Showing posts with label Chennai. Show all posts
Showing posts with label Chennai. Show all posts

Friday, 27 February 2026

കേന്ദ്ര സർക്കാരിന് ലജ്ജ വേണം, അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത പണയം വയ്ക്കുന്നത് അവസാനിപ്പിക്കണം; കെജ്രിവാൾ 'വിധി'യിൽ ആഞ്ഞടിച്ച് സ്റ്റാലിൻ

കേന്ദ്ര സർക്കാരിന് ലജ്ജ വേണം, അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത പണയം വയ്ക്കുന്നത് അവസാനിപ്പിക്കണം; കെജ്രിവാൾ 'വിധി'യിൽ ആഞ്ഞടിച്ച് സ്റ്റാലിൻ


 
ചെന്നൈ: മദ്യനയ അഴിമതി കേസിൽ ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർക്ക് അനുകൂലമായ കോടതി വിധിയിൽ പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ. സ്റ്റാലിൻ രംഗത്ത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത പണയം വയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ലജ്ജ തോന്നണമെന്നും സ്റ്റാലിൻ തുറന്നടിച്ചു. കടുത്ത സമ്മർദങ്ങൾക്കിടയിലും തളരാതെ പിടിച്ചുനിന്ന അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും അഭിനന്ദിച്ച അദ്ദേഹം, ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന മുന്നറിയിപ്പും നൽകി.

കെജ്രിവാളിനെയും സിസോദിയേയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി

വിവാദമായ ദില്ലി മദ്യനയ അഴിമതി കേസിൽ ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഇന്ന് കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. മദ്യനയത്തിലെ അഴിമതി ആരോപണത്തിൽ സി ബി ഐ എടുത്ത കേസിൽ ദില്ലി റോസ് അവന്യൂ സി ബി ഐ കോടതിയാണ് ഇരുവർക്കും അനുകൂലമായ നടപടി സ്വീകരിച്ചത്. ഇവരെ തെളിവുകളില്ലാതെ കേസിൽ ഉൾപ്പെടുത്തിയതിന് സി ബി ഐയെ കോടതി രൂക്ഷമായി വിമർശിച്ചു. കൃത്യമായ തെളിവുകളോ മൊഴികളോ ഇല്ലാതെ എങ്ങനെയാണ് പ്രതി ചേർത്തതെന്ന ചോദ്യവും കോടതി ഉയർത്തി. കുറ്റപത്രത്തിൽ കുറെ കാര്യങ്ങളിൽ അവ്യക്തത വേണമെന്ന് ചൂണ്ടിക്കാട്ടി എല്ലാ പ്രതികളെയും കേസിൽ നിന്ന് ഒഴിവാക്കി. സത്യം ജയിച്ചുവെന്ന് അരവിന്ദ് കെജ്രിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് വലിയ ഗൂഢാലോചന ആയിരുന്നുവെന്ന് വ്യക്തമായിയെന്നും അദ്ദേഹം പ്രതികരിച്ചു. ദൈവത്തിന് മുകളിൽ ആർക്കും പറക്കാൻ ആകില്ലെന്ന് സുനിത കെജ്രിവാളും പ്രതികരിച്ചു.

സി ബി ഐ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് കോടതി

സി ബി ഐ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും കോടതി ഇത്തരവിട്ടു. ഒന്നാം പ്രതിയാക്കി കുൽദീപ് സിംഗിനെ ചേർത്ത ഉദ്യോഗസ്ഥനെതിരെയാണ് കോടതി നടപടിക്കൊരുങ്ങുന്നത്. ഒരു കുറ്റവും പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സി ബി ഐ അറിയിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളം ഇളക്കിമറിക്കാൻ വിജയ് എത്തുമോ? തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ക്ഷണിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ

കേരളം ഇളക്കിമറിക്കാൻ വിജയ് എത്തുമോ? തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ക്ഷണിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ


 
ചെന്നൈ: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യെ എത്തിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ വിജയ്‌യുമായി ആശയവിനിമയം നടത്തിയതായാണ് വിവരം. അന്തിമമായി വിഷയത്തിൽ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അനൗദ്യോഗികമായി വിജയ്‌യെ ക്ഷണിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിച്ച് ടിവികെ മത്സരത്തിനിറങ്ങുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ വിവരം കൂടി പുറത്തുവരുന്നത്.

ടിവികെയുമായി സഹകരിക്കാനും സഖ്യത്തിലെത്താനും കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ സഖ്യമുണ്ടായാൽ അത് ഗുണം ചെയ്യുമെന്നും സംഘടനയെ ശക്തിപ്പെടുത്താൻ കഴിയുമെന്നുമാണ് കോൺഗ്രസ് കരുതുന്നത്. വിവിധ പാർട്ടികൾ തങ്ങളുമായി സഖ്യത്തിലെത്താൻ സമീപിക്കുന്നുണ്ടെന്നും അത് പോസ്റ്റീവായ നീക്കമാണെന്നും തെരഞ്ഞെടുപ്പ് ചർച്ചക്കായി തമിഴ്‌നാടിന്റെ ചുമതലയുള്ള എഐസിസി നിരീക്ഷകൻ ഗിരിഷ് ചോധൻകർ പറഞ്ഞു.

ഡിഎംകെ- കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ വഴിമുട്ടിയ സാഹചര്യമാണ് നിലവിലുള്ളത്. ഡിഎംകെയുമായി മാന്യമായ ധാരണ ഉണ്ടാകാത്ത പക്ഷം ടിവികെ പക്ഷത്തിനൊപ്പം നീങ്ങാനാണ് കോൺഗ്രസിന്റെ കരുനീക്കം.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അണ്ണാ ഡി എം കെയ്ക്ക് ഇനി ഭാവിയില്ല; ഇപ്പോഴത്തെ തീരുമാനം ഏറെ ആലോചിച്ച് എടുത്തത്, ഒ.പനീർ ശെൽവം

അണ്ണാ ഡി എം കെയ്ക്ക് ഇനി ഭാവിയില്ല; ഇപ്പോഴത്തെ തീരുമാനം ഏറെ ആലോചിച്ച് എടുത്തത്, ഒ.പനീർ ശെൽവം


 

തിരഞ്ഞെടുപ്പിന് മുൻപ് തമിഴ്നാട്ടിൽ നിർണായക രാഷ്ട്രീയ നീക്കം. മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം ഡിഎംകെയിൽ ചേർന്നു. മന്ത്രി ശേഖർ ബാബുവിനൊപ്പം ഡിഎംകെ ആസ്ഥാനത്ത് എത്തിയാണ് അംഗത്വമെടുത്തത്. ഡിഎംകെയിൽ ചേർന്ന ശേഷം എം.കെ.സ്റ്റാലിനെ വാനോളം പുകഴ്ത്തി ഒ.പനീർശെൽവം. എം കെ സ്റ്റാലിൻ ദളപതി ആണെന്നും, ദളപതിയുടെ വഴിയിലാണ് ഇനി യാത്രയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എം കെ സ്റ്റാലിനെ നേരിൽ കണ്ടതോടെ ഒപിഎസ് ഡിഎംകെയിൽ ചേരുമെന്ന അഭ്യൂഹവും ശക്തമായിരുന്നു.

തന്റെ ഈ തീരുമാനം ഒരുപാട് ആലോചിച്ച് എടുത്തതാണെന്ന് പനീർശെൽവം അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.അണ്ണാ ഡി എം കെയ്ക്ക് ഇനി ഭാവിയില്ല. ഡിഎംകെയെ എതിർക്കാൻ തമിഴ്നാട്ടിൽ ഇന്നൊരു പാർട്ടിയില്ല. അഞ്ചുവർഷത്തെ ഭരണത്തിലൂടെ മുഖ്യമന്ത്രി കൈവരിച്ച നേട്ടങ്ങൾ ജനങ്ങളുടെ മനസ്സുകളിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ തേനിയിലെ ബോഡിനായ്ക്കന്നൂർ നിയോജകമണ്ഡലത്തിൽനിന്ന് ഒ.പനീർശെൽവം ഡിഎംകെ സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് വിവരം. ഒപിഎസ് പാർട്ടിയുടെ ഭാഗമായതോടെ തമിഴ്‌നാടിന്റെ തെക്കൻമേഖലയിൽ തങ്ങളുടെ കരുത്ത് വർധിപ്പിക്കാനാകുമെന്നാണ് ഡിഎംകെയുടെ കണക്കുക്കൂട്ടൽ.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 21 February 2026

ബിജെപിയുമായുള്ള സഖ്യ സാധ്യത തള്ളി ടിവികെ

ബിജെപിയുമായുള്ള സഖ്യ സാധ്യത തള്ളി ടിവികെ

 


ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയുമായുള്ള സഖ്യ സാധ്യത തള്ളി രംഗത്തെത്തിയിരിക്കുകയാണ് ടിവികെ. നടന്‍ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം(ടിവികെ) ബിജെപിയുമായി സഖ്യം ചേര്‍ന്ന് ഡിഎംകെയ്ക്ക് എതിരെ പ്രവര്‍ത്തിക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യ സാധ്യത തള്ളി ടിവികെ രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ വിജയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം നിലപാടില്‍ ഉറച്ച് നിന്നുവെന്നും ടിവികെ പ്രചരണ വിഭാഗം ജനറല്‍ സെക്രട്ടറി അരുണ്‍ രാജ് വ്യക്തമാക്കി.

സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സിബിഐ അന്വേഷണവുമെല്ലാം ഉപയോഗിച്ച് വിജയ്‌യെ പരമാവധി സമ്മര്‍ദത്തിലാക്കാന്‍ ബിജെപി ശ്രമിച്ചു. എന്നാല്‍ വര്‍ഗീയ ശക്തികളുമായി സഖ്യമുണ്ടാക്കില്ല എന്നതാണ് വിജയ്‌യുടെ നിലപാട്. സംസ്ഥാനത്തെയും രാജ്യത്തെയും ഭരണകക്ഷികളെ ഒരുപോലെ എതിരാളികളായി കാണാന്‍ ഒരു ധൈര്യം വേണം. ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായാണ് വിജയ് കാണുന്നതെന്നും അരുണ്‍ രാജ് പ്രതികരിച്ചു.

കഴിഞ്ഞ സെപ്തംബറില്‍ കരൂരില്‍ വിജയ് നടത്തിയ റാലിക്കിടെ 41 പേര്‍ മരിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് സിബിഐ വിജയ്‌യെ ചോദ്യം ചെയതിരുന്നു. ഇതിനെ തുടര്‍ന്നുള്ള സമ്മര്‍ദങ്ങളടക്കം അതിജീവിച്ചാണ് വിജയ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതെന്ന് അരുണ്‍ രാജ് പറഞ്ഞു.

ഡിഎംകെ സഖ്യചര്‍ച്ചകള്‍ നേരത്തെ നടത്തിയത് ടിവികെയ്ക്ക് ലഭിക്കുന്ന ജനപിന്തുണയെ ഭയന്നാണെന്നും അരുണ്‍ രാജ് പരിഹസിച്ചു. തോല്‍ക്കാന്‍ പോകുന്ന പാര്‍ട്ടികളുമായാണ് ഡിഎംകെ സഖ്യം ചേരുന്നതെന്നും അരുണ്‍ രാജ് പറഞ്ഞു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന ത്രികോണ മത്സരത്തില്‍ ആര് വാഴും ആര് വിഴുമെന്ന ചോദ്യം അവശേഷിക്കുകയാണ്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 19 February 2026

വിജയകാന്തിന്റെ പാർട്ടി ഡിഎംകെ സഖ്യത്തിൽ; തെരഞ്ഞെടുപ്പിന് മുൻപേ തിരിച്ചടി നേരിട്ട് എൻഡിഎ

വിജയകാന്തിന്റെ പാർട്ടി ഡിഎംകെ സഖ്യത്തിൽ; തെരഞ്ഞെടുപ്പിന് മുൻപേ തിരിച്ചടി നേരിട്ട് എൻഡിഎ


 

ചെന്നൈ: തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് ചൂടേറിയ ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ സഖ്യങ്ങളിൽ നടക്കുന്നത് നാടകീയ നീക്കങ്ങള്‍. വിജയകാന്തിന്റെ ഡിഎംഡികെ(ദേശിയ മുർപോക്ക് ദ്രാവിഡ കഴകം)ഡിഎംകെയ്ക്ക് ഒപ്പം ചേർന്നിരിക്കുകയാണ്. ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് തമിഴ്‌നാട് മുഖ്യന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ഡിഎംകെ ആസ്ഥാനത്ത് എത്തിയാണ് ഡിഎംഡികെ സഖ്യത്തിലേക്കുള്ള ക്ഷണം ഔദ്യോഗികമായി സ്വീകരിച്ചത്.

ഇതിന് ശേഷം പ്രേമലത മാധ്യമങ്ങൾക്ക് മുൻപിലെത്തിയിരുന്നു. അണികളുടെ ആഗ്രഹപ്രകാരമാണ് ഈ തീരുമാനം സ്വീകരിച്ചിരിക്കുന്നത് എന്നും ക്യാപ്റ്റൻ വിജയകാന്ത് ഉണ്ടായിരുന്ന സമയത്ത് തന്നെ നടക്കേണ്ട സഖ്യമായിരുന്നു ഇതെന്നും പ്രേമലത പറഞ്ഞു. തിരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച ചർച്ചളെല്ലാം ഇരു പാർട്ടികളും ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ച ശേഷം തീരുമാനിക്കുമെന്നും ഇവർ അറിയിച്ചു.

ഡിഎംഡികെ ഡിഎംകെയിൽ ചേർന്നതോടെ കനത്ത തിരിച്ചടി നേരിട്ടത് എൻഡിഎ ആണ്.

വിജയകാന്തിന്റെ പാർട്ടിയെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ എൻഡിഎ കനത്ത പരിശ്രമം നടത്തിയിരുന്നു. വലിയ ഡിമാൻഡുകളാണ് ഡിഎംഡികെ ഉയർത്തുന്നത് എന്നും അതുകൊണ്ട് തങ്ങളുമായുള്ള സഖ്യസാധ്യത മങ്ങുകയാണെന്നും അടുത്തിടെ ഒരു ഡിഎംകെ നേതാവ് പറഞ്ഞതോടെ എൻഡിഎ ക്യാമ്പിൽ പ്രതീക്ഷ വളർന്നിരുന്നു. എന്നാൽ ഇപ്പോൾ മിന്നൽ നീക്കത്തിലൂടെ ഡിഎംഡികെയെ ഡിഎംകെ തങ്ങൾക്കൊപ്പം കൂട്ടിയിരിക്കുകയാണ്.



വിജയ്‌യുടെ ടിവികെ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ കൂടിയാണ് വിജയകാന്തിന്റെ പാർട്ടിയെ ഡിഎംകെ കൂടെ നിർത്തുന്നത് എന്നാണ് വിലയിരുത്തലുകൾ. അന്തരിച്ചെങ്കിലും സിനിമാതാരമെന്ന നിലയിൽ വിജയകാന്തിന് ഇപ്പോഴും തമിഴ്‌നാട്ടിൽ ആരാധകർ ഏറെയാണ്. വിജയ് ആരാധകർക്കിടയിലും ക്യാപ്റ്റൻ ഫാൻസിന്റെ എണ്ണത്തിന് കുറവില്ല. ഇത് കൂടി ഡിഎംകെ കണക്കിലെടുക്കുന്നുണ്ട്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 17 February 2026

'അബദ്ധം പറ്റി, ക്ഷമിക്കണം'; തൃഷയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍

'അബദ്ധം പറ്റി, ക്ഷമിക്കണം'; തൃഷയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍


 
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ പരാമര്‍ശത്തില്‍മാപ്പ് പറഞ്ഞ് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍. അബദ്ധത്തില്‍ നടത്തിയ പ്രസ്താവനയെന്ന് വിശദീകരണം. ആര്‍ക്കെങ്കിലും വിഷമമായിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നെന്നും നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.

'ഇത് അബദ്ധത്തില്‍ നടത്തിയ പ്രസ്താവനയായിരുന്നു. ഞങ്ങളുടെ അഖിലേന്ത്യാ വനിതാ വിഭാഗം മേധാവി വാനതി ശ്രീനിവാസനും അണ്ണാമലൈയും ഈ വിഷയത്തെക്കുറിച്ച് എന്നോട് സംസാരിച്ചു. എന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍, ഞാന്‍ ഹൃദയംഗമമായ ഖേദം പ്രകടിപ്പിക്കുന്നു,- നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.

'വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം, രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ വീട് വിട്ട് പുറത്തിറങ്ങണം. സ്വന്തം കുടുംബത്തോട് എങ്കിലും സ്‌നേഹവും അടുപ്പവും കാണിക്കണം. അദ്ദേഹത്തിന് അനുഭവങ്ങളില്ല, പാവം. തൃഷയെ വിട്ട് പുറത്തിറങ്ങിയാല്‍ മാത്രമേ എല്ലാം നടക്കൂ. മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കണം. എന്നിങ്ങനെയാരുന്നു നൈനാര്‍ നാഗേന്ദ്രന്റെ പരാമര്‍ശം.

തൃഷ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രധാന സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇത്ര മോശവും അപമാനകരവുമായ ഒരു പരാമര്‍ശം നടത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് തൃഷ പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു തൃഷയുടെ പ്രതികരണം.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 13 February 2026

തമിഴ്നാട്ടിലെ 1.31 കോടി സ്ത്രീകളുടെ ബാങ്ക്അക്കൗണ്ടിലേക്ക് 5,000 രൂപ;മാര്‍ച്ചിലെയും ഏപ്രിലിലെയും തുകയും നല്‍കി

തമിഴ്നാട്ടിലെ 1.31 കോടി സ്ത്രീകളുടെ ബാങ്ക്അക്കൗണ്ടിലേക്ക് 5,000 രൂപ;മാര്‍ച്ചിലെയും ഏപ്രിലിലെയും തുകയും നല്‍കി

 


ചെന്നൈ : തമിഴ്നാട്ടിലെ 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി ഡിഎംകെ സർക്കാർ. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ സുപ്രധാന നീക്കം. സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായിയാണ് തുക കൈമാറിയത്. മാസം 1000 രൂപ അടക്കം 5000 രൂപ കൈമാറിയത്. ഫെബ്രുവരിയിലെ തുകയ്‌ക്കൊപ്പം മാർച്ച്‌, ഏപ്രിൽ മാസങ്ങളിലെ തുക മുൻ‌കൂറായി നൽകി. ഇതിനുപുറമെ വേനൽക്കാല പ്രത്യേക ആനുകൂല്യമായി 2000 രൂപയും കൈമാറി.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പദ്ധതി മരവിപ്പിക്കാനുള്ള നിക്ഷിപ്ത താൽപ്പര്യക്കാരുടെ ശ്രമങ്ങളെ ചെറുക്കുന്നതിനാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ് സ്ത്രീകളുടെ പിന്തുണയോടെ അടുത്ത തവണയും അധികാരത്തിൽ
വരുമെന്ന് സ്റ്റാലിൻ അറിയിച്ചു.

അധികാരത്തിൽ വന്നാൽ സുരക്ഷാ പദ്ധതിയിലെ 1,000 രൂപ എന്നത് 2,000 രൂപയായി ഉയർത്തി നൽകും. എന്റെ സഹോദരിമാർക്ക് ഈ മുത്തുവേൽ കരുണാനിധി സ്റ്റാലിൻ നൽകുന്ന വാഗ്ദാനമാണിത്. നമ്മൾ ഒന്നായി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുണഭോക്താക്കൾ
തുക വിവേകപൂർവ്വം വിനിയോഗിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. അതേസമയം സ്റ്റാലിന്‍റെ സുപ്രധാന നീക്കത്തെ രൂക്ഷവിമർശിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും വിജയ് ആരോപിച്ചു







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 9 February 2026

രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാനൊരുങ്ങി വിജയ്; ലിസ്റ്റിൽ 'വി'യിൽ തുടങ്ങുന്ന മണ്ഡലങ്ങൾ മാത്രം

രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാനൊരുങ്ങി വിജയ്; ലിസ്റ്റിൽ 'വി'യിൽ തുടങ്ങുന്ന മണ്ഡലങ്ങൾ മാത്രം



ചെന്നൈ: ടിവികെ നേതാവ് വിജയ് തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാനൊരുങ്ങുന്നതായി സൂചന. മത്സരത്തിനായി രണ്ട് മണ്ഡലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാട്ടിലെ വിരുഗമ്പാക്കം, വേലച്ചേരി എന്നീ മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുക. നഗര, പ്രാദേശിക മേഖലകളില്‍ പാര്‍ട്ടിയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനും കൂടുതല്‍ ആളുകളുമായി ബന്ധമുണ്ടാക്കുന്നതിനുമാണ് തന്ത്രപരമായ ഈ നീക്കമെന്നാണ് കരുതുന്നത്

തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെ വിജയ് തന്റെ ആദ്യ തട്ടകമായി ഏത് മണ്ഡലം തിരഞ്ഞെടുക്കുമെന്ന കാര്യം ഏവരും ഉറ്റുനോക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് മണ്ഡലങ്ങളില്‍ വിജയ് മത്സരിക്കുമെന്ന വാര്‍ത്ത പുറത്തുവരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടിയ ശേഷമായിരിക്കും തുടര്‍ നീക്കങ്ങളെന്നും സൂചനയുണ്ട്. 2011ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയ്‌യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം 115 സീറ്റുകള്‍ നേടിയിരുന്നു. ഇതിന്‍റെ വലിയ ആത്മവിശ്വാസവും വിജയ്ക്കുണ്ട്.

'വി' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന മണ്ഡലത്തില്‍ മത്സരിച്ചാല്‍ വിജയിക്കുമെന്ന് കരുതുന്നതിനാല്‍ വിരുഗമ്പാക്കം, വേലച്ചേരി, വിക്രവണ്ടി, വേദാരണ്യം എന്നീ നാല് മണ്ഡലങ്ങളാണ് വിജയ്‌യുടെ ലിസ്റ്റിലുള്ളത് എന്നാണ് വിവരം. വിജയസാധ്യത കണക്കിലെടുക്കുമ്പോള്‍ ഇതില്‍ വിരുഗമ്പാക്കം, വേലച്ചേരി എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് സാധ്യത കൂടുതല്‍. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെന്നൈയിൽ മലയാളി യുവനടിയെ കടന്നുപിടിക്കാൻ ശ്രമം; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

ചെന്നൈയിൽ മലയാളി യുവനടിയെ കടന്നുപിടിക്കാൻ ശ്രമം; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ


 
ചെന്നൈ: ചെന്നൈയിൽ മലയാളി യുവനടിയെ കടന്നുപിടിക്കാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥി ആയ ഇയാൾ ഹോട്ടലിലെ പാർട്ട് ടൈം ജീവനക്കാരൻ കൂടിയാണ്.

ശനിയാഴ്ച രാത്രി ടി നഗറിലെ ഒരു ഹോട്ടലിലാണ് സംഭവം. ഷൂട്ടിങ് ആവശ്യത്തിനായി ചെന്നൈയിലെത്തിയതായിരുന്നു നടി. ഷൂട്ടിങ് തീർന്നശേഷം ഹോട്ടൽമുറിയിലെത്തിയ നടി മുറിയിലെ ഫോൺ കേടായത് റിസപ്‌ഷനിൽ അറിയിച്ചു. പിന്നാലെ റിസപ്‌ഷനിൽ ഉണ്ടായിരുന്ന അഫ്രീദി റൂമിലെത്തുകയും നടിയാണെന്ന് മനസിലാക്കിയതിന് പിന്നാലെ സെൽഫി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ നടി ഇതിന് വിസമ്മതിച്ചപ്പോൾ അഫ്രീദി കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു.

നടി ബഹളം വെച്ചതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു. പിന്നാലെ പൊലീസിൽ പരാതിപ്പെട്ടു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ താൻ ഒന്നും ചെയ്തിട്ടില്ലെന്നും ഫോൺ നന്നാക്കിയ ശേഷം മുറിയിൽ നിന്ന് പോയിരുന്നുവെന്നും ഭക്ഷണത്തിന്റെ ഓർഡർ എടുക്കാനാണ് പിന്നീട് വന്നത് എന്നുമായിരുന്നു ഇയാൾ പറഞ്ഞത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 7 February 2026

തായ്‌ലൻഡിൽ നിന്നും വിമാനം വഴി 23 കോടിയുടെ ഹൈഡ്രോ കഞ്ചാവ് കടത്തിയ 6 മലയാളി ഐടി ജീവനക്കാർ പിടിയിൽ

തായ്‌ലൻഡിൽ നിന്നും വിമാനം വഴി 23 കോടിയുടെ ഹൈഡ്രോ കഞ്ചാവ് കടത്തിയ 6 മലയാളി ഐടി ജീവനക്കാർ പിടിയിൽ

 


ചെന്നൈ: തായ്‌ലൻഡിൽനിന്ന് ചെന്നൈയിലേക്ക് വിമാനമാർഗ്ഗം കോടികൾ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് കടത്താൻ ശ്രമിച്ച ആറ് മലയാളി യുവാക്കളെ കസ്റ്റംസ് പിടികൂടി. പിടിയിലായവർ ഐടി ജീവനക്കാരാണെന്ന് പോലീസ് അറിയിച്ചു. പ്രതികൾ രണ്ട് സംഘങ്ങളായി രണ്ട് വിമാനങ്ങളിലാണ് ചെന്നൈയിൽ എത്തിയത്. ഇവരിൽ നിന്നും 23 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 23 കോടി രൂപ വിലമതിക്കും.

ആദ്യ വിമാനത്തിലെത്തിയ നാലംഗ സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ ഇവരുടെ ബാഗേജുകൾ വിശദമായി പരിശോധിച്ചു. ഭക്ഷണ പാക്കറ്റുകളിലും ചോക്ലേറ്റ് കവറുകളിലുമായി ഒളിപ്പിച്ച നിലയിൽ 15 കിലോ ഗ്രേഡ് ഹൈഡ്രോപോണിക് കഞ്ചാവാണ് ആദ്യ സംഘത്തിൽ നിന്ന് കണ്ടെത്തിയത്.

തുടർന്ന് ശനിയാഴ്ച പുലർച്ചെ തായ്‌ലൻഡിൽ നിന്നെത്തിയ രണ്ടാമത്തെ സംഘത്തിലെ രണ്ട് യുവാക്കളെ കൂടി പരിശോധിച്ചപ്പോൾ എട്ട് കിലോ കഞ്ചാവ് കൂടി പിടിച്ചെടുത്തു. ആറ് പ്രതികളെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. സാധാരണ കഞ്ചാവിനേക്കാൾ വീര്യം കൂടിയതും ലഹരി കൂടുതലുള്ളതുമായ ഇനമാണ് ഹൈഡ്രോപോണിക് കഞ്ചാവ്. കൃത്രിമ സാഹചര്യത്തിൽ വെളിച്ചവും വെള്ളവും ക്രമീകരിച്ചു വളർത്തുന്ന ഇവയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ വൻ വിലയാണുള്ളത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക