അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണങ്ങളിൽ നതാൻസ് ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടതായി ഇറാൻ. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘത്തിലെ ഇറാന്റെ അംബാസഡർ റെസ നജാഫിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമേരിക്കൻ ആക്രമണത്തിൽ അഞ്ച് ഇറാൻ സൈനികർ കൊല്ലപ്പെട്ടു. മധ്യ പടിഞ്ഞാറൻ ഇറാനിലെ ഖോറമാബാദ് നഗരത്തിലാണ് അഞ്ച് ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടത്.
ആണവ നിലയങ്ങൾ ആക്രമിക്കപ്പെട്ടാൽ മധ്യപൂർവേഷ്യയിലെ നഗരങ്ങളിൽ നിന്ന് കൂട്ടത്തോടെ ഒഴിപ്പിക്കൽ ആവശ്യമായി വന്നേക്കാമെന്ന് അന്തരാഷ്ട്ര ആണവോർജ ഏജൻസി മേധാവി. ആണവ ചോർച്ച സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഐഎഇഎ മേധാവി റാഫേൽ ഗ്രോസി അറിയിച്ചു. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി സൂചനകളൊന്നുമില്ലെന്നും റാഫേൽ ഗ്രോസി വ്യക്തമാക്കി. ഇറാനിലെ ആണഴ റെഗുലേറ്ററി ചുമതലയുള്ളവരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് അദേഹം പറഞ്ഞു.
ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട യുറേനിയം സമ്പൂഷ്ടീകരണ കേന്ദ്രമാണ് നതാൻസിലുള്ളത്. 400 കിലോഗ്രാം സമ്പുഷ്ടീകരിച്ച യുറേനിയമാണ് ഇവിടെയുള്ളത്. നതാൻസ് ആക്രമിച്ച സ്ഥിതിക്ക് ഫോർദോ ആക്രമിക്കാനും സാധ്യത വർധിച്ചു. നാല് ആണവ കേന്ദ്രങ്ങളാണ് ഇറാനിലുള്ളത്. അതേസമയം ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം തുടരുകയാണ്. അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.