Monday, 15 December 2025

ട്രംപടക്കം പുകഴ്ത്തുന്ന 'ധീരൻ', സിഡ്നിയിലെ തോക്കുധാരിയെ വെറുംകയ്യാലെ കീഴ്പ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞു, അഹമ്മദ് അൽ അഹമ്മദിന് അഭിനന്ദന പ്രവാഹം

SHARE

 സിഡ്നി: ഹനുക്കാ പരിപാടിക്കിടെ ഓസ്ട്രേലിയിലെ ബോണ്ടി ബീച്ചിൽ 12 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ, തോക്കുധാരികളിലൊരാളെ ധീരമായി കീഴ്പ്പെടുത്തി നിരായുധനാക്കിയ സാധാരണക്കാരനെ തിരിച്ചറിഞ്ഞു. 43 വയസ്സുള്ള,അഹമ്മദ് അൽ അഹമ്മദ് ആണ് ഈ ധീരകൃത്യം ചെയ്തത്. രണ്ട് കുട്ടികളുടെ പിതാവുകൂടിയായ അഹമ്മദിന് വലിയ പ്രശംസയാണ് ലോകമെമ്പാടും ലഭിക്കുന്നത്. ഓസ്ട്രേലിയൻ ടെലിവിഷൻ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും ദശലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോ ദൃശ്യങ്ങളാണ് അഹമ്മദിൻ്റെ വീരകൃത്യം പുറംലോകത്തെത്തിച്ചത്.

ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുന്നതിനിടെ ഒരു തോക്കുധാരിയെ


ഇദ്ദേഹം പിന്നിൽ നിന്ന് പിടികൂടുകയും, തോക്ക് കൈക്കലാക്കി അയാൾക്ക് നേരെ ചൂണ്ടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. തുടർന്ന്, രണ്ടാമത്തെ തോക്കുധാരി ഒരു പാലത്തിൽ നിന്ന് ഇദ്ദേഹത്തിന് നേരെ വെടിയുതിർക്കുമ്പോൾ, അഹമ്മദ് തോക്ക് ശ്രദ്ധയോടെ ഒരു മരത്തിനരികിൽ വെച്ച് മാറുന്നതും ദൃശ്യങ്ങളിലുണ്ട്. വെടിവെപ്പ് തടയുന്നതിനിടെ അഹമ്മദിൻ്റെ കൈക്കും കൈത്തണ്ടക്കും വെടിയേറ്റതായി അഹമ്മദിൻ്റെ കസിൻ മുസ്തഫ 7ന്യൂസിനോട് പറഞ്ഞു. അദ്ദേഹം ആശുപത്രിയിലാണ്, വലിയ ഹീറോയാണ്, അദ്ദേഹം സുഖമായി തിരികെ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും മുസ്തഫ കൂട്ടിച്ചേർത്തു. സിഡ്നിയിലെ സതർലാൻഡ് ഷൈറിൽ നിന്നുള്ള അഹമ്മദ് അൽ അഹമ്മദിന് പഴവർഗങ്ങളുടെ ബിസിനസ് ഉണ്ട്. ആക്രമണം നടക്കുമ്പോൾ അദ്ദേഹം ബോണ്ടി ബീച്ച് സന്ദർശിക്കാനെത്തിയതായിരുന്നു.


ലോക നേതാക്കളുടെ പ്രശംസയും അനുശോചനവും

അഹമ്മദിൻ്റെ ധീരമായ നടപടിയെ ഓസ്ട്രേലിയൻ അധികാരികളും ലോകനേതാക്കളും പ്രശംസിച്ചു. വൈറ്റ് ഹൗസിലെ ക്രിസ്മസ് വിരുന്നിൽ സംസാരിച്ച യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, ഓസ്ട്രേലിയയിലെ ആക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തി. ബോണ്ടി ബീച്ചിലെ തോക്കുധാരിയെ കീഴ്പ്പെടുത്തിയ വ്യക്തിയെ 'വളരെ ധീരനായ വ്യക്തി' എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹം നിരവധി ജീവൻ രക്ഷിച്ചു എന്നും പറഞ്ഞു. ബോണ്ടി ബീച്ച് ആക്രമണം തികച്ചും അപലപനീയമാണെന്നും ട്രംപ് പഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.