പറവൂർ: ഓൺലൈനായി ഓർഡർ ചെയ്ത് വീട്ടിലെത്തിച്ച മുട്ടറോസ്റ്റിൽ ഒച്ചിനെ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് പറവൂരിലെ ഒരു ഹോട്ടൽ നഗരസഭയും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് പൂട്ടിച്ചു. ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ ഫോർട്ട് റോഡിലുള്ള 'ചായ് പീടിക' എന്ന ഹോട്ടലിനെയാണ് ശുചിത്വവീഴ്ച കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയത്.
പറയകാട് സ്വദേശിയാണ് ഓൺലൈൻ ഫുഡ് ഡെലിവറി വഴി ഹോട്ടലിൽ നിന്ന് മുട്ടറോസ്റ്റ് ഓർഡർ ചെയ്തത്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് കറിയിൽ വെന്ത നിലയിൽ തോടോടുകൂടിയ ഒച്ചിനെ കണ്ടെത്തിയത്. തുടർന്ന് ഭക്ഷണത്തിന്റെ ചിത്രങ്ങളും ബില്ലും സഹിതം പരാതിക്കാരൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നൽകി.
സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്ത പരിശോധന നടത്തി. പരിശോധനയിൽ ഹോട്ടലിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തിയതോടെയാണ് ഹോട്ടൽ താൽക്കാലികമായി പൂട്ടാൻ നടപടി സ്വീകരിച്ചത്.
അതേസമയം, അടുത്തിടെ ഒരു ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിലാണ് വ്യാജപരാതി നൽകിയതെന്നാണ് ഹോട്ടൽ ഉടമകളുടെ വിശദീകരണം.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.