Showing posts with label EranakuIam. Show all posts
Showing posts with label EranakuIam. Show all posts

Tuesday, 4 August 2026

ഹോട്ടൽ മേഖലയ്ക്ക് ജി.എസ്.ടി. ആനുകൂല്യം വേണം: കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകി KHRA

ഹോട്ടൽ മേഖലയ്ക്ക് ജി.എസ്.ടി. ആനുകൂല്യം വേണം: കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകി KHRA


ഹോട്ടൽ മേഖലയ്ക്ക് ജി.എസ്.ടി. ആനുകൂല്യങ്ങൾ അനുവദിക്കണമെ ന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാലും. ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖും കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന് കൈമാറുന്നു

കൊച്ചി : ഹോട്ടൽ, റസ്റ്ററൻ്റ് മേഖലയ്ക്ക് ജി.എസ്‌.ടി. ആനുകൂല്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള, തമിഴ്‌നാട്, കർണാടക സം സ്ഥാനങ്ങളിലെ ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് Bholenath ഭാരവാഹികൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് നിവേദനം നൽകി. ചെന്നൈയിൽനടന്ന കൂടിക്കാഴ്ചയിലാണ് നിവേദനം സമർപ്പിച്ചത്.

കോമ്പോസിഷൻ നിരക്ക് ഒരു ശതമാനമായി കുറയ്ക്കണമെ ന്നും, ജി. എസ്.ടി. റഗുലർ സ്ക‌ീം തിരഞ്ഞെടുത്തവർക്ക് ഇൻപുട്ട് ടാക്സ് സൗകര്യം അനുവദിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷ നെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാലും, ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖും പങ്കെടുത്തു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 3 August 2026

12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ;അതി ശക്തമഴ തുടരും:

12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ;അതി ശക്തമഴ തുടരും:

 



സംസ്ഥാനത്ത് അതി ശക്തമഴ തുടരും. തിരുവനന്തപുരം,കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ മാസം ഏഴ് വരെ ഇതേ ശക്തിയിൽ മഴ തുടരുമെന്നാണ് പ്രവചനം. ഓഗസ്റ്റ് അഞ്ചിന് മഴയുടെ ശക്തി കുറയും. നാളെ 10 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്ത് കെടുതികളിൽ വലഞ്ഞ് ജനം. ജനവാസമേഖലകളിൽ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുകയാണ്. പമ്പാനദിയിൽ ജലനിരപ്പുയർന്നതോടെ പത്തനംതിട്ടയിലെ ആറന്മുളയും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.റാന്നിയിലെ ജനവാസമേഖലകളിൽ വീണ്ടും വെള്ളം കയറുകയാണ്.
പത്തനംതിട്ടയിലെ രക്ഷാപ്രവർത്തനത്തിനായി മത്സ്യത്തൊഴിലാളികൾ കൊല്ലത്ത് നിന്ന് വള്ളങ്ങളുമായി തിരിച്ചു.
കേന്ദ്രകാലാവസ്ഥാ കേന്ദ്രം പ്രവചിച്ചത് ഓറഞ്ച് അലർട്ട് ആയിരുന്നെങ്കിലും ശനിയാഴ്ച റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴയായിരുന്നു പലയിടത്തും. ഇന്നും സമാനമായ സാഹചര്യം. മുഴുവൻ ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചതെങ്കിലും, അതിശക്തമായ മഴ. ഇന്ന് രാവിലെ പത്ത് മണിയ്ക്ക് ശേഷമാണ് പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 31 July 2026

റിട്ടേൺ നൽകിയില്ലെങ്കിൽ വലിയ പിഴ നൽകേണ്ടിവരും: അവസാന തീയതി ജൂലായ് 31

റിട്ടേൺ നൽകിയില്ലെങ്കിൽ വലിയ പിഴ നൽകേണ്ടിവരും: അവസാന തീയതി ജൂലായ് 31


 


ശമ്പള വരുമാനക്കാർക്കും പെൻഷൻകാർക്കും ഓഡിറ്റിങ് ആവശ്യമില്ലാത്ത മറ്റ് നികുതിദായകർക്കും ജൂലായ് 31 ആണ് റിട്ടേൺ നൽകാനുള്ള അവസാന തീയതി. പുതിയ ആദായ നികുതി നിയമ പ്രകാരം മൊത്തം വരുമാനം അടിസ്ഥാനമാക്കിയാണ് പിഴ ഈടാക്കുക. വൈകി ഫയൽ ചെയ്യുന്നവർക്ക് ആയിരം രൂപയോ അയ്യായിരമോ ഈയിനത്തിൽ നൽകേണ്ടിവരും. വൈകിയുള്ള റിട്ടേൺ സമർപ്പിക്കാൻ ഡിസംബർ 31വരെ സമയം ലഭിക്കും.
ജൂലായ് 31: ശമ്പള വരുമാനക്കാർക്കും മറ്റ് വ്യക്തിഗത നികുതിദായകർക്കും പിഴ കൂടാതെ ഐടിആർ സമർപ്പിക്കാനുള്ള അവസാന തീയതി.  ഡിസംബർ 31: 2026-27 അസസ്മെന്റ് വർഷത്തേക്കുള്ള ബിലേറ്റഡ് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി. അസസ്മെന്റ് നടപടികൾ നേരത്തെ പൂർത്തിയായാൽ, ആ തീയതിവരെ മാത്രമേ റിട്ടേൺ സമർപ്പിക്കാൻ സാധിക്കൂ.  60 ദിവസം: ഐടിആർ സമർപ്പിച്ചശേഷം ഇ-വെരിഫൈ ചെയ്യുന്നതിനായി അനുവദിച്ചിട്ടുള്ള സമയം.  

വൈകിയാലുള്ള പിഴ  ആദായ നികുതി നിയമം 2025ലെ വകുപ്പ് 428 പ്രകാരം (പഴയ നിയമത്തിലെ സെക്ഷൻ 234എഫിന് സമാനം) റിട്ടേൺ സമർപ്പിക്കാൻ വൈകിയാൽ താഴെ പറയുന്ന നിരക്കിൽ പിഴ നൽകേണ്ടി വരും:
നികുതി പരിധിക്ക് താഴെയാണ് വരുമാനമെങ്കിൽ പിഴ നൽകേണ്ടതില്ല. അടയ്ക്കാൻ ബാക്കിയുള്ള നികുതിയുണ്ടെങ്കിൽ അതിന് പലിശ നൽകേണ്ടിവരുമെന്നകാര്യം ശ്രദ്ധിക്കുക.  വൈകിയാലുള്ള പ്രത്യാഘാതങ്ങൾ  പിഴ നൽകേണ്ടിവരുമെന്നത് മാത്രമല്ല, റിട്ടേൺ സമർപ്പിക്കുന്നത് വൈകിയാൽ മറ്റ് ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും.  നികുതി റീഫണ്ട് ലഭിക്കാൻ വൈകും. ബിസിനസ് അല്ലെങ്കിൽ മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള നഷ്ടം അടുത്ത വർഷങ്ങളിലേക്ക് കണക്കാക്കാൻ (Carry forward) അനുവദിക്കില്ല. അടയ്ക്കാൻ ബാക്കിയുള്ള നികുതി തുകയ്ക്കുമേൽ അധിക പലിശ ഈടാക്കും.

ഇ-വെരിഫിക്കേഷൻ  ഐടിആർ ഫയൽ ചെയ്യുന്നതിനോടൊപ്പം ഇ-വെരിഫിക്കേഷൻ മറക്കരുത്. റിട്ടേൺ സമർപ്പിക്കുന്നതിനോടൊപ്പമോ സമർപ്പിച്ച് 60 ദിവസത്തിനുള്ളിലോ ഇ-വെരിഫിക്കേഷൻ പൂർത്തിയാക്കണം. ആധാർ ഒടിപി, നെറ്റ് ബാങ്കിംഗ്, ഡിജിറ്റൽ സിഗ്‌നേച്ചർ എന്നിവയിലൂടെ ഇ-വെരിഫിക്കേഷൻ നടത്താം. നിശ്ചിത സമയത്തിനുള്ളിൽ ഇ-വെരിഫിക്കേഷൻ നടത്തിയില്ലെങ്കിൽ സമർപ്പിച്ച റിട്ടേൺ അസാധുവായി കണക്കാക്കും. പിഴ ഒഴിവാക്കുന്നതിനും റീഫണ്ട് വേഗത്തിൽ ലഭിക്കുന്നതിനും ജൂലായ് 31-ന് മുൻപ് റിട്ടേൺ നൽകുക.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 24 July 2026

എന്തിനാണ് ആർട്ടിക്കിൾ 32 ;

എന്തിനാണ് ആർട്ടിക്കിൾ 32 ;

 


ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32: ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സുപ്രീം കോടതിയിൽ നിന്ന് ഭരണഘടനാപരമായ പരിഹാരം തേടാനുള്ള അവകാശം ഓരോ ഇന്ത്യൻ പൗരനും ആർട്ടിക്കിൾ 32 നൽകുന്നു . എല്ലാ മൗലികാവകാശങ്ങളെയും പോലെ, ആർട്ടിക്കിൾ 32 ന്റെ ലംഘനത്തിന് സുപ്രീം കോടതിക്ക് നിർബന്ധിത (വിവേചനാധികാരമല്ല) അധികാരപരിധിയുണ്ട് 

ആർട്ടിക്കിൾ 32 എന്താണ് നൽകുന്നത് 

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 ൽ നാല് ക്ലോസുകൾ അടങ്ങിയിരിക്കുന്നു.  ഭരണഘടനയുടെ മൂന്നാം ഭാഗം നൽകുന്ന മൗലികാവകാശങ്ങൾ നടപ്പിലാക്കുന്നതിനായി ഉചിതമായ നടപടിക്രമങ്ങളിലൂടെ സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശം ആർട്ടിക്കിൾ 32(1) ഉറപ്പുനൽകുന്നു.  മൂന്നാം ഭാഗം നൽകുന്ന ഏതെങ്കിലും അവകാശങ്ങൾ നടപ്പിലാക്കുന്നതിനായി, ഹേബിയസ് കോർപ്പസ്, മാൻഡമസ്, നിരോധനം, ക്വോ വാറന്റോ, സെർട്ടിയോറാറി എന്നിവയുടെ സ്വഭാവത്തിലുള്ള റിട്ടുകൾ ഉൾപ്പെടെ, നിർദ്ദേശങ്ങൾ, ഉത്തരവുകൾ അല്ലെങ്കിൽ റിട്ടുകൾ പുറപ്പെടുവിക്കാൻ സുപ്രീം കോടതിക്ക് അധികാരം ആർട്ടിക്കിൾ 32 (2) നൽകുന്നു.

  ആർട്ടിക്കിൾ 32(3) പ്രകാരം സുപ്രീം കോടതിക്ക് പ്രയോഗിക്കാൻ കഴിയുന്ന എല്ലാ അധികാരങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും അധികാരങ്ങളോ ഒരു പ്രാദേശിക അധികാരപരിധിക്കുള്ളിൽ മറ്റേതൊരു കോടതിക്കും പ്രയോഗിക്കാൻ പാർലമെന്റിന് അധികാരം നൽകാൻ അനുച്ഛേദം 32(2) അനുവദിക്കുന്നു.

ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള സാഹചര്യത്തിലല്ലാതെ, ആർട്ടിക്കിൾ 32 ഉറപ്പുനൽകുന്ന അവകാശം താൽക്കാലികമായി നിർത്തിവയ്ക്കാൻ പാടില്ലെന്ന്

  ആർട്ടിക്കിൾ 32(4) പറയുന്നു, ആർട്ടിക്കിൾ 359 പ്രകാരമുള്ള അടിയന്തര വ്യവസ്ഥകൾ പരാമർശിക്കുന്നു, ഇത് പ്രത്യേക സാഹചര്യങ്ങളിൽ മാത്രം ആർട്ടിക്കിൾ 20, 21 പ്രകാരമുള്ള അവകാശങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ അനുവദിക്കുന്നു.

ആർട്ടിക്കിൾ 32 ഉറപ്പുനൽകുന്ന അവകാശം തന്നെ ഒരു മൗലികാവകാശമാണ്. ഇതിനർത്ഥം മൗലികാവകാശങ്ങൾ നടപ്പിലാക്കുന്നതിനായി സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശം അത് നടപ്പിലാക്കുന്ന മൗലിക അവകാശങ്ങൾ പോലെ തന്നെ സംരക്ഷിക്കപ്പെടുന്നു എന്നാണ്. ആർട്ടിക്കിൾ 32 ഉറപ്പുനൽകുന്ന അവകാശം എടുത്തുകളയാൻ ഉദ്ദേശിക്കുന്ന ഒരു നിയമം തന്നെ ഭരണഘടനാ വിരുദ്ധമായിരിക്കും.

ആർട്ടിക്കിൾ 32 പ്രകാരമുള്ള അഞ്ച് റിട്ടുകൾ

1. ഹേബിയസ് കോർപ്പസ്

2. മാൻഡമസ്

3. നിരോധനം

4. ക്വോ വാറന്റോ

5. സെർഷിയോറാരി

ആർട്ടിക്കിൾ 32 പ്രകാരം ആർക്കാണ് അപേക്ഷിക്കാൻ കഴിയുക?

മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ട ഏതൊരു വ്യക്തിക്കും ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിയെ സമീപിക്കാം. എല്ലാ സാഹചര്യങ്ങളിലും ലംഘനം നേരിട്ട് ബാധിക്കുന്ന വ്യക്തി ഹർജിക്കാരൻ ആയിരിക്കണമെന്നില്ല. പൊതുതാൽപ്പര്യ ഹർജി (PIL) എന്ന സിദ്ധാന്തം സുപ്രീം കോടതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ദാരിദ്ര്യം, നിരക്ഷരത അല്ലെങ്കിൽ മറ്റ് സാഹചര്യങ്ങൾ കാരണം കോടതിയെ സമീപിക്കാൻ കഴിയാത്ത വ്യക്തികൾക്ക് വേണ്ടി പൊതുതാൽപ്പര്യത്തിനായി പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിക്കും ആർട്ടിക്കിൾ 32 പ്രകാരം ഒരു ഹർജി ഫയൽ ചെയ്യാൻ കഴിയും.

ആർട്ടിക്കിൾ 32  കൂടുതൽ വിവരങ്ങൾ അറിയുവാൻ ഒരു നിയമ ഉപദേഷ്ട്ടാവിന്റെ സഹായം തേടുക  - എഡിറ്റർ 






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 23 July 2026

കൊച്ചി വിമാനത്താവള യാത്രക്കാർ ശ്രദ്ധിക്കുക; കാലടി പാലത്തിൽ23,24, 25 വരെ ഗതാഗത നിയന്ത്രണം

കൊച്ചി വിമാനത്താവള യാത്രക്കാർ ശ്രദ്ധിക്കുക; കാലടി പാലത്തിൽ23,24, 25 വരെ ഗതാഗത നിയന്ത്രണം

23,24,25 തിയതികളിൽ രാത്രി 10 മുതൽ രാവിലെ ആറു വരെ കാലടി പാലം അടച്ചിടും



 
കാലടി ∙ എംസി റോഡിലെ കാലടി ശ്രീശങ്കര പാലത്തിൽ അറ്റകുറ്റപ്പണികൾ ന‌ടക്കുന്നതിനാൽ ഇന്ന് മുതൽ 25 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. അങ്കമാലിയിൽ നിന്ന് എംസി റോഡ് വഴി പോകേണ്ട എല്ലാ വാഹനങ്ങളും ആലുവ വഴി പെരുമ്പാവൂരിൽ എത്തി യാത്ര തു‌ടരണം. പെരുമ്പാവൂരിൽ നിന്ന് അങ്കമാലി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങളും ഇതേ റൂട്ട് ഉപയോഗിക്കണം.


അങ്കമാലി ഭാഗത്തു നിന്ന് കോതമംഗലം ഭാഗത്തേക്ക് മലയാറ്റൂർ–കോടനാട് പാലം വഴി കുറുപ്പംപടി എത്തി പോകണം. മൂവാറ്റുപുഴ പെരുമ്പാവൂർ ഭാഗത്തു നിന്ന് കൊച്ചി വിമാനത്താവളത്തിലേക്കു പോകുന്ന ചെറുവാഹനങ്ങൾ പെരുമ്പാവൂർ–കാലടി റോഡിൽ വല്ലം ജംക്‌ഷനിൽ നിന്ന് ഇ‌ടത്തോട്ട് തിരിഞ്ഞ് വല്ലംകടവ്–പാറപ്പുറം പാലം, കാഞ്ഞൂർ വഴി പോകണം. തിരിച്ചും ഈ വഴി ഉപയോഗിക്കാം.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക