കാക്കനാട്: സഹോദരനൊപ്പം സൈക്കിൾ ചവിട്ടുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ഇരുപതടി താഴ്ചയിലേക്കു വീണ പന്ത്രണ്ടുകാരി ദാരുണമായി മരിച്ചു. മാവേലിപുരം ഗുഡ് എർത്ത് ഹൗസ് ഓഫ് ലൈഫ് ഫ്ലാറ്റിൽ താമസിക്കുന്ന റോഹൻ ആൻഡ്രൂസിന്റെയും ടെസി കെ. മാത്യുവിന്റെയും മകൾ റിഹാന കാതറിൻ ആൻഡ്രൂസ് (12) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. മാവേലിപുരം ഓണം പാർക്കിന് സമീപമുള്ള റോഡിലൂടെ സഹോദരനൊപ്പം സൈക്കിൾ ചവിട്ടിക്കൊണ്ടിരിക്കെയാണ് റിഹാനയുടെ സൈക്കിൾ നിയന്ത്രണം വിട്ടത്. തുടർന്ന് റോഡരികിലെ താഴ്ന്ന പറമ്പിലേക്ക് മറിയുകയും കുട്ടി ഏകദേശം ഇരുപതടി താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു.
അപകടത്തിൽ റിഹാനയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും കുടുംബാംഗങ്ങളും ചേർന്ന് കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയ്ക്കിടെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
റിഹാനയുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. പഠനത്തിലും സഹപാഠ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന റിഹാന എല്ലാവർക്കും പ്രിയങ്കരിയായ വിദ്യാർഥിനിയായിരുന്നു.
കൊല്ലംകുടിമുകൾ വിദ്യാജ്യോതി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് റിഹാന. മാവേലിപുരത്തെ റീനാസ് ശിക്ഷാ നികേതൻ സ്കൂൾ നടത്തിപ്പുകാരാണ് മാതാപിതാക്കളായ റോഹൻ ആൻഡ്രൂസും ടെസി കെ. മാത്യുവും.
മൃതദേഹം പാലാരിവട്ടം മെഡിക്കൽ സെന്റർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റിഹാൻ ആൻഡ്രൂസ്, അയാൻ ആൻഡ്രൂസ് എന്നിവർ സഹോദരങ്ങളാണ്.
റിഹാനയുടെ വേർപാടിൽ അധ്യാപകരും സഹപാഠികളും പ്രദേശവാസികളും അനുശോചനം രേഖപ്പെടുത്തി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.