Showing posts with label Alappuzha. Show all posts
Showing posts with label Alappuzha. Show all posts

Saturday, 25 July 2026

വീട്ടിൽക്കയറി യുവാവിനെ കുത്തിക്കൊല; ലഹരി-ക്വട്ടേഷൻ സംഘങ്ങൾ തമ്മിലെ കുടിപ്പകയെന്ന് സൂചന

വീട്ടിൽക്കയറി യുവാവിനെ കുത്തിക്കൊല; ലഹരി-ക്വട്ടേഷൻ സംഘങ്ങൾ തമ്മിലെ കുടിപ്പകയെന്ന് സൂചന

 





ആലപ്പുഴ: ലഹരി-ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ നഗരത്തിനടുത്ത ആര്യാട്ട് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി. ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു-24) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

പോലീസിന്റെ പ്രാഥമിക അന്വേഷണപ്രകാരം, ആലപ്പുഴയിൽ നിന്ന് ഓട്ടോറിക്ഷയിൽ എത്തിയ മൂന്ന് പേരാണ് ആക്രമണം നടത്തിയത്. ഇവരിൽ രണ്ടുപേർ വീടിന് മുന്നിൽ ഇറങ്ങി അഖിലിനെ ആക്രമിച്ചപ്പോൾ, മറ്റൊരാൾ ഓട്ടോറിക്ഷയിൽ കാത്തുനിന്നു.

സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീടിനോട് ചേർന്ന ഷെഡിൽ നിന്നിരുന്ന അഖിലിന്റെ സമീപത്തെത്തിയ പ്രതികൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മൂന്ന് തവണ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ രക്ഷപ്പെടുകയും, തുടർന്ന് സമീപ ജംഗ്ഷനിലെത്തി മറ്റൊരു ഓട്ടോറിക്ഷയിൽ കയറി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം ട്രെയിനിൽ കടന്നുകളഞ്ഞതായാണ് പോലീസിന്റെ നിഗമനം.

ഗുരുതരമായി പരിക്കേറ്റ അഖിലിനെ നാട്ടുകാർ ഉടൻ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഖിലും കായംകുളം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘവും തമ്മിൽ കഴിഞ്ഞ ദിവസം ഒരു ബാറിൽ വച്ച് തർക്കവും കൈയാങ്കളിയും ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ബെംഗളൂരുവിൽ നിന്ന് ലഹരി കടത്തുന്ന സംഘവുമായി അഖിലിന് ബന്ധമുണ്ടെന്ന വിവരവും പോലീസ് പരിശോധിക്കുന്നുണ്ട്. അന്നത്തെ തർക്കത്തിനിടെ അഖിലിനെ കൊല്ലുമെന്ന് എതിർസംഘം ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കായംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഹരിസംഘത്തിന്റെ തലവൻ ഷൽജാദ് (ഷൽജു) ഉൾപ്പെടെയുള്ളവർക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. പ്രതികളെക്കുറിച്ച് നിർണായക സൂചനകൾ ലഭിച്ചതായും ആലപ്പുഴ നോർത്ത് പോലീസ് അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 19 July 2026

മലയാളി വിദ്യാർഥിയുടെ കൊലപാതകം; സാവര്യയെ ക്രൂരമായി മർദിച്ചു, മരണം തലയ്ക്കേറ്റ ഗുരുതരപരിക്ക്

മലയാളി വിദ്യാർഥിയുടെ കൊലപാതകം; സാവര്യയെ ക്രൂരമായി മർദിച്ചു, മരണം തലയ്ക്കേറ്റ ഗുരുതരപരിക്ക്

 





ഹരിപ്പാട്: ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് സ്വദേശി സാവര്യ ബസന്ത് (22) കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റാണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ റീ-പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. മൃതദേഹം നാട്ടിലെത്തിച്ചശേഷം വണ്ടാനത്തെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ട് ശനിയാഴ്ച ബന്ധുക്കൾക്കു കൈമാറി. അടുത്തദിവസം അന്വേഷണ ഉദ്യോഗസ്ഥർക്കും മെഡിക്കൽ കോളേജിൽനിന്നു റിപ്പോർട്ട് നൽകും.

ഉസ്‌ബെക്കിസ്താനിൽ നടത്തിയ ആദ്യ പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ട് ഇതുവരെ ബന്ധുക്കൾക്കു കിട്ടിയിട്ടില്ല. ആ രാജ്യത്തെ നടപടിക്രമം പ്രകാരം മൂന്നുമാസത്തിനുശേഷമേ ഇത്തരം റിപ്പോർട്ടുകൾ ബന്ധുക്കൾക്കു നൽകുകയുള്ളൂ. ഇതുകൂടി ലഭിച്ചാലേ, വണ്ടാനം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിന്റെ അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ കഴിയുകയുള്ളൂ എന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. സാവര്യയുടെ തലയിലെ മുറിവേറ്റ ഭാഗത്ത് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട്, പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ വിദഗ്ധ പരിശോധനയ്ക്കായി പരിക്കേറ്റഭാഗം നീക്കംചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾകൂടി ഉസ്ബെക്കിസ്താനിൽനിന്നു ലഭ്യമാക്കേണ്ടതുണ്ട്.

സാവര്യ ഈ മാസം നാലിനാണ് ഉസ്ബെക്കിസ്താനിൽ കൊല്ലപ്പെട്ടത്. സഹപാഠി മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൾ അനം (22) ലാപ്‌ടോപ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായാണ് കേസ്. സദറുൾ അനം അവിടെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുൻപുമുതൽ സാവര്യയെ തടവിലാക്കി പ്രതി ക്രൂരമായി ആക്രമിച്ചെന്നും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇതു ശരിവെക്കുന്ന വിധത്തിൽ സാവര്യയുടെ ശരീരത്താകെ പാടുകൾ കാണപ്പെട്ടതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

’വിദേശകാര്യമന്ത്രിയെ നേരിൽക്കാണും, ഉസ്ബെക്കിസ്താനിൽ പോകും’

വിദേശകാര്യമന്ത്രിയെ നേരിൽക്കണ്ട് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ ശ്രമിക്കുകയാണെന്ന് സാവര്യയുടെ അച്ഛൻ ബസന്ത് പറഞ്ഞു. അടുത്തദിവസംതന്നെ മന്ത്രിയെ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉസ്ബെക്കിസ്താനിലെ ഇന്ത്യൻ എംബസി അധികൃതരുമായി സംസാരിച്ചു. അവിടെ നിയമസഹായത്തിനുള്ള നടപടി സ്വീകരിക്കാമെന്ന് എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഉസ്ബെക്കിസ്താനിൽ പോകും. കുവൈത്തിൽ ജോലിചെയ്യുന്ന ബസന്ത് കേസിന്റെ ആവശ്യങ്ങൾക്കായി നാട്ടിൽ തുടരുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 16 July 2026

ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്ക് വീണ യുവതി മരിച്ചു.

ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്ക് വീണ യുവതി മരിച്ചു.


 ആലപ്പുഴ: ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്ക് വീണ യുവതി മരിച്ചു. തമിഴ്‌നാട് വെള്ളൂർ സ്വദേശിനിയായ ശരണ്യ രാധാകൃഷ്ണൻ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.50ഓടെയായിരുന്നു അപകടം.

തമിഴ്‌നാട്ടിൽ നിന്നുള്ള അഞ്ച് യുവാക്കൾക്കൊപ്പം ശരണ്യയും അസം സ്വദേശിനിയായ മറ്റൊരു യുവതിയും ഹൗസ്‌ബോട്ട് സവാരിക്കായി ആലപ്പുഴയിലെത്തിയിരുന്നു. പുന്നമടയിലെ ഒരു സ്പായിൽ ജീവനക്കാരികളായിരുന്ന ഇവർ വിനോദയാത്രയ്ക്കിടെയാണ് ഹൗസ്‌ബോട്ടിൽ ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് ശരണ്യ കായലിലേക്ക് വീഴുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.

കരയിലേക്ക് ഇറങ്ങാൻ രാത്രിയിൽ ഇവർ സഞ്ചരിച്ച ഹൗസ്‌ബോട്ടിൽ നിന്ന് മറ്റൊന്നിലേക്ക് കയറുന്നതിനിടെ യുവതി കായലിലേക്ക് വീഴുകുയായിരുന്നു. തിരച്ചിലിനൊടുവിൽ ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് യുവതിയുടെ മൃദേഹം കണ്ടെത്തിയത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 11 July 2026

മത്തിക്ക് 400 രൂപ, കോഴിയിറച്ചിക്ക് 280 രൂപ;ഹോട്ടൽ റെസ്റ്റോറന്റ്  മേഖലക്ക്  മാത്രമല്ല അടുക്കളച്ചെലവും  കുത്തനെ ഉയരുന്നു

മത്തിക്ക് 400 രൂപ, കോഴിയിറച്ചിക്ക് 280 രൂപ;ഹോട്ടൽ റെസ്റ്റോറന്റ് മേഖലക്ക് മാത്രമല്ല അടുക്കളച്ചെലവും കുത്തനെ ഉയരുന്നു


 

ആലപ്പുഴ: സംസ്ഥാനത്ത് മത്തിയുടെയും ചിക്കന്റെയും മറ്റ് അവശ്യ സാധനങ്ങളുടെയും  വില കുത്തനെ ഉയർന്നതോടെ ഹോട്ടൽ വ്യവസായം മാത്രമല്ല  സാധാരണക്കാരുടെ അടുക്കള ബഡ്ജറ്റും താളം തെറ്റുന്നു. ഒരു കിലോ മത്തിക്ക് 400 രൂപ വരെയും, കോഴിയിറച്ചിക്ക് 280 രൂപയും ജീവനുള്ള കോഴിക്ക് 180 മുതൽ 190 രൂപ വരെയുമാണ് നിലവിലെ വിപണിവില.

