Showing posts with label Cinema. Show all posts
Showing posts with label Cinema. Show all posts

Wednesday, 4 March 2026

യഷ് ചിത്രം 'ടോക്സിക്' റിലീസ് തീയതിയിൽ മാറ്റം

യഷ് ചിത്രം 'ടോക്സിക്' റിലീസ് തീയതിയിൽ മാറ്റം


 
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത്, യഷ് (Yash) നായകനായ ആക്ഷൻ എന്റർടെയ്‌നറായ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' (Toxic: A Fairy Tale for the Grown-Ups) മുൻനിശ്ചയ പ്രാകാരം റിലീസ് ചെയ്യില്ല. 2026 മാർച്ച് 19 ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും എന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം ജൂൺ മാസത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തും എന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ജൂൺ നാലാണ് പുതിയ റിലീസ് തീയതി. റിലീസ് മാറ്റും എന്ന ഊഹാപോഹങ്ങൾ മുൻപും പുറത്തുവന്നിരുനെങ്കിലും, അതെല്ലാം തള്ളിക്കളയുകയായിരുന്നു.

ടോക്‌സിക്കിന്റെ റിലീസ് കന്നഡ സിനിമയ്ക്ക് ഒരു പുതിയ അധ്യായമാകും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. കന്നഡയിലും ഇംഗ്ലീഷിലും ആശയങ്ങൾ രൂപപ്പെടുത്തി, എഴുതി, ചിത്രീകരിച്ച ഇന്ത്യൻ ചിത്രം എന്ന നിലയിൽ, ടോക്സിക് സംസ്കാരങ്ങളെയും ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര സിനിമാറ്റിക് അനുഭവം പ്രദാനം ചെയ്യാൻ ലക്ഷ്യമിടുന്നു.

ഇന്ത്യൻ, അന്തർദേശീയ സിനിമകളിലെ ശ്രദ്ധേയരായ പ്രതിഭകളെ ഈ ചിത്രം ഒരുമിച്ച് കൊണ്ടുവരുന്നു. കൂടാതെ ചിത്രത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, മറ്റ് നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടും.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'കേരള സ്റ്റോറി2'വിൽനിന്ന് 'കേരള' ഒഴിവാക്കണം; ആവശ്യവുമായി പൊതുതാല്പര്യ ഹർജി

'കേരള സ്റ്റോറി2'വിൽനിന്ന് 'കേരള' ഒഴിവാക്കണം; ആവശ്യവുമായി പൊതുതാല്പര്യ ഹർജി


 
കൊച്ചി: വിവാദ ചിത്രം 'കേരള സ്റ്റോറി 2 ബിയോണ്ട്' എന്ന സിനിമയുടെ പേരിൽനിന്ന് 'കേരള' എന്നത് നീക്കണമെന്ന ആവശ്യവുമായി പൊതുതാൽപര്യ ഹർജി. യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദങ്ങൾക്കുമായി ഉപയോഗിക്കുന്നുവെന്ന വിവാദ കഥ പറയുന്ന ചിത്രത്തിന്റെ പേരിൽ നിന്ന് 'കേരള' എന്നത് നീക്കാൻ ഉത്തരവിടണമെന്നും സാങ്കൽപിക കഥയാണെന്ന് എഴുതികാണിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി എത്തിയത്. കെ സി ചന്ദ്രമോഹനൻ അടക്കമുള്ളവരാണ് ഹർജിക്കാർ. ഹർജി അടുത്ത ദിവസം കോടതിയുടെ പരിഗണനയിൽ വരും.

വിവാദങ്ങൾക്കിടെ ചിത്രം റിലീസ് ചെയ്തെങ്കിലും പലയിടത്തും കാണാൻ ആളില്ലാത്തതിനാൽ ഷോ റദ്ദാക്കിയിരുന്നു. സിനിമയുടെ പ്രദര്‍ശനത്തിനെതിരെ ഫ്രെഡി ഫ്രാന്‍സിസ്, ശ്രീദേവ് നമ്പൂതിരി എന്നിവർ നൽകിയ ഹർജിയിൽ ആദ്യം ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് റിലീസ് തടഞ്ഞ് ഇടക്കാല ഉത്തരവ് ഇറക്കിയെങ്കിലും ഇതിനെതിരെ സിനിമയുടെ നിര്‍മാതാക്കള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും തുടർന്ന് ചിത്രത്തിന് പ്രദർശനാനുമതി നൽകുകയുമായിരുന്നു. അതേസമയം ചിത്രത്തിന്‍റെ പ്രദർശനവിലക്ക് തുടരുന്നതിനിടെ കോടതി ഉത്തരവ് മറികടന്ന് നിർമാതാക്കൾ സിനിമയുടെ ടിക്കറ്റ് വില്പന നടത്തിയതിലും കോടതിയലക്ഷ്യ പരാതി ഉണ്ടായിരുന്നു.

ചിത്രത്തിനെതിരെ കടുത്ത വിമർശനം ഉയരുകയും മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ രംഗത്ത് വരികയും ചെയ്തിരുന്നു. കേരളത്തെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണ് സിനിമ എന്നതായിരുന്നു പ്രധാന വിമർശനം. എന്നാൽ ചിത്രം കേരളത്തെ കുറിച്ചല്ല പറയുന്നതെന്നായിരുന്നു അണിയറ പ്രവർത്തകരുടെ വാദം.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 2 March 2026

നിശ്ചയം കഴിഞ്ഞതിന് പിന്നാലെ വിവാഹത്തിൽ നിന്ന് പിന്മാറി തൃഷ; കാരണം വെളിപ്പെടുത്തി നടി

നിശ്ചയം കഴിഞ്ഞതിന് പിന്നാലെ വിവാഹത്തിൽ നിന്ന് പിന്മാറി തൃഷ; കാരണം വെളിപ്പെടുത്തി നടി


 
നടനും തമിഴക വെട്രി കഴകം പാർട്ടി സ്ഥാപകനുമായ വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് അപേക്ഷ സമർപ്പിച്ചതിന് പിന്നാലെ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. നടിയുമായി അവിഹിതം ആരോപിച്ചാണ് സംഗീത ചെങ്കൽപേട്ട് കുടുംബകോടതിയിൽ അപേക്ഷ നൽകിയത്

തൃഷയാണ് വിജയുമായി ബന്ധമുള്ള നടിയെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചരണം. വിജയുടെ ദാമ്പത്യത്തിൽ വില്ലത്തി തൃഷയാണെന്ന് ആരോപിച്ച് നടിക്കെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം നടക്കുന്നുണ്ട്. ഇതിനിടെ തൃഷയുടെ വിവാഹ നിശ്ചയം മുൻപ് നടന്നതും അത് വിവാഹം വരെ എത്താത്തതുമാണ് കൂടുതൽ ചർച്ചയാകുന്നത്.

ചെന്നെെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരൻ വരുൺ മനിയനുമായി 2015 ജനുവരി 23നാണ് തൃഷയുടെ വിവാഹ നിശ്ചയം നടക്കുന്നത്. ആഘോഷപൂർവം നടന്ന നിശ്ചയം വിവാഹം വരെ എത്തിയില്ല. വിവാഹത്തിൽ നിന്ന് തൃഷ പിൻമാറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പിന്നീട് പിന്മാറിയതിനെക്കുറിച്ച് തൃഷ തുറന്നുപറഞ്ഞിരുന്നു. അഭിനയം നിർത്താൻ പറഞ്ഞതുകൊണ്ടാണ് പിന്മാറിയതെന്നാണ് നടിയുടെ വെളിപ്പെടുത്തിയത്.

ഞാൻ വിവാഹം കഴിക്കാനിരുന്ന വ്യക്തി എന്നോട് അഭിനയം നിർത്താൻ പറഞ്ഞു. സിനിമകൾക്ക് പകരം വിവാഹത്തിൽ നിന്ന് പിന്മാറാണ് ഞാൻ തീരുമാനിച്ചു. നായിക വേഷം കിട്ടാതെ വന്നാൽ എന്റെ ഇമേജിന് ചേർന്ന വേഷം തിരഞ്ഞെടുക്കും. അല്ലാതെ സിനിമയിൽ നിന്നും മാറി നിൽക്കില്ല. അവസാന ശ്വാസം വരെ അഭിനയിക്കാനാണ് എനിക്കിഷ്ടം'- എന്നാണ് നടി അന്ന് പറഞ്ഞത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സീരിയൽ കണ്ട് കൊണ്ട് കുട്ടിയ്ക്ക് കൊടുത്തത് പിരിഞ്ഞ പാൽ, ജോലിക്കാരിയെ പറഞ്ഞു വിട്ടു, ഡിപ്രഷൻ ആയിരുന്നു; ഉർവശി

സീരിയൽ കണ്ട് കൊണ്ട് കുട്ടിയ്ക്ക് കൊടുത്തത് പിരിഞ്ഞ പാൽ, ജോലിക്കാരിയെ പറഞ്ഞു വിട്ടു, ഡിപ്രഷൻ ആയിരുന്നു; ഉർവശി



കുഞ്ഞു ജനിച്ച ശേഷം തനിക്ക് ടെപ്രേസ്സഷൻ ഉണ്ടായിരുന്നുവെന്ന് ഉർവശി. കുഞ്ഞിനെ ജോലിക്കാരുടെ അടുത്ത് ഏൽപ്പിച്ച് ഷൂട്ടിങ്ങിന് പോയപ്പോൾ നടന്ന ഒരു സംഭവം ഓർത്തെടുത്താൻ ആ കാലത്ത് തനിക്ക് ടെപ്രേസ്സഷൻ ഉണ്ടായിരുന്നതായി ഉർവശി പറയുന്നത്. ഒരിക്കൽ ജോലിക്കാർ സീരിയൽ കണ്ടുകൊണ്ട് കുട്ടിയ്ക്ക് പിരിഞ്ഞ പാൽ നൽകിയെന്നും അതിന് ശേഷം തനിക്ക് ടെൻഷൻ ഉണ്ടായിരുന്നതായും ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഉർവശി പറഞ്ഞു.

'ഡിപ്രഷൻ ആയിരുന്നു എനിക്ക്. വർക്ക് ചെയ്യാൻ പറ്റില്ല. വീട്ടിൽ കുഞ്ഞിനെ ആക്കിയിട്ട് പോകുന്നു. ജോലിക്കാരുടെ അടുത്താണ് കുഞ്ഞിനെ ആക്കിയത്. ഇവര് കുഞ്ഞിന് പാല് ഫ്രഷ് ആയിട്ട് ആയിരിക്കുമോ കൊടുക്കുന്നത്, എന്നൊക്കെയുള്ള ടെൻഷൻ ഉണ്ടായിരിക്കുന്നു. അങ്ങനെ ഒരു ഷൂട്ടിങ്ങിന്റെ ഇടയിൽ ഞാൻ അന്തം വിട്ട് ഓടി വന്നു. പ്രസവത്തിനു മുൻപ് കമ്മിറ്റ് ചെയ്ത ഷൂട്ടിങ് ആയിരുന്നു അത്. ഓടി വന്നപ്പോൾ ഞാൻ വിചാരിച്ചതുപോലെ കുഞ്ഞിനെ സോഫയിൽ ഇങ്ങനെ കിടത്തിയിട്ട് പാല് കൊടുക്കുകയാണ്. അവര് സീരിയൽ കാണുകയാണ്.

ഞാൻ ആറു മണിക്ക് ശേഷം വർക്ക് ചെയ്യില്ല. അന്ന് ഞാൻ അഞ്ചു മണിക്ക് വന്നു. നോക്കിയപ്പോൾ കുട്ടിയ്ക്ക് കൊടുക്കുന്ന പാല് പിരിഞ്ഞുപോയി. ഉച്ചയ്ക്ക് കലക്കി വെച്ചിരുന്നതാണ്. ഈ തൈര് പോലെയുള്ള പാൽ കൊച്ചു തുപ്പുന്നുണ്ട്. എനിക്ക് ദേഷ്യം വന്നു, ഉടനെ ജോലിക്കാരിയോട് ഇറങ്ങിക്കൊള്ളാൻ പറഞ്ഞു. പിറ്റേന്ന് മുതൽ അങ്കലാപാണ്. ടോയ്ലറ്റിൽ പോയാ ഇവർ കൈ കഴുകിയിട്ടാണോ കുട്ടിയ്ക്ക് ഭക്ഷണം കൊടുക്കുക എന്നൊക്കെയുള്ള ടെൻഷൻ ആയിരുന്നു.

കഴിയുന്നതും, എന്റെ കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ഞാൻ ആണ് ചെയ്തു കൊണ്ടിരുന്നത്. എന്റെ അപ്പച്ചിയാണ് കുഞ്ഞിനെ നോക്കികൊണ്ടിരുന്നത്. ഇടയക്ക് അപ്പച്ചി നാട്ടിൽ പോയിട്ട് വരുന്ന ഒന്നോ രണ്ടോ ദിവസത്തെ ഗ്യാപ്പിലാ ഇതൊക്കെ സംഭവിക്കുന്നത്. അത് വല്ലാത്ത ഡിപ്രഷനും പ്രശ്നമാണ്. മോനെ സ്കൂളിൽ ചേർക്കുന്നവരെ ഞാൻ കൊണ്ടുനടന്നു.ഞാൻ എന്റെ മക്കളെ ആരെകൊണ്ടും കുളിപ്പിച്ചിട്ടില്ല. 28 ദിവസം വരെ ഞാൻ കുളിപ്പിച്ചു,' ഉർവശി പറഞ്ഞു. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 27 February 2026

‘മാളികപ്പുറം’ സംവിധായകൻ വിഷ്ണു ശശി ശങ്കറിന്റെ പുതിയ ചിത്രം 'തത് ത്വം അസി' പേര് പുറത്തുവിട്ട് വെങ്കട്ട് പ്രഭു

‘മാളികപ്പുറം’ സംവിധായകൻ വിഷ്ണു ശശി ശങ്കറിന്റെ പുതിയ ചിത്രം 'തത് ത്വം അസി' പേര് പുറത്തുവിട്ട് വെങ്കട്ട് പ്രഭു

 


‘മാളികപ്പുറം’ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ സംവിധായകനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ‘തത് ത്വം അസി’ സമകാലിക ആത്മീയ ആക്ഷൻ പാൻ-ഇന്ത്യൻ തലത്തിൽ ആസ്വദിക്കാവുന്ന ആക്ഷൻ ഫാമിലി എന്റർടൈനറായി ഒരുങ്ങുന്നു.

ഇന്ത്യൻ സിനിമയിൽ ആത്മീയതയുടെയും ചരിത്രത്തിന്റെയും മഹത്തായ പാരമ്പര്യം പുതുഭാവത്തിൽ അവതരിപ്പിക്കാൻ തന്ത്ര ഫിലിംസാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ജെ.കെ. ശരവണയുടെ നേതൃത്വത്തിലുള്ള തന്ത്ര ഫിലിംസ്, ശ്രീ സ്വാമി അയ്യപ്പന്റെ ദിവ്യ പാരമ്പര്യത്തെ ആസ്പദമാക്കി രണ്ട് പാൻ-ഇന്ത്യൻ ചിത്രങ്ങൾ നിർമ്മിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിൽ തത് ത്വം അസിയാണ് വിഷ്ണു ശശി ശങ്കർ സംവിധാനം നിർവ്വഹിക്കുന്നത്. ആര്യ കേരള വർമ്മൻ എന്ന ചിത്രമാണ് തന്ത്ര ഫിലിംസ് നിർമ്മിക്കുന്ന മറ്റൊരു ചിത്രം. രണ്ട് ചിത്രത്തിന്റെയും ശീർഷകങ്ങൾ  സംവിധായകൻ വെങ്കട്ട് പ്രഭു ചെന്നൈയിലെ രാജ അണ്ണാമലൈപുരം ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അനാച്ഛാദനം ചെയ്തു. തമിഴ് സിനിമാ ചരിത്രത്തിൽ ആത്മീയതയെ കേന്ദ്രീകരിച്ച് ഒരേസമയം രണ്ട് വലിയ ചിത്രങ്ങൾ പ്രഖ്യാപിക്കുന്ന അപൂർവ സംരംഭമാണിത്.

‘ചെന്നൈ 600028’, ‘ചെന്നൈ 600028 II’ എന്നീ ചിത്രങ്ങളുടെ സഹനിർമ്മാതാവായിരുന്ന ജെ.കെ. ശരവണ, ഈ ചിത്രങ്ങളിലൂടെ മുഖ്യധാരാ നിർമ്മാണ രംഗത്തേക്ക് ശക്തമായ പ്രവേശനം കുറിക്കുന്നു. ഭക്തി, ചരിത്രം, സംസ്കാര അഭിമാനം എന്നിവയെ രാജ്യവ്യാപക പ്രേക്ഷകരിലേക്ക് സാങ്കേതിക മികവോടെ എത്തിക്കുക എന്നതാണ് തന്ത്ര ഫിലിംസിന്റെ ലക്ഷ്യം. ആത്മീയ മൂല്യങ്ങളും സിനിമാറ്റിക് ആംബിഷനും ഒരുമിക്കുന്ന രണ്ട് വൻ കാൻവാസ് ചിത്രങ്ങളാണ് ഒരേസമയം ഷൂട്ടിംഗ് ആരംഭിക്കുന്നത്. ആര്യ കേരള വർമൻ സ്വാമി അയ്യപ്പനുമായി ബന്ധപ്പെട്ട കുറച്ച് പരിചിതമായ ചരിത്ര-ജീവചരിത്രപരമായ തലങ്ങൾ സിനിമാറ്റിക് ഭംഗിയോടെ അവതരിപ്പിക്കുന്ന ഈ ചിത്രം ജെ.കെ. സരവണയും ആദിത്യ തംഗിരാലയും ചേർന്നാണ് സംവിധാനം ചെയ്യുന്നത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക