Monday, 25 May 2026

സിജെപി സ്ഥാപകന്റെ വീടിന് പൊലീസ് കാവൽ; ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കണം

SHARE



അഭിജിത്ത് ദീപ്കെയുടെ വീടിന് സുരക്ഷ ഏർപ്പെടുത്തി മഹാരാഷ്ട്ര പൊലീസ്. ചത്രപതി സാമ്ഭാജി നഗറിലെ വീടിനാണ് സുരക്ഷ ഏർപ്പെടുത്തിയത്. ആളുകൾ സംഘടിക്കാതിരിക്കാൻ ആണ് നടപടിയെന്ന് പൊലീസ് വിശദീകരണം. യുഎസിലെ ബോസ്റ്റണിൽ വിദ്യാർഥിയായ അഭിജീത്തിന്റെ മാതാപിതാക്കൾ താമസിക്കുന്ന വസതിക്കാണ് പൊലീസ് കാവൽ ഏർപ്പെടുത്തിയത്.


എംഐഡിസി വാലുജ് മേഖലയിലുള്ള അഭിജീത്ത് ദിപ്കെയുടെ വീടിന് 24 മണിക്കൂറും പൊലീസ് കാവലുണ്ട്. കോക്രോച്ച് ജനതാ പാർട്ടി വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാകുന്ന സാഹചര്യത്തിൽ, വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് ഡിസിപി പങ്കജ് അതുൽക്കർ പറഞ്ഞു. അതിനിടെ രാഷ്ട്രീയത്തിലേക്ക് ഇല്ല, സ്വതന്ത്ര യുവജനപ്രസ്ഥാനം രൂപീകരിക്കുമെന്ന് കോക്രോച്ച് ജനത പാർട്ടി വ്യക്തമാക്കി.

ആത്യന്തിക അതിജീവകരാണ് പാറ്റകൾ. കടുത്ത അവഗണങ്ങളിലും ജീവിതം കൈവിടാത്തത് അതുകൊണ്ടാണ്. ഇത് തുടക്കം മാത്രം എന്ന് സി.ജെ.പി.വ്യക്തമാക്കി. ഇന്ത്യയിലെ യുവാക്കൾ ശബ്ദമുയർത്താൻ കാത്തുനിൽക്കുന്നു. എന്നാൽ സർക്കാരിന് ഈ ശബ്ദങ്ങളോട് അവജ്ഞത. സിജെപിക്ക് എതിരെ നടക്കുന്ന ശ്രമങ്ങൾ നിർഭാഗ്യകരം. സർക്കാരിനെ ഉത്തരവാദിത്തപ്പെടുത്തുന്ന ഒരു സ്വതന്ത്ര യുവജനപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നുവെന്നും സിജെപി വ്യക്തമാക്കി.

മതേതരത്വം, ജനാധിപത്യം, സാമൂഹിക നീതി എന്നിവയിൽ വിശ്വസിക്കുന്നു. വിദ്യാഭ്യാസം, തൊഴിൽ, പരിസ്ഥിതി പ്രശ്നങ്ങൾ, സുതാര്യത എന്നിവക്ക് യുവാക്കൾക്ക് അർഹതയുണ്ട്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാതെ ഈ വിഷയങ്ങൾ ക്രിയാത്മകമായി ഉന്നയിക്കും.യുവാക്കളുടെ ശബ്ദം ശ്രദ്ധിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അവർ വ്യക്തമാക്കി.അതേസമയം കോക്രോച്ച് ജനത പാർട്ടിക്കെതിരെ ബിജെപി രംഗത്തെത്തി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.