Showing posts with label Chennai. Show all posts
Showing posts with label Chennai. Show all posts

Wednesday, 27 May 2026

'കേന്ദ്ര ഏജൻസിയെ ആയുധമാക്കി പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നു': ഇ ഡി റെയ്ഡിനെതിരെ എം കെ സ്റ്റാലിൻ

'കേന്ദ്ര ഏജൻസിയെ ആയുധമാക്കി പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നു': ഇ ഡി റെയ്ഡിനെതിരെ എം കെ സ്റ്റാലിൻ



ചെന്നൈ: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം വിവിധ ഇടങ്ങളില്‍ നടന്ന ഇ ഡി റെയ്ഡില്‍ പ്രതികരണവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിൻ. ഇ ഡിയുടെ റെയ്ഡിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയാണ് സ്റ്റാലിൻ്റെ പ്രതികരണം.


കേന്ദ്ര ഏജൻസിയെ ആയുധമാക്കി പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയാണെന്ന ഫേസ്ബുക്ക് പോസ്റ്റുമായാണ് സ്റ്റാലിൻ രം​ഗത്തെത്തിയത്.
പിണറായി വിജയനെ ബിജെപി എന്തുക്കൊണ്ട് ഇതുവരെ ലക്ഷ്യം വെച്ചില്ലെന്ന കോൺ​ഗ്രസിൻ്റെ ചോദ്യത്തിന് ഇപ്പോൾ ഉത്തരമായെന്നും സ്റ്റാലിൻ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചത് വീണ്ടുവിചാരമില്ലാത്ത ആരോപങ്ങൾ മാത്രമായിരുന്നെന്നും അദേഹം ചൂണ്ടിക്കാട്ടി.

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരിലേയും തിരുവനന്തപുരത്തേയും വീടുകളിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 14 ഇടങ്ങളില്‍ പരിശോധന നടത്തുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. രാവിലെ ഏഴ് മണിക്ക് മുമ്പായി ആരംഭിച്ച റെയിഡിനെതിരെ സിപിഐഎം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പിണറായി വിജയന്റെ തലസ്ഥാനത്തെ വാടകവീട്, കണ്ണൂരിലെ വീട്, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്, സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ കൊച്ചിയിലെ വീട്, ആലുവയിലെ സിഎംആര്‍എല്‍ ഓഫീസ്, ബെംഗളൂരുവിലെ എക്‌സാലോജിക് ഓഫീസ്, ശശിധരന്‍ കര്‍ത്തയുമായി ബന്ധപ്പെട്ട മറ്റു രണ്ടിടങ്ങള്‍ ഉള്‍പ്പെടെ 14 ഇടങ്ങളിലാണ് ഇ ഡി റെയ്ഡ് പുരോഗമിക്കുന്നത്.


പിണറായി വിജയനും കുടുംബവും തിരുവനന്തപുരത്തെ വാടകവീട്ടിലാണുള്ളത്. പിണറായിയുടെയും മകള്‍ വീണയുടെയും മൊഴി ശേഖരിക്കുകയാണ്. ഇ ഡി. അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ണൂരിലെ വീട്ടിലെത്തിയപ്പോള്‍ അടഞ്ഞുകിടക്കുകയായിരുന്നു. പിന്നീട് കെയര്‍ടേക്കറെ വിളിച്ചുവരുത്തി തുറപ്പിക്കുകയായിരുന്നു. പരിശോധന ആരംഭിച്ചതിന് പിന്നാലെ സിപിഐഎം പ്രവര്‍ത്തകരും സ്ഥലത്തേക്ക് എത്തി. ഇ ഡി പരിശോധനയില്‍ അണികള്‍ ശക്തമായ പ്രതിഷേധം നടത്തി വരികയാണ്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 26 May 2026

AIADMKയിൽ ഭിന്നത; മൂന്ന് എഐഎഡിഎംകെ എംഎൽഎമാർ രാജിവെച്ച് ടിവികെയിൽ ചേർന്നു

AIADMKയിൽ ഭിന്നത; മൂന്ന് എഐഎഡിഎംകെ എംഎൽഎമാർ രാജിവെച്ച് ടിവികെയിൽ ചേർന്നു



ചെന്നൈ: തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ എഐഎഡിഎംകെയില്‍ ആഭ്യന്തര കലഹം രൂക്ഷം. അവരുടെ മൂന്ന് വിമത എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ഭരണകക്ഷിയായ മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെയില്‍ ചേര്‍ന്നു. ഈറോഡ് ജില്ലയിലെ പെരുന്തുറൈ എംഎല്‍എ എസ് ജയകുമാര്‍, ചെങ്കല്‍പേട്ട് ജില്ലയിലെ മധുരാന്തകം എംഎല്‍എ മരഗതം കുമാരവേല്‍, തിരുപ്പുര്‍ ജില്ലയിലെ ധാരാപുരം എംഎല്‍എ പി സത്യഭാമ എന്നിവരാണ് രാജിവെച്ച് ടിവികെയില്‍ ചേര്‍ന്നത്. മൂവരും തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ ജെസിഡി പ്രഭാകറിന് രാജി സമര്‍പ്പിച്ചു.


രാജി സമര്‍പ്പിച്ചയുടനെ എംഎല്‍എമാര്‍ ടിവികെ മന്ത്രി ആധവ് അര്‍ജുനെ അദ്ദേഹത്തിന്റെ ചേംബറില്‍ കണ്ടു. എഐഡിഎംകെയുടെ ശക്തികേന്ദ്രങ്ങളായ കൊങ്ങു മേഖലയില്‍ ഉള്‍പ്പെടുന്നവയാണ് ധാരാപുരം, പെരുന്തുറൈ എന്നീ മണ്ഡലങ്ങള്‍. ഇതോടെ സഭയിലെ അണ്ണാഡിഎംകെയുടെ അംഗസംഖ്യ 44 ആയി കുറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് വിജയ്‌യുടെ ടിവികെ അധികാരത്തിൽ വന്നത്. ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ ഇല്ലാതിരുന്നതിനാൽ കോൺഗ്രസ്, ഐയുഎംഎൽ, വിസികെ, ഇടത് പാർട്ടികൾ എന്നിവരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. പിന്നീട് എഐഎഡിഎംകെയിലെ വിമത വിഭാഗവും സർക്കാരിന് പിന്തുണ നൽകുകയായിരുന്നു.

സി വി ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള 25 എംഎൽഎമാരാണ് വിജയ് സർക്കാരിന് പിന്തുണ നൽകിയിരുന്നത്. മേയ് 13-ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഇവർ ടിവികെക്ക് അനുകൂലമായി വോട്ട് ചെയ്തു. എങ്കിലും, വിമത വിഭാഗത്തിലുണ്ടായിരുന്ന അഞ്ച് എംഎൽഎമാർ തിരികെ എടപ്പാടി പളനിസ്വാമി പക്ഷത്തേക്ക് മടങ്ങിപ്പോയി. ഇതോടെ പളനിസ്വാമിക്ക് ഒപ്പമുള്ള എംഎൽഎമാരുടെ എണ്ണം 27 ആയി ഉയർന്നു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 18 May 2026

AIADMKയെ തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗമാക്കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ്

AIADMKയെ തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗമാക്കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ്


 
ചെന്നൈ: എഐഎഡിഎംകെയെ തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗമാക്കുന്നതിനെ എതിര്‍ത്ത് മുഖ്യമന്ത്രി വിജയ്ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. ജനവിധിയോട് സത്യസന്ധത പുലര്‍ത്തണമെന്നും കോണ്‍ഗ്രസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

എഐഎഡിഎംകെയെയും ഡിഎംകെയെയും ഒഴിവാക്കിയുള്ള സര്‍ക്കാരിന് വേണ്ടിയാണ് ജനം വോട്ടു ചെയ്തത്. വിജയ് എഐഎഡിഎംകെ എംഎല്‍എമാരെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയാല്‍ അത് അദ്ദേഹത്തിന്റെ ജനപ്രീതിയെയും വിശ്വാസ്യതയും ഇല്ലാതാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം പിടിഐയോട് പ്രതികരിച്ചു.

'മുഖ്യമന്ത്രി വിജയ്ക്ക് എഐഎഡിഎംകെ പോലുള്ള ചെറിയ പാര്‍ട്ടികളുടെ പിന്തുണ ആവശ്യമില്ല. യഥാര്‍ത്ഥത്തില്‍ എഐഎഡിഎംകെയെ ഒഴിവാക്കുകയാണ് വിജയ് ചെയ്യേണ്ടത്. അവര്‍ സ്വമേധയാ വിജയ്‌യെ പിന്തുണച്ചെങ്കില്‍ അത് അങ്ങനെ ആകട്ടെ. പക്ഷേ അവരെ സര്‍ക്കാരിന്റെ ഭാഗമാക്കണ്ട ഒരു കാരണവുമില്ല. അവരെ സര്‍ക്കാരിന്റെ ഭാഗമാക്കാമക്കരുതെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ്.'- കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പില്‍ വിജയ്‌യെ പിന്തുണച്ച് ഷണ്‍മുഖം വിഭാഗം എഐഎഡിഎംകെ എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. 25 എംഎല്‍എമാരാണ് വിജയ്‌യെ പിന്തുണച്ചത്. 2016ല്‍ ജയലളിതയുടെ മരണത്തിന് പിന്നാലെ നേരിട്ട തെരഞ്ഞെടുപ്പില്‍ എല്ലാം പാര്‍ട്ടിയെ തോല്‍പ്പിച്ചത് അധ്യക്ഷനായ ഇപിഎസ് ആണെന്ന് ആരോപിച്ച് ഷണ്‍മുഖം രംഗത്ത് എത്തിയതോടെയാണ് എഐഎഡിഎംകെയില്‍ വിള്ളല്‍ ഉണ്ടായത്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 16 May 2026

വിജയ്‌യുടെ ടിവികെ സര്‍ക്കാര്‍ ഏതുസമയത്തും താഴെവീഴാം, പ്രവര്‍ത്തകര്‍ തയ്യാറായി ഇരിക്കണം ; എം കെ സ്റ്റാലിന്‍

വിജയ്‌യുടെ ടിവികെ സര്‍ക്കാര്‍ ഏതുസമയത്തും താഴെവീഴാം, പ്രവര്‍ത്തകര്‍ തയ്യാറായി ഇരിക്കണം ; എം കെ സ്റ്റാലിന്‍


 
ചെന്നൈ : സി ജോസഫ് വിജയ്‌യുടെ ടിവികെ സര്‍ക്കാര്‍ ഏതുസമയത്തും താഴെവീഴാമെന്ന് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍. അതിനാല്‍ പ്രവര്‍ത്തകര്‍ ഇതിനായി തയ്യാറെടുത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചചെയ്യാനായി വിളിച്ചുചേര്‍ത്ത ജില്ലാ സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടിവികെ സര്‍ക്കാര്‍ എപ്പോള്‍വേണമെങ്കിലും താഴെവീഴാം. അതിനാല്‍ ഡിഎംകെ ഭാരവാഹികള്‍ തയ്യാറായി ഇരിക്കണം. 2029 ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടക്കാന്‍ സാധ്യതയുണ്ടെന്നും സ്റ്റാലിന്‍ യോഗത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പരാജയത്തിൽ പല ഭാരവാഹികളും പരസ്പരം കുറ്റപ്പെടുത്തുകയാണ്. അതുവേണ്ട. പാർട്ടിയുടെ നേതാവെന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു. പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി 20 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല സമിതിക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. ഉന്നതതല അന്വേഷണ സമിതി സംസ്ഥാനത്തുടനീളം സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കും. ഓരോ മണ്ഡലത്തിലും എല്ലാതലത്തിലുമുള്ള ഭാരവാഹികളിൽനിന്നും വിവരങ്ങൾ തേടും. റിപ്പോർട്ട് കിട്ടിയാലുടൻ അതനുസരിച്ച് നടപടികളുണ്ടാകും. ആരാണ് ഉത്തരവാദികൾ, അവർക്കെതിരേ അവരുടെ സ്ഥാനമാനങ്ങളൊന്നും നോക്കാതെ നടപടിയുണ്ടാകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് ഫലത്തെ 'രാഷ്ട്രീയ സുനാമി' എന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്. അഞ്ചുവർഷത്തെ ഭരണത്തോട് പൊതുജനങ്ങൾക്കുണ്ടായിരുന്ന മതിപ്പ് തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് എത്തിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും അദ്ദേഹം വിലയിരുത്തി. സാമൂഹികമാധ്യമങ്ങളിൽ കൂടുതൽ സാന്നിധ്യമറിയിക്കേണ്ടതിന്റെ പ്രധാന്യവും യോഗത്തിൽ ചൂണ്ടിക്കാട്ടി. പൊതുയോഗങ്ങൾക്കും പ്രതിഷേധങ്ങൾക്കും അപ്പുറം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലാണ് ഇപ്പോൾ രാഷ്ട്രീയപോരാട്ടമെന്നും അതിനാൽ എല്ലാവരും സാമൂഹികമാധ്യമങ്ങളിൽ സജീവമാകണമെന്നും സ്റ്റാലിൻ നിർദേശിച്ചു.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ അറിയിക്കാനും പാർട്ടിയിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കാനുമായി ഒരു വെബ്‌സൈറ്റ് ആരംഭിച്ചതായും പിന്നീട് എം കെ സ്റ്റാലിൻ പറഞ്ഞു. www.udanpirapinkural.in എന്ന പേരിലാണ് ഡിഎംകെ വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. പാർട്ടി ഭാരവാഹികൾക്കും പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഈ വെബ്‌സൈറ്റ് വഴി അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 13 May 2026

വിജയ്‍യുടെ ജ്യോതിഷിക്ക് സർക്കാർ നിയമനം: റിക്കി പണ്ഡിറ്റിന്റെ നിയമനത്തിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി നാളെ പരി​ഗണിക്കും

വിജയ്‍യുടെ ജ്യോതിഷിക്ക് സർക്കാർ നിയമനം: റിക്കി പണ്ഡിറ്റിന്റെ നിയമനത്തിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി നാളെ പരി​ഗണിക്കും


 
ചെന്നൈ: വിജയ്‍യുടെ ജ്യോതിഷിക്ക് സർക്കാർ പദവിയിൽ നിയമനം നൽകിയതിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി നാളെ പരി​ഗണിക്കും. തമിഴ്നാട്ടിലെ പ്രശസ്ത ജ്യോതിഷിയും ടിവികെ വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (OSD) ആയി വിജയ് നിയമിച്ചത്.

അതിനിടെ വിജയ്‍യെ കടന്നാക്രമിച്ച് ഉദയനിധി സ്റ്റാലിൻ രം​ഗത്തെത്തി. പ്രത്യയശാസ്ത്ര എതിരാളി എന്ന് വിശേഷിപ്പിച്ച ബിജെപിയുടെ എംഎൽഎയെ നിങ്ങൾ കുതിരക്കച്ചവടത്തിലൂടെ ഒപ്പം എത്തിച്ചുവെന്ന് ഉദയനിധി സ്റ്റാലിൻ വിമർശിച്ചു. ബിജെപി സഖ്യത്തിലെ എഐഎഡിഎംകെയെ നിങ്ങൾ പിളർത്തിയെന്ന് പറഞ്ഞ ഉദയനിധി ഇതാണോ മാറ്റമെന്നും ചോദിച്ചു. എഐഎഡിഎംകെ എംഎൽഎമാരുടെ വീട്ടിലേക്ക് ആദ്യം സോഫ പോകും, പിന്നാലെ മുഖ്യമന്ത്രി എത്തും.

ഇതാണോ മാറ്റം? ഇതു ചേഞ്ച്‌ അല്ല, എക്സ്ചേഞ്ച് എന്ന് ഉദയനനിധി രൂക്ഷഭാഷയിൽ വിമർശിച്ചു. സോഷ്യൽ മീഡിയ നിങ്ങൾക്കെതിരായി കഴിഞ്ഞു. സംശുദ്ധ ഭരണം ഇതാണോ എന്ന് ആളുകൾ ചോദിച്ചു തുടങ്ങി. എഐഎഡിഎംകെ പിളർപ്പിലും ജ്യോതിഷി നിയമനത്തിലും വിജയ്‍യെ നിയമസഭയിൽ നിർത്തിപ്പൊരിക്കുകയാണ് പാർട്ടികൾ.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 11 May 2026

വീട്ടിലേക്ക് വരാനാകുമോ എന്ന് വിജയ്? തമിഴ്നാട്ടിൽ വിജയ് -സ്റ്റാലിൻ കൂടിക്കാഴ്ച്ച

വീട്ടിലേക്ക് വരാനാകുമോ എന്ന് വിജയ്? തമിഴ്നാട്ടിൽ വിജയ് -സ്റ്റാലിൻ കൂടിക്കാഴ്ച്ച

 


ചെന്നൈ: തമിഴ്നാട്ടിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കാണാൻ മുഖ്യമന്ത്രി വിജയ്. സഭ കഴിഞ്ഞാൽ സ്റ്റാലിനെ കാണാനായി വിജയ് വീട്ടിലേക്ക് എത്തുമെന്നാണ് വിവരം. സ്റ്റാലിൻ്റെ വീട്ടിലേക്ക് വരാനാകുമോ എന്ന് വിജയ് തിരക്കിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. സമ്മതം അറിയിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് വിജയ്‍യുടെ സന്ദർശനം. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം വിജയ് 3:30ന് വൈക്കോയുടെ വീട്ടിലും സന്ദർശിക്കും. ഇന്നലെയാണ് ടിവികെ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്

നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കും. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണറുടെ നിർദേശം. വിജയ് ഉൾപ്പെടെ 99 നിയുക്ത ടിവികെ എംഎൽഎമാർ ആദ്യമായാണ് നിയമസഭാംഗങ്ങളാകുന്നത്. എം കെ സ്റ്റാലിൻ അടക്കം പല മുതിർന്ന ഡിഎംകെ നേതാക്കളും പരാജയപ്പെട്ട തെരഞ്ഞെടുപ്പിന് ശേഷം ഉദയനിധി സ്റ്റാലിൻ ആണ് ഡിഎംകെ നിയമസഭാ കക്ഷി നേതാവെന്ന പ്രത്യേകതയുണ്ട്. ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷം ഇന്ന് തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുമോയെന്നതിലും കൗതുകമുണ്ട്.

അതേസമയം, ടിവികെയുടെ തമിഴ്നാട്ടിലെ വിജയം വിജയ് ഫാൻസ് അസോസിയേഷൻ കൊച്ചിയിലും ആഘോഷിച്ചു. കേക്ക് മുറിച്ചും പതാക ഉയർത്തിയും ടിവികെയുടെ ചിഹ്നമായ വിസിൽ അടിച്ചും പ്രവർത്തകർ ആഘോഷം പങ്കുവെച്ചു. മട്ടാഞ്ചേരി കൂവപ്പാടം ഗാന്ധി കവലയിലായിരുന്നു ആഘോഷ പരിപാടികൾ. മുസ്ലിം ലീഗ് നേതാവും നഗരസഭ കൗൺസിലറുമായ ടി കെ അഷറഫ് കേക്ക് മുറിച്ച് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. മധുരപലഹാര വിതരണവും നടത്തി.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

17-ാമത് തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്; എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും

17-ാമത് തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്; എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും


 
ചെന്നൈ: പതിനേഴാമത് തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. 9.30 ന് തുടങ്ങുന്ന സഭാ നടപടികളില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ പ്രധാന അജണ്ട. നാളെയാണ് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ശോലവണ്ടന്‍ മണ്ഡലത്തിലെ ടിവികെ എംഎല്‍എയായ എംവി കറുപ്പയ്യയെ പ്രോ ടേം സ്പീക്കറായി ഇന്നലെ തെരഞ്ഞെടുത്തിരുന്നു.

വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അധികാരമേറ്റെടുത്തത്. ആറ് വര്‍ഷത്തിന് ശേഷമാണ് ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പാര്‍ട്ടി തമ്‌ഴിനാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. വിജയ്ക്ക് പുറമെ ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകള്‍ വിജയ് കൈകാര്യം ചെയ്യും.

ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍, ടിവികെ ചീഫ് കോര്‍ഡിനേറ്റര്‍ കെ എ സെങ്കോട്ടയ്യന്‍, ടിവികെ ട്രഷറര്‍ പി വെങ്കട്ടരമണന്‍, ടിവികെ ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍, ഈറോഡ് എംഎല്‍എ രാജ്‌മോഹന്‍, ടിവികെ ജില്ലാ സെക്രട്ടറി ഡോ ടി കെ പ്രഭു, ശിവകാശി എംഎല്‍എ എസ് കീര്‍ത്തന എന്നിവരാണ് വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. ഉദയനിധി സ്റ്റാലിനെ നിയമസഭാ കക്ഷി നേതാവായി ഡിഎംകെയും തെരഞ്ഞെടുത്തിരുന്നു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 10 May 2026

നടനും രാഷ്ട്രീയ നേതാവുമായ വിജയ്  ഇന്ന് തമിഴ്നാട്ടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

നടനും രാഷ്ട്രീയ നേതാവുമായ വിജയ് ഇന്ന് തമിഴ്നാട്ടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.



ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയ്  ഇന്ന് തമിഴ്നാട്ടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.അദ്ദേഹത്തോടൊപ്പം 9 മന്ത്രിമാരും സത്യ പ്രതിജ്ഞ ചെയ്തു  . ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ  നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ രാഷ്ട്രീയ, സിനിമാ, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.1952 ന് ശേഷം ആദ്യമായാണ് തമിഴ്നാട്ടിൽ സഖ്യ സർക്കാർ അധികാരമേൽക്കുന്നത് 1967 ന് ശേഷം ആദ്യമായാണ് കോൺഗ്രസിന് മന്ത്രിമാരെ ലഭിക്കുന്നത്. മേലൂർ എം എൽ എ പി വിശ്വനാഥൻ , രാജേഷ് കുമാർ എന്നിവരാണ് കോൺഗ്രസ് മന്ത്രിമാർ രാഹുൽ ഗാന്ധിയും ചടങ്ങിൽ പങ്കെടുത്തു










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 9 May 2026

5 പ്രധാന ആവശ്യങ്ങൾ വെച്ച് വിസികെ, വിജയ് ജയിച്ച തിരുച്ചി ഈസ്റ്റും ഉപമുഖ്യമന്ത്രി സ്ഥാനവുമടക്കം തരണം

5 പ്രധാന ആവശ്യങ്ങൾ വെച്ച് വിസികെ, വിജയ് ജയിച്ച തിരുച്ചി ഈസ്റ്റും ഉപമുഖ്യമന്ത്രി സ്ഥാനവുമടക്കം തരണം



ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള സർക്കാർ രൂപീകരണ ചർച്ചകളിൽ വിടുതലൈ ചിരുതൈകൾ കക്ഷി നിർണ്ണായക ശക്തിയായേക്കും. വിജയിന്റെ തമിഴക വെട്രി കഴകവും തോൾ തിരുമാവളവന്റെ വിടുതലൈ ചിരുതൈകൾ കക്ഷിയും തമ്മിലുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. സഖ്യത്തിനായി വിസികെ മുന്നോട്ടുവെച്ച കടുപ്പമേറിയ നിബന്ധനകളാണെന്നാണ് പുറത്ത് വരുന്ന വിവരം.

സർക്കാരുണ്ടാക്കുന്നതിനായി വിജയിന്റെ ടിവികെയെ പിന്തുണയ്ക്കുന്നതിന് പകരമായി ഭരണത്തിൽ തുല്യ പങ്കാളിത്തം ഉറപ്പാക്കുന്ന അഞ്ച് പ്രധാന ആവശ്യങ്ങളാണ് തോൾ തിരുമാവളവൻ മുന്നോട്ടുവെച്ചിരിക്കുന്നത്. വി സി കെ അധ്യക്ഷൻ തോൾ തിരുമാവളവന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകണം. ദളിത് രാഷ്ട്രീയത്തിന് ഭരണത്തിൽ നേരിട്ടുള്ള പങ്കാളിത്തം വേണമെന്ന പാർട്ടിയുടെ ദീർഘകാല ആവശ്യമാണിത്.നിലവിൽ വിജയ് മത്സരിച്ച മണ്ഡലങ്ങളിൽ ഒന്നായ തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽ വിസികെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ അനുവദിക്കണം. നിലവിലെ വി സി കെ എം എൽ എമാരിൽ രണ്ടുപേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണം. തോൾ തിരുമാവളവൻ നിലവിൽ പ്രതിനിധീകരിക്കുന്ന ചിദംബരം ലോക്സഭ മണ്ഡലം ഒഴിവാക്കുമ്പോൾ, അവിടെ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിസികെ സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കാൻ ടിവികെ പിന്തുണ നൽകണം.സർക്കാരിന്റെ പ്രവർത്തനം സുതാര്യമാക്കുന്നതിനും വിസികെയുടെ നയങ്ങൾ കൂടി ഉൾപ്പെടുത്തുന്നതിനും ഒരു പൊതുമിനിമം പരിപാടി തയ്യാറാക്കി നടപ്പാക്കണം.

നിലവിൽ ടി വി കെയ്ക്ക് കേവല ഭൂരിപക്ഷത്തിന് ഏതാനും സീറ്റുകളുടെ കുറവുള്ള സാഹചര്യത്തിൽ, വിസികെയുടെ രണ്ട് സീറ്റുകൾ നിർണ്ണായകമാണ്. കോൺഗ്രസും ഇടതുപക്ഷവും ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ വി സി കെ കൂടി സഖ്യത്തിലെത്തിയാൽ വിജയിക്ക് സുഗമമായി സർക്കാർ രൂപീകരിക്കാൻ സാധിക്കും. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക