Showing posts with label Kasaragod. Show all posts
Showing posts with label Kasaragod. Show all posts

Saturday, 11 July 2026

ഫ്യൂസ് ഊരിയിട്ടും മരണക്കരന്റ്

ഫ്യൂസ് ഊരിയിട്ടും മരണക്കരന്റ്

 





കാഞ്ഞങ്ങാട്: വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്ന് ഉറപ്പാക്കിയ ശേഷവും വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി. ലൈൻമാൻ മരിച്ച സംഭവം ദുഃഖമായി. മാവുങ്കാൽ സെക്ഷൻ ഓഫീസിലെ ലൈൻമാനായ പുല്ലൂർ മധുരംപാടിയിലെ വി.വി. ഭരതൻ (54) ആണ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 10.30ഓടെ മടിക്കൈ കണിച്ചിറപ്പാലത്തിന് സമീപത്തായിരുന്നു അപകടം. കാറ്റിലും മഴയിലും പൊട്ടിവീണ സർവീസ് വയർ നന്നാക്കാനായി എത്തിയ ഭരതൻ, ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി സഹപ്രവർത്തകനിൽ നിന്ന് ഫോണിലൂടെ ഉറപ്പാക്കിയ ശേഷമാണ് വൈദ്യുതത്തൂണിൽ കയറിയത്.

തൂണിന്റെ മുകളിലെത്തി സുരക്ഷാ കയർ കെട്ടി പൊട്ടിക്കിടന്ന സർവീസ് വയറിൽ പിടിച്ചതുമാത്രം ഭരതന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടൻ തന്നെ കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേന എത്തി ഭരതനെ താഴെയിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്ന് ദിവസമായി പ്രദേശത്ത് വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് അറ്റകുറ്റപ്പണിക്കെത്തിയതായിരുന്നു ഭരതനും കരാർ ജീവനക്കാരനായ സജിത്തും. കണിച്ചിറ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിയെങ്കിലും അപകടമുണ്ടായത് കാലിച്ചാംപൊതിയിലെ മറ്റൊരു ട്രാൻസ്ഫോർമറിൽ നിന്നുള്ള സർവീസ് വയറിലായിരുന്നുവെന്നാണ് കെ.എസ്.ഇ.ബി.യുടെ പ്രാഥമിക വിശദീകരണം.

ചിത്താരി സെക്ഷനിൽ നിന്ന് രണ്ടര വർഷം മുൻപാണ് ഭരതൻ മാവുങ്കാൽ സെക്ഷൻ ഓഫീസിലേക്ക് സ്ഥലംമാറിയത്. ഭാര്യ ശ്രീജയാണ്. അശ്വനി, ആര്യ എന്നിവർ മക്കളാണ്.

സംഭവത്തിൽ കെ.എസ്.ഇ.ബി. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈദ്യുതി സുരക്ഷാ നടപടികളിലും ജോലിസ്ഥല സുരക്ഷാ ക്രമീകരണങ്ങളിലും വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 20 June 2026

ഹൈവേ ദുരന്തം; രണ്ട് പൊലീസുകാർക്ക് കാലുകൾ നഷ്ടമായി

ഹൈവേ ദുരന്തം; രണ്ട് പൊലീസുകാർക്ക് കാലുകൾ നഷ്ടമായി

 




കാഞ്ഞങ്ങാട്: ദേശീയപാതയിൽ വാഹന പരിശോധനയ്ക്കിടെ ഉണ്ടായ ഭീകര അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ട് സിവിൽ പൊലീസ് ഓഫീസർമാരുടെ കാലുകൾ മുറിച്ചുമാറ്റേണ്ടിവന്നു. കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ് (32), അലോഷ്യസ് (39) എന്നിവർക്കാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്.

വ്യാഴാഴ്ച ഐങ്ങോത്ത് ദേശീയപാതയിൽ ഹൈവേ പട്രോളിങ് ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം. ദേശീയപാതയോരത്ത് അപകടസാധ്യത സൃഷ്ടിക്കുന്ന രീതിയിൽ പാർക്ക് ചെയ്തിരുന്ന ലോറികൾ മാറ്റാൻ നിർദേശം നൽകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഈ സമയം കാഞ്ഞങ്ങാട്ടുനിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് അതിവേഗത്തിൽ പോവുകയായിരുന്ന ഒരു കാർ നിയന്ത്രണം വിട്ട് പൊലീസ് ഉദ്യോഗസ്ഥരെ ഇടിക്കുകയായിരുന്നു.

ഉദ്യോഗസ്ഥരെ ഇടിച്ച കാർ തുടർന്ന് പൊലീസ് ജീപ്പിന്റെ പിന്നിലിടിച്ച് നിൽക്കുകയായിരുന്നു. ഇതോടെ രണ്ട് പൊലീസുകാരും കാറിനും പൊലീസ് ജീപ്പിനും ഇടയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ രക്തസ്രാവം കൂടുതലായതിനാൽ ഇരുവരെയും ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പരുക്കിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വിദഗ്ധ ചികിത്സയ്ക്കൊടുവിൽ ഒരാളുടെ കാൽ മുട്ടിന് താഴെ വച്ചും മറ്റൊരാളുടെ കാൽപ്പാദവുമാണ് ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റേണ്ടിവന്നത്. നിലവിൽ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അപകടത്തിൽ പരിക്കേറ്റ സൂരജ് കാഞ്ഞങ്ങാട് പൊലീസ് ക്ലബ്ബിന്റെ മുൻ ഫുട്ബോൾ താരവുമാണ്. യുവ പൊലീസ് ഉദ്യോഗസ്ഥരായ ഇരുവർക്കും സംഭവിച്ച ദുരന്തം പൊലീസുകാരിലും നാട്ടുകാരിലും വലിയ വേദനയുണ്ടാക്കിയിട്ടുണ്ട്.

സംഭവത്തെ തുടർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യരും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ആവശ്യമായ എല്ലാ ചികിത്സാ സഹായങ്ങളും ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയതായും അറിയിച്ചിട്ടുണ്ട്.

അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 19 December 2025

 സൈക്കിൾ മോഷ്ടാവിനെ തന്ത്രത്തിൽ ബൈക്കിൽകയറ്റി പൊലീസിൽ ഏൽപ്പിച്ച് ഉടമ; മോഷണം മദ്യപിക്കാൻ

സൈക്കിൾ മോഷ്ടാവിനെ തന്ത്രത്തിൽ ബൈക്കിൽകയറ്റി പൊലീസിൽ ഏൽപ്പിച്ച് ഉടമ; മോഷണം മദ്യപിക്കാൻ

 

കാസര്‍കോട്: സൈക്കിള്‍ മോഷ്ടാവിനെ തന്ത്രപൂര്‍വ്വം പൊലീസിന് മുന്നിലെത്തിച്ച് സൈക്കിള്‍ ഉടമ. കരിവെള്ളൂര്‍ ഓണക്കുന്നിലാണ് സംഭവം. ഇതോടെ ഒരുപ്രദേശത്തെ സൈക്കിള്‍ മോഷണത്തിന്റെ ചുരുളഴിയുകയാണ്.

കഴിഞ്ഞ ദിവസമാണ് ഓണക്കുന്നിലെ ശ്രീജിത്ത് കുമാറിന്റെ മകളുടെ സൈക്കിള്‍ മോഷണം പോയത്. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സൈക്കിളുമായി എത്തുന്ന പ്രതി അത് അവിടെവെച്ച ശേഷം നിഖിതയുടെ സൈക്കിളുമായി കടന്നുകളയുകയായിരുന്നു. പിന്നീട് തിരിച്ചെത്തി സ്വന്തം സൈക്കിളും എടുത്തുകൊണ്ടുപോയി. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതിപ്പെട്ടിട്ടും പ്രതിയെ പിടികൂടാനായിരുന്നില്ല. രണ്ട് മാസത്തിനുള്ളില്‍ പ്രദേശത്ത് അഞ്ച് സൈക്കിളുകള്‍ മോഷണം പോയിട്ടുണ്ട്.
അങ്ങനെയിരിക്കെ കഴിഞ്ഞദിവസം ശ്രീജിത്ത് കാങ്കോലിലേക്ക് പോകുന്ന വഴി പ്രതിയെ കാണുകയായിരുന്നു. പൊലീസിനെ വിളിച്ചെങ്കിലും 15 മിനിറ്റെങ്കിലും എടുക്കുമെന്നായിരുന്നു മറുപടി. അതുവരെ പ്രതിയെ പിടിച്ചുനിര്‍ത്തണമെന്നും പറഞ്ഞു. തുടര്‍ന്ന് ശ്രീജിത്ത് വാട്ടര്‍ ടാങ്ക് ക്ലീന്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ് പ്രതിയെ സമീപിക്കുകയായിരുന്നു.

ഉടന്‍ യാതൊരു സംശയവും കൂടാതെ പ്രതി ശ്രീജിത്തിന്റെ ബൈക്കില്‍ കയറി. അരമണിക്കൂറോളം ബൈക്കില്‍ സഞ്ചരിച്ചെങ്കിലും താന്‍ മോഷ്ടിച്ച സൈക്കിളിന്റെ ഉടമയാണ് ശ്രീജിത്ത് എന്ന് മോഷ്ടാവിന് മനസ്സിലായില്ല. ഒടുക്കം പൊലീസ് ജീപ്പിന് മുന്നില്‍ ബൈക്ക് നിര്‍ത്തിയതോടെയാണ് കാര്യം പിടികിട്ടിയത്.
ചോദ്യം ചെയ്യലില്‍ മോഷ്ടിച്ച സൈക്കിളുകള്‍ വില്‍പ്പന നടത്തിയ സ്ഥലം പ്രതി പൊലീസിന് കാട്ടിക്കൊടുത്തു. മദ്യപിക്കാനായാണ് സൈക്കിളുകള്‍ മോഷ്ടിച്ചതെന്നാണ് പ്രതിയുടെ മൊഴി.





ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 16 December 2025

സിസിടിവി എല്ലാം കണ്ടതിനാൽ കേസ് അന്യായമെന്ന് തെളിഞ്ഞു; 19കാരിക്കെതിരെ കേസെടുത്ത എസ്ഐയെ സ്ഥലംമാറ്റും

സിസിടിവി എല്ലാം കണ്ടതിനാൽ കേസ് അന്യായമെന്ന് തെളിഞ്ഞു; 19കാരിക്കെതിരെ കേസെടുത്ത എസ്ഐയെ സ്ഥലംമാറ്റും

 


കാസർകോട്: 19കാരിക്കെതിരെ അന്യായമായി കേസെടുത്ത വിദ്യാനഗർ എസ് ഐയെ സ്ഥലംമാറ്റാൻ തീരുമാനം. സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി യുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എസ് ഐ അനൂപിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന് പറഞ്ഞാണ് മേനങ്കോട് സ്വദേശി മാജിദക്കെതിരെ കേസെടുത്തത്. എന്നാൽ സി സി ടി വി ദൃശ്യത്തിൽ സഹോദരൻ സ്കൂട്ടർ ഓടിച്ചില്ലെന്ന് വ്യക്തമായിരുന്നു. നേരിൽ കണ്ട് ബോധ്യപ്പെടാതെ ആയിരുന്നു പൊലീസ് നടപടി.കാസർകോട് ചെർക്കളയിൽ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത സഹോദരനെ പുറകിലിരുത്തി മാജിദയാണ് വാഹനം ഓടിച്ചത്. സി സി ടി വി ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. ചെർക്കളയിൽ സ്കൂട്ടർ നിർത്തി മാജിദയും സഹോദരനും നടന്നു പോകുന്നതും ദൃശ്യത്തിലുണ്ട്. എന്നാൽ മാജിദയുടെ സഹോദരൻ ഒറ്റയ്ക്ക് തിരിച്ചുവന്ന് സ്കൂട്ടറിന് സമീപം നിന്ന സമയത്ത് ഇതുവഴി വന്ന പൊലീസ് വാഹനം ഇവിടെ നിർത്തി. പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന് ആരോപിച്ച് വാഹനത്തിൻ്റെ ഉടമയായ മാജിദക്കെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു.


പൊലീസിൻ്റെ എഫ് ഐ ആർ തെറ്റെന്ന് കാണിച്ച് കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് മാജിദ പരാതി നൽകിയിരുന്നു. സി സി ടി വി ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി നിർദേശം നൽകി. കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി അന്വേഷിച്ച് റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ തുടർ നടപടികൾ ഉണ്ടാകില്ല. എഫ് ഐ ആർ റദ്ദാക്കിയിരുന്നു.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 5 October 2025

വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു

വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു


കാസർകോട്: കാസർകോട് കരിന്തളം കുമ്പളപ്പള്ളിയിൽ വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു. ചിറ്റമൂല ഉന്നതിയിലെ കണ്ണൻ (80) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. അയൽവാസിയായ ശ്രീധരൻ വടി കൊണ്ട് തലക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കണ്ണനെ ആശുപതിയിൽ എത്തിച്ചെങ്കിലും മരിച്ചു. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ആക്രമണ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക