തിരുവനന്തപുരം : പശ്ചിമേഷ്യൻ യുദ്ധം കാരണം, മരുന്ന് ഉത്പാദനത്തിനുള്ള ഘടക പദാർഥങ്ങളുടെ ഇറക്കുമതി നിലച്ചതോടെ, രാജ്യത്ത് അർബുദ രോഗികളുടെ ചികിത്സ പ്രതിസന്ധിയിൽ. ജീവൻ രക്ഷാ കീമോതെറാപ്പി മരുന്നുകൾ പലതും കിട്ടാതായി. കൂടിയ വിലയ്ക്ക് മരുന്ന് വാങ്ങിയാണ് ആർസിസി നിലവിൽ പ്രതിസന്ധി മറികടക്കുന്നത്. ജീവൻരക്ഷാ അർബുദ മരുന്നുകളുടെ വില ഉയരുമോ എന്ന ആശങ്കയും ശക്തമാണ്.
സ്തന, അണ്ഡാശയ, ശ്വാസകോശ അർബുദങ്ങൾക്കും, ജേം സെൽ ട്യൂമറുമടക്കമുള്ളരോഗങ്ങളിൽ കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന കാർബോ പ്ലാറ്റിൻ മരുന്നുകൾക്കാണ് കടുത്ത ക്ഷാമം. ഈ മരുന്നുകളുടെ നിർമാണത്തിനുള്ള ഘടക പദാർഥങ്ങൾ, ആക്റ്റീവ് ഫർസ്മ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ്സ് പ്രധാനമായും ജർമനിയിൽ നിന്നാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. റഷ്യ, സൗത്ത് ആഫ്രിക്ക പോലെയുള്ള രാജ്യങ്ങളിൽ നിന്ന് മൂല പദാർഥങ്ങൾ, ജർമ്മനയിൽ അടക്കം എത്തിച്ച് ആദ്യഘട്ട സംസ്കരണം പൂർത്തിയാക്കിയാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. യുദ്ധം തുടങ്ങിയതോടെ ഈ വിതരണ ശൃംഖല മുറിഞ്ഞു.
രാജ്യത്ത് മരുന്ന് ഉത്പാദനം കുറഞ്ഞു. അർബുദ രോഗികളിൽ ചികിത്സിച്ചു ഭേദമാക്കാനാകുന്ന ആദ്യ സ്റ്റേജുകളിൽ ഉപയോഗിക്കുന്ന മരുന്നുകൾക്കും, ഗുരുത ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന മരുന്നുകൾക്കും കടുത്ത ക്ഷാമം. ആർസിസി കൂടിയ തുകയ്ക്ക് ടെൻഡർ വിളിച്ചാണ് പ്രതിസന്ധി മറികടക്കുന്നത്. ക്ഷാമം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പല സ്വകാര്യ ആശുപത്രികളിലും ഒരു കോഴ്സ് തികയ്ക്കാനുള്ള മരുന്ന് പോലും രോഗികൾക്ക് കിട്ടാനില്ല.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.