ട്രോളിങ് നിരോധനത്തെ തുടർന്നുണ്ടായ മത്സ്യലഭ്യതയിലെ കുറവും പ്രതികൂല കാലാവസ്ഥയും മത്തിയുടെ വില വർധിക്കാൻ പ്രധാന കാരണങ്ങളായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വില കുത്തനെ ഉയർന്നതാണ് ചിക്കൻ വില വർധനയ്ക്ക് കാരണമായതെന്നാണ് മേഖലയിലെ വിലയിരുത്തൽ.

സംസ്ഥാനത്തെ മത്സ്യമാർക്കറ്റുകളിലും മത്സ്യബന്ധന തുറമുഖങ്ങളിലുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. പല സ്ഥലങ്ങളിലും ആവശ്യത്തിന് മത്തി ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇതോടെ വിപണിയിലെത്തുന്ന പരിമിതമായ അളവിലുള്ള മത്തിക്ക് ഉപഭോക്താക്കൾ ഉയർന്ന വില നൽകേണ്ട അവസ്ഥയാണ്.

കുറച്ചുവർഷങ്ങളായി 10 മുതൽ 12 വരെ സെന്റിമീറ്റർ മാത്രം നീളമുള്ള ചെറിയ മത്തികളാണ് വിപണിയിൽ കൂടുതലായും ലഭിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ 18 സെന്റിമീറ്റർ വരെ നീളമുള്ള വലിയ മത്തി വീണ്ടും ലഭിച്ചുതുടങ്ങിയതായി മത്സ്യവ്യാപാരികൾ പറയുന്നു. ഇത് മത്സ്യസമ്പത്ത് മെച്ചപ്പെടുന്നതിന്റെ സൂചനയാണെന്ന പ്രതീക്ഷയുണ്ടെങ്കിലും ലഭ്യത വളരെ കുറവായതിനാൽ വിലയിൽ കുറവുണ്ടായിട്ടില്ല.

സമുദ്രജലത്തിലെ താപനില ഉയരുന്നതും കാലാവസ്ഥാ വ്യതിയാനവും മത്സ്യക്കൂട്ടങ്ങളുടെ സഞ്ചാരരീതിയിൽ സംഭവിക്കുന്ന മാറ്റങ്ങളുമാണ് മത്തിയുടെ ലഭ്യത കുറയാൻ പ്രധാന കാരണങ്ങളെന്ന് മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു. ട്രോളിങ് നിരോധനം അവസാനിച്ച ശേഷവും പ്രതീക്ഷിച്ച തോതിൽ മത്സ്യം ലഭിക്കാത്തത് വിപണിയിൽ ക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്.

നിലവിൽ ലഭിക്കുന്ന മത്തിയിൽ മുട്ടയുള്ള മത്സ്യങ്ങളും ഉൾപ്പെടുന്നുണ്ടെങ്കിലും, വരും മാസങ്ങളിൽ ലഭ്യത കൂടുതൽ കുറയാനും ക്ഷാമം രൂക്ഷമാകാനുമാണ് സാധ്യതയെന്ന് മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് നൽകുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കായംകുളം യൂണിറ്റ് ഭാരവാഹികൾ

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കായംകുളം യൂണിറ്റ് ഭാരവാഹികൾ

 


കായംകുളം :കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കായംകുളം യൂണിറ്റ് പ്രസിഡൻ്റായി നൗഷാദിനേയും സെക്രട്ടറിയായി സത്താർ നൂറുദീനേയും ട്രഷറർ ആയി പ്രവീൺ കുമാറിനേയും തിരഞ്ഞെടുത്തു.
എസ്. കെ. നസീർ (വർക്കിംഗ് പ്രസിഡൻ്റ്). ബദറുദീൻ, രമേശ് ആര്യാസ്, വിവേകാനന്ദൻ,(വൈസ് പ്രസിഡൻ്റുമാർ), ഹരിദാസ്, സെയ്ഫുദീൻ, ബിജു താസ, എബിൻ കോശി,(ജോയിൻ്റ് സെക്രട്ടറിമാർ) വിജയകുമാർ (രക്ഷാധികാരി) നേയും 09/07/2026 വ്യാഴായ്ച്ച 3 മണിക്ക് മേരിലാൻ്റ് ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ ഭാരവാഹികളുടേയും നേതൃത്വത്തിൽ തിരഞ്ഞെടുത്തു








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക