റാക്കറ്റിലെ കണ്ണികളെ പിടികൂടി കൊച്ചി സിറ്റി സൈബർ പൊലീസ്. ആലപ്പുഴ സ്വ​ദേശി സൂരജ് കൃഷ്ണ (22), മലപ്പുറം സ്വദേശികളായ ആദിൽ കെ.പി (22), മുഹമ്മദ് ഫൈസൽ (25) എന്നിവരാണ് കൊച്ചി സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറിൽ നിന്നാണ് പ്രതികൾ പണം തട്ടിയെടുത്തത്.

എൻആർഐ യുവതിയെന്ന് വ്യാജേനയാണ് പ്രതികൾ ഡോക്ടറുമായി സൗഹൃദത്തിലായത്. മാട്രിമോണി സൈറ്റിലൂടെയാണ് ഇവർ പരസ്പരം ബന്ധപ്പെട്ടിരുന്നത്. വ്യാജ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി വലിയ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു. ഡോക്ടറെ വിശ്വസിപ്പിക്കുന്നതിനായി വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും സ്ക്രീൻഷോട്ടുകളും പ്രതികൾ അയച്ചിരുന്നു.

കമ്പോഡിയയിൽ പ്രവർത്തിക്കുന്ന പ്രതികളുടെ ഡിജിറ്റൽ ഫുട്‌പ്രിന്റുകൾ ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് നിർണായകമായത്. വിദേശത്ത് നിന്നും പ്രതി ഇന്ത്യയിൽ എത്തിയ ഉടൻ തന്നെ 24 മണിക്കൂറിനുള്ളിൽ പ്രതികളെയും കൂട്ടാളികളെയും പൊലീസ് സംഘം പിടികൂടി. ഡിജിറ്റൽ ഗാഡ്‌ജെറ്റുകളും ബാങ്കിംഗ് രേഖകളും ഇവരിൽ നിന്ന് കണ്ടെടുത്തു. 

വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് യുവതീയുവാക്കളെ നിർബന്ധപൂർവ്വം സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമാക്കുന്ന രീതി ഇത്തരം സംഘങ്ങൾക്കിടയിലുണ്ട്. ഇൻസ്‌പെക്ടർ ഷമീർഖാന്റെ നേതൃത്വത്തിൽ പി എ, എ.എസ്.ഐ രമേഷ് എസ്, എസ്.സി.പി മാരായ അജിത്ത് രാജ്, അരുൺ. ആർ, അനീഷ്, സി.പി.ഒ നജീബ് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

32 ഹോട്ടലുകള്‍ അടച്ചു; സഞ്ചാരികളെ തിരിച്ചയക്കുന്നു; ടൂറിസത്തിന് തിരിച്ചടി...

32 ഹോട്ടലുകള്‍ അടച്ചു; സഞ്ചാരികളെ തിരിച്ചയക്കുന്നു; ടൂറിസത്തിന് തിരിച്ചടി...


 

പാചകവാതക വിതരണത്തിലെ പ്രതിസന്ധി വിനോദസഞ്ചാര മേഖലയ്ക്കും തിരിച്ചടിയാവുന്നു. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിൽ 32 ഹോട്ടലുകൾ പൂർണമായും 120 ഹോട്ടലുകൾ ഭാഗികമായും പ്രവർത്തനം നിർത്തിയെന്നാണ് വിനോദസഞ്ചാര വകുപ്പിൻ്റെ കണക്ക്. മുൻകൂർ മുറികൾ ബുക്ക് ചെയ്തിരുന്ന വിദേശികളെ ഉൾപ്പെടെ പലരെയും ഗ്യാസ് പ്രതിസന്ധി കാരണം തിരിച്ചയക്കേണ്ട സാഹചര്യമെന്ന് ഹോട്ടലുടമകൾ. 

സഞ്ചാരികളുടെ വരവ് കാത്തിരിക്കുന്ന ഇടങ്ങളിൽ ഭാഗികമായെങ്കിലും നിരാശക്കോളാണ്. യാത്രയ്ക്ക് ബാഗ് ഒരുക്കുന്നവരോട് തൽക്കാലം പൂർണതോതിൽ സൗകര്യമൊരുക്കാൻ കഴിയില്ലെന്ന് ഹോട്ടലുടമകൾ പറഞ്ഞ് തുടങ്ങി. സഞ്ചാരികളുടെ സാന്നിധ്യം കൊണ്ട് ചലനമുറപ്പാക്കേണ്ട ഇടങ്ങളിൽ പലതിനും താഴ് വീഴുന്ന സ്ഥിതിയാണ്. പാചകവാതക ലഭ്യതയിലെ പ്രതിസന്ധി തന്നെയാണ് ഇവിടെയും സഞ്ചാരികളുടെ വരവിന് തടയിടുന്നത്. ഇഷ്ടഭക്ഷണം തീൻമേശയിൽ ഉറപ്പാക്കുന്നതിൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഊർജമാവേണ്ടത് ഗ്യാസാണ്. ബദൽ സംവിധാനങ്ങൾ പരീക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഹോട്ടലുകൾ പലതും താൽക്കാലികമായി അടച്ചിടേണ്ട സ്ഥിതിയാണ്.

ഗ്യാസ് പ്രതിസന്ധിയിൽ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ 32 ഹോട്ടലുകൾ പൂർണമായും 120 ഹോട്ടലുകൾ ഭാഗികമായും പ്രവർത്തനം നിർത്തിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സോണുകളായി തിരിച്ചുള്ള കണക്കാണിത്. ഇന്ധന വിതരണ പ്രതിസന്ധി പൂർണമായും ഒഴിയാതെ ഹോട്ടലുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ ബദൽ മാർഗമില്ലെന്നതാണ് യാഥാർഥ്യം. പശ്ചിമേഷ്യൻ രാജ്യങ്ങളുടെ യുദ്ധമെന്ന് ആശ്വസിച്ചിരുന്ന സാഹചര്യത്തിൽ യുദ്ധത്തിൻ്റെ തീവ്രത മറ്റൊരു അടയാളമായി വരുമ്പോൾ ഇടതടവില്ലാതെയുള്ള സഞ്ചാരി വരവിന് പ്രതിസന്ധി നീങ്ങിയേ മതിയാവൂ.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എറണാകുളം സൗത്തിൽ നവീകരണം; 26വരെ ആറ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി,കണ്ണൂർ ഇന്‍റർസിറ്റി ആലുവയിൽ നിന്നാരംഭിക്കും

എറണാകുളം സൗത്തിൽ നവീകരണം; 26വരെ ആറ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി,കണ്ണൂർ ഇന്‍റർസിറ്റി ആലുവയിൽ നിന്നാരംഭിക്കും




കൊച്ചി: എറണാകുളം ജംങ്ഷൻ സൗത്ത് റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നവീകരണത്തിന്റെ ഭാഗമായി ആറ് ട്രെയിനുകളുടെ ഗതാഗതം ഭാഗികമായി റദ്ദാക്കി. രണ്ടാം പ്ലാറ്റ്‌ഫോമിലാണ് ചൊവ്വാഴ്ച നിർമാണം തുടങ്ങിയത്. 26വരെയാണ് ട്രെയിൻ സർവീസിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

രാവിലെ ആറുമണിക്ക് എറണാകുളത്തുനിന്ന് പുറപ്പെടാറുള്ള കണ്ണൂർ ഇന്റർസിറ്റി (16305) ഇനി ഈ മാസം 26 വരെ 6.22ന് ആലുവയിൽനിന്നാകും പുറപ്പെടുക. തിരുവനന്തപുരം സെൻട്രലിൽനിന്ന് വൈകീട്ട് 5.45ന് പുറപ്പെടുന്ന വഞ്ചിനാട് എക്‌സ്പ്രസ് (16304) കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.

എറണാകുളം- പാലക്കാട് മെമു(66610) എറണാകുളം ജംങ്ഷനിൽനിന്ന് ഉച്ചയ്ക്ക് 2.45ന് പുറപ്പെടേണ്ട ട്രെയിൻ 26വരെ ആലുവയിൽ നിന്നാണ് സർവീസ് ആരംഭിക്കുക. ഈ ദിവസങ്ങളിൽ എറണാകുളത്തിനും ആലുവയ്ക്കും ഇടയിൽ ട്രെയിൻ സർവീസ് നടത്തില്ല.

അതേസമയം ഗുരുവായൂരിൽനിന്ന് ഉച്ചയ്ക്ക് 1.25ന് പുറപ്പെടുന്ന ഗുരുവായൂർ- എറണാകുളം പാസഞ്ചർ (56317) ട്രെയിൻ ഇടപ്പള്ളിയിൽ ഓട്ടം അവസാനിപ്പിക്കും. കൊല്ലം ജംങ്ഷനിൽനിന്ന് രാവിലെ 5.55ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറയിലാമ് യാത്ര അവസാനിപ്പിക്കുക. എംജിആർ ചെന്നൈ- ആലപ്പുഴ ഡെയ്‌ലി എക്‌സ്പ്രസ്(22639)ട്രെയിൻ 25ാം തീയതി വരെ അര മണിക്കൂർ വൈകിയോടും. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 17 March 2026

പാചകവാതക ക്ഷാമം - ഹോട്ടലുകൾ 23ന് അടച്ചിടും - കെ.എച്ച്.ആർ.എ.

പാചകവാതക ക്ഷാമം - ഹോട്ടലുകൾ 23ന് അടച്ചിടും - കെ.എച്ച്.ആർ.എ.




 
കൊച്ചി : ഹോട്ടലുകളെ അവശ്യസർവ്വീസായി പ്രഖ്യാപിച്ച് പാചകവാതകം
ഹോട്ടലുകൾക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ നടത്തുവാൻ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യുവാൻ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം ലഭിച്ചിട്ടും മുൻഗണനാപട്ടികയിൽ ഹോട്ടലുകളെ ഉൾപ്പെടുത്താത്തിനാൽ ഹോട്ടലുകൾക്ക് സിലിണ്ടറുകൾ വിതരണം ചെയ്യുന്നില്ല. പ്രൈവറ്റ് കമ്പനികൾ അവസരം മുതലാക്കി ഗ്യാസിന് വൻ വിലവർദ്ധനവ് വരുത്തിയിരിക്കുകയാണ്. ഒരുവിധത്തിലും പിടിച്ചു നിൽക്കാനാവാതെ ഹോട്ടലുകൾ അടഞ്ഞുപോകുന്നു. ലക്ഷകണക്കിനാളുകളെ നേരിട്ട് ബാധിക്കുന്ന വിഷയമായിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ നിസംഗത പുലർത്തുകയാണ്. ഹോട്ടലുകളെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് മാർച്ച് 19ന് എണ്ണകമ്പനികളുടെ ബോട്ടിലിംഗ് പ്ലാൻ്റിലേക്ക് മാർച്ച് നടത്തുവാനും, മാർച്ച് 23ന് സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് സൂചന പണിമുടക്ക് നടത്തുവാനും തീരുമാനിച്ചതായി പ്രസിഡൻ്റ് ജി. ജയപാലും, ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖും അറിയിച്ചു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക