Sunday, 7 December 2025

കോട്ടയത്ത്‌ ഈരാറ്റുപേട്ടയിൽ വ്യാജ ഫുഡ് സേഫ്റ്റി ഓഫീസർ അറസ്റ്റിൽ

SHARE

 



 കോട്ടയം : രണ്ടു വർഷങ്ങളായി  കേരളത്തിൽ പല സ്ഥലങ്ങളിൽ നിന്നും ഫുഡ്‌ സേഫ്റ്റി ഇൻസ്‌പെക്ടർ ചമഞ്ഞ്  പണം തട്ടിയ ആളാണ് പോലീസ് പിടിയിലായത്. വ്യാജ ഫുഡ്‌ സേഫ്റ്റി ഉദ്യോഗസ്ഥനായി തട്ടിപ്പ് നടത്തുന്ന ഡോക്ടർ അഭിനവ് എന്ന വ്യാജ പേരിൽ  അറിയപ്പെട്ടിരുന്ന രതീഷ്   ഇന്നലെ രാത്രി ഈരാറ്റുപേട്ട യിൽ നിന്നും അറസ്റ്റിലായി.  ഇപ്പോൾ തിടനാട് സ്റ്റേഷൻനിൽ ഇദ്ദേഹവും സഹായം ഉണ്ട്. നാളെ കോടതിയിൽ ഹാജരാക്കും.

 ഡോക്ടർ അഭിനവ് എന്ന വിളിപ്പേരിൽ കൊടുങ്ങൂർ സ്വദേശിയായ രതീഷ് ഈരാറ്റുപേട്ടയിൽ കഴിഞ്ഞ ആറുമാസമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. പല ഹോട്ടലുകളിലും ബേക്കറികളിലും പലചരക്ക് കടകളിലും തട്ടിപ്പ് നടത്തി പണം തട്ടിയെടുത്ത് ആർഭാട ജീവിതം നയിക്കുന്ന രതീഷ് പലപ്രാവശ്യം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനിൽ മെമ്പർ ആയ  പിണ്ണാക്കനാട് സ്വദേശിയിൽ നിന്ന്‌ പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായത്. KHRA മെമ്പറായ  വ്യക്തി യൂണിറ്റ് ജില്ലാ നേതാക്കളുമായി ബന്ധപ്പെട്ടത് മൂലം ഇവരുടെ തട്ടിപ്പ് തിരിച്ചറിയുകയും  KHRA ജില്ലാ പ്രസിഡന്റ് കെ. കെ. ഫിലിപ്പ് കുട്ടി, മുൻ  പ്രസിഡന്റ് എൻ പ്രതീഷ്, ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ്  നാസർ, സെക്രട്ടറി ഡയസ് എന്നിവരുടെ സംയോജിത ഇടപെടൽ മൂലം പണം നഷ്ടപ്പെടാതെ, സഹായിയായ ഡ്രൈവർ ആദ്യം കുടുക്കാൻ പോലീസിന് സഹായകമായി.

പല പ്രാവിശ്യം ജയിൽ ശിക്ഷ അനുഭവിച്ച ഈ വ്യക്തിക്ക് ജാമ്യം കിട്ടിയാൽ സമാന രീതിയിൽ തട്ടിപ്പ് നടത്താൻ സാധ്യതയുള്ളതിനാൽ ഈ കേസിന് ബന്ധപ്പെട്ട അധികാരികൾ പ്രത്യേക ശ്രദ്ധ  കൊടുക്കണമെന്ന്  KHRA സംസ്ഥാന ജില്ലാ നേതാക്കൾ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചു.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.