Showing posts with label EranakuIam. Show all posts
Showing posts with label EranakuIam. Show all posts

Friday, 1 May 2026

കൊമേർഷ്യൽ  ഗ്യാസ് വിലവർധനയോടൊപ്പം  പെട്രോൾ, ഡീസല്‍ വില കൂട്ടിയേക്കും ഒഴിവാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

കൊമേർഷ്യൽ ഗ്യാസ് വിലവർധനയോടൊപ്പം പെട്രോൾ, ഡീസല്‍ വില കൂട്ടിയേക്കും ഒഴിവാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

 

 കൊമേർഷ്യൽ  ഗ്യാസ് വിലവർധനയോടൊപ്പം  പെട്രോൾ, ഡീസല്‍ വില കൂട്ടിയേക്കും; ഒഴിവാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍
19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. അതേസമയം ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല.

 ഈ വില വർദ്ധനവ്  റസ്റ്റോറന്റുകൾ, മറ്റ് ചെറുകിട വ്യവസായങ്ങൾ എന്നിവയെ സാരമായി ബാധിക്കും. പ്രവർത്തനച്ചെലവ് കുത്തനെ ഉയരുന്നതോടെ വിലക്കയറ്റത്തിന് സാധ്യതയുണ്ട്.

അതേസമയം, പെട്രോൾ, ഡീസൽ വിലകളിൽ നിലവിൽ മാറ്റമില്ലെങ്കിലും പെട്രോൾ ഡീസൽ വിലയും കൂട്ടിയേക്കും. നിലവിൽ പ്രീമിയം പെട്രോൾ, ബൾക്ക് ഡീസൽ, അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള ഇന്ധനം എന്നിവയ്ക്ക് ആഗോള വിപണിക്ക് അനുസൃതമായി വില വർധിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് മുകളിൽ തുടരുകയാണ്.

കേരളത്തിൽ പാലിനടക്കം  ഭക്ഷ്യ അസംസ്‌കൃത വസ്തുക്കളുടെയും , പ്രവർത്തന ചിലവും നാൾക്ക് നാൾ വർദ്ധിക്കുന്നതിനാൽ  ഹോട്ടൽ ഭക്ഷണ വില വർദ്ധിപ്പിക്കാൻ ഉടമകൾ നിർബന്ധിതരായിരിക്കുകയാണ് എന്ന് കേരള ഹോട്ടൽ& റസ്റ്റോറൻ്റെ അസ്സോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജി.ജയപാൽ കഴിഞ്ഞദിവസം  തൃശ്ശൂരിൽ നടന്ന KHRA സുരക്ഷാ പദ്ധതിയുടെ ധനസഹായ വിതരണ വേളയിൽ പ്രഖ്യാപിച്ചിരുന്നു.












ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 20 April 2026

മലിനമായ ഐസ്: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.

മലിനമായ ഐസ്: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.

 

മലിനമായ ഐസ്: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്;
വേനൽക്കാലം കടുക്കുന്ന സാഹചര്യത്തിൽ മലിനമായ ഐസ് ഉപയോഗിക്കുന്നതിനെതിരെ കേരളം ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
മലിനമായ ഐസ്: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്; ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കി.
സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ കുടിവെള്ള സ്രോതസ്സുകൾ, ജ്യൂസ് കടകൾ, പാനീയ നിർമ്മാണ യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ഊർജിതമാക്കിയതായി ആരോഗ്യ മന്ത്രി വീണ ജോർജ്  അറിയിച്ചു.
 പരിശോധനയിൽ ഇതുവരെ 3,641 സ്ഥാപനങ്ങളിൽ നിന്നും സാബിളുകൾ ശേഖരിച്ചു.
  സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ യൂണിറ്റുകൾക്ക് 291 റെക്റ്റിഫിക്കേഷൻ (തിരുത്തൽ) നോട്ടീസുകളും 219 കോമ്പൗണ്ടിംഗ് നോട്ടീസുകളും നൽകി.
 
 വേനൽക്കാലം കടുക്കുന്നതിനാൽ ദാഹം തോന്നിയില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. ഉപയോഗിക്കുന്ന വെള്ളം സുരക്ഷിതവും ശുദ്ധവുമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
ശ്രദ്ധിക്കുക:പുറത്തുനിന്ന് ജ്യൂസോ മറ്റ് പാനീയങ്ങളോ കുടിക്കുമ്പോൾ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിൽ നിന്നാണോ നിർമ്മിച്ചതെന്ന് ഉറപ്പുവരുത്തുക. വയറിളക്കം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യ രോഗങ്ങൾ തടയാൻ ഇത് അത്യാവശ്യമാണ്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 12 April 2026

അങ്കമാലി-എരുമേലി റെയിൽവേ പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് ഓഫിസുകളുടെ ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്ന് ദക്ഷിണ റെയിൽവേ.

