Showing posts with label Chennai. Show all posts
Showing posts with label Chennai. Show all posts

Tuesday, 13 January 2026

പ്രസവത്തിനായി പ്രവേശിപ്പിച്ച ഭാര്യയെ കാണാനെത്തി; യുവാവ് ആശുപത്രിയിൽ വെട്ടേറ്റു മരിച്ചു

പ്രസവത്തിനായി പ്രവേശിപ്പിച്ച ഭാര്യയെ കാണാനെത്തി; യുവാവ് ആശുപത്രിയിൽ വെട്ടേറ്റു മരിച്ചു


 
ചെന്നൈ: പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയെ കാണാനെത്തിയ യുവാവ് വെട്ടേറ്റു മരിച്ചു. ചൈന്നൈ കിൽപോങ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. രാജമംഗലം സ്വദേശി ആദി(28) ആണ് കൊല്ലപ്പെട്ടത്. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ ആശുപത്രിയിൽ എത്തിയ അ‌ജ്ഞാതസംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്.

ഞായറാഴ്‌ച അർദ്ധരാത്രിയിലാണ് ഭാര്യയെ കാണാനായി ആദി ആശുപത്രിയിൽ എത്തിയത്. ഹെൽമെറ്റ് ധരിച്ചെത്തിയ നാലംഗ സംഘം ഇയാളെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ പിടികൂടാനായി പൊലീസ് ഒമ്പത് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

ആശുപത്രിയിൽ രോഗികളുടെ സംരക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന രോഗികളുടെ കൺമുന്നിലാണ് കൊലപാതകം നടന്നതെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ ആരോപിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയും ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ എ അരുൺ പറഞ്ഞു.

പൊലീസുകാർ കാവൽ നിൽക്കുമ്പോൾ കൊലപാതകം നടന്നത് അതിശയിപ്പിക്കുന്ന സംഭവമാണെന്നും പൊലീസുകാർ തന്നെ കൊലപാതകങ്ങളെയും കുറ്റകൃത്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതെന്നും ബിജെപി നേതാവ് അണ്ണാമലൈ കുറ്റപ്പെടുത്തി. ഇത്തരം കേസുകൾ സ്വതന്ത്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചോദ്യമുനയിൽ വിജയ്; സിബിഐ വിജയ്ക്ക് മുന്നിൽ വെച്ചത് 90 ചോദ്യങ്ങൾ

ചോദ്യമുനയിൽ വിജയ്; സിബിഐ വിജയ്ക്ക് മുന്നിൽ വെച്ചത് 90 ചോദ്യങ്ങൾ


 

ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്ക് മുന്നിൽ സിബിഐ വെച്ചത് 90 ചോദ്യങ്ങൾ. എന്തുകൊണ്ട് കരൂരിൽ എത്താൻ വൈകി എന്ന നിർണായക ചോദ്യമാണ് സിബിഐ ഉന്നയിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് ആണ് വിജയ് കരൂരിൽ നയിച്ച രാഷ്ട്രീയ റാലി ഒരു വൻ ദുരന്തത്തിന് വേദിയായത്. റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്കാണ് ജീവൻ നഷ്ടമായത്. തൊട്ട് പുറകെ നിരവധി ആരോപണങ്ങൾ വിജയ്‌ക്കെതിരെ ഉണ്ടായിരുന്നു.

എന്തുകൊണ്ട് കരൂരിൽ എത്താൻ വൈകി, ദുരന്തം ഉണ്ടായ ഉടൻ എന്തുകൊണ്ട് അതിവേഗം ചെന്നൈയിലേക്ക് മടങ്ങി തുടങ്ങിയ ചോദ്യങ്ങളോടെയാണ് സിബിഐ വിജയുടെ മൊഴിയെടുപ്പ് ആരംഭിച്ചത്. ഡൽഹി സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.

ചോദ്യങ്ങൾ രേഖപ്പെടുത്തിയ 90 പേജുള്ള ഒരു ബുക്ക് ലെറ്റാണ് സിബിഐ വിജയ്ക്ക് നൽകിയത്. DSP റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വിജയ് യുടെ മൊഴി രേഖപ്പെടുത്തിയത്. ഉത്തരം രേഖപ്പെടുത്താൻ സ്റ്റെനോഗ്രാഫറുടെ സഹായവും സിബിഐ വിജയ്ക്ക് നൽകിയിരുന്നു. കരൂർ ദുരന്തം ഉണ്ടായ ദിവസത്തെ കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്.

ഇന്നലെ ആറ് മണിക്കൂറോളം എടുത്താണ് സിബിഐ വിജയുടെ മൊഴി രേഖപ്പെടുത്തിയത്. രാവിലെ 11.30ന് സിബിഐ ആസ്ഥാനത്ത് എത്തിയ വിജയ് വൈകിട്ട് നാലു മണിക്കാണ് ഉച്ചഭക്ഷണം കഴിച്ചത്. മൊഴി നൽകിയ ശേഷം ദില്ലിയിൽ നിന്ന് വിജയ് ചെന്നൈലേക്കാണ് മടങ്ങിയത്. ഇനിയും കൂടുതൽ വിവരങ്ങൾ വിജയിൽ നിന്ന് സിബിഐക്ക് ചോദിച്ചറിയാനുണ്ട്. പൊങ്കൽ കഴിഞ്ഞു വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകും.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 9 January 2026

അതിർത്തി കടന്നും പ്രണയിക്കാമെന്ന് മദ്രാസ് ഹൈക്കോടതി; 'വിവാഹം ഇന്ത്യൻ പൗരന്മാർ തമ്മിൽ തന്നെ ആകണമെന്നില്ല'

അതിർത്തി കടന്നും പ്രണയിക്കാമെന്ന് മദ്രാസ് ഹൈക്കോടതി; 'വിവാഹം ഇന്ത്യൻ പൗരന്മാർ തമ്മിൽ തന്നെ ആകണമെന്നില്ല'


ചെന്നൈ: അതിർത്തി കടന്നും പ്രണയിക്കാമെന്നുള്ള പ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. വിവാഹം ഇന്ത്യൻ പൗരന്മാർ തമ്മിൽ തന്നെ ആകണമെന്നില്ലെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തമിഴ്നാട് സ്വദേശിയെ വിവാഹം ചെയ്ത ശ്രീലങ്കൻ യുവതിയുടെ ഹർജിയിലാണ് കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്. യുവതിയെ നാടുകടത്തരുതെന്ന് ജസ്റ്റിസ് ജിആർ സ്വാമിനാഥൻ ഉത്തരവിട്ടു. പങ്കാളികൾക്ക് ഒന്നിച്ചു ജീവിക്കാമെന്നത് ഭരണഘടന നൽകുന്ന മൗലികാവകാശമാണെന്നും കോടതി പറഞ്ഞു.

അതേസമയം, യുവതിക്ക് മുന്നിൽ രണ്ട് വഴികൾ ഉണ്ടെന്നും കോടതി പറഞ്ഞു. ഇന്ത്യയിൽ എത്തി 7 വർഷം ആകുമ്പോൾ പൗരത്വത്തിന് അപേക്ഷ നൽകാം, പൗരത്വ നിയമത്തിൽ ഇളവ് നൽകാനുള്ള സവിശേഷ അധികാരം കേന്ദ്രത്തിനുണ്ട്. അല്ലെങ്കിൽ ലങ്കൻ പാസ്പോർട്ട് പുതുക്കാം- തുടർന്ന് ഇന്ത്യൻ വിസയ്ക്ക് വീണ്ടും അപേക്ഷ നൽകാം. ഏത് വഴി വേണമെങ്കിലും യുവതിക്ക് സ്വീകരിക്കാമെന്നും മാനുഷിക പരിഗണന വച്ച് അധികൃതർ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി അറിയിച്ചു.

2018ൽ ശ്രീലങ്കയിൽ വച്ചാണ് അബ്ദുൾ ജബ്ബാറും, ഫാത്തിമ റിയാസയും വിവാഹിതരായത്. 2019ൽ ഫാത്തിമ ഇന്ത്യൻ വിസയിൽ തമിഴ്നാട്ടിൽ എത്തി. ദമ്പതികൾക്ക് രണ്ട് മക്കളും ജനിച്ചു. പിന്നീട് യുവതിയുടെ ലങ്കൻ പാസ്പോർട്ടിന്റെയും ഇന്ത്യൻ വിസയുടെയും കാലാവധി കഴിഞ്ഞു. ഇന്ത്യൻ പൗരത്വത്തിനായി യുവതി നൽകിയ അപേക്ഷ കേന്ദ്രം തള്ളുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതിയിലെത്തിയത്. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 8 January 2026

കിറ്റിനൊപ്പം 3000 രൂപ! 2.22 കോടി റേഷൻ ഉടമകൾക്ക് ലഭിക്കും, സ്റ്റാലിൻ സർക്കാരിന്റെ കിറ്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടോ ? വിതരണോദ്ഘാടനം ഇന്ന്

കിറ്റിനൊപ്പം 3000 രൂപ! 2.22 കോടി റേഷൻ ഉടമകൾക്ക് ലഭിക്കും, സ്റ്റാലിൻ സർക്കാരിന്റെ കിറ്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടോ ? വിതരണോദ്ഘാടനം ഇന്ന്


ചെന്നൈ : തമിഴ്നാട്ടിൽ പൊങ്കൽ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചെന്നൈയിൽ നിർവഹിക്കും. സംസ്ഥാനത്തെ 2.22 കോടി വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് കിറ്റിനൊപ്പം 3000 രൂപ വീതം നൽകാനാണ് സ്റ്റാലിൻ സർക്കാരിന്റെ തീരുമാനം. ഒരു കിലോ അരി,പഞ്ചസാര, കരിമ്പ് എന്നിവ കിറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പണമടക്കം കിറ്റ് നൽകി നിർണായക നീക്കമാണ് സ്റ്റാലിൻ സർക്കാർ നടത്തുന്നത്. ശ്രീലങ്കൻ തമിഴ് പുനരധിവാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്കും ഇത്തവണ കിറ്റ് ലഭിക്കും. ജനുവരി 14-ന് മുൻപായി വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിഒരു കിലോ വീതം പച്ചരി, പഞ്ചസാര, ഒരു മുഴുവൻ കരിമ്പ് എന്നിവയ്ക്ക് പുറമെ സൗജന്യ വേഷ്ടിയും സാരിയുമാണ് പൊങ്കൽ കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം കിറ്റിൽ പണം ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ 2024 ലും 2023 ലും 1000 രൂപ വീതമാണ് സർക്കാർ നൽകിയിരുന്നത്. ഇത്തവണ തുക 3000 രൂപയായി വർധിപ്പിച്ചത് ജനങ്ങൾക്ക് വലിയ കൈത്താങ്ങാകും. ഏകദേശം 6,936 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ ചെലവിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വർഷം പ്രഖ്യാപിച്ച ആനുകൂല്യം സ്റ്റാലിൻ സർക്കാരിന്റെ നിർണായക നീക്കമായാണ് വിലയിരുത്തുന്നത്. 
 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 6 January 2026

ടിവികെയുമായി കൈകോർക്കാൻ ബിജെപി?; വിജയ്‌യെ മുഖ്യമന്ത്രിയാക്കിയാൽ ആരുമായും സഖ്യം ചേരുമെന്ന് ടിവികെ

ടിവികെയുമായി കൈകോർക്കാൻ ബിജെപി?; വിജയ്‌യെ മുഖ്യമന്ത്രിയാക്കിയാൽ ആരുമായും സഖ്യം ചേരുമെന്ന് ടിവികെ


ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കുമ്പോള്‍ സഖ്യ രൂപീകരണത്തിനും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുമുള്ള തിരക്കിലാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട് എന്‍ഡിഎ ഭരിക്കുമെന്ന് വ്യക്തമാക്കി ബിജെപി രംഗത്തെത്തിയിരുന്നു. ഭരണം പിടിച്ചെടുക്കുന്നതിനായി വിജയ്‌യുടെ ടിവികെയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിജയ്‌യെ മുഖ്യമന്ത്രിയാക്കിയാല്‍ ഏത് പാര്‍ട്ടിയുമായും സഖ്യം ചേരാന്‍ തയ്യാറാണെന്ന് ടിവികെ വ്യക്തമാക്കിയതായി ഉന്നത നേതാക്കളെ ഉദ്ധരിച്ച് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ടിവികെയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ബിജെപി തയ്യാറാകുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 5 January 2026

ഇന്ത്യൻ വംശജയെ കാണാനില്ലെന്ന് പരാതി നൽകി, പിന്നാലെ അമേരിക്കയിൽ നിന്ന് മുങ്ങി, 26കാരനെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി ഇൻറർപോൾ

ഇന്ത്യൻ വംശജയെ കാണാനില്ലെന്ന് പരാതി നൽകി, പിന്നാലെ അമേരിക്കയിൽ നിന്ന് മുങ്ങി, 26കാരനെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി ഇൻറർപോൾ



ചെന്നൈ: മുൻ കാമുകിയെ കാണാനില്ലെന്ന് പരാതി നൽകിയ ശേഷം രാജ്യം വിട്ടു. 27കാരിയായ ഇന്ത്യൻ വംശജയുടെ കൊലപാതകിയെ ഇന്റർ പോൾ തമിഴ്നാട്ടിൽ നിന്ന് പിടികൂടി. ഇന്ത്യൻ വംശജയും അമേരിക്കയിലെ മെറിലാൻഡിൽ ഡാറ്റാ അനലിസ്റ്റുമായിരുന്ന 27കാരി നികിത റാവു ഗോദിശാലയുടെ കൊലപാതകത്തിലാണ് അർജുൻ ശർമ്മ അറസ്റ്റിലായത്. ജനുവരി 2ാം തിയതിയാണ് അർജുൻ ശർമ്മ ഹവാർഡ് കൌണ്ടി പൊലീസ് സ്റ്റേഷനിൽ നികിതയെ കാണാനില്ലെന്ന് പരാതി നൽകിയത്. ഡിസംബർ 31 ന് തന്‍റെ അപ്പാർട്ട്മെന്റിൽ വച്ചാണ് നികിതയെ അവസാനമായി കണ്ടതെന്നും ഇയാൾ പൊലീസിനോട് വിശദമാക്കിയത്. പൊലീസ് യുവതിക്കായുള്ള അന്വേഷണം ആരംഭിച്ചതോടെ യുവാവ് ഇന്ത്യയിലേക്ക് കടന്നുകളയുകയായിരുന്നു. പിന്നാലെ തന്നെ പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ജനുവരി മൂന്നാം തിയതി അർജുൻ ശർമ്മയുടെ അപാർട്ട്മെന്റിൽ നിന്നാണ് നികിതയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്ത് ആകമാനം കുത്തേറ്റ നിലയിലായിരുന്നു 27കാരിയുടെ മൃതദേഹമുണ്ടായിരുന്നത്. ക്രൂരമായ ആക്രമണത്തിനിരയായാണ് യുവതി മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അർജുൻ അമേരിക്ക വിട്ടതായി യുഎസ് പൊലീസിന് വ്യക്തമായത്. ഇതോടെ ഹവാർഡ് കൌണ്ടി പൊലീസ് അർജുൻ ശർമയ്ക്കെതിരെ കൊലപാതക കുറ്റത്തിന് അറസ്റ്റ് വാറന്റ് പുറത്തിറക്കുകയായിരുന്നു. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്ഷേത്രഭരണത്തിൽ ഒരു ജാതിയ്ക്കും പ്രത്യേക അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി

ക്ഷേത്രഭരണത്തിൽ ഒരു ജാതിയ്ക്കും പ്രത്യേക അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി

 


ചെന്നൈ: ക്ഷേത്രഭരണത്തിൽ ഏതെങ്കിലും പ്രത്യേക ജാതിക്കോ സമുദായത്തിനോ അവകാശവാദം ഉന്നയിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ജാതി എന്നത് ഒരു മതവിഭാഗമല്ലെന്നും (Religious Denomination), അതിനാൽ ജാതി പരിഗണിക്കാതെ അധികൃതർ നടത്തുന്ന നിയമനങ്ങളിൽ തെറ്റുപറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. സേലം ജില്ലയിലെ ബേലൂരിലുള്ള താന്തോന്ദീശ്വരൻ ക്ഷേത്രത്തിന്റെ നടത്തിപ്പിന് അഞ്ച് ട്രസ്റ്റിമാരെ നിയമിച്ച തമിഴ്‌നാട് സർക്കാരിന്റെ നടപടിയെ ചോദ്യംചെയ്തുള്ള ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡി. ഭരത ചക്രവർത്തിയുടെ സുപ്രധാന വിധി.

ഒരു ക്ഷേത്രത്തിന്റെ കാര്യത്തിലും ഏതെങ്കിലും ഒരു ജാതിക്ക് മാത്രമായി പ്രത്യേക അവകാശം നൽകാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാതിയുടെ അടിസ്ഥാനത്തിൽ ഹർജിക്കാരൻ ഉന്നയിച്ച ആവശ്യങ്ങൾ പൊതുനയത്തിന് വിരുദ്ധമായതിനാൽ കോടതി തള്ളുകയായിരുന്നു. ക്ഷേത്ര ഭരണത്തിന്റെ കാര്യത്തിൽ ജാതിയെ ഒരു പ്രത്യേക മതവിഭാഗമായി കാണാനാവില്ലെന്നും ജാതി നോക്കാതെ സർക്കാർ നടത്തുന്ന ട്രസ്റ്റി നിയമനങ്ങളെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ക്ഷേത്രത്തിലെ രഥം വലിക്കാൻ താൻ ഉൾപ്പെടുന്ന ജാതിക്കാർക്കാണ് പ്രഥമ അവകാശമെന്നും കാലങ്ങളായി തന്റെ സമുദായത്തിൽപ്പെട്ടവരാണ് ക്ഷേത്രം ഭരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ശിവരാമൻ എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്. പുതിയ ട്രസ്റ്റിമാരുടെ പട്ടികയിൽ തന്റെ ജാതിയിൽ നിന്ന് ആരുമില്ലെന്നും അയൽഗ്രാമമായ ചിന്നമനായ്ക്കൻപാളയത്തിൽ നിന്നുള്ളവർ ഉണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. നിലവിൽ നിയമിക്കപ്പെട്ട അഞ്ച് പേരിൽ മൂന്ന് പേർ ഒരേ ജാതിയിൽപ്പെട്ടവരാണെന്ന കാര്യവും അദ്ദേഹം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി

എന്നാൽ, ട്രസ്റ്റിമാരുടെ നിയമനം നിയമപരമായാണ് നടന്നിട്ടുള്ളതെന്ന് നിരീക്ഷിച്ച കോടതി ഹർജി തീർപ്പാക്കി. എങ്കിലും, ഓരോ രണ്ട് വർഷം കൂടുമ്പോഴും പുതിയ ട്രസ്റ്റിമാരെ നിയമിക്കുമ്പോൾ ക്ഷേത്രവുമായി ബന്ധപ്പെട്ട അയൽഗ്രാമങ്ങളിലെ വിശ്വാസികൾക്ക് കൂടി പ്രാതിനിധ്യം നൽകാൻ അധികൃതർ ശ്രദ്ധിക്കണമെന്നും കോടതി നിർദ്ദേശിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 3 January 2026

അവസാന അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനം പെൻഷൻ, എല്ലാ 6 മാസവും ക്ഷാമബത്തയിൽ വർധന: പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് സ്റ്റാലിൻ സർക്കാർ

അവസാന അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനം പെൻഷൻ, എല്ലാ 6 മാസവും ക്ഷാമബത്തയിൽ വർധന: പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് സ്റ്റാലിൻ സർക്കാർ


ചെന്നൈ: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അവസാന അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനം പെൻഷൻ ആയി ലഭിക്കും. പഴയ പെൻഷൻ പദ്ധതിക്ക് തുല്യമായ ആനുകൂല്യങ്ങൾ പുതിയ തമിഴ്‌നാട് അഷ്വേർഡ് പെൻഷൻ പദ്ധതിയിലും (ടിഎപിഎസ്) ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. എല്ലാ 6 മാസവും ക്ഷാമബത്തയിൽ വർധനയുണ്ടാകുമെന്നും സർക്കാർ ഉറപ്പ് നൽകി.ജീവനക്കാർ ശമ്പളത്തിന്റെ 10 ശതമാനം നൽകണം. ബാക്കി സർക്കാർ വഹിക്കും. പെൻഷൻ ലഭിക്കുന്നയാൾ മരിച്ചാൽ കുടുംബാoഗത്തിന് അവസാനം വാങ്ങിയ പെൻഷന്റെ 60 ശതമാനം ലഭിക്കും. വിരമിക്കൽ സമയത്തോ സർവീസിനിടെയോ മരണം സംഭവിച്ചാലോ സർക്കാർ ജീവനക്കാർക്ക് അവരുടെ സേവന കാലയളവ് അടിസ്ഥാനമാക്കി 25 ലക്ഷം രൂപയിൽ കൂടാത്ത ഗ്രാറ്റുവിറ്റി നൽകും.

പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ചേർന്നതിന് ശേഷം വിരമിച്ചവർക്ക് പ്രത്യേക പെൻഷൻ നൽകും. ടിഎപിഎസ് നടപ്പിലാക്കിയ ശേഷം, പെൻഷൻ ലഭിക്കുന്നതിന് ആവശ്യമായ യോഗ്യതാ സേവന കാലയളവ് പൂർത്തിയാക്കാതെ വിരമിക്കുന്ന ജീവനക്കാർക്ക് മിനിമം പെൻഷൻ നൽകും. ജീവനക്കാരുടെ 20 വർഷത്തെ ആവശ്യങ്ങൾ ഡിഎംകെ അംഗീകരിച്ചതായി സ്റ്റാലിൻ സർക്കാർ അവകാശപ്പെട്ടു. ടിഎപിഎസ് നിലവിൽ വരുന്നതോടെ, പെൻഷൻ ഫണ്ടിനായി തമിഴ്‌നാട് സർക്കാരിന് 13,000 കോടി അധിക ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ പെൻഷൻ പദ്ധതി പ്രകാരം സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മുമ്പ് ലഭിച്ചിരുന്ന പെൻഷനും വിവിധ ആനുകൂല്യങ്ങളും തുടർന്നും നൽകുന്നതിനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സ്റ്റാലിൻ സർക്കാർ പ്രസ്താവനയിൽ പറയുന്നു.
 








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുപരംകുണ്ട്രം വിധി വര്‍ഗീയ കലാപത്തിന് കാരണമായേക്കാം: മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി

തിരുപരംകുണ്ട്രം വിധി വര്‍ഗീയ കലാപത്തിന് കാരണമായേക്കാം: മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി


 
ചെന്നൈ: മധുരയിലെ തിരുപരംകുണ്ട്രം മലയുടെ മുകളില്‍ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്കടുത്തുളള ദീപത്തൂണില്‍ കാര്‍ത്തിക വിളക്ക് തെളിയിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് എസ് സുന്ദര്‍ രംഗത്ത്. സംസ്ഥാനവും എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടും മദ്രാസ് ഹൈക്കോടതിയ്ക്ക് എങ്ങനെയാണ് ഇത്തരമൊരു വിധി പുറപ്പെടുവിക്കാനാവുക എന്ന് എസ് എസ് സുന്ദര്‍ ചോദിച്ചു. വളരെ സെന്‍സിറ്റീവ് ആയ ഒരു വിഷയത്തില്‍ തിടുക്കപ്പെട്ട് വിധി പുറപ്പെടുവിക്കുന്നത് സംസ്ഥാനത്തുടനീളം സാമുദായിക സംഘര്‍ഷത്തിനും സമാധാനം തകര്‍ക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മദ്രാസ് ഹൈക്കോടതി വിധി നടപ്പാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വിസമ്മതിച്ചതിന് പിന്നാലെയാണ് മുന്‍ ജഡ്ജിയുടെ പ്രതികരണം.

'പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അര്‍ത്ഥവത്തായ പരിഹാരങ്ങളുണ്ടാക്കുന്നതിന് പകരം ചില ജഡ്ജിമാര്‍ പക്ഷം ചേര്‍ന്ന് തീരുമാനങ്ങളെടുക്കുകയാണ്. തിരുപരംകുണ്ട്രം കുന്നിന് മുകളില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്ന ആചാരമോ അനുഷ്ടാനമോ ഉണ്ടായിരുന്നില്ല എന്ന് വ്യക്തമായതാണ്. സാധാരണ ക്ഷേത്രത്തില്‍ വിളക്ക് തെളിയിക്കുന്ന ഇടങ്ങളിലല്ലാതെ മറ്റെവിടെയും ദീപം തെളിയിക്കുന്നതിനെ ക്ഷേത്രം അധികൃതർ തന്നെ എതിര്‍ത്തിട്ടും കോടതിയ്ക്ക് എങ്ങനെയാണ് പുതിയ ആചാരം സൃഷ്ടിക്കാന്‍ അനുവദിക്കാനാവുക? സംസ്ഥാനം ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആശങ്കകള്‍ വ്യക്തമാക്കിയിട്ടും ഇത്തരമൊരു വിധിയുണ്ടായത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്': എസ് എസ് സുന്ദര്‍ പറഞ്ഞു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 2 January 2026

'മോശം അയൽക്കാരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്': പാകിസ്ഥാന് കർശന താക്കീതുമായി മന്ത്രി ജയശങ്കർ

'മോശം അയൽക്കാരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്': പാകിസ്ഥാന് കർശന താക്കീതുമായി മന്ത്രി ജയശങ്കർ


 
ചെന്നൈ: പാകിസ്ഥാനെ 'മോശം അയൽക്കാരൻ' എന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കർ , തീവ്രവാദത്തിനെതിരെ സ്വന്തം ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് പറഞ്ഞു. മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥികളോട് സംസാരിക്കവെ, ഓപ്പറേഷൻ സിന്ദൂർ പരാമർശിച്ചുകൊണ്ട് ജയശങ്കർ പറഞ്ഞത് "നമ്മൾ എന്ത് ചെയ്യണമെന്നോ എന്ത് ചെയ്യരുതെന്നോ ആർക്കും പറയാൻ കഴിയില്ല" എന്നാണ്.


"മോശം അയൽക്കാരും ഉണ്ടാകാം. നിർഭാഗ്യവശാൽ, നമുക്കതുണ്ട്. നിങ്ങൾക്ക് മോശം അയൽക്കാർ ഉള്ളപ്പോൾ, ഒരു രാജ്യം മനഃപൂർവ്വം സ്ഥിരമായി പശ്ചാത്താപമില്ലാതെ തീവ്രവാദം തുടരുമെന്ന് തീരുമാനിക്കുകയാണെങ്കിൽ, നമ്മുടെ ജനങ്ങളെ തീവ്രവാദത്തിൽ നിന്നും രക്ഷിക്കാൻ നമുക്ക് അവകാശമുണ്ട്. നമ്മൾ ആ അവകാശം വിനിയോഗിക്കും. ആ അവകാശം നമ്മൾ എങ്ങനെ വിനിയോഗിക്കണം എന്നത് നമ്മളെ ആശ്രയിച്ചിരിക്കുന്നു. നമ്മൾ എന്ത് ചെയ്യണമെന്നോ എന്ത് ചെയ്യരുതെന്നോ ആർക്കും പറയാൻ കഴിയില്ല. സ്വയം പ്രതിരോധിക്കാൻ നമ്മൾ ചെയ്യേണ്ടതെല്ലാം ചെയ്യും"- എന്നാണ് ജയശങ്കർ പറഞ്ഞത്.

പഹൽഗാം ആക്രമണത്തെ തുടർന്ന് പാകിസ്ഥാനുമായി സിന്ധു നദീജല ഉടമ്പടി നിർത്തിവച്ചതിനെ കുറിച്ചും ജയശങ്കർ സംസാരിച്ചു- "വർഷങ്ങൾക്കുമുമ്പ്, നമ്മൾ ജല പങ്കിടൽ കരാറിന് സമ്മതിച്ചിരുന്നു. എന്നാൽ പതിറ്റാണ്ടുകളായി തീവ്രവാദം നിലനിൽക്കുമ്പോൾ നല്ല അയൽപക്ക ബന്ധം സാധ്യമല്ല. നല്ല അയൽപക്ക ബന്ധം ഇല്ലെങ്കിൽ, ആ ബന്ധത്തിന്റെ ഗുണങ്ങൾ ലഭിക്കില്ല" എന്നും ജയശങ്കർ പറഞ്ഞു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക