ആണവായുധ ശേഷിയിൽ ഇന്ത്യ പാകിസ്ഥാനേക്കാൾ ബഹുദൂരം മുന്നിലെത്തിയെന്ന് സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിപ്രി-SIPRI). സിപ്രി പുറത്തിവിട്ട 2026-ലെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.2026 ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയുടെ ആണവായുധ ശേഖരം 190 ആയി ഉയർന്നു. ആഗോള സൈനിക ചെലവുകൾ, ആയുധ കൈമാറ്റങ്ങൾ, ആണവശക്തികൾ, 2025-ലെ പ്രധാന സുരക്ഷാ സംഭവവികാസങ്ങൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ടിലാണ് പാകിസ്താന്റെ 170 ആണവായുധങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ പക്കൽ 190 ആണവായുധങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കുന്നത്.
ഇന്ത്യ-പാക് ആണവ മത്സരം
ഇപ്പോൾ ആണവായുധങ്ങളുടെ എണ്ണത്തിൽ പാകിസ്ഥാനേക്കാൾ 20 എണ്ണത്തിന്റെ മുൻതൂക്കം ഇന്ത്യക്കുണ്ട്. ലോകവ്യാപകമായി ആണവായുധങ്ങൾ വർദ്ധിപ്പിക്കുന്ന പ്രവണത നിലനിൽക്കുന്ന സാഹചര്യത്തിൽ, 2025-ലും ഇരുരാജ്യങ്ങളും തങ്ങളുടെ ആണവശേഖരം ശക്തിപ്പെടുത്തുന്നതും നവീകരിക്കുന്നതും തുടർന്നുപോന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയുടെ ആണവ പദ്ധതികൾ ചൈനയെ ലക്ഷ്യമിട്ടുള്ള ദീർഘദൂര ആയുധ സംവിധാനങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും, പാകിസ്ഥാനുമായുള്ള ദീർഘകാല ശത്രുത ഇപ്പോഴും ഇന്ത്യയുടെ ആസൂത്രണങ്ങളെ ശക്തമായി സ്വാധീനിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ആണവ നവീകരണം, ദീർഘദൂര മിസൈലുകൾ, സായുധ ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത സംവിധാനങ്ങൾ, സൈബർ ശേഷി എന്നിവ ദക്ഷിണേഷ്യയിലെ സൈനിക മത്സരത്തെ കൂടുതൽ സ്വാധീനിക്കുന്നതായും സിപ്രി ചൂണ്ടിക്കാണിക്കുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.