ലണ്ടൻ: ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ശക്തമാക്കി ഇറാൻ പിടിമുറുക്കുന്നതോടെ, മേഖലയിലൂടെയുള്ള എണ്ണ-വാതക കപ്പൽ ഗതാഗതം ഇനി ഒരിക്കലും യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിയേക്കില്ലെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര സാമ്പത്തിക-ഊർജ്ജ വിദഗ്ദ്ധർ. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിന് ശേഷം കപ്പൽ ഗതാഗതത്തിൽ നേരിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും പഴയ നിരക്കിലേക്ക് എത്താൻ സാധിച്ചിട്ടില്ല. ഇതിനിടയിൽ, വരും ആഴ്ചകളിൽ ആഗോള വിപണിയെ പിടിച്ചുകുലുക്കുന്ന രീതിയിൽ വലിയ തോതിലുള്ള എണ്ണക്ഷാമം അനുഭവപ്പെടാൻ പോകുകയാണെന്ന് ആഗോള എണ്ണക്കമ്പനികളും മുന്നറിയിപ്പ് നൽകുന്നു.
ഇറാന്റെ നിയന്ത്രണം
അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് വെടിനിർത്തൽ നീട്ടുന്നതിനെക്കുറിച്ചാണ് നിലവിൽ ചർച്ചകൾ നടത്തുന്നത്. എന്നിരുന്നാലും, വരുംകാലങ്ങളിലും ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇറാന്റെ പക്കൽ തന്നെയായിരിക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സീനിയർ നാഷണൽ സെക്യൂരിറ്റി ആൻഡ് എനർജി അഡ്വൈസർ ആമോസ് ഹോച്ച്‌സ്റ്റൈൻ വ്യക്തമാക്കിയത്. ഇറാന്റെ ഈ നിയന്ത്രണം നിലനിൽക്കുന്നിടത്തോളം ഇതുവഴിയുള്ള എണ്ണ ഒഴുക്ക് വലിയ തോതില്‍ കുറയുമെന്നാണ് ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിങ് കമ്പനിയായ 'ആർബിസി കാപ്പിറ്റൽ മാർക്കറ്റും' ചൂണ്ടിക്കാണിക്കുന്നത്.
നിലവിൽ പെന്റഗണിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം യു.എസ് നേവി കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടന്നുപോകാൻ അതീവ രഹസ്യമായി സഹായം നൽകുന്നുണ്ടെങ്കിലും, ഇത് പഴയ രീതിയിലുള്ള സുഗമമായ ഗതാഗതത്തിന് ഒട്ടും പകരമാകുന്നില്ല. കപ്പൽ ഗതാഗതം യുദ്ധത്തിന് മുൻപുള്ളതിന്റെ 60 മുതൽ 70 ശതമാനം വരെയായി തിരിച്ചുപിടിക്കാൻ സാധിച്ചേക്കുമെങ്കിലും എല്ലാ രാജ്യങ്ങളോടും ഒരേ സമീപനമായിരിക്കില്ല ഇറാൻ സ്വീകരിക്കുക. ചൈനീസ് കപ്പലുകൾക്ക് ഇറാൻ പ്രത്യേക പരിഗണന നൽകാൻ സാധ്യതയുണ്ട്
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.