അങ്കമാലി-എരുമേലി റെയിൽവേ പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് ഓഫിസുകളുടെ ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്ന് ദക്ഷിണ റെയിൽവേ.


 എറണാകുളം : കേന്ദ്രത്തിന്റെ തിരിച്ചടി വീണ്ടും ; അങ്കമാലി-എരുമേലി റെയിൽവേ പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് ഓഫിസുകളുടെ ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്ന് ദക്ഷിണ റെയിൽവേ. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പിന് റെയിൽവേയുടെ കത്ത് ലഭിച്ചു. പദ്ധതി ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കാൻ നേരത്തെ ധാരണയിലായിരുന്നു. സംസ്ഥാന സർക്കാർ വിഹിതമായി വിനിയോഗിക്കുന്ന ഈ 1900 കോടി ഉപയോഗിച്ചാണ് ഭൂമിയേറ്റെടുക്കലെന്നും ഇതുസംബന്ധിച്ച് നേരത്തെ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ പദ്ധതിക്കാവശ്യമായ സ്ഥലമെടുപ്പിന് മൂന്ന് സ്‌പെഷൽ തഹസിൽദാർ ഓഫിസുകൾ ആരംഭിക്കാനുള്ള ചെലവും ഇവിടെ നിയമിക്കപ്പെടുന്ന നൂറോളം ഉദ്യോഗസ്ഥരുടെ ശമ്പളമടക്കമുള്ള ചെലവും ആരാണ് വഹിക്കുകയെന്ന് ആരാഞ്ഞ് റവന്യൂ വകുപ്പ്, ഗതാഗത വകുപ്പ് വഴി റെയിൽവേക്ക് കത്ത് നൽകിയിരുന്നു. 

പഴയ വിജ്ഞാപനം ചൂണ്ടിക്കാട്ടി ഇത്തരം ചെലവുകൾ സംസ്ഥാന സർക്കാർ വിഹിതത്തിൽ ഉൾപ്പെടുത്തണമെന്നാണ് ദക്ഷിണ റെയിൽവേ നിർമാണവിഭാഗം ചീഫ് എൻജിനീയർ ഗതാഗത വകുപ്പ് സെക്രട്ടറിക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നത്. ഓരോ വർഷത്തെയും സ്‌പെഷൽ തഹസിൽദാർ ഓഫീഫിസുകളുടെ ചെലവുകൾ സംസ്ഥാന സർക്കാർ റെയിൽവേയെ അറിയിക്കുന്നതനുസരിച്ചു പദ്ധതി ചെലവിൽ സംസ്ഥാന വിഹിതമായി ഉൾപ്പെടുത്താമെന്നും ചീഫ് എൻജിനീയർ അറിയിച്ചു.


എട്ടു കിലോമീറ്റർ ദൂരത്തിൽ ശബരി റെയിൽവേക്കായി ട്രാക്കും കാലടി സ്റ്റേഷനും ഒരു കിലോമീറ്റർ ദൂരമുള്ള പെരിയാർ പാലവും നിർമിച്ചിട്ടുണ്ട്. കേന്ദ്രബജറ്റിൽ ശബരി റെയിൽവേക്ക് നടപ്പ് സാമ്പത്തികവർഷം 505 കോടി അനുവദിച്ചിരുന്നു. സംസ്ഥാന സർക്കാർ കിഫ്ബിയിൽനിന്ന് 1900 കോടി അനുവദിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്. പദ്ധതി മരവിപ്പിച്ചത് കേന്ദ്രസർക്കാർ നാല് മാസം മുമ്പ് പിൻവലിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഓഫിസുകൾ ആരംഭിക്കാത്തതിനാൽ ഭൂമി ഏറ്റെടുക്കൽ തുടങ്ങാനായിട്ടില്ല.

സ്ഥലമെടുപ്പ് ഓഫിസുകൾ ആരംഭിച്ചും ഉദ്യോഗസ്ഥരെ നിയമിച്ചും സംസ്ഥാന സർക്കാറും കാലടി വരെയുള്ള റെയിൽവേ ലൈനിന്റെ വൈദ്യുതീകരണം, പാലങ്ങളുടെ നിർമാണം എന്നിവ ആരംഭിക്കാൻ റെയിൽവേയും നടപടിയെടുക്കണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ബാബു പോൾ, ജിജോ പനച്ചിനാനി എന്നിവർ ആവശ്യപ്പെട്ടു.











ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 6 April 2026

ഹോട്ടല്‍ മേഖലയക്ക് ഗ്യാസ് വിതരണത്തില്‍ അര്‍ഹമായ പരിഗണന നല്‍കണം.പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകള്‍ ഉണ്ടായേ തീരൂ എന്ന് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA)

ഹോട്ടല്‍ മേഖലയക്ക് ഗ്യാസ് വിതരണത്തില്‍ അര്‍ഹമായ പരിഗണന നല്‍കണം.പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകള്‍ ഉണ്ടായേ തീരൂ എന്ന് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA)


 ഹോട്ടല്‍ മേഖലയക്ക് ഗ്യാസ് വിതരണത്തില്‍ അര്‍ഹമായ പരിഗണന നല്‍കണം.പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകള്‍ ഉണ്ടായേ തീരൂ എന്ന് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA)
പാചക വാതകക്ഷാമം മൂലം സംസ്ഥാനത്തെ ഹോട്ടലുകൾ അടയുന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്.സംസ്ഥാനത്തെ പകുതിയോളം ഹോട്ടലുകൾ പൂട്ടിക്കഴിഞ്ഞു. അവശേഷിക്കുന്നവയിൽ തന്നെ ഭക്ഷണവിഭവങ്ങളും വിതരണസമയവും വെട്ടിക്കുറച്ചിരിക്കുകയാണ്.മെട്രോ നഗരങ്ങളിലടക്കം രാജ്യത്താകമാനം ഇതാണ് സ്ഥിതി.വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി.വിതരണം 66 ശതമായി ഉയർത്തിയിട്ടും ഹോട്ടലുകളിലേക്ക് സിലിണ്ടർ എത്തുന്നില്ലെന്ന് പരാതിയുണ്ട്.വരുംദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന സൂചനകൾ ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിനാളുകളെ ആശങ്കയിലാക്കുന്നു.ഇതിൽ ഹോട്ടൽ തൊഴിലാളികൾ മാത്രമല്ല, ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്ന സാധാരണക്കാരടക്കം വലിയൊരു വിഭാഗമുണ്ട്. തൊഴിലിനും പഠനത്തിനും മറ്റും വീടുവിട്ടിറങ്ങുന്നവരാണ് ഇതിൽ ഏറിയ പങ്കും.
കോവിഡ് കാലത്തെ ആഘാതത്തിൽ നിന്നും പ്രളയക്കെടുതികളിൽ നിന്നും കരകയറി വരുന്ന നമ്മുടെ ഹോട്ടൽ മേഖല വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വീണ അവസ്ഥയിലാണ്. ഹോട്ടലുകൾ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് വൻതുക വാടക നൽകുന്ന കെട്ടിടങ്ങളിലാണ്. ഇതിനുപുറമെ ബാങ്ക് വായ്പകളുടെ തിരിച്ചടവ്, വൈദ്യുതി ബില്ല്, വിവിധയിനം നികുതികൾ,തൊഴിലാളികളുടെ വേതനം എന്നിവയടക്കമുള്ള വലിയ സാമ്പത്തിക ബാധ്യതകൾ ഓരോ സ്ഥാപനത്തിന്റെയും ചുമലിലുണ്ട് .ഗ്യാസ് ലഭ്യത കുറയുന്നതോടെ പാചകം പരിമിതപ്പെടുത്തേണ്ടി വരുന്നത് വരുമാനത്തിൽ വൻ ഇടിവുണ്ടാക്കുന്നു. കടക്കെണിയിലായ പല ഉടമകൾക്കും ഹോട്ടലുകൾ പൂട്ടുകയല്ലാതെ പോംവഴിയില്ല.
 ഗവൺമെന്റിന്റെ ഭാഗത്തുനിന്നും അതുപോലെതന്നെ ഏജൻസികളുടെ നിരുത്തരവാദിത്തപരമായ  രീതികൾക്കെതിരെയും അസോസിയേഷന്റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രതിഷേധ ധർണ്ണ സമരം നടന്നുവരികയാണ്. കേരളത്തിൽ ഗ്യാസിന്റെ ദൗർബല്യം മൂലം ഒരു ഹോട്ടൽ ഉടമ ആത്മഹത്യയും ചെയ്തു. ഇതിലും വലിയ ദുരന്തങ്ങളാണ് ഇനിയും സംഭവിക്കാൻ ഇരിക്കുന്നതെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു.














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 1 April 2026

രാജ്യത്ത് ഹോട്ടൽ /ടൂറിസം മേഖല പ്രതിസന്ധിയിൽ, വാണിജ്യ  സിലിണ്ടറിന്റെ വില പിന്നെയും കൂട്ടി, അവശ്യസാധനങ്ങളുടെ വിലക്കയറ്റവും കുരുക്കാവുന്നു.

രാജ്യത്ത് ഹോട്ടൽ /ടൂറിസം മേഖല പ്രതിസന്ധിയിൽ, വാണിജ്യ സിലിണ്ടറിന്റെ വില പിന്നെയും കൂട്ടി, അവശ്യസാധനങ്ങളുടെ വിലക്കയറ്റവും കുരുക്കാവുന്നു.


 
എറണാകുളം :  പാചകവാതക ക്ഷാമം രാജ്യത്തെ ഹോട്ടലുകളുടെ പ്രവർത്തനത്തെ അതീവഗുരുതരമായി ബാധിക്കുന്നു. മെട്രോ നഗരങ്ങളായ ഡൽഹി,മുംബൈ, ബംഗളൂരു, ചെന്നൈ കൊച്ചി എന്നിവിടങ്ങളിലുൾപ്പെടെ രാജ്യവ്യാപകമായി പ്രശ്നം രുക്ഷമായിട്ടുണ്ട്. മുംബൈയിൽ 35 മുതൽ 40 ശത മാനം വരെ ഹോട്ടലുകൾ പ്രവർത്തനം നിർത്തുകയോ വിഭവങ്ങൾ വെട്ടിക്കുറയ്ക്കുകയോ ചെയ്തതായി ഇന്ത്യൻ ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷൻ പറയുന്നു.

മുംബൈയിൽ മലയാളികൾ ഏറെയെത്തുന്ന ചെറുകടിയും ചായയും മാത്രം ലഭിക്കുന്ന കടകളുടെ പ്രവർത്തനം നിർത്തിവെച്ചു. ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്ഫോമുകൾക്കായുള്ള വിതരണം മിക്ക ഹോട്ടലുകളും നിർത്തിയിട്ടുണ്ട്. ഇതോടെ സൊമാറ്റോ, സ്വിഗ്ഗി വഴി ഇഷ്ട വിഭവങ്ങൾ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടായി. ചെറിയ റസ്റ്ററന്റുകൾക്ക് വാതക ക്ഷാമം പ്രശ്നമാകുന്നുണ്ട്. പലരും കരിഞ്ചന്തയിൽനിന്ന് കൂടുതൽ വില നൽകിയാണ് സിലിൻഡർ വാങ്ങുന്നത്. ഈ പണം കണ്ടെത്താൻ അവർ ഭക്ഷണത്തിനു വില കൂട്ടി വിൽക്കുന്നു. ബെംഗളൂരുവിൽ ചില ഹോട്ടലുകളിൽ ചായയും കാപ്പിയും മാത്രമാണ് ലഭിക്കുന്നത്. രാജ്യത്തെ ഹോട്ടൽ വ്യവസായം ഒരു ദിവസം തടസ്സപ്പെട്ടാൽ ഏകദേശം 1,200 മുതൽ 1,500 കോടി രൂപ വരെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. മുംബൈ, ഡൽഹി, ഹൈദരാബാദ് പോലുള്ള നഗരങ്ങളിൽ തന്തൂരി പോലെ കരി ഉപയോഗിച്ചുള്ള വിഭവങ്ങൾ ക്ക് പ്രതിസന്ധി അധികം ബാധിച്ചിട്ടില്ല.


വിഷയത്തിൽ രാജ്യത്താകമാനമുള്ള ഹോട്ടൽ ഉടമകളും റസ്റ്റാൻ്റ് അസോസിയേഷനുകളും മുന്നറിയിപ്പുമായി രംഗത്തുവന്നിട്ടുണ്ട്. പാചക വാതക വിതര ണം ഉറപ്പാക്കിയില്ലെങ്കിൽ ഭക്ഷണശാലകൾ അടച്ചിടേണ്ടി വരുമെന്ന് നാഷണൽ റസ്റ്ററൻ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയും (എൻ.ആർ.എ.ഐ.) പറയുന്നു. രാജ്യത്തെ ഹോട്ടൽ മേഖല പ്രധാനമായും എൽ.പി.ജി.യെ (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്) ആണ് ആശ്രയിക്കുന്നത്. വാണിജ്യ വാതകസിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഇവർക്ക് അടുക്കള പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണുള്ള ത്. പൈപ്പ് വഴിയുള്ള വാതകവിതരണത്തിൽ നിലവിൽ പ്രശ്നങ്ങളില്ല. എന്നാൽ, പത്തുമുതൽ 15 ശതമാനം വരെ സ്ഥാപനങ്ങൾ മാത്രമാണ് വാതക പൈപ്പ് ലൈൻ  സംവിധാനം ഉപയോഗിക്കുന്നതെന്നും എൻ.ആർ.എ.ഐ. പറഞ്ഞു.

 പശ്ചിമേഷ്യൻ സംഘർഷം ഒരുമാസം പിന്നിടുമ്പോഴും പാചകവാതക പ്രതിസന്ധി പൂർണമായി തരണംചെയ്യാനാകാതെ സംസ്ഥാനത്തെ ഹോട്ടൽ, റസ്റ്ററന്റ്റ് മേഖല. സംസ്ഥാനത്ത് വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി. വിതരണം 66 ശതമാനമായി ഉയർത്തിയിട്ടും ഹോട്ടലുകളിലേക്ക് പാചകവാതകം എത്തുന്നില്ലെന്നാണ് പ്രധാന പരാതി. ഇക്കാരണത്താൽ സംസ്ഥാനത്തെ പകുതിയിലധികം ഹോട്ടലുകളും അടഞ്ഞുതന്നെ കിടക്കുന്നുവെന്നാണ് വിവരം.

പോർട്ടൽ വഴി ബുക്ക് ചെയ്ത് അലോട്ട്മെന്റ് ആയാലും ചില ഗ്യാസ് ഏജൻസികൾ സിലിൻഡർ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുന്നില്ലെന്നും പുതിയ കണക്ഷനുകൾ നൽകാൻ തയ്യാറാകുന്നില്ലെന്നും ഹോട്ടൽ ഉടമകൾ ആരോപിക്കുന്നു. 

ഗ്യാസ് ഏജൻസികളിൽ വിളിച്ച് ഗ്യാസ് സിലിൻഡർ ലഭിക്കുമെന്ന് ഉറപ്പാക്കിയശേഷമാണ് നിലവിൽ ചില ഹോട്ടലുകൾ തുറന്നുപ്രവർത്തിക്കുന്നത്. പ്രവർത്തിക്കുന്ന ഹോട്ടലുകളിൽത്തന്നെ വിഭവങ്ങൾ ഇപ്പോഴും പരിമിതമാണ്. ചായക്കടകളിൽ ഭൂരിഭാഗവും ഇൻഡക്ഷൻ കുക്ക്‌ടോപ്പുകളിലേക്ക് മാറിയെങ്കിലും സമയ നഷ്ടവും പാചകത്തിലെ പരിമിതികളും മൂലം കച്ചവടം കുറയുന്നതായാണ് പരാതി. ഇതോടൊപ്പം ചില അവശ്യസാധനങ്ങളുടെ വിലക്കയറ്റവും മേഖലയെ  സാരമായി ബാധിക്കുന്നുണ്ട്  ഈ മാറ്റങ്ങൾ മൂലം ദിവസേനെ 15,000 രൂപയിലധികം നഷ്ടമാണ് വരുന്നതെന്നാണ് ഇടത്തരം ഹോട്ടൽ ഉടമകൾ പറയുന്നത്. മികച്ച കച്ചവടം ലഭിക്കുന്ന ഹോട്ടലുകളിൽ തുക ഇനിയും ഉയരും. നഷ്ടം നികത്താനായി 10 ശതമാനം മുതൽ വിഭവങ്ങൾക്ക് വില ഉയർത്തിയ ഹോട്ടലുകളുമുണ്ട്.




അതേസമയം, പാചകവാതകവുമായി അപ്പോളോ ഓഷ്യൻ എന്ന കപ്പൽ പുതുവൈപ്പിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ എൽ.പി.ജി. ടെർമിനലിൽ തിങ്കളാഴ്ച എത്തിയിരുന്നു. ഒരാഴ്ചയോളം ഉപയോഗിക്കാവുന്ന ഇന്ധനമാണ് കപ്പലിൽ എത്തിച്ചത്. ഇതോടെ സംസ്ഥാനത്തെ വാണിജ്യ പാചകവാതക വിതരണം മെച്ചപ്പെടുമെന്നാണ് കരുതുന്നത്. എന്നാൽ തുടർന്നും കപ്പലു കൾ എത്തിയില്ലെങ്കിൽ പ്രതിസന്ധി പഴയ നിലയിലേക്ക് മടങ്ങുമെന്നും ആശങ്കയുണ്ട്.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക