Wednesday, 4 March 2026

18 ലക്ഷത്തിന്‍റെ മിസൈൽ തൊടുത്ത് ഇറാൻ, തകര്‍ക്കാന്‍ യുഎസിന് വേണ്ടത് 34 കോടിയുടെ മിസൈല്‍

SHARE

 


വാഷിങ്ടൺ: സംഘർഷം ആരംഭിച്ച് മൂന്ന് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഇരുവിഭാ​ഗവും കടുത്ത ആശങ്കയിൽ. ഭാരിച്ച സാമ്പത്തിക ചെലവാണ് രാജ്യങ്ങളെ വലയ്ക്കുന്നത്. ഇറാൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങളുടെ പരമ്പര അമേരിക്കയെയും സഖ്യകക്ഷികളെയും ആശങ്കപ്പെടുത്തുന്നു. എന്നാൽ, ആയുധശേഖരം തീർന്ന് പോകുന്നത് ഇറാനെയും ആശങ്കപ്പെടുത്തുന്നു. ക്രൂയിസ് മിസൈലുകളായ ഷാഹെദ്-136 വൺ-വേ അറ്റാക്ക് ഡ്രോണുകൾ തിങ്കളാഴ്ചയും മിഡിൽ ഈസ്റ്റിലുടനീളം ഇറാൻ തൊടുത്തു. സമീപ ദിവസങ്ങളിൽ യുഎസ് താവളങ്ങൾ, എണ്ണ അടിസ്ഥാന സൗകര്യങ്ങൾ, സിവിലിയൻ കെട്ടിടങ്ങൾ എന്നിവക്ക് നേരെയും ഇറാൻ മിസൈലാക്രമണം നടത്തി. ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ, കൃത്യതയുള്ള ബോംബുകൾ എന്നിവ ഉപയോ​ഗിച്ചാണ് ഇറാന്റെ ആക്രമണം. അതേസമയം, ഇറാനിയൻ ഷഹെദ്‌സ്, മറ്റ് ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ തടയുന്നതിൽ യുഎസ് നിർമ്മിത പാട്രിയറ്റ് വ്യോമ പ്രതിരോധ മിസൈലുകൾ വലിയതോതിൽ വിജയിച്ചു. 

പക്ഷേ ഇന്റർസെപ്ഷൻ നിരക്ക് കൂടുതലാണെന്ന് യുഎഇ പറയുന്നു. 20,000 ഡോളർ (18.4 ലക്ഷം രൂപ) വിലമതിക്കുന്ന ഡ്രോണുകൾ നശിപ്പിക്കാൻ 4 മില്യൺ ഡോളർ (36.87 കോടി രൂപ) വിലമതിക്കുന്ന മിസൈലുകൾ ഉപയോഗിക്കേണ്ടി വരുന്നത് കടുത്ത വെല്ലുവിളി ഉയർത്തുന്നു. ഉക്രെയ്ൻ യുദ്ധത്തിന്റെ തുടക്കം മുതൽ ഈ പ്രശ്നം നേരിടുന്നു. ഇറാനിലും അമേരിക്കയും സഖ്യകക്ഷികളും സമാന പ്രശ്നമാണ് നേരിടുന്നത്. വിലകുറഞ്ഞ ആയുധങ്ങൾക്കായി കൂടുതൽ സങ്കീർണ്ണമായ ഭീഷണികൾക്കായി ഉദ്ദേശിച്ച് നിർമിച്ച പ്രത്യായുധങ്ങൾ ഉപയോ​ഗിക്കേണ്ടി വരുന്നത് താങ്ങാനാകാത്ത ചെലവാണ് ഉണ്ടാക്കുന്നത്.

ജൂണിൽ 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാന്റെ ആയുധ ശേഖരത്തിൽ ​ഗണ്യമായ കുറവുണ്ടായിരുന്നു. ബ്ലൂംബെർഗ് ന്യൂസ് വിശകലനം അനുസരിച്ച്, ഖത്തറിന്റെ പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളുടെ സ്റ്റോക്ക് നിലവിലെ ഉപയോഗ നിരക്കിൽ നാല് ദിവസം കൂടി നിലനിൽക്കും. അതുകൊണ്ട് തന്നെ സംഘർഷം വേഗത്തിൽ അവസാനിപ്പിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടുവരികയാണ്. ഈ റിപ്പോർട്ടിന് മറുപടിയായി ഖത്തർ സായുധ സേനയുടെ കൈവശമുള്ള പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളുടെ ശേഖരം തീർന്നിട്ടില്ലെന്നും അവ ഇപ്പോഴും ശേഖരത്തിലുണ്ടെന്നും ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.