റിയാദ്: ഇറാൻ - ഇസ്രയേൽ - യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദ്യ അറേബ്യയിൽ നിന്നും മാഡ്രിഡിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് പറന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും കുടുംബവും. റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് പോർച്ചുഗീസ് സൂപ്പർ താരം പങ്കാളി ജോർജിന റോഡ്രിഗസിനും അഞ്ച് മക്കൾക്കുമൊപ്പം 750കോടിയുടെ ആഡംബര സ്വകാര്യ ജെറ്റിൽ സൗദി അറേബ്യ വിട്ടത്.
സൗദി ക്ലബ് അൽ നസറിന്റെ താരമായ റൊണാൾഡോ യൂറോപ്പിലെ സുരക്ഷിത കേന്ദ്രത്തിലേക്കാണ് പോയതെന്ന് സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഫെബ്രുവരി 28നാണ് റിയാദിൽ സ്‌ഫോടനങ്ങളും ഡ്രോൺ ആക്രമണങ്ങളും ഉണ്ടായത്. തുടർന്നാണ് യൂറോപ്പിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് അദ്ദേഹം മാറിയത്.
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വിമാനങ്ങളിലൊന്നാണ് ഗൾഫ് സ്ട്രീം ജി 650. ഇതിലാണ് താരവും കുടുംബവും സൗദി വിട്ട് പറന്നത്. പറക്കുന്ന കൊട്ടാരം എന്നാണ് ഈ വിമാനം അറിയപ്പെടുന്നത്. ഏകദേശം ഏഴ് മണിക്കൂർ നീണ്ട താരത്തിന്റെ യാത്ര ഈജിപ്തിനും മെഡിറ്ററേനിയൻ കടലിനും മുകളിലൂടെയായിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.