Showing posts with label Alappuzha. Show all posts
Showing posts with label Alappuzha. Show all posts

Monday, 8 June 2026

ദേശീയപാത നിര്‍മ്മാണത്തിലെ അപാകതയെന്ന് പരാതി; ചേര്‍ത്തലയില്‍ വീടുകളില്‍ വെള്ളം കയറി; വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ദേശീയപാത നിര്‍മ്മാണത്തിലെ അപാകതയെന്ന് പരാതി; ചേര്‍ത്തലയില്‍ വീടുകളില്‍ വെള്ളം കയറി; വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം



ആലപ്പുഴ ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം. നിരവധി വീടുകളില്‍ വെള്ളം കയറിയതോടെയാണ് പ്രതിഷേധം. ദേശീയപാത നിര്‍മ്മാണത്തിലെ അപാകതയാണ് വീടുകള്‍ വെള്ളത്തിലാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

ചേര്‍ത്തലയില്‍ ഏറെ നാളുകളായി ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഹൈവേ നിര്‍മാണം തുടങ്ങിയതിന് ശേഷമെന്നാണ് ആരോപണം. ദേശീയ പാത നിര്‍മാണത്തിന്റെ ഭാഗമായി പലയിടങ്ങളിലും വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതോടെയാണ് പ്രദേശവാസികള്‍ ദുരിതത്തിലായത്. തോട് കരകവിഞ്ഞൊഴുകി വീടുകളിലേക്ക് വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. ഇതുവഴി നഗരത്തിലെ സകലമാലിന്യങ്ങളുമടങ്ങിയ വെള്ളം വീടുകളിലേക്കെത്തുന്നു. ശുചിമുറി മാലിന്യങ്ങളടക്കം വീടുകളില്‍ കയറിയിറങ്ങിപ്പോകുന്ന ഗതികേടിലാണ്. ഭക്ഷണം കഴിക്കാനോ വീടുകളില്‍ സ്വസ്ഥമായിരിക്കാനോ ജനങ്ങള്‍ക്ക് കഴിയുന്നില്ല.

വാര്‍ത്ത പുറത്തുവന്നതോടെ അധികൃതര്‍ നടപടിയുമായി എത്തി. വൈകിട്ട് ഏഴുമണിക്ക് തോട്ടിലെ തടസങ്ങള്‍ പൊളിച്ചു നീക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയപാത അതോറിറ്റി പ്രവര്‍ത്തി ചെയ്യാമെന്ന് ഉറപ്പ് നല്‍കി. തടസം നീക്കിയില്ലെങ്കില്‍ നഗരസഭ പൊളിച്ചു നീക്കും എന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പ് നല്‍കി. ദേശീയപാത അതോറിറ്റിക്കെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലപ്പുഴയിലെ 'രക്ഷാപ്രവ‍‍ർത്തനം'; ജാമ്യമില്ലാവകുപ്പുകൾ ചേർത്തത് പിന്നീട്; SITക്കെതിരെ പ്രതിഭാ​ഗം

ആലപ്പുഴയിലെ 'രക്ഷാപ്രവ‍‍ർത്തനം'; ജാമ്യമില്ലാവകുപ്പുകൾ ചേർത്തത് പിന്നീട്; SITക്കെതിരെ പ്രതിഭാ​ഗം



ആലപ്പുഴ: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഗണ്‍മാന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരാനിരിക്കെ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രതിഭാഗം. ജാമ്യമുള്ള വകുപ്പുകളില്‍ നിന്ന് പിന്നീട് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തത് നടപടി ക്രമത്തിലെ വീഴ്ചയാണെന്നാണ് പ്രതിഭാഗം പറയുന്നത്. കീഴടങ്ങാന്‍ കോടതിയിലെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കമെന്നും പ്രതിഭാഗം വാദിക്കുന്നു.

കഴിഞ്ഞ ദിവസം അഡ്വ. ശിവദാസന്‍ പ്രതിഭാഗത്തിനുവേണ്ടി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ഇന്ന് ഫയലില്‍ സ്വീകരിക്കും. പ്രതികള്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ ഇല്ലെന്നതടക്കം കാര്യങ്ങൾ സത്യവാങ്മൂലത്തില്‍ പറയുന്നു. എസ്‌ഐടിയുടെ നിലപാട് മാറ്റം കോടതി കാണാതെ പോകരുതെന്നും സത്യവാങ്മൂലത്തിലുണ്ട്.

കേസിൽ എസ്ഐടിക്കുനേരെ രൂക്ഷ വിമർശനമാണ് കഴിഞ്ഞ ദിവസം കോടതി ഉയർത്തിയത്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകൾ എങ്ങനെ മാധ്യമങ്ങൾക്ക് കിട്ടിയെന്ന് ചോദിച്ചായിരുന്നു കോടതിയുടെ വിമർശനം. റിപ്പോർട്ട് ചോർത്തി നൽകുന്നത് അന്വേഷണ ഉദ്യോഗസ്ഥനാണോ അതോ പ്രോസിക്യുഷനാണോയെന്ന് കോടതി ചോദിച്ചിരുന്നു. കേസിൽ എസ്ഐടി ഉദ്യോ​ഗസ്ഥന് വ്യക്തി താത്പര്യങ്ങളുണ്ടെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.

റിപ്പോട്ടിൻ്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് കിട്ടിയതിൽ അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി പറയണമെന്നും കോടതി പറഞ്ഞു.
ഇന്ന് കോടതിയിൽ സമർപ്പിച്ച എസ്ഐടി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പത്രത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണ സംഘത്തെ രൂക്ഷമായി വിമർശിച്ചു. മർദ്ദ ദൃശ്യങ്ങളും കോടതി കണ്ടെന്നും തലക്ക് അടിക്കുന്ന ദൃശ്യങ്ങൾ റിവൈൻ്റ് ചെയ്‌തെന്നും തലയിൽ അടിക്കുന്ന ദൃശ്യങ്ങൾക്ക് വ്യക്തത കുറവുണ്ടെന്നും കോടതി പറഞ്ഞിരുന്നു.

നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസിൽ എസ്ഐടി പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപാണ് റിപ്പോർട്ട് സമർപ്പിച്ചത്. കോടതി കഴിഞ്ഞതവണ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് കൊടുത്തത്. കേസ് ഡയറി തിരുത്തിയെഴുതാൻ സമ്മർദമുണ്ടായിരുന്നെന്ന് എസ്‌ഐമാർ മൊഴി നൽകിയിരുന്നു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം ആർ അജിത് കുമാറിന്റെ ഓഫീസിൽ ജോലി ചെയ്‌തിരുന്ന രണ്ട് എസ്ഐ മാരുടെ മൊഴിയാണ് എസ്ഐ ടി രേഖപ്പെടുത്തിയത്. ഇത് അടക്കമുള്ള റിപ്പോർട്ടാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം; ആലപ്പുഴയിൽ ഒരു മാസത്തിനിടെ മാറ്റിയത് 122 പേരെ, പ്രതികാര നടപടിയെന്ന് ആരോപണം

റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം; ആലപ്പുഴയിൽ ഒരു മാസത്തിനിടെ മാറ്റിയത് 122 പേരെ, പ്രതികാര നടപടിയെന്ന് ആരോപണം



ആലപ്പുഴ: റവന്യൂ വകുപ്പില്‍ കൂട്ട സ്ഥലംമാറ്റം. ആലപ്പുഴയില്‍ ഒരു മാസത്തിനുള്ളില്‍ 122 ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. ഭിന്നശേഷിക്കാരനായ ജോയിന്റ് കൗണ്‍സില്‍ നേതാവിനെ ജില്ലയുടെ അതിര്‍ത്തിയിലേക്ക് സ്ഥലം മാറ്റി. താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ നിന്നാണ് കൂട്ട സ്ഥലം മാറ്റം. വെള്ളിയാഴ്ച മാത്രം 45 ക്ലര്‍ക്കുമാരെ സ്ഥലം മാറ്റി കളക്ടര്‍ ഉത്തരവിറക്കി.

ഭരണം മാറിയ ആദ്യ ദിവസങ്ങളിലാണ് 58 വില്ലേജ് ഓഫീസര്‍മാരെയും 19 സീനിയര്‍ ക്ലര്‍ക്കുമാരെയും സ്ഥലം മാറ്റിയത്. സര്‍ക്കാര്‍, ഹൈക്കോടതി ട്രിബ്യൂണല്‍ ഉത്തരവുകളെ മറികടന്നാണ് സ്ഥലം മാറ്റമെന്നാണ് പരാതി. സ്ഥലംമാറ്റം പ്രതികാരനടപടിയെന്നും പിന്നില്‍ എന്‍ജിഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയാണെന്നും ആരോപണമുണ്ട്.

നേരത്തെ ഫിഷറീസ്‌ വകുപ്പിലും കൂട്ട സ്ഥലംമാറ്റം നടത്തിയിരുന്നു. വനിതാ ഉദ്യോഗസ്ഥരടക്കം 42 പേരെയാണ്‌ സ്ഥലം മാറ്റിയത്‌. ശനിയാഴ്ച വൈകിട്ട്‌ ഇറക്കിയ ഉത്തരവിൽ ജോയിന്റ്‌ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ്‌ ഡയറക്ടർ തസ്‌തികയിലുള്ളവരെയാണ്‌ മാറ്റിയത്‌. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 5 June 2026

തോടുകൾ നികത്തി; വീടുകളിൽ വെള്ളക്കെട്ട്; ആലപ്പുഴ ബൈപാസ് ഉപരോധിച്ച് നാട്ടുകാർ; ഗതാഗതം സ്തംഭിച്ചു

തോടുകൾ നികത്തി; വീടുകളിൽ വെള്ളക്കെട്ട്; ആലപ്പുഴ ബൈപാസ് ഉപരോധിച്ച് നാട്ടുകാർ; ഗതാഗതം സ്തംഭിച്ചു



ആലപ്പുഴ∙ ആലപ്പുഴ ബൈപാസിനു സമീപത്തെ വീടുകൾ ദിവസങ്ങളായി വെള്ളക്കെട്ടിലായിട്ടും പരിഹാരമില്ലാത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ ബൈപാസ് പൂർണമായും ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് 6 കിലോമീറ്ററോളം ഭാഗത്തു ഗതാഗതം സ്തംഭിച്ചു. എ.ഡി. തോമസ് എംഎൽഎ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിക്കുകയാണ്. റോഡിൽ കുത്തിയിരുന്നാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്.

തോടുകൾ മൂടി ഓടയും സർവീസ് റോഡും നിർമിച്ച ദേശീയപാത അതോറിറ്റിയുടെ നടപടി മൂലം ബൈപാസിനു സമീപത്തെ മുന്നൂറിലേറെ വീടുകൾ വെള്ളത്തിൽ മുങ്ങിയിരുന്നു. മഴക്കാലത്ത് വെള്ളം ഒഴുകി മുതലപ്പൊഴിയിൽ എത്താൻ ഉണ്ടായിരുന്ന തോടുകളാണ് ബൈപാസ് നിർമാണത്തിനു വേണ്ടി നികത്തിയത്. മൂന്നു വർഷം മുൻപ് ചെയ്ത ഈ നടപടികൾ പാടില്ലെന്നു പറയാൻ അന്ന് ആരും തയാറായില്ല. അതോടൊപ്പം സായ് ഭാഗത്ത് സ്വകാര്യ വ്യക്തികൾ തോട് മൂടിയതു പോലുള്ള നടപടികളും പ്രശ്നമായി. വെള്ളക്കെട്ടുണ്ടാകുമ്പോൾ അഗ്നിരക്ഷാസേന എത്തുമെങ്കിലും നികത്തിയ തോടുകൾ പുനഃസ്ഥാപിക്കാനാണ് ഇവർ പറഞ്ഞത്. കാലവർഷം ശക്തമായിത്തുടങ്ങിയതോടെ വീടുകളിൽ വീണ്ടും വെള്ളം കയറിയതോടെയാണ് പ്രദേശവാസികൾ പ്രതിഷേധത്തിന് ഒരുങ്ങിയത്. കാന നിർമിച്ച് വെള്ളം ഒഴുകിപ്പോകാൻ സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരവാദപ്പെട്ടവർ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും മഴ തുടങ്ങിയതിനു ശേഷം വാടകവീട്ടിലേക്ക് മാറേണ്ടി വന്ന അവസ്ഥയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെഡിക്കൽ കോളേജ് പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു: എം.എസ്.എസ്. പരിസ്ഥിതി ദിനാചരണം

മെഡിക്കൽ കോളേജ് പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു: എം.എസ്.എസ്. പരിസ്ഥിതി ദിനാചരണം



ആലപ്പുഴ:ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുസ്ലിം സർവീസ് സൊസൈറ്റി (MSS) ആലപ്പുഴ ജില്ലാ കമ്മിറ്റിയും,അമ്പലപ്പുഴ യൂണിറ്റും സംയുക്തമായി വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച ഈ പരിപാടിയുടെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഹരികുമാർ നിർവ്വഹിച്ചു.
എം.എസ്.എസ്. ജില്ലാ പ്രസിഡന്റ് അഡ്വ. കെ. നജീബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാളത്തെ തലമുറയ്ക്കായി പ്രകൃതിയെ കരുതിവെക്കേണ്ടതിന്റെയും ഹരിതാഭ നിലനിർത്തേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ചടങ്ങിൽ എം.എസ്.എസ്. സെക്രട്ടറി ആർ. നവാസ്,സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം യു. അഷ്‌റഫ്‌, ജില്ലാ നേതാക്കളായ ഹാജി അബൂബക്കർ എസ്.എം.ജെ., ഹാജി അബ്ദുലത്തീഫ് എന്നിവർ പങ്കെടുത്തു.
അമ്പലപ്പുഴ യൂണിറ്റ് പ്രസിഡന്റ് ശംസുദ്ദീൻ അൽ ആമീൻ,  യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം അബ്ദുൽ വഹാബ്, യൂണിറ്റ് ഭാരവാഹികളായ താഹിർ, ഷമീർ, മുഹമ്മദ്‌ റഷീദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിസ്ഥിതി സൗഹൃദപരമായ കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് സംഘാടകർ പറഞ്ഞു.അമ്പലപ്പുഴ യൂണിറ്റ് സെക്രട്ടറി കെ. എം. മൻസൂർ മിസ്ബാഹി കൃതഞ്ജത അറിയിച്ചു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക