വാഷിംഗ്ടൺ: അമേരിക്കയുടെ ഇറാനെതിരായ ആക്രമണത്തിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഓപ്പറേഷൻ 'എപ്പിക്ക് ഫ്യൂരി' തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനെതിരെയുള്ള സംയുക്ത ആക്രമണം ശക്തമാക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരായ ആക്രമണത്തിൽ അമേരിക്കയ്ക്ക് വ്യക്തമായ പദ്ധതിയുണ്ടെന്നും ഇറാൻ്റെ മിസൈൽ ശേഷിയും നാവിക ശേഷിയും തകർക്കുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. 'ഇറാൻ അമേരിക്കൻ മുന്നറിയിപ്പുകൾ അവഗണിച്ച് ആണവ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നത് ലോകത്തിന് ഭീഷണിയാണ്. അവരെ ഒരിക്കലും ആണവായുധങ്ങൾ കൈവശം വെയ്ക്കാൻ അനുവദിക്കില്ലെന്നായിരുന്നു' ട്രംപിൻ്റെ പ്രതികരണം.
നിലവിൽ ഇറാൻ്റെ മിസൈൽ ശേഖരങ്ങളും സുരക്ഷ കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടത്തിവരുകയാണെന്നും ട്രംപ് വ്യക്തമാക്കി. യുദ്ധം എത്രകാലം വരെയും തുടരാൻ അമേരിക്ക തയ്യാറെണെന്നും കരയുദ്ധത്തെ കുറിച്ചും ചിന്തിക്കേണ്ട സാഹചര്യമുണ്ടെന്നും ട്രംപ് പറഞ്ഞും. നിലവിൽ നാലാഴ്ച്ച വരെ സംഘർഷം തുടരുമെന്നാണ് ട്രംപ് പറഞ്ഞത്. ഓബാമയുടെ കാലത്ത് അമേരിക്ക ഇറാനുമായി നടത്തിയ ആണവ കരാർ ചർച്ചകൾ വെറും പരാജയമായിരുന്നെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറാനെതിരായ യുഎസ് ആക്രമണത്തെ കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു ട്രംപ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.